Saturday 27 December 2014

യേശു എല്ലാം ഉള്‍പ്പെടുന്ന ഒരു വംശാവലി തിരഞ്ഞെടുത്തതു . എന്തിനു‌വേണ്ടി?

ഒരു സന്ദേശം എഴുതിയാലോ ? കുറവുകണ്ടാല്‍ അതു നികത്തി മനസിലാക്കുക !
പിറവിതിരുന്നാള്‍ സന്ദേശമാണു മനസില്‍ വരുന്നതു !

ഏതാനും ആഴ്ച്ചകള്‍ക്കുമുന്‍പു പത്രത്തില്‍ ഒരു വാര്‍ത്തകണ്ടു നിങ്ങള്‍ മറക്കാറായില്ല.  ഒരു അമ്മയുടെ കയ്യില്‍ നിന്നും ഒരു പിന്‍ചു കുഞ്ഞു അബദ്ധത്തില്‍ കിണറ്റില്‍ വീണു. അമ്മ  ഒന്നും ചിന്തിച്ചില്ല. കിണറ്റിലേക്കു എടുത്തു ചാടി കുഞ്ഞിനെ കോരിയെടുത്തു. പക്ഷേ നീന്തല്‍ അറിയാത്ത അമ്മ വളരെ വിഷമിച്ചു.ഭാഗ്യവശാല്‍ കിണറിന്‍റെ അരിഞ്ഞാണത്തില്‍        (ചുറ്റുപടിയില്‍ ) പിടികിട്ടി കുഞ്ഞുമായി അവിടെ കിടന്നു. ആരൊക്കെയോ ഒാടി വന്നു അവരെ രക്ഷിച്ചു. നീന്തല്‍ അറിയില്ലെന്നോ ആരെങ്കിലും വന്നില്ലെങ്കില്‍ രക്ഷപെടില്ലെന്നോ ആ അമ്മ ചിന്തിച്ചില്ല. ഉടനെ കിണറ്റിലേക്കു എടുത്തുചാടി.എന്തിനു ? അതാണു സ്നേഹം . " മാത്രുസ്നേഹം "

ദൈവസ്നേഹം 


താന്‍ ദൈവമായിരിക്കെ , പാപത്തിന്‍റെ അടിമയായി , പാപചേറ്റില്‍ മുങ്ങികിടന്ന മനുഷ്യനെ രക്ഷിക്കാനായി പാപമായിതീര്‍ന്നു ,മനുഷ്യനായി അവനില്‍ ഒരാളായി, അവന്‍റെ എല്ലാ ഇല്ലായ്മയിലും പങ്കുപറ്റി , അവനുവേണ്ടി പാപപരിഹാരം ചെയ്യാന്‍ ,പീഢകള്‍ സഹിച്ചു മരിക്കാനായി , മനുഷ്യാവതാരം ചെയ്തു ഇതാണു സ്നേഹം ."ദൈവികസ്നേഹം" . ദൈവം സ്നേഹത്തിന്‍റെ ഇരിപ്പെടമാണു .സ്നേഹംതന്നെ യാണു.
പഴയനിയമത്തിലെ ദൈവം ക്രൂരനാണെന്നുതോന്നും.
പപത്തിനു തലമുറകളോളം പ്രതികാരം ചെയ്യുന്നവന്‍
പ്രതികാരത്തിനും രക്തചൊരിച്ചിലിനുംകൂട്ടു നില്ക്കുന്നവന്‍
പലപ്പോഴും ദൈവത്തെ ക്രൂരനായിട്ടാണൂ ചിത്രീകരിക്കുക.

യേശുവന്നപ്പോള്‍ അതല്ല ദൈവത്തിന്‍റെ മുഖമെന്നു പഠിപ്പിച്ചു.
അനുതപിക്കുന്നവനോടു ക്ഷമിക്കുന്ന ദൈവം .
മുടിയനായ പുത്രനെ കാത്തിരിക്കുന്ന പിതാവു.
തിരികെ വരുന്നവനെ മാറോടണക്കുന്നപിതാവു.

വേശ്യകളേയും, ചുങ്കക്കാരേയും , പാപികളേയും .വ്യഭിചാരികളേയും, സ്വവര്‍ഗഭോഗികളേയും പാര്‍ശ്വവല്ക്കരിക്കാത്ത യേശുവിനെയാണു നാം കാണുക. അതേ അതാണു പിതാവിന്‍റെ സ്നേഹം .ആസ്നേഹമാണു യേശു മനുഷ്യനായി അവതരിക്കാന്‍ കാരണമായിതീര്‍ന്നതു.

അവതരിച്ചതോ ദരിദ്രനില്‍ ദരിദ്രനായി വേണമെങ്കില്‍ രാജകൊട്ടാരത്തില്‍ രാജാവായിജനിക്കാമായിരുന്നു.  തീരെ മോശമായ വംശാവലിയിലാണു യേശുവിന്‍റെ ജനനം .



വിശുദ്ധ മത്തായി സുവിശേഷം ആരംഭിക്കുന്നതു വംശാവലിയോടെയാണു.
രാജാക്കന്മാരൊക്കെ വംശാവലീഴുതുന്നതു  അവരുടെ മഹത്വം കാണിക്കാനാണു .വളരെപാരമ്പര്യമുള്ള കുടുംബമാണു.ധാരാളം മഹാരാജക്കന്മാര്‍ ഈ വംശത്തിലുണ്ടായിരുന്നു എന്നുകാണിക്കനാണു
എന്നാല്‍ എന്തിനാണു   യേശുവിന്‍റെ വംശഅവലിയെഴുതിയതെന്നു നമ്മള്‍ ചിന്തിച്ചിട്ടുണ്ടാകില്ല. കുറെ പിതാക്കന്മാരുടെ പേരുകള്‍ പറയുന്നു ! എന്തിനു ?

യേശുവിന്‍റെ വംശാവലിയുടെ മഹത്വമല്ല അതിന്‍റെ പോരായ്മകളാണു നാം മനസിലാക്കേണ്ടതു .വംശാവലിയില്‍ വേശ്യകളും , വ്യഭിചാരികളും ,പാപികളും ,പുറജാതിക്കാരും , എല്ലാം ഉള്‍പ്പെടുന്ന ഒരു വംശാവലിയാണു യേശുതിരഞ്ഞെടുത്തതു . എന്തിനു‌വേണ്ടി ?

യേശുവിന്‍റെ ജനനം സാര്‍വത്രീകമാണു എല്ലാവരേയും രക്ഷിക്കാനാണു യേശുവന്നതു , എല്ലാപോരായമകളുമുള്ള ഒരു വംശാവലിതന്നെ യേശുതിരഞ്ഞെടുത്തതു അവിടുത്തെ സ്നേഹം കൂടുതല്‍ വ്യക്തമകാനാണു.

ദൈവത്തിന്‍റെ സ്നേഹം മനസിലാക്കാന്‍ ഉതകുന്നതാണു യേശുവിന്‍റെ ഈ ത്യാഗം .
സ്നേഹിതനുവേണ്ടി ജീവന്‍ ത്യജിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല.

ദൈവത്തിന്‍റെ ഈ സ്നേഹം ഉള്‍കൊണ്ടുകൊണ്ടു നമുക്കു പരസ്പരം സ്നേഹിക്കാം

പിറവിതിരുന്നാളിന്‍റെയും പുതു വല്സരത്തിന്‍റെയും മംഗളങ്ങള്‍ ആശംസിക്കുന്നു.

സഹനം കൂടാതെ യേശുവിനെ സ്വന്തമാക്കാന്‍ ആര്‍ക്കും സാധിക്കില്ല

                                                                                                                                                   " പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസ്റത്തില്‍ നിന്നും യൂദയായില്‍ ദാവീദിന്‍റെ പട്ടണമായ ബേതലഹേമിലേക്കു ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി " ( ലൂക്ക 2: 4-- 5 )

നസ്റത്തില്‍ നിന്നും ബേത് ലഹേമിലേക്കു 80 മൈല്‍ ആണു (ഉദ്ദേശം 120 കിലോമീ)
ഇത്രയും ദൂരം പൂര്ണഗര്‍ഭിണിയായിരുന്ന മറിയത്തേയം കൊണ്ടൂ കഴുതപ്പുറത്തുയാത്ര വേണമായിരുന്നോ ? ഇതെല്ലാം ദൈവത്തിന്‍റെ പദ്ധ്തിയാണു.

ചരിത്രപുരുഷനാകാന്‍

യേശു ചരിത്രത്തിലുണ്ടായിട്ടുപോലും ക്രിഷ്ണനും ക്രിസ്തുവും ഒന്നുംജീവിച്ചിരുന്നില്ലെന്നുഒരുകൂട്ടര്‍
മറ്റോരുകൂട്ടര്‍ യേശു കാഷ്മീരില്‍ ജനിച്ചു പലസ്തീനായില്‍ പോയിമരിച്ചു .എന്നൊക്കെ പറയുന്നു.എന്നാല്‍ യേശുഎവിടെജനിക്കണമെന്നു പഴയ നിയമത്തില്‍ വ്യക്തമായിപറഞ്ഞിട്ടുണ്ടൂ കൂടാതെ ചരിത്രത്തില്‍ വ്യക്തമായിരേഖപ്പെടുത്താനാണു ഇതെല്ലാം സംഭവിച്ചതു

മനുഷ്യരുടെ അപ്പമാകാന്‍ വന്നവന്‍

അപ്പത്തിന്‍റെ പട്ടണത്തില്‍ തന്നെ ജനിക്കണമെന്നുള്ളതു ദൈവതിരുഹിതം മാത്രം .
ബേത് =  ഭവനം
ലഹെം = അപ്പത്തിന്‍റെ
ബേതലഹേം  =  അപത്തിന്‍റെ ഭവനം

അപ്പം ,ബ്രഡ് , ലഹമോ ,ലഹമാ , ഇതെല്ലാം ആഹാരത്തെയല്ല സൂചിപ്പിക്കുക. "സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന ജീവനുള്ള അപ്പം ഞാനാകുന്നു".സ്വര്‍ഗത്തിലെ മന്നയാണു. അതു സ്വര്‍ഗത്തില്‍ നിന്നും മരുഭൂമിയില്‍ വച്ചുമന്നാ കൊടുത്തതു അവരുടെ വിശപ്പടക്കാനായിരുന്നു.എന്നാല്‍ അത്താഴത്തിനുസേഷം തന്നെ തന്നെ അവര്‍ക്കു ഭക്ഷണമായികൊടുത്തതു  വിശ്വിശപ്പടക്കാനല്ലായിരുന്നു .അത്താഴത്തിനുശേഷമായിരുന്നുപെസഹാഭക്ഷിച്ചതു.
സ്വര്‍ഗത്തില്‍ നിന്നും പൊഴിച്ച നേര്‍ത്തഅപ്പമായ മന്നായുക്കു സാദ്രിശമായ നേര്‍ത്ത അപ്പമാണു പരിശുദ്ധകുര്‍ബാന. ശരീരത്തിന്‍റെ ആവശ്യമായ കപ്പയും ചോറും പോലെയുളള ഭക്ഷണമല്ല വിശുദ്ധകുര്‍ബാന .അതു സ്വര്‍ഗീയ ആഹാരമാണു .സ്വര്‍ഗീയഭക്ഷണമാണു ,സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന അപ്പമാണു .ആ അര്‍ത്ഥത്തില്‍ വേണം നമ്മള്‍ പ്രാര്‍ത്ഥിക്കാന്‍ . ഡൈലിബ്രഡ് എന്നുപറയുന്നതു നിത്യവും ഞങ്ങള്‍ക്കു കഴിക്കാനുള്ള ആഹാരം അധവാ ഭക്ഷണമല്ല നാം പ്രാര്‍ത്ഥിക്കുന്നതു ആത്മാവിന്‍റെ അപ്പമായ ,സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന ,ആ ജീവനുള്ള അപ്പത്തിനു‌വേണ്ടിവേണം പ്രാര്‍ത്ഥിക്കാന്‍ . 

ലോകത്തിന്‍റെ അപ്പമായിതീരാനായിവന്നവന്‍ അപ്പത്തിന്‍റെ ഭവനത്തില്‍ തന്നെ ജനിക്കാനായി നസറത്തില്‍ നിന്നും ബേതലഹേമിലേക്കുവന്നു. 

എമ്മാനുവേല്‍

" ദൈവം നമ്മോടൂകൂടെ എന്നു അര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്നു അവന്‍ വിളിക്കപ്പെടും "  ( മത്താ.1: 23 ) അതിനു പ്രയോജനം ലഭിക്കണമെങ്ങ്കില്‍ നമ്മള്‍ ദൈവത്തിലും ആയിരിക്കണം .വണ്‍ വേ ട്രാഫിക്കായാല്‍ ,ഒരാള്‍ തനിയെ സ്നേഹിച്ചാല്‍ ആ സ്നേഹം പൂര്‍ണമാകില്ല. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം ദാമ്പത്യ ബന്ധമായിട്ടാണു ഉപമിക്കുക. ദമ്പദികളില്‍ ഒരാള്‍ മാത്രം സ്നേഹിച്ചാല്‍ അതില്‍ പൂര്‍ണതയില്ല.പരസ്പരം സ്നേഹിക്കുമ്പോഴാണു അതില്‍ നിന്നും ഫലം പുറപ്പെടുക, അതിനാല്‍ ദൈവം നമ്മോടുകൂടെ പക്ഷേ നാം ദൈവത്തോടുകൂടെയാണോ ? ആതാണു പ്രസക്തമായ ഭാഗം ,ചോദ്യം

നമ്മുടെ കടമ

യേശുവിനെ അറിഞ്ഞവരറിഞ്ഞവര്‍ അവനെ പ്രഘോഷിക്കുന്നതായിട്ടാണു നാം കാണുക.
അന്ത്രയോസ് യേശുവിനെപറ്റി സിമയോനോടു പറയുന്നു ( യോഹ. 1: 40 )
പീലിപ്പോസ് നഥാനിയേലിനോടു പറയുന്നു. (യോഹ. 1:45 )
സമരിയാക്കാരി പട്ടണവാസികളോടുപറയുന്നു ( യോഹ. 4 : 30 )
മാലാഖായുടെ ജോലി
യേശുവിനെക്കുറിച്ചുസാക്ഷിക്കുന്നവരെല്ലാം മാലാഖായുടെ ജോലിയാണു ചെയ്യുന്നതു .
മാലാഖാമാര്‍ ആട്ടിടയന്മാരോടുപറഞ്ഞു ( ലുക്കാ.2: 11- 12 )

യേശുവിനെ അറിഞ്ഞുകഴിഞ്ഞാല്‍ നമ്മളും യേശുവിനെ പ്രഘോഷിക്കണം . അതിനു ബൈബിളുമായിപോകണമെന്നില്ല. ജീവിതസാക്ഷ്യമാണു എറ്റവുംവലുതു.

അതിനു നാം എന്തുചെയ്യണം ? ( എഫേ.4:22-24 )

" നിംഗളുടെ പഴയജീവിതരീതിയില്‍ നിന്നു രൂപം കൊണ്ട വഞ്ഞ്ചന നിറഞ്ഞ ആസ്ക്തികളാല്‍ കലുഷിതമായ പഴയമനുഷ്യനെ ദൂരത്തെറിയുവിന്‍. നിംഗള്‍ മനസിന്‍റേ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ യഥാര്‍ത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്‍റെ സാദ്രിശ്യത്തില്‍ സ്രിഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിംഗള്‍ ധരിക്കുവിന്‍ ."  (എഫേ.4:22- 24 )

ഈ യെല്‍ദാ ദിനങ്ങളില്‍ നാം മാറണം .പഴയമനുഷ്യനെ ദൂരെയെറിയണം .ഒരു പുത്തന്‍ മനുഷ്യനായിതീര്‍ന്നു യേശുവിനെ ഉള്ളത്തില്‍ സ്വീകരിക്കാന്‍ നാം ഒരുങ്ങിയാല്‍ യേശുനമ്മുടെ ഹ്രുദയത്തില്‍ ജനിക്കും.

അങ്ങനെ ഉണ്ണിയേശു നമ്മുടെ ഹ്രുദയത്തില്‍ ജനിക്കട്ടെ !

എല്ലാ വായനക്കാര്‍ക്കും യല്‍ദാമംഗളങ്ങള്‍ ആശംസിക്കുന്നു !  

Monday 22 December 2014

മനുഷ്യരുടെ വെളിച്ചം !

ഹോമിലി എങ്ങനെ വേണമെന്നു അച്ചന്മാര്‍ക്കയി റോമില്‍ നിന്നും ചിലനിര്‍ദേശങ്ങള്‍ കൊടുത്തിട്ടൂണ്ടൂ .
10 മിനിട്ടില്‍ കൂടരുതു
ജീവിതബ്ന്ധിയായ ഒരു കഥയോടെ തുടങ്ങണം
ആ ക്ഥയില്‍ വായിച്ച സുവിശേഷത്തിന്‍റെ സാരം അടങ്ങിയിരിക്കണം
അവസാനം സുവിശേഷത്തിന്‍റെ വിശദീകരണം കൊടുക്കുക.
എല്ലാം കൂടി പത്തുമിനിട്ടില്‍ ഒതുക്കുക.




നല്ലനിര്‍ദേശമാണു അതുസാധിക്കണമെങ്ങ്കില്‍ നല്ലതുപോലെ ഒരുങ്ങണം

ഞാന്‍ ഇതുപറയാന്‍ കാരണം അവസാനത്തെ സുവിശേഷം യോഹന്നാന്‍ ശ്ളീഹായുടേതാണെല്ലോ. അദ്ദേഹം എഴുതിതീര്‍ക്കുന്നതു ഏ.ഡി. 95 ലണു. ഇതുവരെ അദ്ദേഹം ഒരുങ്ങുകയായിരുന്നോ യെന്നു എനിക്കു ചിലപ്പോള്‍ തോന്നാറുണ്ടു .കാരണം അദ്ദേഹത്തിന്‍റെ സുവിശേഷത്തിന്‍റെ ആരംഭം ഒരുഗാനം ആലപിച്ചുകൊണ്ടാണു .അതിനകത്തു താന്‍ എഴുതാന്‍ പോകുന്നതിന്‍റെ ചുരുക്കം അടങ്ങിയിട്ടുണ്ടു.

അദ്യത്തെ 5 വാക്യങ്ങളാണു ആഗാനം !
അതില്‍ എല്ലാം അടങ്ങിയിട്ടുണ്ടു .സ്രിഷ്ടിയുടെ ആരംഭം മുതല്‍ തന്നെ തുടങ്ങുന്നു.


ആദിയില്‍ വചനമുണ്ടായിരുന്നു .
ഈപ്രപന്‍ചവും സകലചരാചരങ്ങളും സ്രിഷ്ടിക്കപ്പെട്ടതു വചനത്താലാണു.
വചനം ദൈവത്തോടുകൂടെ ആയിരുന്നു.
വചനമാണെല്ലോ മാംസംധരിച്ചു മനുഷ്യനായി അവതരിച്ചതു .
വചനം ദൈവമായിരുന്നു.
അവന്‍ ആദിയില്‍ ദൈവത്തോടുകൂടെ ആയിരുന്നു.
അതേ മാംസംധരിച്ച വചനം ദൈവത്തോടുകൂടെ ആയിരുന്നു .ദൈവമായിരുന്നു.
സമസ്തവും അവനിലലടെ ഉണ്ടായി അവനെ കൂടാതെ ഒന്നും ഉണ്ടായിട്ടില്ല.
അവനില്‍ ജീവനുണ്ടായിരുന്നു ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.
ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു. അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല . യോഹന്നാന്‍ 1: 1---- 5 വരെ നാം ഇതുകാണുന്നു.

