Tuesday 2 September 2014

വര്‍ത്തമാനം പറയേണ്ടവര്‍ പള്ളിക്കു പുറത്തു നില്‍ക്കട്ടെ

മലങ്കരകത്തോലിക്കാപള്ളികള്‍

പള്ളിയുടെകൂദാശ, പള്ളിയുടെ മൂറോന്‍ കൂദാശ , തബലീത്താ.കൂദാശ
എന്നൊക്കെ പറഞ്ഞാല്‍ എന്താണു നാം മനസിലാക്കുക ?
എല്ലാപള്ളികളും കൂദാശ ചെയ്യുമ്പോള്‍ മൂറോന്‍ കൂദാശയുണ്ടോ ?
ഏതു പള്ളികളാണു മൂറോന്‍ കൊണ്ടു കൂദാശചെയ്യുന്നതു ?
മൂറോന്‍ കൂദാശ ചെയ്തപള്ളികളില്‍ മദ്ബഹായിലേക്കു കയറുമ്പോള്‍ പട്ടക്കാരും ,മേല്പട്ടക്കാരും സാധാരണണപള്ളിയുടെ മദ്ബഹായില്‍ പ്രവേശിക്കുന്നതുപോലെയാണോ പ്രവേശിക്കെണ്ടതു ?

ബലിയര്‍പ്പണത്തിനായുള്ള വൈദികരും പ്രത്യേക അനുവാദമുള്ളവര്‍ക്കും (ശുസ്രൂഷകുപ്പായം ഇട്ടവര്‍ക്കു ) മാത്രമേ മൂറോന്‍ കൂദാശ ചെയ്ത മദ്ബഹായില്‍ പ്രവേശനമുള്ളു. മൂറോന്‍ കൂദാശചെയ്തപള്ളിയില്‍ പ്രാര്ത്ഥനക്കല്ലാതെ മറ്റു പരിപാടികള്‍ക്കു ( മീറ്റിംഗ് കൂടാന്‍ )അനുവാദം ഇല്ലാത്തതാണു.



ഈ വകകാര്യങ്ങള്‍ എല്ലാവരും അനുഷ്ടിക്കുന്നുണ്ടോ ?

ഇനിയും നമുക്കു അല്പം വിശദമായി ചിന്തിക്കാം .

എല്ലാപള്ളികളൂം മൂറോന്‍ കൂദാശ ചെയ്യപ്പെടുന്നില്ല.
സാധാരണ ഒരു ഭവനം കൂദാശചെയ്യുന്നതുപോലെ വിചാരിച്ചാല്‍ മതിയാകും. വാഴ്ത്തിയ വെള്ളം ഉപയോഗിച്ചു കൂദാശചെയ്യുന്നു.അങ്ങനെ യുള്ള പള്ളികളിലെ ത്രോണോസും മൂറോന്‍ അഭിഷേകം ചെയ്യുന്നില്ല. അവിടെ ബലി അര്‍പ്പിക്കുവാന്‍ വിരികൂട്ടത്തിനടിയില്‍ മൂറോന്‍കൂദാശചെത ഒരു പലക ഉപയോഗിക്കുന്നു. അതിന്‍റെ പുറത്തു വിരികൂട്ടവും അതിന്‍റെ മുകളില്‍ ബലിക്കുള്ള കാസായും പീലാസായും വയ്ക്കുന്നു.

തബലീത്താ --ഏദന്തോട്ടത്തിലെ ജീവവ്രുക്ഷം

ഇതിനു ചെറിയ ത്രോണോസെന്നു അപരനാമമുണ്ടു. പൂജാപാത്രങ്ങള്‍ വെച്ചു വി.കുര്‍ബാന അര്‍പ്പിക്കുന്ന ദീര്‍ഘചതുരാക്രിതിയിലുള്ള ചെറിയപലകയോ മാര്‍ബിളോ ആണൂ ഇതിനു ഉപയോഗിക്കുക. കൂദാശചെയ്യാത്ത ത്രോണോസില്ലാത്തപ്പോഴ്യും പള്ളിയില്ലാത്തസ്ഥങ്ങളിലുമാണു ഇതിന്‍റെ ഉപയോഗം

തബലീത്താ രക്ഷാകരകുരിശിനെ സൂചിപ്പിക്കുന്നു. അതിനാല്‍ മലങ്ങ്കരയില്‍ തടികൊണ്ടാണു ഇതു നിര്മ്മിക്കുന്നതു.