എന്താണു ഇരുള്‍ ? അങ്ങനെ ഒരു വസ്തുവുണ്ടോ ?
എന്തെങ്കിലും കൂട്ടിയോജിപ്പിച്ചാല്‍ ഇരുള്‍ ഉണ്ടാകുമോ ?
അങ്ങനെ ഒരു പ്രതിഭാസമുണ്ടു ! അതെങ്ങനെയാണു അനുഭവപ്പെടുക ?
പ്രകാശമെന്നോരു വസ്തു ഉണ്ടെന്നുപറയാം . ചിലവസ്തുക്കള്‍ കൂട്ടിയോജിപ്പിച്ചാലും പ്രകാശം ഉണ്ടാകും . അപ്പോള്‍ പ്രകാശം എന്നതു ഒരു സത്യമല്ലേ ?

ഇരുട്ടു എങ്ങനെയാണു അനുഭവപ്പെടുക ?
പ്രകാശം ഇല്ലെങ്കില്‍ ഇരുട്ടു അനുഭവപ്പെടുന്നു.
ചുരുക്കത്തില്‍ പ്രകാശത്തിന്‍റെ അഭാവമണു ഇരുട്ടെന്നുപറയാം

ദൈവീകപ്രകാശത്താല്‍ പൂരിതരായിരുന്ന ആദമും ഹവ്വായും അന്ധകാരം കൊണ്ടു നിറഞ്ഞതു അവര്‍ ദൈവതിരുമുന്‍പില്‍ നിന്നും ( മുഖാഭിമുഖമായിരുന്ന അവസ്ഥയില്‍ നിന്നും ) ഓടിയകന്നപ്പോള്‍ അധവാ ദൈവത്തിനു പുറം തിരിഞ്ഞിരിക്കുന്ന അവസ്ഥ്അയിലേക്കു വന്നപ്പോള്‍ അതായതി 180 ഡിഗ്രി തിരിഞ്ഞപ്പോള്‍ അവര്‍ അന്ധകാരത്തിലായി. അവരുടെ മനസ് അന്ധകാരാവ്രുതമായിതീര്ന്നു.


ഭൂമിയില്‍ പ്രകാശം പരത്തുന്നതുസൂര്യനാണു. ഭൂമിയുടെ കറക്കത്തില്‍ ചിലഭാഗങ്ങള്‍ സൂര്യനില്‍ നിന്നും മറയുന്നു. അതു 180 ഡിഗ്രിയാകുമ്പോള്‍ അന്ധകാരത്തിന്‍റെ വ്യാപ്തം കൂടുന്നുവെന്നു പറയാം . 

" പ്രകാശത്തെ കീഴടക്കാന്‍ ഇരുളിനു കഴിയില്ല." ( യോഹ,1: 5 )

എന്നാല്‍ പ്രകാശത്തില്‍ നിന്നും അകന്നാല്‍ , പ്രകാശം ഇല്ലാതായാല്‍ ഇരുട്ടു വ്യാപിക്കുന്നു.

യേശു പറഞ്ഞു " ഞാന്‍ ലോകത്തിന്‍റെ പ്രകാശ്അമാകുന്നു. "
അതേ യേശുവുമായുളള ബന്ധത്തിലാണു ഒരുവന്‍ പ്രകാശത്തിലാകുക. യേശുവിനെ സ്വീകരിക്കുന്നില്ലെങ്ങ്കില്‍ , കൂദാശകളില്കൂടി യേശുവുമായി ഒന്നാകുന്നൊല്ലെങ്കില്‍ ,യേശുവുമായുളള കൂട്ടായുമ തകര്ന്നാല്‍ അവനിലെ പകാശം അസ്തമിക്കുകയും ഇരുള്‍ വ്യാപിക്കുകയും ചെയ്യും .

അടുപ്പില്‍ ജ്വലിച്ചുനില്ക്കുന്ന തീകനലുകള്‍ വീണ്ടും ഉജ്വലിപ്പിക്കുന്നില്ലെങ്കില്‍ അതു ക്രമേണ ചാരം പൊതിയുകയും അവസാനം കെട്ടുപോകയും ചെയ്യും .
ഒരിക്കല്‍ യേശുവുമായുള്ല ബന്ധത്തിലായിരിക്കുന്ന ഒരാള്‍ ആ ബന്ധം നവവകരിക്കാതിരുന്നാല്‍ പ്രകാശം മങ്ങും. കാലക്രമത്തില്‍ അന്ധകാരമയമായിമാറും .
പ്രകാശമായയേശുവിനോടു പുറം തിരിഞ്ഞിരുന്നാലും ഇതുതന്നെ സംഭവിക്കും
അതിനാല്‍ യേശുവില്‍ നിന്നും അകന്നിരിക്കുന്നവര്‍ യേശുവിന്‍റെ ജനനപ്പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ അനുരന്ഞ്ജനത്തിന്‍റെ കൂദാശ സ്വീകരിച്ചുകൊണ്ടു വീണ്ടും പ്രകാശത്തിലേക്കു അടുത്തുവരാം !
നമ്മുടെ ഹ്രുദയത്തില്‍ യേശുജനിക്കാന്‍ നമുക്കു അവസരമുണ്ട്ാഅക്കാം

എല്ലാസഹോദരന്മാര്‍ക്കും ജനനപ്പെരുന്നാളിന്‍റെ മംഗളങ്ങള്‍ ആശംസിക്കുന്നു !  

Friday 19 December 2014

ഇന്നു മൈലാപൂരിലെ അല്ഭുതസ്ളീബായുടെ ഓര്മ്മപ്പെരുന്നാള്‍ !

എന്താണു ഈ അല്ഭൂത ശ്ളീബാ ?

1547 മാര്‍ച്ചു 23നു മാര്തോമ്മാശ്ളീഹായുടേ രക്തസാക്ഷിത്വ സ്ഥലത്തെ ദൈവാലയത്തിന്‍റെ അടിതറ മാന്തിയപ്പോള്‍ ഈ കുരിശു ലഭിച്ചു. ദൈവാലയ നിര്മ്മിതിക്കുശേഷം മദ്ബഹായിലെ പ്രധാന ത്രോണോസില്‍ പ്രതിഷ്ടിച്ച ആ കുരിശു ഇന്നും അവിടെ തന്നെ സ്ഥിതി ചെയ്യുന്നു.
ഈ കുരിശിനു  അല്ഭുത സ്ളീബാ , രക്തം വിയര്ത്തസ്ളീബാ , മൌണ്ടുക്രോസ് , വിയര്ത്ത സ്ളീബാ , എന്നിങ്ങനെ പലപേരുകളില്‍ അറിയപ്പെടുന്നു.

മാര്തോമ്മാശ്ളീഹായുടെ രക്ത സാക്ഷിത്വ സ്ഥലത്തെ കുരിശായതുകൊണ്ടു ഇതു മര്തോമ്മാ ക്രിസ്ത്യാനികളുടെ പൈത്രുകത്തില്പെടുന്നു. അതിനാല്‍ ഇതിനെ മാര്തോമ്മാസ്ളീബാ എന്നു പറയുന്നതു കൂടുതല്‍ ഉചിതമായ തീരുമാനമാണു .

പോര്‍ട്ടുഗീസുകാര്‍ മാര്തോമ്മാ നസ്രാണികളെപറ്റി രേഖപ്പെടുത്തിയിരിക്കുന്നതു
" സ്ളീബാ ഭക്തര്‍ " എനാണു. ഭാരതസുറിയാനിപള്ളികളില്‍ സ്ളീബാകള്‍ അല്ലാതെ പ്രതിമകളോ രൂപങ്ങളോ ഇല്ലായിരുന്നു.ബലിപീഠത്തില്‍ സ്വര്ണം കൊണ്ടും വെള്ളികൊണ്ടൂം സ്ളീബകള്‍ ഉണ്ടായിരുന്നു. പഹലവി ഭാഷ കുരിശിന്‍റെ പാര്‍ശ്വങ്ങളില്കാണുന്നതുകൊണ്ടു ഇതിനെ ചിലര്‍ പഹ് ലവി കുരിശു എന്നുവിളിച്ചു. പേര്ഷ്യന്‍ ഭാഷയായ ഫ് ലവി കണ്ടാണു ചിലര്‍ ഇതിനെ പേര്ഷ്യന്‍ കുരിശു എന്നും വിളിച്ചതു. പേര്ഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തതാണെന്നും ചിലര്‍ പ്രചരിപ്പിച്ചു.
കേരളത്തിലെ അകത്തോലിക്കാ ദൈവാലയങ്ങളായ അകപറമ്പു, കടമറ്റം ,കോട്ടയം കുണ്ടറമാവേലിക്കര തുടങ്ങിയപള്ളികളില്‍ മാര്തോമ്മാ കുരിശ് ത്രോണോസിലോ മദ്ബഹായിലോ കാണാം .

ലത്തീനീകരണമാണു കത്തോലിക്കാ ദൈവാലയങ്ങളില്‍ മാര്തോമ്മാ ശ്ളീബായിക്കുണ്ടായിരുന്ന സ്ഥാനം നഷ്ടപ്പെടാന്‍ ഇടയായ്തെന്നു ചരിത്രം വിളിച്ചുപറയുന്നു. എന്നാല്‍ ഇന്നും അതു മനസിലാക്കാത്ത രൂപതകള്‍ സീറോ മലബാര്‍ സഭയില്‍ ഉണ്ടെന്നുള്ളതു നിഷേധിക്കാന്‍ പറ്റില്ല.

ചരിത്രകാരന്‍റെ സാക്ഷ്യം

ചരിത്രകാരനായ ശ്രീനിവ്വാസാചാരി ഇപ്രകാരം സാക്ഷ്യ്പ്പെടുത്തുന്നു.
" ഈ കുരിശുകള്‍ക്കു ചുറ്റുമുള്ള അലങ്ങ്കാരപ്പണികള്‍ ചെയ്തിട്ടുള്ളതു ഭാരതീയ ശില്പികളാണു. പഹ് ലവി ലിഖിതങ്ങള്‍ വിദേശികളായ സുറിയാനി ക്രൈസ്തവരുടെ നിര്‍ദേശമനുസരിച്ചു ചെയ്തതായിരിക്കും . ഈ കുരിശുകളുടെ പശ്ചാത്തലവും ഭാരതീയമാണു. " ( I.H.Q. Dec.1931 .758 )



വസ്തു ......................      കടുപ്പമുള്ള നാടന്‍ കരിങ്കല്ലില്‍ കൊത്തിയിരിക്കുന്നു.
അളവു ..........................   95 x  90 സെന്‍റ്റീ മീറ്റര്‍
കാലപ്പഴക്കം .................... എ.ഡി. 7----------------- 8  നൂറ്റാണ്ടുകള്‍
ആലേഖനം ............................. സസ്റ്റാനിയന്‍ പഹ് ലവി ലിഖിതങ്ങള്‍
കുരിശിന്‍റെ ചുവടു ഉറപ്പിച്ചിരിക്കുന്നതു പടികളിലാണു.ആദിത്തെ പടിക്കു 17 ഉം ,രണ്ടാമത്തെ പടിക്കു 13 ഉം മൂന്നാമത്തേതിനു 7 സെന്‍റ്റീ മീറ്ററുമാണു നീളം .ഈ പടികളുടെ വീതി 2 സെന്‍റ്റീമീറ്ററാണു. യഹൂദപാരമ്പര്യ്ത്തില്‍ പടികള്‍ അധവാ നടകള്‍ കൊണ്ടു ഉദ്ദേശിക്കുന്നതു സ്വര്‍ഗത്തിലേക്കുള്ള മാര്‍ഗമെന്നാണു.

ക്രിസ്തീയ പാരമ്പര്യത്തില്‍ ഗോഗുല്ത്താമലയിലേക്കു കയറാനും ഇറങ്ങാനുമുള്ള നടകളായും ദൈവശാസ്ത്രം വളര്ന്നപ്പോള്‍ മാമോദീസാകുളത്തിന്‍റെ പടികളായും ചിത്രീകരിച്ചു .ആദ്യം പടികളില്ലാതെയും പിന്നീടു ഒരു പടി പിന്നെ രണ്ടൂം മൂന്നും പടികളുള്ള കുരിശുകള്‍ സഭയില്‍ ഉപയോഗിച്ചു.

താമരപ്പൂവു

മാര്‍തോമ്മാകുരിശില്‍ പടികള്‍ക്ക് മുകളില്‍ കൊത്തിവച്ചിരിക്കുന്നതു നടുഭാഗം മാറ്റിവ്വച്ച താമരപ്പൂവാണു. മദ്രാസിലെ  എക്മോര്‍ മ്യൂസിയത്തില്‍ ഇതിനു ധാരാളം ഉദാഹരണങ്ങള്‍ ഉണ്ടു. കോട്ടയം വലിയ പള്ളിയില്‍ ഒരു കുരിശു  പ്രതിഷ്ടിച്ചിരിക്കുന്ന്തു പൂര്ണമായ താമരപൂവിലാണു.

അറാം നൂറ്റാണ്ടിന്‍റെ അന്ത്യത്തിലാണു പറുദീസായിലെ ജീവന്‍റെ വ്രുക്ഷത്തിന്‍റെ ഇലകളും പുഷ്പങ്ങളും ഫലങ്ങളുമൊക്കെ പല അനുരൂപണങ്ങളോടുകൂടി കുരിശുകളില്‍ സ്ഥാനം പിടിക്കാന്‍ തുടങ്ങിയതു. യഹൂദപാരമ്പര്യ്ത്തില്‍ ജീവന്‍റെ വ്രുക്ഷം  തോറായെ സൂചിപ്പിക്കുന്നു. എന്നാല്‍ ക്രൈസ്ത്വര്‍ക്കു ജീവന്‍റെ വ്രുക്ഷം കുരിശിന്‍റെ അടയാളമാണു.

ജീവന്‍റെ വുക്ഷം ഓരോദേശത്തേയും സാംസ്കാനുരൂപണങ്ങളോടുകൂടിയാണു കുരിശില്‍ സ്താനം പിടിക്കുക. ചൈനയില്‍ മാര്സ്ളീബാ താമരപ്പൂവിലെങ്ങ്കില്‍ ശ്രീലങ്ങ്കയില്‍ താമര ഇലയിലാണു. പലസ്തീനായില്‍ മുന്തിരിചെടിയും കുലകളുമാണു കുരിശിന്‍റെ അടിയില്‍ കാണുക.



കുരിശിനെ ഒരു മരമായിചിത്രീകരീച്ചു അതു പുഷ്പിക്കുന്നതായി ആദ്യ്കാലങ്ങളില്‍ ചിത്രീകരിച്ചീട്ടുണ്ടു. പിന്നെ ഇലകള്‍ കുരിശിന്‍റെ രണ്ടുസൈഡിലും സ്ഥാനം പിടിച്ചു. പിന്നെ ചുവട്ടില്‍ നിന്നും പുഷപങ്ങളും ഇലകളും ഫലങ്ങളും വളരുന്നതു ചിത്രീകരിക്കാന്‍ തുടങ്ങി.

ഭാരതത്തില്‍ താമര ദേശീയപുഷ്പമാണെല്ലോ. തമരയിലാണു ദേവന്മാരേയും ദേവിമാരേയും ഒക്കെ അവര്‍ ഇരുത്തുന്നതു. അങ്ങ്നെയുള്ളകൊത്തുപണികള്‍ ധാരാളം കാണാനുണ്ടു.
ക്രിസ്ത്യാനികളെസംബന്ധിച്ചുപറയുമ്പോള്‍ കുരിശു യേശുവിന്‍റെ പ്രതീകമാണു.യേശുവിനു കൊടുക്കുന്ന അതേ ബഹുമാനവും ആദരവും കുരിശിനും നാം കൊടുക്കുന്നു.
മലങ്കരസഭയില്‍ സ്ളീബാ വന്ധനവിനു ( ദുഖവെള്ളി )
"രക്ഷ - തന്ന - മാര്‍ സ്ളീബായേ നമിച്ചീടുന്നു " എന്നാണു പാടുന്നതു
കുരിശു യേശുവിനെ തന്നെ കാണിക്കുന്നു. കുരിശിനെ വണങ്ങുന്നവന്‍ യേശുവിനെ തന്നെയാണൂ വണങ്ങുന്നതു
താമരപ്പൂവില്‍ സ്പര്‍ശിക്കുന്നില്ല.

അങ്ങനെ വന്ദ്യമായികരുതുന്ന കുരിശിനെ താമരപ്പൂവില്‍ വച്ചിരിക്കുന്നു. പക്ഷേ ശ്രദ്ധിക്കാനുള്ള കാര്യം താമരപ്പൂവില്‍ കുരിശു സ്പര്‍ശിക്കുന്നില്ല .ഭാരതസംസ്കാരം സ്വീകരിച്ചു വിശ്വാസം വളര്ന്നുവെങ്ങ്കിലും അതു എല്ലാത്തിന്‍റെയും മുകളില്‍ അനന്യമായി നില കൊണ്ടു എന്നാണു ഇതു സൂചിപ്പിക്കുന്നതു.

ശുന്യമായകല്ലറയെ സൂചിപ്പിക്കുന്നു

രൂപമില്ലാത്ത കുരിശു യേശുവിന്‍റെ ശൂന്യമായ കല്ലറയെ സുചിപ്പിക്കുന്നു.
ഇതു കര്ത്താവു ഉദ്ധാനം ചെതതിന്‍റെ തെളിവാണു. കിഴക്കന്‍ സഭകളില്‍ രൂപമുള്ള കുരിശു ഉപയോഗിക്കാറില്ല.

അവരോഹണരൂപത്തിലുള്ള പ്രാവു

മൈലാപൂരിലെ സ്ളീബായിലെ പ്രാവു അവരോഹണരൂപത്തിലാണു. കുരിശിലേക്കു പറന്നിറങ്ങുന്നതു. ഇതിനു 13 സെന്‍റ്റീമീറ്റര്‍ നീളമാണു. അവരോഹണരൂപത്തിലുള്ള പ്രാവു എപ്പോഴും റൂഹാദക്കുദിശായുടെ പ്രതീകമാണെന്നാണു ക്രൈസ്തവ ഐക്കണോഗ്രഫി പഠിപ്പിക്കുന്നതു   

Monday 15 December 2014

ലേബലോട്ടിച്ച ക്രിസ്ത്യാനി

ഓരോ വ്രുക്ഷവും ഫലം കൊണ്ടു തിരിച്ചറിയപ്പെടുന്നു . ( ലുക്കാ.6 : 44 )

ബോട്ടാനിക്കല്‍ ഗാര്‍ഡനില്‍ ചെന്നാല്‍ പല തരത്തിലുള്ള ധാരാളം വ്രുക്ഷങ്ങള്‍ കാണാം ഒന്നിനും ഫലം കാണില്ല. പക്ഷേ ലേബലുണ്ടാകും അതിനാല്‍ അതു ഏതു വ്രുക്ഷമാണെന്നു തിരിച്ചറിയാം .

അതേ സമയം പ്ളാവോ, മാവോ, തെങ്ങോ ഒന്നും ലേബലില്ലാതെ നമുക്കു മനസിലാകും അതെന്താണെന്നു. ഫലത്തില്‍ നിന്നുതന്നെ !

യഹൂദന്മാരായ പുളിയന്‍മാവു

അദ്യകാലങ്ങളില്‍ ലോകം മനസിലാക്കിയിരുനതു ക്രിസ്ത്യാനിയെന്നാല്‍ യഹൂദമതത്തിന്‍റെ ഒരു ശാഖയാണെന്നാണു. എന്നാല്‍ ഫലത്തില്‍ നിന്നും മനസിലായി ഇതു യഹൂദപുളിമാങ്ങയല്ല മറിച്ചു നല്ല മധുരമുള്ള പഴമാങ്ങയാണെന്നു ! ഫലത്തില്‍ നിന്നും മാത്രമാണു അതുലോകം മനസിലാക്കിയതു.

മാമോദീസാ മുങ്ങാത്ത ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി

മഹാത്മാ ഗാന്ധി ബൈബിള്‍ പഠിച്ച എന്നാല്‍ മാമോദീസാമുങ്ങിയിട്ടില്ലാത്ത ഒരു യഥാര്ത്ഥ ക്രിസ്ത്യാനിയായിരുന്നുവെന്നു പറയാം. ക്രിസ്ത്യാനിയെ വെറുക്കുന്ന RSS നും  BJP യ്ക്കും ഗാന്ധിജിയെ സ്നേഹിക്കാന്‍ കഴിയില്ലാത്തതിന്‍റേ കാരണം മറ്റൊന്നല്ല. അതിനാല്‍ അവര്‍ ഗാന്ധിജിയെ അപകീര്ത്തിപ്പെടുത്തുകയും ഗോഡ്സെയെ രാജ്യസ്നേഹിയായും   ചിത്രീകരിക്കുന്നു.



ഹിന്ദുവായ ഒരു കവീ എഴുതിയ കവിതയുടെ ചുരുക്കം 4 വരി.
" താങ്കള്‍ ക്രിസ്ത്യാനിയാണോ ?
" അതേ "
" ഏതു സഭയാണു ? "
ലോകസഭയാണോ, രാജ്യസഭ യാണോയെന്നറീയാഞ്ഞതുകൊണ്ടു
തന്‍റെ കൈയില്‍ ഉണ്ടായിരുന്ന ആണിപ്പഴുതിലേക്കു നോക്കി"

സഹോദരന്മാരേ ! ഇപ്പോഴാണു തോമ്മാശ്ളീഹാ പറഞ്ഞതിന്‍റെ അര്ത്ഥം മനസിലാകുക. എനിക്കു ആണിപാടുകള്‍ കാണണം. അവനാരെന്നു അറിയുവാന്‍ അവന്‍റേ ആണിപാടുകള്‍ കണ്ടാല്‍ മതി .മറ്റോന്നും ആവശ്യമില്ലായെന്നു !

നിരീശ്വരവാദിയുടെ മാനസാന്തരം

ഒരിക്കല്‍ ഒരു നിരീശ്വരവാദി മദര്‍ തെരേസയുടെ ഇന്‍റ്റര്‍വ്യൂവിനുപോയി.
അയാള്‍ കണ്ട കാഴ്ച്ച അയാളെ അല്ഭുതപ്പെടുത്തി. കുഷ്ടരോഗികളെ കഴുകി അവരുടെ മുറിവുകളിലെ പഴുപ്പെല്ലാം കളഞ്ഞു നാറുന്ന മുറിവു ഒരറപ്പുംകൂടാതെ മരുന്നുവെച്ചൂകെട്ടുകയും അവരെ ചുംബിക്കുകയും ചെയ്യുന്ന മദറിനെയാണു .അയാള്‍ ചോദിച്ചു ഇതെങ്ങ്നെ സാധിക്കുന്നു.?
മദര്‍ സക്രാരിയിലേക്കു ചൂണ്ടി പറഞ്ഞു അവിടെയിരിക്കുന്നവനാണു എനിക്കു ആവശ്യമുള്ള കഴിവൂം ധൈര്യവും തരുന്നതെന്നു. അപ്പോള്‍ അയാള്‍ പറഞ്ഞതു അങ്ങ്നെ ഒരു ദൈവം ഉണ്ടെങ്ങകില്‍ ഞാനും ആദൈവത്തില്‍ വിശ്വസിക്കുന്നുവെന്നു !

ഇന്നത്തെ വലിയ പ്രശനം ഇതുതന്നെയാണു. ഫലംകൊണ്ടു ക്രിസ്ത്യാനിയെ അറിയാന്‍ പറ്റുന്നില്ല. യധാര്ത്ഥ ഇടയാനാണെങ്ങ്കില്‍ ചെന്നായ് വരുമ്പോള്‍ ആടുകളെ വിട്ടു ഓടിപോകില്ല. എന്നാല്‍ കൂലിക്കാരനാണെങ്ങ്കില്‍ അവന്‍ ആടുകളെ വിട്ടു സ്വയരക്ഷക്കായി ഓടുന്നു.

യേശു പറഞ്ഞു  " ഞാന്‍ നല്ല ഇടയനാണു. നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. " ( യോഹ. 10 : 11 )) 

പണത്തിനുവേണ്ടി ആട്ടിടയന്‍റെ ജോലിചെയ്യുന്നവരെ എവിടേയും കാണാം പണത്തിന്‍റെ ബലത്തില്ല് പണം കൊടുത്തു കൈവയ്പ്പുവാങ്ങിയവര്‍ അധാവാ അവരുടെപിന്തലമുറക്കാര്‍ സമാധാനമില്ലാതെ എപ്പോഴും വഴക്കും വയ്യാവേലിയുമായി കഴിയുന്നതു കാണുമ്പോള്‍ യേശു പറഞ്ഞ ഈ സത്യമാണു ഒര്മ്മയില്‍ വരിക.

1772 ല്‍ ഇതുപോലെ പണത്ഥിന്‍റെ സ്വാധീനത്തില്‍ നിര്‍ബന്ധമായി കൈ വയ്പ്പു കൊടുക്കേണ്ടിവന്നു. ഗത്യന്തരമില്ലാതെ വന്നതിനാല്‍ മനസില്ലാഞ്ഞിട്ടും കൈവയ് പ്പു നല്കേണ്ടിവന്നു. പക്ഷേ ഇന്നും സമാധാനമില്ല. ഒരിക്കലും ഉണ്ടാകാനും പോകുന്നില്ല.



മറ്റോന്നു കോടികള്‍ മുടക്കി ഈ അടുത്തകാലത്തും കൈവയ്പ്പുവാങ്ങി. മെത്രാനായി പക്ഷേ എന്തിനു ? ഇതാര്‍ക്കുവേണ്ടി ? ഭൌതീകാവശ്യങ്ങള്‍ക്കുവേണ്ടി മെത്രാനായാല്‍, അഥവാ പണം കൊടുത്തു പരിശുദ്ധാത്മാവിനെ വാങ്ങാന്‍ കഴിയുമെന്നു ചിന്തിച്ചാല്‍ ?

അപ്പസ്തോലന്മാരുടെ കാലത്തും ഇങ്ങ്നെ പണത്തിന്‍റെ ശക്തിയാല്‍ സൂത്രത്തില്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ പരിശ്രമിച്ചവനാണു ശിമയോനെന്ന മാന്ത്രികന്‍. പണം നല്കികൊണ്ടു അവന്‍ ആവശ്യപ്പെട്ടതു ആതമാവിനെയാണു. അതിനു പത്രോസ് കൊടുത്ത മറുപടി ഇതായിരുന്നു.
" നിന്‍റെ വെള്ളിതുട്ടുകള്‍ നിന്നോടുകൂടെ നശിക്കട്ടെ. എന്തെന്നാല്‍ ദൈവത്തിന്‍റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വ്യാമോഹിച്ചു. നിനക്കു ഈ കാര്യത്തില്‍ ഭാഗഭഗിത്വമോ അവകാശമോ ഉണ്ടായിരിക്കുകയില്ല. കാരണം നിന്‍റെ ഹ്രുദയം ദൈവസന്നിധിയില്‍ ശുദ്ധമല്ല. "  ( അപ്പ.8: 20 -21 )

കാലം മാറിയപ്പോള്‍ പണം വാങ്ങി കൈവയ്പ്പുകൊടുക്കുന്നു .പക്ഷേ പരിശുദ്ദ്ധാത്മാവിനെ ല്ഭിക്കില്ല. വെറുതെ വേഷം കെട്ടി മനുഷ്യരെ കബളിപ്പിക്കാം. ദൈവമേ ഈ മനുഷ്യരോടു ക്ഷമിക്കണമേ !

" തോമ്മസ് കുട്ടീ വിട്ടോടാ..."

പലപ്പോഴും ഇതാണു സംഭവിക്കുന്നതു ദൈവം സംസാരിക്കുമ്പോള്‍ കേള്‍ക്കാതെ , ശ്രദ്ധിക്കാതെ ഓടുന്നു . " തോമ്മസ് കുട്ടീ വിട്ടോടാ..." 

ദൈവം മനുഷ്യരോടു സംസാരിക്കുന്നതു, ദര്‍ശനത്തില്‍, സ്വപ്നത്തില്‍ , കാഴ്ച്ചകളില്‍ കൂടി (കുഞ്ഞുങ്ങള്‍, താണവര്‍, ഗുരുക്കന്മാര്‍, മാതാപിതാക്കള്‍ , അയല്ക്കാര്‍, ഭിക്ഷക്കാര്‍, മുതലായവരുടെ ദര്‍ശനത്തില്‍ കൂടിയോ സംസാരത്തില്‍ കൂടിയോ ) ഒക്കെ ആകാം പക്ഷേ അതു ശ്രദ്ധിക്കാതെ അതിനെപ്പറ്റി ചിന്തിക്കുകയോ , ആലോചനാവിഷയമാക്കുകയോ ചെയ്യാതെ ,പുറകോട്ടു തിരിഞ്ഞൂനോക്കാതെ ഓടുന്നവരാണു നമ്മള്‍ !" തോമ്മസ് കുട്ടീ വിട്ടോടാ..." 

ദൈവം എന്തു പറയുന്നു ?

" നിംഗളുടെ ഇടയില്‍ ഒരു പ്രവാചകനുണ്ടെങ്കില്‍ കര്ത്താവായ ഞാന്‍ ദര്‍ശനത്തില്‍ അവനു എന്നെ തന്നെ വെളിപ്പെടുത്തികൊടുക്കും .സ്വപ്നത്തില്‍ അവനോടു സംസാരിക്കുകയും ചെയ്യും . " ( സംഖ്യ 12: 6 )

സ്വപ്നങ്ങള്‍

1) പൂര്‍വപിതാവായ ജോസഫിന്‍റെ സ്വപ്നം ( ഓര്മ്മയില്‍ വരുന്ന ചിലതു മാത്രം) 2) യാക്കോബിന്‍റെ സ്വപ്നം
3)യൌസേപ്പുപിതാവിന്‍റെ സ്വപ്നം
4) പത്രോസിന്‍റെ സ്വപ്നം
5) പ്രവാചകന്മാര്‍ക്കു ലഭിച്ച സ്വപ്നങ്ങ്ള്‍
ഇതില്കൂടിയെല്ലാം ദൈവം തന്‍റെ പ്രിയപ്പെട്ടവര്‍ക്കു ഓരോതരത്തിലുള്ള അറിയിപ്പുകള്‍ കൊടുക്കുകയായിരുന്നു.

മാലാഖയില്‍ കൂടി ദൈവത്തിന്‍റെ പദ്ധതികള്‍ വെളിപ്പെടുത്തുന്ന അവസരങ്ങളും നാം കാണുന്നുണ്ടു.
1) ഹാഗാറിനോടു തിരിഞ്ഞുനോക്കി വെള്ളം നീയും കുഞ്ഞും കുടിക്കാനും മറ്റും പറയുന്നഭാഗം 
2) സഖറിയാപുരോഹിതനോടു സംസാരിക്കുന്നു.
3) പരിശുദ്ധ് കന്യാമറിയത്തോടു സംസാരിക്കുന്നു.

പക്ഷേ യൌസേപ്പുപിതാവിനോടു എല്ലാം സ്വപ്നത്തിലായിരുന്നു. പക്ഷേ അതൊരു സ്വപ്നമാണെന്നുവിചാരിച്ചു തള്ളികളഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷേ മറിയത്തെ വല്ലവരും കല്ലെറിഞ്ഞുകൊല്ലുമായിരുന്നു.
ഒരുപക്ഷേങ്കില്‍ നമ്മളായിരുന്നു ഇങ്ങ്നെ ഒരവസ്ഥയിലെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി ? ഇതു വെറും സ്വപ്നമാണു " തോമ്മസുകുട്ടി ഓടിക്കോടാ ന്നു " പറയുകില്ലായിരുന്നോ ?

ചില വസ്തുക്കളില്‍ കൂടി ചിലപ്പോള്‍ ദൈവം നമ്മോടു സംസാരിക്കുന്നു .

യാദ്രിശ്ചികമായി ചിലപ്പോള്‍ ചിലവസ്തുക്കള്‍ ജീര്ണാവസ്തയിലേക്കുപോകുന്നതു നമ്മുടീ ദ്രിഷ്ടിയില്‍ പെടുമ്പോഴായിരിക്കും നാം അത്യാവശ്യ്മായിചെയ്യേണ്ട ചിലകാര്യങ്ങള്‍ നമ്മേ ഒര്മ്മപ്പെടുത്തുന്നതു .പക്ഷേ എല്ലാവരും അതിനെ പറ്റിചിന്തിച്ചെന്നുവരികില്ല.

ചിലയാളുകളൂടെ ദയനീയാവസ്ത നം കാണുമ്പോള്‍ അതില്കൂടീ ചിലകാര്യങ്ങള്‍ ദൈവത്തിനു നമ്മേ പഠിപ്പിക്കാന്‍ കാണൂം . അതേപറ്റിയാലോചിച്ചില്ലെങ്കില്‍ നാം അതുവിട്ടുകളയും പില്കാലത്തു അപകടം സംഭവിക്കുകയും ചെയ്യും .

ചിലപ്പോള്‍ ചിലരുടെ സംസാരത്തില്കൂടി ദൈവം നമ്മേ പഠിപ്പിക്കും

ഒരു സംഭവകഥ പറയാം.

യേശുദാസിനു രണ്ടുകുട്ടികളായപ്പോള്‍ അവര്‍ വിചാരിച്ചു ഇതുമതി. പക്ഷേ അദ്ദേഹത്തിന്‍റെ ഭാര്യ മൂന്നാമതും ഗര്‍ഭിണിയായി. ( അദ്ദേഹം ക്രിസ്ത്യന്‍ വിശ്വാസിയാണോ ,ഈസ്വരവിശ്വാസിയാണോ ഇതൊന്നും ഞാന്‍ ചിന്തിക്കുന്നില്ല ) അവര്‍ ഭാര്യയും ഭര്ത്താവുംകൂടെ ഒരു തീരുമാനമെടുത്തു നമുക്കു ഈ രണ്ടു കുട്ടികള്‍ മതി .മൂന്നാമനെ അബോര്‍ട്ടു ചെയ്യാം .ഇതുപറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഇതൊന്നും അറിയാത്ത മൂത്തകുട്ടിവന്നു അവന്‍ടെ അമ്മയോടു പറഞ്ഞു " അമ്മേ ! എനിക്കു ഒരു കുഞ്ഞു വാവയെ വേണം " അവനോടു ആരും ഒന്നും പറഞ്ഞതല്ല. തലേ ആഴ്ച്ചയില്‍ അവര്‍ ഒരു ബന്ധുവീട്ടില്‍ പോയിരുന്നു. അവിടെ ധാരാളം മുറികളും ധാരാളം കുട്ടികളുമുള്ള ഒരുവിടായിരുന്നു. ആ കുഞ്ഞിനു അതു നന്നേ ഇഷ്ടമായി. അതിന്‍റെ പ്രതികരണം മാത്രമായിരുന്നു ആ കുഞ്ഞിന്‍റെ ആഗ്രഹപ്രകടനം !



പക്ഷേ അതു ദൈവത്തിന്‍റെ ഇടപെടലായി മനസിലക്കിയിട്ടാകണം ഒന്നും ആലോചിക്കാതെ യേശുദാസ് മകനോടൂ പറഞ്ഞു 9 മാസം കഴിയുമ്പോള്‍ നിനക്കു ഒരു കുഞ്ഞുവാവായെ കിട്ടുമെന്നു. ! അവരുടെ തീരുമനം ആ ദമ്പദികള്‍ മാറ്റി അവര്‍ക്കു മൂന്നാമത്തെ കുട്ടിയേയും ലഭിക്കുകയുണ്ടായി. !

നമ്മുടെ ജീവിതത്തിലും ഇതുപോലെ ധാരാളം സംഭവങ്ങള്‍ ഉണ്ടാകാം . പക്ഷേ പലപ്പോഴും നാം അതുകേള്‍ക്കുകയോ, അതേപറ്റി ചിന്തിക്കുകയോ, ഇതു ദൈവം എന്നോടു സംസാരിക്കുകയാണെന്നോ ചിന്തിക്കാതിരുന്നാല്‍ ദൈവത്തിന്‍റെ സ്വരം നാം കേള്‍ക്കില്ല. ദൈവം നമ്മോടു സംസാരിക്കുന്നതു ചിലരുടെ സംസാരത്തില്കൂടിയോ, കേല്വിയില്‍ കൂടിയോ ചില കാഴ്ച്ചകളില്കൂടിയോ ഒക്കെ ആകാം അപ്പോള്‍ നാം അതിനു ചെവിയും കണ്ണും കൊടുക്കാതെ  ചിന്തിക്കാതെ "തോമ്മസ് കുട്ടീ വിട്ടോടാ..."  എന്നുപറഞ്ഞാല്‍ ?   

Saturday 13 December 2014

ദൈവരാജ്യം മനുഷ്യരുടെ ഇടയില്‍ !

കാലത്തിന്‍റെ തികവില്‍ ( പൂര്ണതയില്‍ ) ദൈവത്തിന്‍റെ ഭരണം                       ( ദൈവരാജ്യം ) മനുഷ്യരുടെയിടയില്‍  യേശുവിലൂടെ ഉദ്ഘാടനം ചെയ്യപ്പെട്ടു.  യേശുവിന്‍റെ വാക്കുകളില്‍ ദൈവരാജ്യത്തിന്‍റെ സാന്നിധ്യം വെളിപ്പെടുത്തി.  "സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു. " ( മത്താ.3:2 , 4: 17 )

വയലിലെ കളകള്‍ 

ലോകമാകുന്ന വയലില്‍ യേശുവാകുന്ന വിതക്കരന്‍ വിതച്ച നല്ല വിത്തില്‍ സാത്താനാകുന്ന ശത്രു അബദ്ധ ഉപദേശമാകുന്നകളകള്‍ വിതച്ചു. അതു നല്ല വിത്തിനൊപ്പം തന്നെ വളര്ന്നു വരുന്നു.



എന്തുചെയ്യണം ? പറിച്ചുകളഞ്ഞാലോ ?

യേശുപറഞ്ഞു വേണ്ടാ കൊയിത്തുവരെ അവ ഒന്നിച്ചു വളരട്ടെ കൊയിത്തുകഴിഞ്ഞു നല്ലവിത്തു സ്വര്‍ഗമാകുന്ന കളപ്പുരയില്‍ ശേഖരിക്കുകയും കളകള്‍ അഗ്നിക്കിരയാക്കുകയും ചെയ്യും . (Mt.13:42 )

സ്വര്‍ഗരാജ്യത്തിന്‍റെ മൂന്നു ഉപമകള്‍ .