തബലീത്തയുടെ ഒരു വശത്തു മൂറോന്‍ പൂശിയാണു കൂദാശചെയ്യുന്നതു. മറുവശത്തുകൂദാശചെയ്ത മെത്രാന്‍റെ പേരും കൂദാശചെയ്ത തീയതിയും സുറിയാനിയില്‍ കുരിശാക്രുതിയില്‍ എഴുതിയിരിക്കും.മൂറോന്‍ പുരട്ട്ടിയഭാഗം അടിയിലും എഴുത്തു പടിഞ്ഞാറുനിന്നു കിഴക്കോട്ടു ഇരിക്കതക്കതുപോല്യുമാണു ത്രോണോസില്‍ വയ്ക്കുന്നതു..ഇതുമൂറോന്‍ കൂദാശ ചെയ്യാന്‍ ധാരാളം പ്രാര്ത്ഥനകള്‍ ഉള്ളതുകൊണ്ടൂം വളരെ സമയം എടുക്കുന്നതുകൊണ്ടൂം ഒരെണ്ണമായിട്ടല്ല.കൂദാശചെയ്യുക. പലതുകാണും ഒരു പുതിയപള്ളികൂദാശചെയ്തുകഴിയുമ്പോള്‍ വികാരി അരമനയില്‍ വന്നു തബലീത്താ വാങ്ങി പുതിയ പള്ളിയില്‍ കൊണ്ടുപോകുന്നു.

പള്ളിയുടെ മൂറോന്‍ കൂദാശ

കത്തീഡ്രല്‍ പള്ളികള്‍ മറ്റു പ്രാധാന്യമുള്ള പള്ളികള്‍ ഇവ മാത്രമാണു മൂറോന്‍ കൂദാശചെയ്യുക. രണ്ടുദിവസമായിട്ടാണൂ മൂറോന്‍കൂദാശപൂര്‍ത്തിയാകുക.
 
മൂറോന്‍ കൂദാശചെയ്യുമ്പോള്‍ മദ്ബാഹയുടെ ഉള്ളിലേക്കുകയറുന്ന വാതില്‍ പടി (മറതിരുശിലയോടു ചേര്ന്നഭാഗം ) മൂറോനഭിഷേകം ചെയ്യുന്നു. അതിനാല്‍ മദുബഹായിലേക്കു പ്രവേശിക്കുന്ന പട്ടക്കാരും മേല്പട്ടക്കാരും ആ പടിയില്‍ ചുംബിച്ചിട്ടെ അകത്തേക്കു പ്രവേശിക്കാന്‍ പാടുള്ളു. എന്നാല്‍ ആരെങ്ങ്കിലും അങ്ങനെ ചെയ്യാതിരിക്കുന്നതുകണ്ടാല്‍ അവര്‍ മറന്നുപോയതായിരിക്കുമെന്നു ചിന്തിച്ചാല്‍ മതി. മൂറോനഭിഷേകം ചെയ്ത ത്രോണോസില്‍ തബലീത്തായുടെ ആവശ്യ്മില്ല. ( എന്നാല്‍ ഹൂദായകാനോനില്‍ തബലീത്താവേണമെന്നാണു പറഞ്ഞിരിക്കുന്നതെന്നു തോന്നുന്നു. )

ഇനിയും പറയുന്നതു മലങ്ങകര സഭാതലവന്‍ മോര്‍ ക്ളീമീസ് കാതോലിക്കാബാവാ മുക്കൂറില്‍ പറഞ്ഞ പ്രസംഗത്തില്‍ പറഞ്ഞതു
മൂറോനഭിഷേകം ചെയ്ത പള്ളികള്‍ ആരാധനക്കും പ്രാര്‍ത്ഥനക്കും മാത്രമുള്ളതാണു.



സംസാരം യേശുവിനോടു മാത്രം ! വര്‍ത്തമാനം പറയേണ്ടവര്‍ പള്ളിക്കു പുറത്തു.മദ്ബഹായില്‍ ശൂസ്രൂഷകുപ്പായം ധരിക്കാത്ത ശുസ്രുഷകര്‍ പോലും പ്രവേശിക്കരുതു .കൈവയ്പ്പില്ലാത്തവര്‍ക്കുപ്ര്വേശനമില്ല. പള്ളിക്കകത്തു ഓടിനടക്കാന്‍ ആരെയും അനുവദിക്കരുതു .പ്രാര്‍ത്ഥിക്കാനായി വരുന്ന എവര്‍ക്കും ജാതി മത വ്യ്ത്യാസമില്ലാതെ ഏവര്‍ക്കും സ്വാഗതമാണു. അതുപോലെ ഒരു മീറ്റിംഗും പള്ളിക്കകത്തുപാടില്ല. ഇത്രയും കാര്യങ്ങളാണു ബാവാപൊതുവായി പറഞ്ഞതു .ഇനിയും വല്ലതും ഓര്‍ത്തല്‍ പിന്നിടു എഴുതാം 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...