1) ഗോതമ്പുമണി
2) കടുകുമണി
3)പുളിമാവു

മനുഷ്യനു വളരെ എളുപ്പം മനസിലാകുന്ന വളരെ നിസാരമായ ഉപമകളില്‍ കൂടി യേശു വലിയ യാഥാര്ത്ഥ്യമാണു മനുഷ്യരെ മനസിലാക്കുന്നതു. ഈ മൂന്നിന്‍റെയും ആരംഭം വളരെചെറുതാണു.എന്നാല്‍ അതിന്‍റെ അവസാനമാകുമ്പോള്‍ വളരെ വലിയ ഫലം പുറപ്പെടുവിക്കുന്നു. സഭയുടേയുടേയും ആരംഭം വളരെ ചെറുതാണെങ്ങകിലും കാലത്തിന്‍റെ പൂര്ണതയില്‍ വളരെ യധികം ഫലം പുറപ്പെടുവിക്കുമെന്നു നമുക്കു മനസിലാക്കാം.



മലങ്കര കത്തോലിക്കാസഭയുടെയും അരംഭം വളരെ ചെറുതാണെങ്കിലും കാലത്തിന്‍റെ പൂര്ത്തീകരണത്തില്‍ വളരെയധികം വിളവാണുയേശു പ്രതീക്ഷിക്കുന്നതു.

അടുത്ത മൂന്നു ഉപമകളില്കൂടി സ്വര്‍ഗരാജ്യത്തിന്‍റെ വില വ്യക്തമാക്കുന്നു.

1)വയലിലെ നിധി
2) അമൂല്യ രത്നം
3) മത്സ്യ വല

അന്നത്തെ നിയമമനുസരിച്ചു ഒരു വയലില്‍ നിധി കണ്ടാല്‍ അത് വയലിന്‍റെ ഉടമസ്തനു അവകാശപ്പെട്ടതാണു. അതിനാല്‍ അതു സ്വന്തമാക്കാന്‍ വേണ്ടി തനിക്കുള്ളതെല്ലാം വിറ്റു അവയല്‍ വാങ്ങുന്നവന്‍ ബുദ്ധിമാനാണു.
അതുപോലെ വിലയേറിയ രത്നം കണ്ടാല്‍ എന്തുവിലകൊടുത്തും വ്യാപാരികള്‍ അതു സ്വന്തമാക്കും .സ്വര്‍ഗരാജ്യം സ്വന്തമാക്കാന്‍ എന്തുവിലകൊടുക്കാനും നാം തയാറാകണം അതിനുവേണ്ടി എന്തും ത്യജിക്കുന്നവനാണു ബുദ്ധിമാന്‍ .



യേശുവിന്‍റെ സഭയാകുന്ന മത്സ്യവല

മത്സ്യവല സഭയുമായി ഉപമിക്കാന്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലതെന്നുതോന്നുന്നു. കടലില്‍ എറിയപ്പെട്ട വലയില്‍ നല്ലതും തീയതുമായ മത്സ്യം ഉണ്ടാകും .മീന്‍പിടിത്തക്കാര്‍ വലയിലെ മത്സ്യ്ം തരം തിരിക്കും നല്ലതു എടുക്കുകയും തീയതു എറിഞ്ഞുകളയഉകയും ചെയ്യും.
ഭൌമീകസഭയില്‍ ശിഷ്ടരും ദുഷ്ടരും ഉണ്ടു .അവസാനവിധിയില്‍ ഇവരും വേര്‍തിരിക്കപ്പെടും .പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍ ആയിരിക്കും

ദൈവരാജ്യവും സ്വര്‍ഗരാജ്യവും

ഈ പദങ്ങ്ള്‍ വി. മത്തായിയുടെ സുവിശേഷത്തില്‍ 38 പ്രാ്വശ്യം കാണുന്നു. ഇതില്‍ സ്വര്‍ഗ രാജ്യമെന്ന പദം 33 പ്രാവശ്യം കാണാന്‍ കാരണം യഹൂദന്മാര്‍ ദൈവരാജ്യമെന്ന പദം ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ദൈവത്തിന്‍റെ നാമം വ്രുധാ ഉപ്യോഗിക്കെരുതെന്ന യഹൂദചിന്തയാണു സ്വര്‍ഗരാജ്യം എന്നപദം മത്തായി കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നതു. രണ്ടിന്‍റേയും അര്ത്ഥം ഒന്നുതന്നെയാണു.

മത്തായിയുടെ വീക്ഷണത്തില്‍ സഭ പുതിയ ഇസ്രായേലാണു.

അവസാന വിധികഴിഞ്ഞാല്‍ പിന്നെ സഭയാകുന്ന മണവാട്ടി യേശുവിനോടോത്തു നിത്യമായിജീവിതം തുടരുമെന്നു വിശ്വസിച്ചുകൊണ്ടൂ യേശുവില്‍ ഒന്നാകാന്‍ ശ്രമിക്കാം .

സഭാവിരോധികള്‍ കളകള്‍ പോലെ എക്കാലവും സഭയുടെ കൂടെതന്നെ വളരും തക്കസമയത്തു യേശൂ അതിനെ നീക്കികൊള്ളും അതിനാല്‍ നിംഗളാരും അതിനെതിരായി ഞാന്‍ പ്രതീകരിക്കുന്നതുപോലെ പ്രതീകരിക്കാതിരിക്കുന്നതായിരിക്കും നല്ലതു. എന്നിലെ പ്രവാചകദൌത്യം അതിനു സമ്മതിച്ചില്ലെന്നു വരും . അതു ആരും കണക്കിലെടുക്കാതെ സഭയില്‍ യേശുവിന്‍റെ മണവാട്ടിയായി ജീവിക്കാന്‍ ശ്രമിക്കുക. ദൈവം അനുഗ്രഹിക്കട്ടെ 

Thursday 11 December 2014

ജന്മപാപത്തില്‍നിന്നുപോലും സംരക്ഷിക്കപ്പെട്ട കന്യാമറിയം

 കന്യാമറിയത്തിന്‍റെ അമലോല്ഭവം ബൈബിളില്‍ ഉണ്ടെന്നു ആരും പറയില്ല.    (ഞാന്‍പറഞ്ഞാലോ?വിശ്വസിക്കാന്‍പ്രയാസമാണോ? ഇന്നലെ രാത്രിമുതല്‍ എന്‍റെ മനസില്‍ വരുന്ന ഒരു ചിന്തയാണു ലൂക്കോ.1: 42  ഇതിനു മതിയായ തെളിവാണെന്നു?)  

 ഹ്രുദയത്തിന്‍റെ തികവില്‍ നിന്നും അധരം സംസാരിക്കുന്നു.

" രണ്ടു നാരികള്‍ ചേര്‍ന്നാല്‍ നരകം തുറക്കും " അങ്ങനെ ഒരു പറച്ചില്‍ ഉണ്ടോ ?
( ഇല്ലെങ്കില്‍ ക്ഷമിക്കുക )

രണ്ടൂ നാരികള്‍ ചേര്‍ന്നപ്പോള്‍ ഇതാ സ്വര്‍ഗം തുറന്നു ആത്മാവു പ്രവര്‍ത്തിച്ചു .
ഈ രണ്ടു സ്ത്രീകള്‍ സാധാരണ സ്ത്രീകള്‍ക്കു ഒരു അപവാദമാണോ ?

അരാണു ഈ സ്ത്രീകള്‍ ?



"മറിയത്തിന്‍റെ അഭിവാദനം കേട്ടപ്പോള്‍ ഏലിസബേത്തിന്‍റെ ഉദരത്തില്‍ ശിശു കുതിച്ചു ചടി ഏലിസബേത്തു പരിശുദ്ധാത്മാവു നിറഞ്ഞവളായി "    (ലൂക്ക 1:41) 

" അവള്‍ ഉദ്ഘോഷിച്ചു. നീ സ്ത്രീകളില്‍ അനുഗ്രഹീതയാണു. " ( 1: 42 )

അതേ ഇവള്‍ ലോകത്തില്‍ ജനിച്ചിട്ടുള്ള സ്ത്രീകളില്‍ വച്ചു ഏറ്റം അനുഗ്രഹീതയാണു അതായതു ആദ്യത്തെ ഹവ്വായെക്കള്‍ അനുഗ്രഹീത. അവള്‍ സ്രിഷ്ടിക്കപ്പെട്ടപ്പോള്‍  സരളഹ്രുദയയായിരുന്നു ( സഭാപ്ര.7: 29 ) പാപമില്ലാത്തവളായിരുന്നു.( ഉല്‍ഭവപാപമെന്നു ഒന്നുഅവളില്‍ ഇല്ലായിരുന്നു ) ഉല്‍ഭവപാപമില്ലാതിരുന്ന ആദ്യ ഹവ്വായെക്കാള്‍ അനുഗ്രഹീതയെന്നു പറഞ്ഞാല്‍ തന്നെ മറിയത്തില്‍ ഉല്‍ഭവപാപമില്ലായിരുന്നുവെന്നുള്ളതിന്‍റെ തെളിവാണെല്ലോ?

മറ്റോരു ന്യായമായതെളിവു ദൈവപുത്രനു ജനിക്കാനുള്ള ഇടം പരമപരിശുദ്ധമായിരിക്കണം .അതിനു ദൈവം മറിയത്തെ വളരെയേറെ അനുഗ്രഹിക്കുകയും കാത്തു പാലിക്കുകയും ചെയ്തു. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നു ദൈവം തന്നെ പറഞ്ഞിരിക്കുന്നു.

അതായതു " എനിക്കു ഇഷ്ടമുള്ളവനില്‍ ഞാന്‍ പ്രസാദിക്കും എനിക്കു ഇഷ്ടമുള്ളവനോടു ഞാന്‍ കരുണകാണിക്കും " ( പുറ.33: 19 )



അതിനു എതിരായി ഒരു മനുഷ്യനും ദൈവത്തെചോദ്യം ചെയ്യാന്‍ പറ്റില്ല. മറിയത്തെ ഉല്‍ഭവപാപത്തില്‍ നിന്നുപോലും രക്ഷിച്ചതുകൊണ്ടാണു ആദ്യത്തെ ഹവ്വായെക്കാള്‍ മറിയം അനുഗ്രഹീതയായതു എന്നു നിസ്തര്‍ക്കം പറയാം കൂടാതെ ദൈവത്തിന്‍റെ വാക്കും അതിനു ബലം നല്കുന്നു " എനിക്കു ഇഷ്ടമുള്ളവനോടു ഞാന്‍ കരുണകാണിക്കും  "

അതിപ്രധാനം ദൈവപുത്രനു ജനിക്കാനുള്ള ഇടമാണു.

രണ്ടുപേരുടെ സംസാരം ശ്ര്‍ദ്ധിച്ചാല്‍ അവര്‍ എങ്ങ്നെയുള്ളവരാണെന്നു മനസിലാകും .സ്ത്രീകള്‍ പലപ്പ്പ്പ്ഴും ഒന്നിച്ചുകൂടിയാല്‍ അവരുടെ വിഷയം അന്യ്വീടുകളിലെ വിശേഷമായിരിക്കും , " ഹല്ലാ നീ അറിഞ്ഞായിരുന്നോ ആപെണ്ണു ഒരുത്തനുമായി ഒളിച്ചോടി " പലപ്പോഴും പരദൂഷണത്തിലായിരിക്കും അവസാനിക്കുക. പുരുഷന്മാര്‍ക്കു പലപ്പോഴും വിഷയം അധികം കാണില്ല.

"സങ്കീര്ത്തനങ്ങളാലും സ്തുതികളാലും "

പൌലോസ് ശ്ളീഹാ പറഞ്ഞു ഒന്നിച്ചുകൂടുമ്പോള്‍ സങ്കീര്ത്തനങ്ങ്ളും സ്തുതികളും ആലപിക്കാന്‍ .ക്രിസ്ത്യാനികള്‍ ഒന്നിച്ചുകൂടുന്നതു സങ്കീര്ത്തനങ്ങളും സ്തുതികളുമാലപിക്കാനാണെങ്കില്‍ അതില്‍ പരം ഒരു സന്തോഷം ഉണ്ടോ ? ഹ്രുദയം നിറഞ്ഞു പാട്ടു പാടി സ്ന്തോഷിക്കാനാണു ശ്ളീഹാ ആഹ്വാനം ചെയ്യുന്നതു .

രണ്ടു സ്ത്രീകളുടെ സ്തോത്രഗീതം

അതേ അവര്‍ പരസ്പരം കാണുമ്പോള്‍ തന്നെ പരിശുദ്ധാത്മാവില്‍ നിറയുന്നു. എന്നിട്ടു അതാ സ്തോത്രഗീതം ആലപിക്കുന്നു.ഇതു തന്നെ ദൈവക്രുപയുടെ ലക്ഷണമാണെല്ലോ? സ്ത്രോത്രഗീതം ആലപിക്കണമെങ്കില്‍ സ്പിരിട്ടുനിറയണം . സ്പിരിട്ടിന്‍റെ നിറവില്‍ സ്തോത്രഗിതം തനിയെ വരും .

ചിലകുടിയന്മാര്‍ക്കും സ്പിരിട്ടു നിറഞ്ഞാല്‍ പിന്നെ പാട്ടുതനിയെ വരും .അതല്ല ഇവിടെ ഉദ്ദേശിച്ചതെന്നു ഞാന്‍ പറയാതെ തന്നെ മനസിലാകുമല്ലോ ?

ദൈവം പ്രത്യേകമായി വിളിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നവരെ അവരുടെ മാതാവിന്‍റെ ഉദരത്തില്‍ രൂപം നല്കുന്നതിനു മുന്‍പേ ദൈവം അവരെ അറിയുകയും തിരഞ്ഞെടുപ്പുനടത്തുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നു. ( ജറ. 1: 5 )


പൌലോസ് സ്ളീഹായേയും ദൈവം അമ്മയുടെ ഉദരത്തിക്‍ വെച്ചുതന്നെ വിളിച്ചു വേര്തിരിച്ചു  ( ഗലാ. 1: 15 )

ഏ ശയ്യായേയും അവിടുന്നു വിളിക്കുന്നതു ഗ്ര്‍ഭത്തില്‍ വെച്ചുതന്നെയാണു .വിളിയും ദൌത്യവും എല്ലാം ജനിക്കുന്നതിനുമുന്‍പുതന്നെ ചിലര്‍ക്കുലഭിക്കുന്നു.(ഏശ.49:1 )

എറ്റവും വലിയ വിളിയും ദൌത്യവും .

പരിശുദ്ധകന്യാമറിയത്തിന്‍റെ വിളിയും ദൌത്യവുമെല്ലാം മുകളില്‍ പറഞ്ഞ വ്യക്തികളുടേതില്‍ നിന്നും എത്രയോ വലുതും മഹനീയവുമാണു ?
ദൈവപുത്രന്‍റെ മാതാവായിതിരഞ്ഞെടുക്കപ്പെട്ടവള്‍ ! അവളെ എന്തുമാത്രം വിശുദ്ധീകരിക്കില്ല ?

പൌരസ്ത്യ സഭയിലെ ലിറ്റര്‍ജിയില്‍ മാതാവിന്‍റെ വിശേഷണം .

വിശുദ്ധിയും , മഹത്വവും, വെടിപ്പുമുള്ള , ദൈവമാതാവായ കന്യാമറിയം !

പൌരസ്ത്യ സഭകള്‍ എന്നും ദൈവമാതാവായ കന്യാമറിയ്ത്തെ ബഹുമാനിച്ചിരുന്നു. എഫേസൂസ് സൂനഹദോസില്‍ വെച്ചാണു "ദേയോതോക്കോസ് " ദൈവമാതാവു  എന്ന അഭിസംഭോധന നടത്തിയതു .
പടിഞ്ഞാറന്‍ സഭകള്‍ അതു ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചതു മുന്‍പു പറഞ്ഞതുപോലെ 1850ല്‍ ഒന്‍പതാം പീയൂസ് പാപ്പായാണു. അതിനുമുന്‍പു തന്നെ സഭയില്‍ ഉള്ള വിശ്വാസം ഒരു വിശ്വാസ സത്യമായി പ്ര്‍ഖ്യാപിക്കാനുള്ള കാരണം പരിശുദ്ധ അമ്മയേ പ്രൊട്ടസ്റ്റന്‍റ്റുകാര്‍ തീരെ വിലമതിക്കാതെ വന്നാവസരത്തിലാണു ഒന്‍പതാം പീയൂസ് പാപ്പാ അതൊരു വിസ്വാസസത്യമായി പ്രഖ്യാപിച്ചതു .

പൌരസ്ത്യസഭകളിലെ ലിറ്റര്‍ജിയില്‍ കന്യാമറിയം

പരിശുദ്ധകുര്‍ബാന ആരംഭിക്കുന്നതുതന്നെ ഈ വിവരമെല്ലാം ഉത്ഘോഷിച്ചുകൊണ്ടാണു . പരസ്യ ശുശ്രുഷയില്‍ ഇപ്രകാരം ജനം ചൊല്ലുന്നു 

"  സ്വഭാവപ്രകാരം മരണമില്ലാത്തവ്നും ,ക്രുപയാല്‍ മനുഷ്യ വര്‍ഗം മുഴുവന്‍റെയും ജീവനും രക്ഷക്കും വേണ്ടി വിശുദ്ധിയും , മഹത്വവും , വെടിപ്പുമുള്ള , ദൈവമാതാവായ കന്യാമറിയാമില്‍ നിന്നു ഭേദം കൂടാതെ മനുഷ്യനായി തീര്ന്നവനും ...........................................  എല്ല്ലാവരോടും കരുണചെയ്യണമേ "

വിശുദ്ധിയും ,മഹത്വവും , വെടിപ്പും സൂചിപ്പിക്കുന്നതു . അവളുടെ പരിശുദ്ധിയേയും, കന്യാത്വത്തേയും ,ആത്മാവും ശരീരവും സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടതിനെയാണു മഹത്വം കാണിക്കുന്നതു. ദൈവമാതാവെന്നുള്ളതു എഫേസൂസില്‍ അരക്കിട്ടു ഉറപ്പിക്കുകയും ചെയ്തു.

ഇതു പുതിയ ഒരു കണ്ടു പിടുത്തമല്ല ഞാന്‍ കഴിഞ്ഞ ലേഖനത്തില്‍ പറഞ്ഞതുപോലെ ആദ്യ്നൂറ്റാണ്ടു മുതല്‍ തന്നെ ഈ വിശ്വാസം സഭയില്‍ ഉണ്ടായിരുന്നതാണു.

ഇനിയും വി.കുര്‍ബാന ദൈവമാതാവിന്‍റെ ബഹുമാനാര്ത്ഥമാണു അര്‍പ്പിക്കുന്നതെങ്കില്‍ പരസ്യ് ശുശ്രൂഷക്കുമുന്‍പുള്ള അന്സ്മരണ പ്രാര്ത്ഥനയില്‍ വൈദികന്‍ ഇപ്രകാരം ചൊല്ലുന്നു. (രഹസ്യപ്രാര്ത്ഥന )
" ദൈവമാതാവായ പരിശുദ്ധമറിയാമിന്‍റെ ബഹുമതിക്കായി ഞങ്ങള്‍ അര്‍പ്പിക്കുന്ന ഈ കുര്‍ബാനയില്‍ അവളെ ഞങ്ങ്ള്‍ പ്രത്യേകമായി സ്മരിക്കുന്നു ."

പിന്നെ അച്ചന്മാരുടെ സ്കീമോ നമസ്കാരത്തിലും മാതാവിന്‍റെ ജനനപ്പെരുന്നാളിന്‍റെ സെദറയിലുമെല്ലാം ഇതു കാണാം

മുള്‍ മരമെരിയാതെരുതീ തന്‍ നടുവില്‍ ... മറിയാമില്‍ നിന്നു ശരീരം പൂണ്ടു . അവള്‍ വെടിപ്പുള്ളവളാണു അതു അവളുടെ ജീവിതകാലം മുഴുവന്‍ അവള്‍ നിത്യ കന്യകയായിരുന്നുവെന്നു കാണിക്കുന്നതാണു .

വളരെ എളുപ്പത്തില്‍ ഓര്മ്മയില്‍ നിന്നും ഇത്രയും എഴുതി ഇത്രയും മതിയാകുമല്ലോ ഇല്ലേ ?

രണ്ടാമാദവും രണ്ടാം ഹവ്വായും

പതനത്തിനുമുന്‍പുള്ള ആദത്തെയും രണ്ടാമാദാമായ യേശുവിനേയും സുറിയാനിപിതാക്ക്ന്മാര്‍ ഒരേ പേരുകൊണ്ടാണു സംബോധനചെയ്തിരുന്ന്തു
"യീഹീദോയോ " പതനത്തിനുശേഷമുള്ള ആദത്തെ അങ്ങ്നെ വിളിക്കില്ല.
അതുപോലെ രണ്ടാം ഹവ്വായിക്കും ആദ്യ ഹവ്വായുടെ പാപമില്ലായ്മ നിശ്ചയമായും ഉണ്ടാകണം അപ്പസ്തോലപിതാവായ ജസ്റ്റിനാണു രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ കന്യാമറിയത്തെ രണ്ടാം ഹവ്വായെന്നു വിശേഷിപ്പിച്ചതു.

Monday 8 December 2014

പരിശുദ്ധ കന്യാമറിയത്തിന്‍റെ അമലോല്‍ഭവതിരുന്നാള്‍

പരിശുദ്ധാത്മാവില്‍ നിറഞ്ഞുള്ള പ്രഘോഷണം പരിശുദ്ധാത്മാവു തന്നെ യാണു പറയുന്നതു .എലിസബേത്തു ആത്മാവില്‍ നിറഞ്ഞു പറഞ്ഞതു
" നീ സ്ത്രീകളില്‍ അനുഗ്രഹീതയാണു "
" എന്‍റെ കര്ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്കു എവിടെനിന്നു ? ( ലൂക്കാ 1:  42 - 43 )

" ഇപ്പോള്‍ മുതല്‍ സകലതലമുറകളും എന്നെ ഭാഗ്യ്വതിയെന്നു വിളിക്കും " (1: 48 )

ഉല്‍പത്തിയിലേക്കു നോക്കിയാല്‍

" നീയും സ്ത്രീയും തമ്മിലും നിന്‍റെ സന്തതിയും അവളുടെ സന്തതിയും തമ്മില്‍ ഞാന്‍ ശത്രുത ഉളവാക്കും  അവന്‍ നിന്‍റെ തലതകര്‍ക്കും ." 1: 15 )
" അപ്പോള്‍ സര്‍പ്പം സ്ത്രീയുടെനേരേ കോപിച്ചു " ( വെളി .12:17 ) ആകോപം ഇപ്പോഴും അവനും അവന്‍റെ അനുയായികളും തുടരുന്നു.                          

അവര്‍ ഇപ്പോഴും അവളെ മൊട്ടതോടെന്നും ഒക്കെ വിളിച്ചു സ്വയം ഇളിഭ്യരാകുന്നു. എന്നാല്‍ സഭ അവളെ ആരംഭകാലം മുതല്‍ തന്നെ ബഹുമാനിക്കുന്നു. പരമപരിശുദ്ധനായ പുത്രനു വാസഥലമൊരുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ട കന്യകയെ ഉല്‍ഭവപാപത്തില്‍ നിന്നുപോലും പിതാവായ ദൈവം കാത്തു പാലിച്ചു. ആവിശ്വാസവും വണക്കവും ആദിമുതലേസഭയിലെ പാരമ്പര്യമായിരുന്നു എന്നാല്‍ ഒന്‍പ്താം പീയാണെന്നുതോന്നുന്നു ഇതു വിശ്വാസ സത്യമായിപ്രഖ്യാപിച്ചതു. പത്തൊന്‍പതാം നൂറ്റണ്ടിന്‍റെ മധ്യത്തില്‍ !

നമുക്കും അമ്മയോടൂ പ്രാത്ഥിക്കാം അമ്മയുടെ മാദ്ധ്യസ്ഥം എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നു പ്രാര്ത്ഥിക്കുന്നു                                             
                                                          
നാരകീയശക്തികള്‍ സഭക്കെതിരായും മറിയത്തിനെതിരായും
സഭയില്‍ ആരംഭം മുതലുള്ള കാര്യങ്ങള്‍ എങ്ങ്നെയായിരുന്നെന്നു സഭക്കു എങ്ങും തപ്പിപോകേണ്ടതില്ല. അപ്പസ്തോലന്മാര്‍ കഴിഞ്ഞാല്‍ അപ്പസ്തോലപിതാക്കന്മാര്‍ രണ്ടാം നൂറ്റാണ്ടിന്‍റെ മധ്യം വരെ., പിന്നെ എട്ടാം നൂറ്റണ്ടൂ വരെ സഭാപിതാക്കന്മാര്‍ .ഇവര്‍ തുടര്‍ച്ചയായി എഴുതിയിട്ടും പഠിപ്പിച്ചിട്ടും ഉണ്ടു അങ്ങ്നെ നല്ല ഉറച്ച പാരമ്പര്യമാണു സഭയില്‍ ഉള്ളതു . അതിനു വിപരീതമായി ലൂസിഫറിന്‍റെ അനുയായികള്‍ സഭയില്‍ കലഹം ഉണ്ടാക്കാന്‍ ശ്രമിക്കും അതു എല്ലാകാലവും കാണും കുറെ കഴിയുമ്പോള്‍ കെട്ടടങ്ങും വിണ്ടും ഫണം ഉയര്‍ത്തും ഇതാണു പതിവു. അവര്‍ .കുറെപേരെവീഴിക്കും .

ദൈവത്തിനെതിരായി ഗോപുരം പണിയുന്നവര്‍

ഇവര്‍ ബൌദ്ധീകബാബേല്‍ഗോപുരം പണിയാന്‍ ശ്രമിക്കുന്നവരാണു. ബൌദ്ധീക അതിപ്രസരങ്ങ്ള്‍ വിശ്വാസസത്യങ്ങളെ നിഷേധിച്ചുകൊണ്ടു ദൈവത്തിന്‍റെ വെളിപ്പെടുത്തലുകളേയും ഇടപെടലുകളേയും തിരസ്കരിക്കുകയാണു ചെയ്യുന്നതു. ഈ കൂട്ടര്‍ ദൈവവുമായിട്ടാണു മല്‍സരിക്കുന്നതു

ഇത്തരം പ്രവര്‍ത്തനങ്ങളല്ലേ വിവിധതരത്തിലുള്ള തകര്‍ച്ചയില്‍ കൂടി മനുഷ്യനെ കടത്തിവിടാന്‍ കാരണമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാന്‍ ഉദ്ദേശിച്ചതു പ്രക്രുതിഷോഭം , യുദ്ധങ്ങള്‍, പീഠനങ്ങള്‍, കൊലപാതകം , ഭ്രൂണഹത്യയില്‍ കൂടിയുള്ള അരക്ഷിതാവസ്ഥ എന്നുവേണ്ടാ മനുഷ്യന്‍റെ സമാധാനം കെടുത്തുന്ന ഓരോന്നുമാണു ഞാന്‍ ഉദ്ദേശിച്ചതു.

ഇന്നു സഭയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതു വെളിപ്പെടുത്തപ്പെട്ട സത്യങ്ങളെ അവഗണിക്കുകയോ അവയെ അംഗീകരിക്കാന്‍ വിസമ്മതിക്കുകയോ ചെയ്യുന്ന "സന്ദേഹമെന്ന" തിന്മയിലൂടെയാണു  ഈ തിന്മ ദൈവജനത്തിന്‍റെ പരിശുദ്ധാത്മാവിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കുമെന്ന കണക്കുകൂട്ടലാണു ഈ കൂട്ടര്‍ക്കുള്ളതു .

പുറത്തുള്ള ശത്രുവിനെക്കാള്‍ ശക്തന്‍ സഭക്കുള്ളില്‍

സഭക്കുള്ളില്‍ യേശുക്രിസ്തുവിന്‍റെ രക്ഷാകര ശക്തിയെ നിര്‍വീര്യമാക്കുന്ന ശക്തികളെയാണു നാം കൂടുതല്‍ ഭയക്കേണ്ടതു. ശത്രു ഉള്ളില്‍ കടന്നു സഭാതനയരുടെ വേഷം ധരിച്ചു സഭാതനയരെ അവരുടെ ദുരുപദേശത്തിനു കൂട്ടുചേര്‍ന്നു സഭക്കെതിരായി പ്രവര്‍ത്തിക്കുന്നവര്‍ സഭക്കുള്ളില്‍ രൂപം കൊള്ളുന്നു ഈ അപകടം മനസിലാക്കി കാലേകൂട്ടി ഇവരുടെ പിടിയില്‍ നിന്നും വിശ്വാസികളായ മക്കളേ കാത്തുസൂക്ഷിക്കാന്‍ പിതാക്കന്മാര്‍ക്കു കഴിയണം.

ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാന്‍ സാധിക്കാത്തവരെ നിംഗള്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍ ശരീരത്തെയും ആത്മാവിനേയും നരകത്തിനിരയാക്കാന്‍ കഴിയുന്നവരെ ഭയപെടുവിന്‍ ( മത്താ.10: 28 )
പുറമേനിന്നു സഭയേ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ സഭ വളരുകയാണു ചെയ്തതു. രക്തസാക്ഷികളുടെ  രക്തം സഭയെ വളര്‍ത്തി. എന്നാല്‍ സഭക്കുള്ളില്‍ പാഷണ്ഡികളും ശീശ്മകളും  ഉല്‍ഭവിച്ചപ്പോള്‍ സഭക്കു ക്ഷീണം സംഭവിച്ചിട്ടുണ്ടൂ 



സഭയുടെ വിശ്വാസസത്യങ്ങളേയും പഠനങ്ങളേയും നേരിയ വ്യത്യാസത്തില്‍ അവതരിപ്പിച്ചുകൊണ്ടൂ യേശുക്രിസ്തുവിന്‍റെ രക്ഷാകരശക്തിയെ നിര്‍വീര്യമാക്കാനുള്ള ശ്രമമാണു ഇവര്‍ പലപ്പോഴും നടത്തുക. നേര്യ വ്യത്യാസമാകുമ്പോള്‍ ജനങ്ങള്‍ അതു പെട്ടെന്നു മനസിലാക്കാതെ അവര്‍ പറയുന്നതില്‍ കഴമ്പുണ്ടെന്നു ചിന്തിക്കും അങ്ങനെ ദൈവമക്കളുടെ വിശ്വാസതീക്ഷ്ണത നഷ്ടപ്പെടുന്നു, അങ്ങ്നെ വിശ്വാസത്തില്‍ മാദ്യം സംഭവിച്ച ജനസമൂഹമായി മാറ്റി സഭയെ തകര്‍ക്കാന്‍ സാധിക്കുമെന്നാണു ഈ കൂട്ടര്‍ കണക്കുകൂട്ടുന്നതു.

സഭാപ്ര്‍ബോധനങ്ങ്ള്‍ക്കുവിരുദ്ധമായി സഭാസമൂഹത്തില്‍ രൂപം കൊണ്ടിരിക്കുന്ന വ്യക്തിഗത ദൈവശാസ്ത്രപ്രബോധനങ്ങ്ള്‍ ദൈവജനത്തിനു ഹാനികരമാണു .

സഭാസമൂഹത്തില്‍ ശത്രു വിതച്ചതെറ്റായ അറിവുകളും പഠനങ്ങളും തിരുത്തപ്പെടുകതന്നെവേണം.


മനോവാ നാരകീയസക്തികളുടെ പിന്‍ബലത്തില്‍ സഭക്കും സഭാതലവനും എതിരായി പരസ്യമായിതന്നെ പുറത്തു വന്നിരിക്കുന്നു. അവന്‍റെ സഹായികളായി സഭാമക്കളില്‍ തന്നെ പലരും കപടവേഷം ധരിച്ചു നമ്മുടെകൂട്ടത്തില്‍ ഉണ്ടു അതു ആരൊക്കെയാണെന്നു മനസിലാക്കി അവരെ ദൂരത്തു നിര്ത്താന്‍ പിതാക്കന്മാര്‍ മുന്‍കൈ എടുക്കേണ്ടതാണു പല അച്ചന്മാരും അവരുടെ കൂടെയുണ്ടെന്നു വരത്തക്കരീതിയിലുള്ള സന്ദേശങ്ങളും പ്ര്ഫൈലുകളും കാണാം

സഭക്കുള്ളില്‍ നില്ക്കുന്ന മനോവയുടെ ദൂതന്മ്മരേ നിംഗള്‍ക്കു ഹാ കഷ്ടം !

Friday 5 December 2014

എന്തിനാണു ഈ 25 ദിവസത്തെ നോമ്പും ഒരുക്കവും ?

ഇതുപറയുമ്പോഴാണു യേശു പിശാചു ബാധിച്ചബാലനെ സുഖപ്പെടുത്തിയതു ഓര്മ്മ വരുന്നതു ( ലൂക്ക 9 : 37 - 43 ) പിശാചുബാധയെന്നുപറയുന്നതു എന്തെങ്കിലും കുറവുകളാകാം ശാരീരികമാനസീകപ്ര്‍ശ്നങ്ങളാകാം എതായാലും പിശാചുബാധയെന്നു പറയുന്നതു തിന്മയുടെ ശക്തിയെയാണു .

ബാലനെ സുഖപ്പെടുത്താന്‍ ശിഷ്യര്‍ക്ക് കഴിയാതെ പോയതു എന്തുകൊണ്ടാണെന്നു യേശുപറയുന്നുണ്ടു .അവര്‍ വിശ്വാസമില്ലാത്തതും പിഴച്ചതുമായ തലമുറയില്‍ പെട്ടവരാണു.ഉറച്ചവിശ്‌വാസമില്ലാത്തിടത്തോളം കാലം അവര്‍ക്കു പിശാചിന്‍റേമേല്‍ ശക്തിയോഅധികാരമോയില്ല.

വിശ്വാസം ഇല്ലെങ്ങ്കില്‍ മിശിഹാരഹസ്യം മനസിലാക്കാന്‍ പറ്റില്ല. യേശുവിനെക്കുറിച്ചുള്ളരഹസ്യ്ങ്ങള്‍ പരിശൂദ്ധാത്മാവുവഴിയാണു മനസിലാക്കാന്‍ സാധിക്കുന്നതു.

പരിശുദ്ധാത്മാവിനെ കൂടാതെ ശരിയായ വിശ്വാസമില്ല, വിജ്ഞാനമില്ല, ശക്തിയുമില്ല. അല്ഭുതപ്രവര്ത്തനവുമില്ല.

25 നോമ്പിന്‍റെ കാര്യം പറഞ്ഞപ്പോള്‍ എന്തിനാണു അപസ്മാരരോഗിയെ സുഖപ്പെടുത്താന്‍ ശിഷ്യന്മാര്‍ക്കു കഴിയാതെപോയതും എന്നാല്‍ യേശുസുഖപ്പെടുത്തിയതും ചിന്തിക്കണം ?



യേശുചെയ്തതു

1) ബാലനില്‍ നിന്നും തിന്മയുടെ ശക്തിയെ പുറത്താക്കുന്നു.
2) വിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. വിശ്വാസമില്ലെങ്ങ്കില്‍ പിശചിന്‍റെ മേല്‍ അധികാരമോ ശക്തിയോ ഇല്ലെന്നു പഠിപ്പിക്കുന്നു.
3) ക്രിസ്തു ശിഷ്യനു ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്തഒരുഗുണമാണു ക്രിസ്തുവില്‍ ആയിരിക്കുകയെന്നുള്ളതു. ക്രിസ്തുവിനെകൂടാതെ ബാലനെ സുഖപ്പെടുത്താന്‍ ശ്രമിച്ച ശിഷ്യന്മാര്‍ക്കു ഒന്നും ചെയ്യാന്സാധിച്ചില്ല. ഇനിയും ഈ പശ്ചാത്തലത്തിന്‍റെ കാതലിലേക്കുകടന്നാല്‍ യേശുചെയ്തതു ആ ബാലനില്‍ നിന്നും തിന്മയുടെ ശക്തിയെ പുറത്താക്കി.ഈ 25 ദിനം കൊണ്ടു നമ്മിലെ തിന്മയുടെ ശക്തിയെ പുറംതള്ളാന്‍ നമുക്കു കഴിയണം .അതിനു പ്രാര്ത്ഥനയും ഉപവാസവും ആവശ്യമാണു. അങ്ങനെ ഒരു പുതിയ മനുഷ്യനായി രൂപാന്തരപ്പെട്ടിട്ടുവേണം ഉന്നിയേശുവിനെ നമ്മുടെ ഹ്രുദയത്തിലേക്കുസ്വീകരിക്കാന്‍ .അതിനു ഈ നൊമ്പു നമ്മേസഹായിക്കട്ടേ !

ധ്യാനവും ദൈവികവെളിപാടും                                                                                                                        
ഭാരതത്തില്‍ സന്യാസിമാരാലാണു ഫിലോസഫിയും തിയോളജിയും വൈദ്യശാസ്ത്രവും ഒക്കെ എഴുതപ്പെട്ടതു.
അതിന്‍റെയൊക്കെ പുറകില്‍ പ്രവര്‍ത്തിച്ചതു അവരുടെ തപസും ധ്യാനവുമൊക്കെയായിരുന്നു അവര്‍ മുനിമാരായി ധ്യാനനിരതരായി ഇരിക്കുമ്പോള്‍ ലഭിക്കുന്ന ആത്മീയവെളിച്ചമാണു ഈ അതുല്യമായ അറിവിനു ആധാരം

അറിവു ഉണ്ടായതുകൊണ്ടു വിശ്വാസം ഉണ്ടാകണമെന്നില്ല. വലിയ അറിവുള്ള മനുഷ്യരെ കാണാം പക്ഷേ അവര്‍ എല്ലാവരും  പലപ്പോഴും ദൈവവിശാസം ഉള്ളവരായിരിക്കില്ല.



പിശാചിനു ദൈവം ആരാണെന്നു അറിയാം ഒരിക്കല്‍ അവന്‍ വിളീച്ചു പറഞ്ഞായിരുന്നു യേശുവേ അത്യുന്നതന്‍റെ പുത്രാ നീ ആരാണെന്നു ഞങ്ങള്‍ക്കറിയാം നീ എന്തിനു ഞ്ങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു?എന്നേപീഡിപ്പിക്കെരുതെന്നു നിന്നോടു അപേക്ഷിക്കുന്നു ലൂക്കോസ് 8 ല്‍  നാം കാണുന്നു. ദൈവത്തെ അറിയുന്നവരെല്ലാം ദൈവത്തില്‍ വിശ്വസിക്കണമെന്നില്ല.
                        
  ദൈവത്തിന്‍റെ ശികഷയും മനുഷ്യന്‍റെ നന്മക്കുവേണ്ടിയാണു.

പുരോഹിതന്മാര്‍ ദൈവത്തിന്‍റെ പ്രതിനിധിയാണു .അവര്‍ക്കു ദൈവത്തെ അറിയാം ധാരാളം കാര്യങ്ങള്‍ ദൈവം അവരെ പഠിപ്പിച്ചിട്ടും ഉണ്ടു പക്ഷേ എല്ലാവര്‍ക്കും  ദൈവത്തില്‍ പൂര്‍ണവിശ്വാസം ഉണ്ടാകണമെന്നില്ല. സഖറിയാപുരോഹിതനും വളരെ അറിവുള്ള ആളായിരുന്നു .ദൈവതിരുമുന്‍പാകെ കുറ്റമറ്റവരുമായിരുന്നു. പക്ഷേ ദൈവത്തില്‍ പൂര്‍ണവിശ്വാസം ഇല്ലാതിരുന്നതുകൊണ്ടു ദൈവം സഖറിയാപുരോഹിതനെ ശിക്ഷിക്കുന്നു.അതു തിന്മയായിട്ടല്ലായിരുന്നു സഖറിയാപുരോഹിതന്‍റെ നന്മക്കായിട്ടായിരുന്നു ശിക്ഷ മുനിയായിതീരാനായിരുന്നു ശിക്ഷ.



മുനിമാരുടെ അനുഗ്രഹം

ഭാരതത്തിന്‍റെ വലിയ വലിയ അറിവുകള്‍ പുരാതനകാലത്തു മുനിമാരുടെ സംഭാവനയായിരുന്നല്ലോ ? ഉപവാസവും പ്രാര്‍ത്ഥനയുമായികഴിയുന്ന താപസന്മാര്‍ ആളുകളില്‍ നിന്നും അകന്നു വനത്തിലും ഗുഹയിലും ഒക്കെ മുനിയായി ഇരുന്നു ഈശ്വരചിന്തയില്‍ കഴിഞ്ഞുകൂടുമ്പോള്‍ ദൈവം അവരുമായി സംഭാഷണത്തില്‍ എര്‍പ്പെടും ദൈവത്തില്‍ നിന്നും ലഭിക്കുന്ന അറിവു ജനത്തിന്‍റെ നന്മക്കായി എഴുതപ്പെടുന്നു. അങ്ങ്നെ മുനിമാരുടെ സംഭാവന ഭാരതീയര്‍ക്കു വളരെ വിലപ്പെട്ടതാണു.
അങ്ങനെ സഖറിയാപുരോഹിതനെ ഒരു മുനിയാക്കിമറ്റി ധാരാളം നല്ല കാര്യങ്ങള്‍ ദൈവം പഠിപ്പിച്ചിട്ടുണ്ടു. ഗര്‍ഭസ്ഥശിശുവായിരുന്ന യോഹന്നാനെയും അതു ഒത്തിരി സ്വാധീനിച്ചിട്ട്ഉണ്ടാകും 9 മാസത്തെ മുനിജീവിതം കൊണ്ടു സഖറിയാ വിശ്വസത്തില്‍ ഒത്തിരി മുന്നിലായിട്ടുണ്ടാകും.

നമുക്കും നല്ല മാത്രുക.

ഈ 25 ദിവസങ്ങള്‍ നമ്മളും ഒരു മുനിയായി മാറാന്‍ പറ്റില്ലെങ്കിലും അല്പം സമയമൊക്കെ മുനിയായി മാറികൊണ്ടു പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കഴിയാന്‍ സാധിച്ചാല്‍ അതു നമ്മുടെ ജീവിതത്തെ ഒത്തിരി സ്വാധീനിക്കും. നന്മപ്രവര്‍ത്തനങ്ങള്‍ക്കു നമുക്കും അവസരം ലഭിക്കും . അങ്ങനെ ജീവിതനവീകരണത്തിനുള്ള ഒരു വഴിയായി ഈ നോമ്പു ഉപകരിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. .

Wednesday 3 December 2014

യേശു ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ഉറവിടങ്ങളിലേക്കുതിരികെപോകേണ്ടിയിരിക്കുന്നു

ഈ നൊമ്പുകാലത്തു മനസില്‍ വന്ന ചിലചിന്തകള്‍ പങ്കുവയ്ക്കുന്നു.
അരേയും കുറ്റപ്പെടുത്താനോ വികലമായി ചിന്തിക്കാനോ അല്ല .
ക്രിസ്തീയസ്നേഹത്തില്‍ ഉറച്ചുനിന്നു മാത്രം ചിന്തിക്കാനാണു .ഇതു തെറ്റാണെന്നുതോന്നിയാല്‍ വിട്ടുകളയുക.

ഇന്നു സാത്താന്‍ ശക്തിയായി സഭക്കെതിരേ ആഞ്ഞടിക്കുന്നു. വികലമായിചിന്തിക്കാന്‍ സഭതനയരെ അവര്‍ പ്രേരിപ്പിക്കുന്നു. അവരുടെ ചൂണ്ടയില്‍ കോര്‍ക്കാന്‍ bait മാറിമാറി ഇടുന്നു. ചിലര്‍ക്കു പണമാണു താല്പര്യമെങ്കില്‍ അതിടും സ്ഥാനമാനമാണെങ്കില്‍ അതിടും. ഫോറിനില്‍ ഉന്നത പഠനമാണെങ്കില്‍ അതിടും .അതില്‍ വളരെവേഗം അറിവില്ലാത്തവര്‍ കുടുങ്ങും.  യേശുവിനെപ്പോലും വെറുതെവിട്ടില്ല.പിന്നാ, ഈ പൂഞ്ഞാന്മാരെ !



ഇനിയും വിഷയത്തിലേക്കുകടക്കാം .     

പഴയകാലത്തു പലര്‍ക്കും ചെരിപ്പുപോലുമില്ലാതിരുന്ന കാലത്തു മൈലുകള്‍ താണ്ടി അച്ചന്മാര്‍ വീടുകള്‍ കയറിയിറങ്ങി വീടുകള്‍ സന്ദര്‍ശിക്കുകയും ,പ്രാര്ത്ഥിക്കുകയും ,രോഗികള്‍ക്കു ധൈര്യവും, പ്രാര്ത്ഥനയും കൊടുക്കുമായിരുന്നു. ഇന്നു അച്ചന്മാര്‍ക്കു അതിനു സമയമില്ല. കുര്‍ബാനകഴിഞ്ഞാല്‍ മറ്റു ജോലികള്‍ അവര്‍ ചെയ്യേണ്ടതായിട്ടുണ്ടു .സ്കൂളുകള്‍,കോളേജുകള്‍ ,ഹോസ്പിറ്റലുകള്‍ ,മറ്റുസ്ഥാപനങ്ങള്‍ ,തോട്ടങ്ങ്ള്‍ എന്നുവേണ്ടാ സ്ഥാവര ജംഗമവസ്തുക്കളുടെ മേല്നോട്ടം .പണം ഇല്ലാതെ ഒന്നും നടക്കില്ലെല്ലോ ?

യേശു പറഞ്ഞു വ്ടിയും ചെരിപ്പും ഉപയോഗിക്കാം. ബാക്കിഒന്നും ‌വേണ്ടാ കാരണം ലളിതജീവിതമാണു അവിടുന്നു ആഗ്രഹിച്ചതു .                                                 മറ്റോന്നു മടിശീലയില്‍ പണമുണ്ടെങ്കില്‍ പിന്നെ ദൈവത്തിന്‍റെ സഹായം ഇല്ലെങ്കിലും കാര്യങ്ങള്‍  ക്രമമായിനടത്താന്‍ സാധിക്കുമല്ലോ ? പണമെടുക്കേണ്ടതില്ലെന്നു യേശു പറഞ്ഞതിന്‍റെ കാരണം ദൈവാശ്രയമാണു. എങ്കില്‍ മാത്രമേ ദൈവത്തില്‍ ആശ്രയിക്കുകയുള്ളു. അപ്പോള്‍ ദൈവം എല്ലാം നടത്തികൊള്ളും .ഇപ്പോള്‍ ദൈവം ഒന്നും നടത്തേണ്ടതില്ല,താന്‍ പോരിമയാണു.

പഴയകാലത്തു ഇടയനു ആടുകളുടെ കാര്യം മാത്രമേ ചിന്തയുള്ളായിരുന്നു. അവര്‍ നടന്നും ഓടിയും പട്ടിണികിടന്നും ,ആടുകളുടെ കാര്യങ്ങളില്‍ വ്യാപ്രുതരായിരുന്നു.കുടുംബങ്ങളില്‍ അവരോടോപ്പം മാറിമാറി പ്രാര്ത്ഥിച്ചിരുന്നു. അന്നു കുടുംബങ്ങളില്‍ പ്രാര്ത്ഥനയും,ബബിള്‍ വായനയും പാട്ടും ഒക്കെ ഉണ്ടായിരുന്നു. ഇന്നു അടുകളെ തനിയേ മേയാന്‍ വിട്ടിട്ടു ഇടയന്മാര്‍ മറ്റുപണിക്കുപോകുന്നു. ആടുകള്‍ക്കു വിഷം കലര്ന്ന തിറ്റികൊടുത്തുമയക്കി അവരുടെ കൂടെകൊണ്ടൂപോകാന്‍ ലൂസിഫറിന്‍റെ ഏജന്‍റെന്മാര്‍ ധാരാളം !

മെത്രാന്മാര്‍ ആലന്‍ചെരി പിതാവിനെ കണ്ടുപഠിച്ചാലോ ?
പിതാവു തക്കല മെത്രാനായിരുന്നപ്പോള്‍ ആ രൂപതയിലുള്ള എല്ലാ ഭവനങ്ങളും ഒരു വര്ഷം കൊണ്ടു സന്ദര്‍ശിച്ചിരുന്നു.
വികാരിമാര്‍ ഒരു മാസംകൊണ്ടു ഇടവകയിലുള്ള എല്ലാഭവനങ്ങളും സന്ദര്‍ശിക്കുകയും അവരോടോപ്പം പ്രാര്‍ത്ഥിക്കുകയും ,അവരുടെ ഭക്ഷണത്തില്‍ പങ്ങ്കുകൊള്ളുകയും ചെയ്യാന്‍ സാധിക്കുമോ ? 

അതിനു ചെയ്യാവുന്നതു 

1) അച്ചന്മാരെ ഭൌതീകജോലിയില്‍ നിന്നും പിന്‍ വലിക്കുക.                              2) പകരം ഡീക്കന്മാര്‍ ആസ്ഥാനം ഏറ്റെടുക്കണം .രണ്ടു തരത്തിലുള്ളവര്‍ സെമിനാരിയില്‍ പഠിക്കണം .സുവിശേഷ പ്രഘോഷണത്തിനു മാത്രമായും ( അച്ചന്മാര്‍ )        ഭക്ഷണമേശയില്‍ ശുശ്രൂഷിക്കുന്നവര്‍ (മര്രാമത്തുപണികള്‍ ചെയ്യുന്നവര്‍ ) ഡീക്കന്മാര്‍ .അവര്‍ക്കും അച്ചന്മാരുടെകൂടെ താമസിക്കാം .അവര്‍ മറ്റുജോലികള്‍ രൂപതക്കുവേണ്ടി ചെയ്യുന്നവര്‍ . അപ്പോള്‍ അച്ചന്മാര്‍ക്കു ഇടവകജനങ്ങളുടെ ആധ്യാത്മീകകാര്യം മാത്രം .

ഇതു ഒരു ചിന്തമാത്രമാണു പൊട്ടത്തരമായിരിക്കാം .എങ്കില്‍ വിട്ടുകളയുക !  ഞാന്‍ പറഞ്ഞതു ഉടനടി നടപ്പില്‍ വരുത്താനല്ല. ഉറവിടങ്ങളിലേക്കു തിരിച്ചുപോകാന്‍ താല്പര്യമുണ്ടായാല്‍ സിനഡില്‍ ,ലിറ്റര്‍ജികമിഷനില്‍ ഒക്കെ ച്ര്‍ച്ചചെയ്ത് കഴിഞ്ഞു തീരുമാനമായാല്‍ സെമിനാരി പഠനത്തില്‍ തന്നെ മാറ്റം വരുത്തേണ്ടിവരും .അതുപോലെ റലിജസ് ബ്രദേഴുപോലെ ഡീക്കന്‍ വരെ പഠിച്ചിട്ടു അവര്‍കു അരമനയില്‍ ചില്ലറ പ്രാക്‍റ്റീസും ഒക്കെ കഴിഞ്ഞിട്ടു മരാമത്തുപണികള്‍ മുഴുവന്‍ അവര്‍ അരമനക്കുവേണ്ടി -- രൂപതക്കുവേണ്ടിചെയ്യണം താമസം അച്ചന്മാരുടെ കൂടെയാകാം .അച്ചന്മാരെപ്പോലെ അവരും ഇതൊരു ദൈവവിളിയായി സ്വീകരിച്ചു യേശുവിനു സാക്ഷ്യം കൊടുക്കുന്നവരായിരിക്കണം . അവര്തനിയെ സമൂഹമായിതാമസിക്കുന്നതാകരുതു .അപ്പോള്‍ പിന്നെ അവരുടെ സമൂഹത്തെ വളര്ത്താനുള്ള ചിന്തയില്‍ അതിനുവേണ്ടിപ്രവര്ത്തിക്കുന്നവരാകാം .

ഇപ്പോഴുള്ള അച്ചന്മാരെ മരാമത്തുപണിയില്‍ നിന്നും മാറ്റാനല്ല പറഞ്ഞതു .ഒരാളെ സ്ഥലം മറ്റുന്നതുതന്നെ അവര്‍ക്കിഷ്ടമില്ല. ( മരാമത്തുപണിയില്‍ നിന്നും ഉദാ. ഹോസ്പിറ്റലില്‍ പണിയെടുക്കുന്ന ഒരച്ചനെ അവിടെ നിന്നും മാറ്റാന്‍പോലും ബുദ്ധിമുട്ടാണു. ഞാന്‍ പറഞ്ഞതു കുറഞ്ഞതു 15 വര്ഷമെങ്കിലും എടുക്കുന്ന ഒരു പരിപാടിയാണു. യേശൂ പറഞ്ഞതുപോലെ അതേ അര്ത്ഥത്തില്‍ മനസിലാക്കാന്‍ സാധിച്ചാല്‍ , ദൈവത്തിലാശ്രയിച്ചുമുന്‍പോട്ടുപോയാല്‍ എലാം നടക്കും

അദ്യം കേള്‍ക്കുമ്പോള്‍ ഭയം തോന്നാം .ഒരു ഉദാഹരണം പറയാം 70 \ 80 കാലഘട്ടത്തിലാണെന്നുതോന്നുന്നു ഞാന്‍ തിമോത്തേയോസ് പിതാവിനോടുപറഞ്ഞു നമുക്കും മരിയേജ് പ്രിപ്പറേഷന്‍ കോഴ്സ് കമ്പല്‍സറിയാക്കണം . പിതാവിനു അതു അംഗീകരിക്കാന്‍ പറ്റിയില്ല. അതു നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്നു .അന്നു ഒന്നും രണ്ടും പേരേ മാത്രം വെച്ചുകൊണ്ടൂ മുളമൂട്ടിലച്ചനും ഞാനും മാരിയജ് പ്രിപ്പറേഷന്‍ കോഴ്സ് നടത്തിയിട്ടുണ്ടു . ഒരിക്കല്‍ ഒരു പെണ്ണിനെ മാത്രം ( ഒരു നഴ്സ് ) വെച്ചുകൊണ്ടു ഒന്നോ രണ്ടോ ക്ളാസ്  അച്ചനെടുത്തു ബാക്കിമുഴുവന്‍ ക്ളാസും ഞാന്‍ തന്നെ കൊടുത്തു .ദശവര്ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നമ്മളും നിര്‍ബന്ധമാക്കി.

അദ്യം അതു അംഗീകരിക്കാന്‍ പിതാവിനുപോലും പറ്റിയില്ല.

നമ്മുടെ സെമിനാരി പഠനത്തില്‍ മാറ്റം വരണം .അച്ചന്മാരെയും ഡീക്കന്മാരെയും അവരുടെ കഴിവിനു അനുസ്രതമായി തിരിച്ചുവിടണം .രണ്ടും സുവിശേഷപ്രഘോഷണമാണെന്നും രണ്ടിലും ദൈവമഹത്വം മാത്രമായിരിക്കണം  ലക്ഷ്യം .

Saturday 29 November 2014

സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ ക്കെതിരെ ജാഗ്രത !

സഭാതനയരെ ഏങ്ങനെയും വഴിതെറ്റിക്കാന്‍ കച്ചകെട്ടി ഇറങ്ങിയതാണു ലൂസിഫര്‍. അതിനു അവന്‍ കണ്ടുപിടിച്ച ഒരു തന്ത്രമാണു സ്നാനം ആറ്റില്‍ !
യേശു ആറ്റില്‍ സ്നാനം സ്വീകരിച്ചു അതിനാല്‍ വിശ്വാസികള്‍ ആറ്റില്‍ തന്നെ മുങ്ങണമെന്നു. അറിവില്ലാത്തവര്‍ ഇതുകേള്‍ക്കുമ്പോള്‍ ശരിയാണെന്നു തോന്നാം .

യോഹന്നാന്‍റെ മാമോദീസാ !

" പാപമോചനത്തിനുള്ള അനുതാപത്തിന്‍റെ ജ്ഞാനസ്നാനം പ്രസംഗിച്ചുകൊണ്ടു സ്നാപകന്‍ മരുഭൂമിയില്‍ പ്രത്യക്ഷപ്പെട്ടു ( മര്‍ക്കോ. 1 : 4 )
" മാനസാന്തരത്തിനായി ഞാന്‍ ജലം കൊണ്ടു നിംഗളെ സ്നാനപെടുത്തി. എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്തന്‍ അവന്‍റെ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. അവന്‍ പരിശുദ്ധാത്മാവിനാലും അഗ്നിയാലും നിംഗളെ സ്നാനപ്പെടുത്തും " ( മത്താ 3: 11 )



ഇവിടെ നാം ശ്രദ്ധിക്കെണ്ട ഒരുകാര്യം യോഹന്നാന്‍ പാപമോചനത്തിനായി അനുതാപത്തിന്‍റെ മാമോദീസായാണു ജലം കൊണ്ടു നല്കിയതു.

വെള്ളത്തിനു എന്തെങ്ങ്കിലും ശക്തിയുണ്ടോ ?

വല്യപ്പന്മാര്‍ പറയും ജലത്തില്‍ നിന്നുമാണു കരണ്ടു ഉല്പാദിപ്പിക്കുന്നതെന്നു ? ഈ പ്രക്രുതിജലത്തിനു എന്തെങ്ങ്കിലും ശക്തിയുണ്ടോ ? ഒന്നുമില്ല. പക്ഷേ ഇതൊരു മാധ്യമം മാത്രമാണു. അതു പരിശുദ്ധാത്മാവിന്‍റെ പ്രതീകമണു. പരിശുദ്ധാത്മാവാണു പാപമോചനം നല്കുന്നതു അവിടെ വെള്ളം ഒന്നും ചെയ്യുന്നില്ല.

യോഹന്നാന്‍ പറഞ്ഞതു എന്‍റെ പിന്നാലെ വരുന്നവന്‍ പരിശുദ്ധാത്മാവുകൊണ്ടും അനികൊണ്ടും സ്നാനം നല്കുമെന്നാണു. അവിടെയും ജലം ഒരു പ്രതീകം അധവാമാധ്യമം മാത്രമണു. പരിശുദ്ധാത്മാവാണു പ്രവര്‍ത്തകന്‍ .ജലം ആവശ്യമാണു എന്നല്ലാതെ വെള്ളത്തില്‍ എന്തുമാത്രം മുങ്ങിയെന്നോ എല്ലായിടത്തും വള്ളം എത്തിയോ മുതലായ കാര്യങ്ങള്‍ അപ്രസക്തമാണു.അല്ലെങ്കില്‍ യേശു ആറ്റില്‍ മുങ്ങിയതുകൊണ്ടു നമ്മളും ആറ്റില്‍ തന്നെ ചാടണമെന്നോ അല്ലെങ്ങ്കില്‍ യോര്‍ദാന്‍ നദിയില്‍ തന്നെ പോകണമെന്നോ ഒക്കെ പറയുന്നതു ശുദ്ധാബദ്ധമല്ലേ ?
ജലത്തിനു പാപമോചനം തരാനുള്ള ശക്തിയുണ്ടോ? ഉണ്ടെങ്ങ്കില്‍ ആറ്റിലെ ജലത്തിനു മാത്രമേയുള്ളോ ?

ഒരു സംഭവം ഒര്‍ക്കുകയായിരുന്നു, പ്രഭാതകൃത്യത്തിനു പടിഞ്ഞാറന്‍ തീരപ്രദേശത്തുള്ളവര്‍ ആറ്റില്‍ ഇറങ്ങിയാണു വൃത്തിയാക്കുക. പടിഞ്ഞാറുനിന്നും ഒരുപെണ്ണിനെ കിഴക്കു കല്ല്യാണം കഴിച്ചുകൊണ്ടുവന്നു. കിഴക്കര്‍ കിണ്ടിക്കകത്തു വെള്ളവുമായി പോയി പ്രഭാതകൃത്യം നിര്‍വഹിക്കുന്നു. അതു ഈ പെണ്ണിനു ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റില്ല. ആറ്റില്‍ ഇറങ്ങി ഇരുന്നില്ലെങ്ങ്കില്‍ വൃത്തിയാകില്ലെന്നാണ്‌ അവളുടെ പക്ഷം. ആറ്റിലെ വെള്ളമായാലും കിണ്ടിയിലെ വെള്ളമായാലും ശരീരം വെടിപ്പായാല്‍ പോരേ ?

ഒരുദിവസം തന്നെ 3000 ആളുകള്‍ സഭയോടു ചേര്ന്നു.  ഇവരെയൊക്കെ വെള്ളത്തില്‍ മുക്കിയെടുത്തെന്നു ചിന്തിക്കുന്നതുതന്നെ ബുദ്ധിമോശമല്ലേ ?

തലയില്‍ എന്തെങ്ങ്കിലും ചെയ്താല്‍ അതു ശരീരം മുഴുവന്‍ വ്യാപിക്കുന്നതുപോലെയാണു. പഴയനിയമത്തിലെല്ലാം ആരെയെങ്കിലും അഭിഷേകം ചെയ്യാന്‍ അഭിഷേകതൈലം തലയില്‍ പൂശുകയായിരുന്നു.
കായേനെ ആരും കൊല്ലാതിരിക്കാന്‍ ദൈവം അവനു ഒരു അടയാളം കൊടുത്തു.
ഇസ്രായേല്‍ ജോസഫിന്‍റെ മക്കളെ അനുഗ്രഹിച്ചതും തലയില്‍ കൈ വച്ചായിരുന്നു.

നെറ്റിയില്‍ കുരിശുവരച്ചാല്‍ ശരീരം മുഴുവന്‍ ആശീര്‍വദിക്കുന്നതിനു തുല്ല്യമാണു. കിരീടവാഴുവിനു തലയിലാണ്‌  പുരോഹിതന്‍ മാല വാഴ്ത്തി ആശീര്‍വാദം നല്കുന്നതു ഇങ്ങ്നെ മാമോദീസായിക്കും തലയില്‍ വെള്ളം ഒഴിച്ചാല്‍ മതിയാകും. പോരേ ?



തളിക്കുന്നതുകൊണ്ടു വിശുദ്ധീകരിക്കപ്പെടുമോ ?

1)  ഭാരതീയ ആചാരമനുസരിച്ചു ചാണകവെള്ളം തളിച്ചു ശുദ്ധിവരുത്തിയിരുന്നു.
2)  ഭവനങ്ങളും മറ്റുംകൂദാശചെയ്യുമ്പോള്‍വാഴ്ത്തിയ ജലംതളിക്കുന്നു.              3)  പള്ളികളില്‍   വാഴ്ത്തിയ ജലം തളിച്ചു ശുദ്ധിവരുത്തിയിരുന്നു.
4) പാപമോചനത്തിനായി പുരോഹിതന്‍ മ്രുഗങ്ങളുടെ രക്തം ജനത്തിന്‍റെമേല്‍തളിച്ചു  
5) പാപംചെയ്‌ത റൂബേലിനു മ്രുഗങ്ങളുടെ രക്തത്താല്‍ മൂശ ജീവന്‍ കൊടുത്തു.

" ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും ,നിംഗളുടെ എല്ലാ മാലിന്യ്ങ്ങളില്‍ നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും ...........  എന്‍റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേശിപ്പിക്കും . " ( എസക്കി.36 : 25 -- 27 )

ചുരുക്കത്തില്‍ ശുദ്ധജലം തളിച്ചാല്‍ വിശുദ്ധീകരിക്കപ്പെടും അതുപോലെ പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ സാധിക്കും.

ഇത്രയും അറിയാവുന്ന സഭയില്‍ മാമോദീസായിക്കു ശുദ്ധജലം ഉപയോഗിക്കുന്നു. അവിടെ വെള്ളം ഒന്നും സ്വയമായിചെയ്യുന്നില്ലെന്നും ആത്മാവാണു അവിടെപ്രവര്‍ത്തിക്കുന്നതെന്നും അറിയാവുന്ന സഭക്കു ജലം ഒരു പ്രതീകം മാത്രമാണു. അവിടെ പ്രവര്ത്തിക്കുന്നതു പരിശുദ്ധാത്മാവാണു !
പെന്തക്കോസ്തുകാരുടെ പറച്ചില്‍ കേട്ടാല്‍ തോന്നും പരിശുദ്ധാത്മാവു നോക്കീരിക്കുകയാണു ശരീരത്തിന്‍റെ എല്ലാഭാഗവും ശരിക്കും മുങ്ങിയോ ?

സ്നാനം ഏറ്റതുകൊണ്ടു പരിശുദ്ധാത്മാവിനെ ലഭിക്കുമോ ? ഇല്ലെന്നു ബൈബിളില്‍ തന്നെ നാം കാണുന്നു.

" സമരിയാക്കാര്‍ സ്നാനം സ്വീകരിച്ചു. പക്ഷേ പരിശുദ്ധാത്മാവിനെ സ്വീകരിച്ചില്ല. അതിനാല്‍ പത്റോസും യോഹന്നാനും അവരുടെമേല്‍ കൈകള്‍ വച്ചു പ്രാര്ത്ഥിച്ചപ്പോഴാണു പരിശുദ്ധാത്മാവിനെ സ്വീകരിച്ചതു. കൈവയ്പ്പു ഒരു പ്രധാന ഘടകമാണു. അതിനു അധികാരം ഉള്ളവര്‍ വേണം കൈ വയ്ക്കാന്‍ .വെറുതെ കൈ വച്ചാലൊന്നും ആത്മാവിനെ ലഭിക്കുകില്ല.

ശുദ്ധ്ജലം തളിക്കാന്‍ പറഞ്ഞിട്ടു അശുദ്ധമായ കലക്കവെള്ളത്തില്‍ നീന്തിയാല്‍ അതു സ്നാനമാകില്ല.

പാവപ്പെട്ടജനം ഇതൊന്നും മനസിലാക്കാതെ ഉപ്ദേശിമാരുടെ ചതിക്കുഴിയില്‍ വീഴുന്നു. അവരുടെ ലക്ഷ്യം ഉദരപൂരണം മാത്രമാണു .

യേശു സ്വീകരിച്ച സ്നാനം അതേപടിയാണോ നാം സ്വീകരിക്കേണ്ടതു ?

പാപമില്ലാത്ത യേശുഎന്തിനാണു മാമോദീസാ സ്വീകരിച്ചതു ?
യേശുവിനു സ്നാനം കൊണ്ടു പാപമോചനം ലഭിച്ചോ ?
സ്നാപകന്‍ നല്കിയതു പാപമോചനത്തിനുള്ള അനുതാപത്തിന്‍റെ സ്നാനമായിരുന്നു.

പിന്നെ എന്തായിരുന്നു ഈ സ്നാനത്തിന്‍റെ ഉദ്ദേശം ?
അതിനു മറുപടിലഭിക്കാന്‍ യോഹ. 1 : 29 - 34 വരെ വായിക്കണം

പരിശുദ്ധാത്മാവില്‍ സ്നാനപ്പെടുത്തുന്നവന്‍ അരാണെന്ന് സ്നാപകനറിയില്ലായിരുന്നു. കര്ത്താവു സ്നാപകനോടു പറഞ്ഞിരുന്നു. ആരുടെമേല്‍ പരിശുദ്ധാത്മാവു ആവസിക്കുന്നതു നീ കാണുമോ അവന്തന്നെയാണെന്നു .ചുരുക്കത്തില്‍ ഈ സാക്ഷ്യത്തിനാണു യേശു സ്നാപകനില്‍ നിന്നും സ്നാനം സ്വീകരിച്ചതു.

" ജലം കൊണ്ടു സ്നാനം നല്കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു "       (1:33 )
ജലം കൊണ്ടു സ്നാനം നല്കുകയെന്നു പറഞ്ഞാല്‍ പിടിച്ചുവെള്ളത്തില്‍ മുക്കണമെന്നാണോ അര്ത്ഥം ?    ആ കര്മ്മം ജലം കൊണ്ടു നിര്‍വഹിക്കണമെന്നല്ലേയുള്ളു ?

ജലം ഒരു പ്രതീകം മാത്രം

" നോഹിന്‍റെ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടു പേര്‍ മാത്രമേ ജലപ്രളയകാലത്തു, ജലത്തിലൂടെ രക്ഷപെട്ടൊള്ളു. അതിന്‍റെ സാദൃശ്യം ഉള്ള സ്നാനത്തിലൂടെ ഇപ്പോള്‍ നിങ്ങളെ രക്ഷിച്ചിരിക്കുന്നു. അതു നിങ്ങളുടെശരീരത്തിലെ മാലിന്യത്തിന്‍റെ നിര്മാര്‍ജനം അല്ല. മറിച്ചു ശുദ്ധമനസാക്ഷിക്കായി യേശുക്രിസ്തുവിന്‍റെ ഉദ്ധാനം വഴി ദൈവത്തോടുനടത്തുന്ന പ്രാര്ത്ഥനയാണു "         (  1 പത്രോ. 3 : 21 )

ഇതൊരു പ്രാര്ത്ഥനയാണു. ശരീരത്തിന്‍റെ മാലിന്യം നിര്മാര്‍ജനം ചെയ്യാനായിരുന്നെങ്കില്‍ പെന്തക്കോസ്തുകാര്‍ പറയുന്നതുപോലെ വെള്ളത്തില്‍ മുഴുവന്‍ മുങ്ങി.നീര്‍ക്കാം കുഴിയിട്ടു അധവാഅവര്‍ ചെയ്യുന്നതുപോലെ മലര്ത്തി അടിക്കുന്നതില്‍ അല്പമെങ്കിലും കാര്യമുണ്ടെന്നു ചിന്തിക്കാമായിരുന്നു. .

കടലിലും മേഘത്തിലും സ്നാനം  !

വി. പൌലോസ് ശ്ളീഹാ ജ്ഞാനസ്നാനത്തെ ചെങ്കടല്‍ യാത്രയോടു ഉപമിക്കുന്നു. " നിങ്ങളുടെപിതാക്കന്മാരെല്ലാവരും മേഘത്തണലില്‍ ആയിരുന്നെന്നും , കടലിലൂടെ കടന്നുവെന്നും നിങ്ങള്‍ മനസിലാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.അവരെല്ലാവരും മേഘത്തിലും കടലിലും സ്നാനമേറ്റു മോശയോടു ചേര്‍ന്നു "  ( 1കോറി.10 : 1 - 2 )

ഉദരപൂരണം ലക്ഷ്യം

" സഹോദരരേ നിങ്ങള്‍ പഠിച്ച തത്വങ്ങള്‍ക്കെതിരായി പിളര്‍പ്പുകളും ദുര്മാത്രുകകളും ഉണ്ടാക്കുന്നവരെ ശ്രദ്ധിച്ചു കൊള്ളണം ...... അവരെ നിരാകരിക്കുവിന്‍ . അങ്ങ്നെയുള്ളവര്‍ നമ്മുടെ കര്ത്താവായ യേശുവിനെയല്ല തങ്ങളുടെ തന്നെ ഉദരങ്ങളെയാണു ശുസ്രൂഷിക്കുന്നതു ആകര്ഷകമായ മുഖസ്തുതിപറഞ്ഞു അവര്‍ സരളചിത്തരെ വഴിപിഴപ്പിക്കുന്നു. "                                  ( റോമാ .16 : 17 - 18 )

സഹോദരരേ അതുകൊണ്ടാണു എപ്പോഴും ഞാന്‍ ഈ പെന്തക്കോസ്തുകാര്‍ക്കെതിരായി സംസാരിക്കുന്നതു. ഞാനല്ല ബൈബിള്‍ പറയുന്നു.

അവസാനമായി ഒരു കാര്യം കൂടി പറഞ്ഞു അവസാനിപ്പിക്കാം

സഭയില്‍ നിന്നുകൊണ്ടു തന്നെ ( വെറും വേഷംകെട്ടി ) സഭക്കെതിരായി പണിയുന്നവര്‍ .    " അജഗണം മുഴുവനേയും പറ്റി നിംഗള്‍ ജാഗരൂകരായിരിക്കുവിന്‍ ... ശിഷ്യരേ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടൂപോകാന്‍ വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെ ഇടയില്‍ തന്നെ ഉണ്ടാകും . ( അപ്പ 20 : 27 - 31 )

അതിനാല്‍ വ്യാജന്മാരെ സൂക്ഷിക്കുക

പെന്തക്കോസ്തു സഹോദരന്മാരോടു ഒരു അപേക്ഷ

യേശുവിന്‍റെ യധാര്‍ത്ഥ സ്നാനം അതേപടി സ്വീകരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ യേശു പറയുന്നതെന്തെന്നു കേള്‍ക്കുക.
" ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാന്‍ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കുവാനോ നിങ്ങള്‍ക്കുകഴിയുമോ ? "  ( മര്‍ക്കോ .10 : 38 )
അറ്റില്‍ പോയി കലക്കവെള്ളത്തില്‍ ചാടിയിട്ട് യേശു സ്വീകരിച്ച സ്നാനം സ്വീകരിച്ചെന്നു പറയാതെ , ( ആദ്യം സ്വീകരിച്ചതു എന്തിനായിരുന്നെന്നു നേരത്തെ മുകളില്‍ ഞാന്‍ പറഞ്ഞിട്ടുണ്ടെല്ലോ ) യേശുവിന്‍റെ യധാര്‍ത്ഥ സ്നാനം എന്താണെന്നു യേശു തന്നെ പറഞ്ഞസ്തിതിക്കു ആ മരണത്തിലൂടെയുള്ള സ്നാനം സ്വീകരിച്ചാല്‍ അതാണു യേശു ചെയ്തതുപോലെ ചെയ്തെന്നു നിംഗ്ള്‍ക്കു സമാധാനിക്കാം .

"ആത്മാവു , ജലം , രക്തം ഇവ മൂന്നും ഒരേ സാക്ഷ്യം നല്കുന്നു " ( 1യോഹ.5:8 )

Wednesday 19 November 2014

വിശ്വാസം അതാണെല്ലോ എല്ലാം!

പ്രതീക്ഷക്കു സാധ്യതയില്ലാതിരുന്നിട്ടും പ്രതീക്ഷയോടെ അവന്‍ വിശ്വസിച്ചു. നൂറുവയസായ തന്‍റെ ശരീരം മ്രൂതപ്രായമായിരിക്കുന്നുവെന്നും സാറായുടെശരീരം വന്ധ്യമാണെന്നു അറിയാമായിരുന്നിട്ടും അവന്‍റെ വിശ്വാസം ദുര്‍ബലമായില്ല. വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്‍റെ വാഗ്ദാനത്തിനെതിരായി ചിന്തിച്ചില്ല.  മറിച്ചു ദൈവത്തെ മഹത്വപ്പെടുത്തികൊണ്ടു അവന്‍ വിശ്വാസത്താല്‍ ശക്തിപ്രാപിച്ചു   ( റോമ.4:18 - 20 ) 

ചുരുക്കത്തില്‍ അവന്‍ വിശ്വാസികളുടെ പിതാവായി തീര്‍ന്നു.

കുറുംതോട്ടിക്കു വാതം പിടിച്ചാലോ ?

“ ഹ്രുദയമതില്‍ സംശയമേറീടീല്‍
ദുഷ്ടന്‍ പോല്‍ നരകം പൂകീടും “
 ( അച്ചന്മാരുടെ സ്കീമോനമസ്കാരം തിംഗ്കളാഴ്ച്ച ദിവസത്തെ രാത്രിപ്രാര്‍ത്ഥന ഒന്നാം കൌമാ )

ഒരു പുരോഹിതനു വിശ്വാസക്കുറവുണ്ടയാല്‍ ദൈവം ക്ഷമിക്കില്ല. കാരണം ജനങ്ങളെ വിശ്വാസത്തിലേക്കു വളര്‍ത്തേണ്ടവരയ പുരോഹിതര്‍ക്കു വിശ്വാസക്കുറവുവന്നാല്‍ ആദേഹത്തിന്‍റെ ചുമതലയിലുള്ളവരുടെ കാര്യം പോക്കാണെല്ലോ ? എല്ലാമുണ്ടു പക്ഷേ വിശ്വാസമില്ലാതെവന്നാല്‍ എല്ലാം നഷ്ടപ്പെട്ടതിനു തുല്ല്യമാണു.
                                                         
എല്ലാഗുണങ്ങളുമുള്ള ഒരാള്‍ക്കു വിശ്വാസം മാത്രമില്ലെങ്ങ്കില്‍ ഒന്നുമില്ലത്തവനു തുല്യമാണു. സഖറിയാ പുരോഹിതനും അതാണു സംഭവിച്ചതു.

സഖറിയാ പുരോഹിതനും ഭാര്യ ഏലിസബായും ദൈവതിരുമുന്‍പില്‍  നീതിനിഷ്ടരും കര്ത്താവിന്‍റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. അവര്‍കു മക്കളുണ്ടായിരുന്നില്ല. ഏലിസബേത്തു വന്ധ്യാഅയിരുന്നു. ഇരുവരും പ്രാഅയം കഴിഞ്ഞവരുമായിരുന്നു.   

ഈ അവസരത്തിലാണു ദൈവത്തിന്‍റെ സന്തോഷവര്‍ത്തമാനം സഖറിയാപുരോഹിതനെ അറിയിക്കാന്‍ ഗബ്രിയേല്‍ മാലാഖാ ദൈവത്താല്‍ അയക്കപ്പെട്ടതു .ദൂതന്‍ സഖറിയാ പുരോഹിതനോടുപറഞ്ഞു
“ നിന്‍റെ പ്രാത്ഥനകേട്ടിരിക്കുന്നു. നിന്‍റെ ഭാര്യ ഏലിസബേത്തില്‍ നിനക്കു ഒരു പുത്രന്‍ ജനിക്കും നീ അവനു യോഹന്നാന്‍ എന്നുപേരിടണം .നിനക്കു ആനംദവും സന്തോഷവും ഉണ്ടാകും...അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ പരിശുദ്ധാത്മാവില്‍ നിറയും “ ( ലൂകാ. 1: 13 – 15 )

പക്ഷേ അതുപൂര്‍ണമായി വിശ്വസിക്കാന്‍ സഖറിയാപുരോഹിതനു സാധിച്ചില്ല. അദ്ദേഹം ദൂതനോടു ചോദിച്ചു “ ഞാന്‍ ഇതു എങ്ങനെ അറിയും ഞാന്‍ വ്രുദ്ധനാണു എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണു.” (1:18 ) ദൂതന്‍ പറഞ്ഞു ഞാന്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രിയേലണു. ഈ വാര്‍ത്ത അറിയിക്കാന്‍ ദൈവമാണു എന്നെ അയച്ചതു നീ അതു വിശ്വസിക്കായ്കയാല്‍ ഇതു സംഭവിക്കുന്നതുവരെ നീ മൂകനായിരിക്കും  ( 1: 20 )

അന്നു ഉടനെ തന്നെ ശിക്ഷലഭിച്ചു വളരെ ചെറിയ ഒരു ശിക്ഷ. പത്തുമാസം സംസാരശേഷി നഷ്ടപ്പെട്ടു. ഇന്നു ഉടനെ ശിക്ഷയില്ല. ഉണ്ടായിരുന്നെങ്കില്‍ എത്രയോ അച്ചന്മാര്‍ ഒരു പക്ഷേ മൂകരാകുമായിരുന്നു ? ഇന്നു ശിക്ഷ അവസാനമേയുള്ളു.പക്ഷേ കുറഞ്ഞ ശിക്ഷയായിരിക്കില്ല. അതാണു അച്ചന്മാരുടെ പ്രാര്‍ത്ഥനയില്‍ ഇപ്രകാരം കാണുന്നതു
“ ഹ്രുദയമതില്‍ സംശയമേറീടില്‍
ദുഷ്ടന്‍ പോല്‍ നരകം പൂകീടും"

പുരോഹിതര്‍ ദൈവത്തിനും മനുഷ്യര്‍ക്കും മധ്യേ ഇടനിലക്കാരനാണൂ. മനുഷ്യരുടെ അപേക്ഷകള് ദൈവത്തിനു സമര്‍പ്പിക്കുകയും ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങള്‍ വാങ്ങി ജനത്തിനും നല്കുകയുമാണു. ദൈവത്തിന്‍റെ പ്രതിനിധിയാണു. അങ്ങനെയുള്ളൌരാള്‍ക്കു വിശ്വാസം ഇല്ലാതെ വന്നാല്‍ ദൈവം ക്ഷമിക്കില്ല. അതാണു സഖറിയാപുരോഹിതനു ശിക്ഷലഭിച്ചതു. അതു നമുക്കെല്ലാവര്‍ക്കും ഒരു പാഠമായിതീരനാണു അങ്ങ്നെ സംഭവിച്ചതു.
പുരോഹിതന്‍റെ കാര്യത്തില്‍ മാത്രമാണു ഇത്രവലിയ ശിക്ഷ ദൈവം നല്കിയതു എന്നാല്‍ ഒന്നും അറിയാത്ത ഒരുകൊച്ചുപെണ്ണു ഇതുപോലെസംശയം ചോദിച്ചിട്ടു ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല വിശദീകരണം കൊടുക്കുകയും ചെയ്തു

ദൈവത്തിന്‍റെ പ്ളാനും പദ്ധതിയും തക്കസമയത്തു നിറവേറുന്നു
ആബിയായുടെ ഗണത്തില്‍പെട്ട സഖറിയാപുരോഹിതനും ഭാര്യ അഹറോന്‍റെ പുത്രിമാരില്‍ ഒരാളുമായിരുന്നല്ലോ ? എന്നിട്ടും അവര്‍ക്ക്കു സന്താനഭാഗ്യമില്ലാതെ വാര്‍ദ്ധക്യം വരെ എന്തിനു സൂക്ഷിച്ചു ? സ്ത്രീകളില്‍ നിന്നും ജനിച്ചവരില്‍ എറ്റവും വലിയവനെ അവരുടെ മകനായി കൊടുക്കുവാനുള്ള ദൈവത്തിന്‍റെ പദ്ധതിയായിരുന്നു അതു .
യേശുതന്നെ യോഹന്നാനെ കുറിച്ചു പറഞ്ഞതു ഇപ്രകാരമാണെല്ലോ ? സ്ത്രീകളില്‍ നിന്നും ജനിച്ചവരില്‍ യോഹന്നാനേക്കാള്‍ വലിയവരില്ലെന്നു 
ദൈവതിരുമുന്പില് കുറ്റമറ്റവരായിരുന്നു അവര്‍ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റരീതിയില്‍ അവര്‍ നിറവേറ്റിയിരുന്നു. പക്ഷേ അവസാനം വിശ്വാസത്തില്‍ അല്പം കുറവുവന്നപ്പോള്‍ എല്ലാം നഷ്ടപ്പെട്ടതുപോലെയായി.
“ വിശ്വാസം അതാണെല്ലോ എല്ലാം “ അതു ഇല്ലാതെ പോയാല്‍ ഒന്നുമില്ലാത്തതുപോലെ അധവാ എല്ലാനന്മകളുടേയും അടിത്തറ ‘ വീശ്വാസമാണു “ അടിത്തറ ഇളകിയാല്‍ എല്ലാം നഷ്ടപ്പെടും .

ഇന്നത്തെ വലിയ പ്രശ്നം വിശ്വാസരാഹിത്യമാണു.


ക്രിസ്ത്യാനികളൂടെയില്‍ , ലോകത്തില്‍ ഇന്നു വിശ്വാസം കുറഞ്ഞുപോകുന്നുവോ ? എന്താണു അടിസ്ഥാനകാരണങ്ങള്‍ ?

1)     കുടുംബതകര്‍ച്ച

2)     കുടുംബത്തില്‍ പ്രാര്‍ത്ഥനാജീവിതം കുറഞ്ഞു.

3)     ഉപവാസത്തോടെയുള്ള ബലിയര്‍പ്പണം നിലച്ചു.

4)     മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്കു മോഡലാകുന്നില്ല.



5)     കുഞ്ഞുങ്ങളുമായി പള്ളിയില്‍ വരുന്ന മാതാക്കള്‍ കുഞ്ഞുങ്ങള്‍ക്കു ആവശ്യമായ കുപ്പിപ്പാലും ബിസ്കറ്റും മറ്റു തീറ്റി സാധനങ്ങളുമായിപള്ളിയില്‍ വന്നു പള്ളിക്കകം ഒരു ഹോട്ടല്‍ മുറിയായോ അധവാ അടുക്കളപോലെയോ ഉപ്യോഗിക്കുന്നു. അതിന്‍റെ ഫലമായി വളര്‍ന്നു വരുന്ന ചെറുതല്മുറക്കു പള്ളിക്കകത്തെ വിശുദ്ധിയോ വിശ്വാസമോ ഇല്ലാതെ പോകുന്നു പഴയകാലത്തു ഉപവാസത്തോടെ വരുന്ന മാതാക്കള്‍ പള്ളിക്കകത്തു വച്ചു കുഞ്ഞിനു തീറ്റികൊടുത്തിരുന്നില്ല്. രണ്ടു മണിക്കൂര്‍ ഒന്നും കഴിച്ചില്ലെങ്ങ്കിലും കുഞ്ഞു മരിച്ചുപോകുമെന്നു ചിന്തിച്ചിരുന്നില്ല. ഇന്നുകാലം മാറി രണ്ടു മണിക്കൂര്‍ ഉപവസിച്ചാല്‍ കുഞ്ഞിനു വല്ലതും സംഭവിച്ചുപോയാലോ എന്നുള്ള ചിന്തയായിരിക്കാം അവരെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതു .



6)     കുഞ്ഞുങ്ങള്‍ പള്ളിയില്‍ നില്ക്കുന്നതു ഭക്തിയോടെയല്ലെന്നു മാത്രമല്ല. വര്‍ത്തമാനം പറഞ്ഞുകൊണ്ടു നില്ക്കുന്നു. ഇന്നലെ ഞന്‍ പള്ളിയില്‍ നിന്നപ്പോള്‍ എന്റെ മുന്പില്‍ നിന്നകുട്ടികള്‍ വര്‍ത്തമാനം പറഞ്ഞു ചിരിച്ചുംകൊണ്ടു നില്ക്കുന്നതുകണ്ടു എന്നെ കൂടുതല്‍ വിഷമിപ്പിച്ചതു അച്ചന്‍ സ്ഥാപകവചനങ്ങള്‍ ഉച്ചരിക്കുമ്പോള്‍ പോലും അവര്‍ വര്‍ത്തമാനത്തിലായിരുന്നു. ഈ കുഞ്ഞുങ്ങള്‍ ചെറുപ്പാം മുതലേ പള്ളിക്കകത്തു കുപ്പിപ്പാലും അമ്മയുടെ താലോലിക്കാലും സ്വീകരിച്ചു വളര്‍ന്നു വന്നവരാകാം .

7)    മാതാപിതാക്കള്‍ കടം പോക്കാനായി പള്ളിയില്‍ വരുന്നു. യാന്ത്രികമായി പള്ളിപ്പരിപാടി അവസാനിപ്പിച്ചു സ്വസ്തതയോടെ വീട്ടിലേക്കുമടങ്ങുന്നു. വിശ്വാസമില്ല. മാതാപിതാക്കള്‍ക്കുമില്ല കുഞ്ഞുങ്ങള്‍ക്കുമില്ല. അതിനാല്‍ ലഭിക്കേണ്ട അനുഗ്രഹം ലഭിക്കാതെ പോകുന്നു. “ വിശ്വാസം അതാണെല്ലോ എല്ലാം “.



വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനക്കു ഫലം ലഭിക്കും 

വിശ്വാസമുണ്ടായിരുന്ന സ്ഥലങ്ങളിലാണു യേശു അല്ഭുതം പ്രവര്‍ത്തിച്ചതു എന്നാല്‍ വിശ്വാസമില്ലാത്ത സ്ഥലങ്ങളില്‍ യേശുവിനുപോലും അല്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല.

യേശുവിന്‍റെ പ്രാര്‍ത്ഥന

യേശു ഏകാന്തതയിലാണു പ്രാര്‍ത്ഥിച്ചിരുന്നതു .ശിഷ്യന്മാരുടെ അടുക്കല്‍ നിന്നുപോലും അകന്നിരുന്നു പ്രാര്ത്ഥിക്കുന്ന യേശുവിനെയാണു നാം കാണുക.
 എന്നാലെന്തുകൊണ്ടാണു ശീഷ്യന്മാരെപ്പോലും പ്രാര്‍ത്ഥനക്കു കൂടെ കൂട്ടാതിരുന്നതു ?  പലപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണു ! അതിന്‍റെ ഉത്തരം ലഭിക്കുന്നതു അവസാനം ഗത്സുമേനിയില്‍ വച്ചു ശിഷ്യന്മാരേയും പ്രാര്‍ത്ഥനക്കായി കൂട്ടുമ്പോള്‍ നിംഗ്ള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കാന്‍പറഞ്ഞിട്ടു അല്പം ദൂരെ മാറിയിരുന്നു പ്രാര്ത്ഥിച്ചിട്ടു ശിഷ്യന്മാരുടെ അടുത്തു വന്നുനോക്കിയപ്പോള്‍ അവര്‍ ഉറങ്ങുന്നതുകണ്ടു പത്രോസിനോടു ചോദിച്ചു “ ശീമയോനേ നീ ഉറങ്ങുന്നുവോ ? ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്കു കഴിയുന്നില്ലേ ? പ്രലോഭനത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍  “ മര്ക്കോ 14:37-38 ) എന്നിട്ടു വീണ്ടും പ്രാര്‍ത്ഥിക്കുവാന്‍ പോയി പിന്നെയും തിരികെ വന്നുനോക്കുമ്പോള്‍ അവര്‍ ഉറക്കമാണു.

എന്തുകൊണ്ടു യേശു ശിഷ്യന്മാരെ പ്രാര്‍ത്ഥനക്കുകൂട്ടിയില്ലെന്നു എന്‍റെ ചോദ്യത്തിനുള്ള ഉത്തരം ഇവിടെയുണ്ടു. അവരുടെ കൂര്‍ക്കം വലിമൂലം യേശുവിനു പ്രാര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നതുകൊണ്ടാകാം അവരെ ഒരിക്കലും പ്രാര്‍ത്ഥനയില്‍ തന്നോടു കൂടെ കൂട്ടാഞ്ഞതു. അവര്‍ ആത്മാവില്‍ നിറഞ്ഞിരുന്നില്ല. അതാണു ഒരിക്കല്‍ യേശുപറഞ്ഞതു മണവാളന്‍ അവരില്‍ നിന്നും എടൂക്കപ്പെടുമ്പോള്‍ അവര്‍ ഉപവസിക്കുമെന്നു !
ഉറച്ചവിശ്വാസം ഉണ്ടെങ്ങ്കില്‍ മാത്രമേ ഉറങ്ങാതെ ഇരുന്നു പ്രാര്‍ത്ഥിക്കാന്‍ പറ്റൂ

വീടുകളില്‍

എത്രസമയം വേണമെങ്ങ്കിലും ഇരുന്നു സിനിമാകാണും പക്ഷേ പ്രാര്ത്ഥിക്കാന്‍ ഇരുന്നാല്‍ അന്നേരം ഉറങ്ങും. പിതാവിലുള്ള വിശ്വാസവും പിതാവിനോടുള്ള സ്നേഹവും കുറയുന്നതുകൊണ്ടാണു ഉറക്കം വരിക.

കുടുംബജീവിതത്തില്‍

വിശ്വാസം അതാണെല്ലോ എല്ലാം അതില്ലെങ്ങ്കില്‍ തകര്‍ച്ചയാണു ഫലം
ദാമ്പത്യ വിസ്വസ്ത്തയും പരസ്പരമുള്ളവിശ്വാസവും കുടുംബ ജീവിതവിജയത്തിനു അനിവാര്യമാണു. അതില്ലാതെ വന്നാല്‍ കുടുംബം തകരും

.

സഭാജീവിതം

ആഴമായ വിശ്വാസമുണ്ടെങ്ങ്കില്‍ മാത്രമേ ദൈവസ്നേഹം ഉണ്ടാകുകയുള്ളു. ദൈവസ്നേഹമില്ലെങ്ങ്കില്‍ സഹോദരസ്നേഹവും ഇല്ല. അതുപോലെ ആരാധനയിലുള്ള പങ്ങ്കുചേരലും വെറും യാന്ത്രീകമാകും വിശ്വാസവും സ്നേഹവും ഇല്ലെങ്ങ്കില്‍

അഴമായ വിശ്വാസജീവിതം നയിക്കാന്‍ വിളിക്കപ്പെട്ടവരാണു നമ്മള്‍
“ ഈ മലയോടു ഇവിടെനിന്നും മാറി കടലില്‍ വീഴുകയെന്നു ആരെങ്ങ്കിലും പറയുകയും താന്‍ പറയുന്നതു അതുപോലെ സംഭവിക്കുമെന്നു സംശയലേശമന്യേ വിശ്വസിക്കുകയും ചെയ്താല്‍ അവനു അതു സാധിച്ചുകിട്ടും “ ( മര്ക്കോ. 11: 23 )
യേശുവിന്‍റെ കൂടെ നടന്നിട്ടും വിസ്വാസത്തിന്‍റെ രഹസ്യം മനസിലാക്കാതെ പോയ ശിഷ്യന്മാരോടു അരുളീചെയ്ത വാക്കുകള്‍ വിശ്വാസജീവിതത്തിലേക്കു കടന്നു വന്നിട്ടുള്ള നമ്മുടെ ജീവിതത്തിലും പ്രസക്തമാണു.

 വിശ്വാസത്തിന്‍റെ ഏറ്റുപറച്ചില്‍


പലപ്പോഴും നമ്മുടെ പ്രാര്‍ത്ഥനാസമയങ്ങളില്‍ നാം വിശ്വാസം ഏറ്റുപറയുകയും ദൈവത്തില്‍ ശരണം വയ്ക്കുകയും ചെയ്യാറുണ്ടൂ. ആ സമയത്തുമാത്രം പോരാ നമ്മുടെജീവിതത്തെ ആകമാനം സ്വാധീനിക്കുന്ന ഒരു പ്രകാശമായി വിശ്വാസം നമ്മുടെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരിക്കണം നമ്മള്‍ ആഗ്രഹിക്കുന്നതും ചോദിക്കുന്നതും ഉടനടി സാധിച്ചില്ലെന്നുവരും .
“മക്കള്‍ അപ്പം ചോദിച്ചാല്‍ നിംഗളില്‍ ഏതോരു പിതാവാണു പാമ്പിനെ കൊടുക്കുന്നതു ? ( ലൂക്കാ.11:11 ) ആകയാല്‍ നമ്മുടെ നന്മക്കു ഉതകുന്നതരത്തിലാണു കാര്യങ്ങള്‍ അവിടുന്നു നടത്തി തരുന്നതു
ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കുമാത്രമേ മറ്റു മനുഷ്യരേയും വിശ്വസിക്കാനും സ്നേഹിക്കാനും കഴിയൂ.
“ പ്രവര്‍ത്തികൂടാതെയുള്ള വിശ്വാസം നിര്‍ജീവമാണു “ എന്നു യാക്കോബു ശ്ളീഹായും പറയുന്നു. ( യാക്കോ 2: 17 )
യേശുവിന്‍റെ അരൂപി പ്രവര്‍ത്തിക്കുന്നതു വിശ്വസിക്കുന്നവരിലാണു . അതിനാല്‍ ആഴമായ വിശ്വാസജീവിതം നയിച്ചു അരൂപിയുടെ ഫലങ്ങള്‍     ( ഗലാത്തിയാ 5: 22- 23 ) പുറപ്പെടുവിക്കുന്ന നല്ല ഫലവ്രുക്ഷങ്ങളായി രൂപാന്തരപ്പെടാന്‍ നമുക്കു പരിശ്രമിക്കാം

യേശു പഠിപ്പിച്ച പ്രാര്‍ത്ഥന

മുകളില്‍ ഞാന്‍ പറഞ്ഞായിരുന്നു പ്രാര്‍ത്ഥനാസമയത്തു ഉറങ്ങുന്നതു ദൈവവുമായി നല്ല ബന്ധം ഇല്ലാത്തതുകൊണ്ടാണെന്നു പിതാവുമായി നല്ലബന്ധം ഉണ്ടെങ്ങ്കില്‍ നാം ഉറങ്ങില്ല.യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ നല്ലബന്ധമാണു പിതാവിനെ ആബാ … അപ്പാ എന്നുവിളിച്ചു പ്രാര്‍ത്ഥിക്കുന്നതു നല്ല ബന്ധമാണു.എതാനും കുഞ്ഞു വാചകങ്ങള്‍ മാത്രം പക്ഷേ വളരെ അര്‍ത്ഥ വത്താണു ആശയസമ്പുഷ്ടമാണു. 

1)     ആബാ…… അപ്പാ …… പിതാവേ ………

2)    നിന്‍റെ തിരുനാമം പരിശുദ്ധ്മാക്കപ്പെടണം

3)    നിന്‍റെ രാജ്യം വരണം

4)    തിരുവിഷ്ടം സ്വര്‍ഗത്തിലേപ്പോലെ ഭൂമിയിലും

5)    ആ വശ്യമുള്ള അപം തരണമേ

6)    ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളോടും ക്ഷമിക്കണം

7)    പരീക്ഷയില്‍ ഉള്‍പ്പെടുത്തരുതു

8)    ദുഷ്ടനില്‍ നിന്നും രക്ഷിക്കണം 

ഇങ്ങനെ കുറെ കാര്യങ്ങളേ പറയുന്നുള്ളു പക്ഷേ വളരെ അര്‍ത്ഥവത്താണു ഉറങ്ങാതിരിക്കുവാനും പിതാവിനോടുകൂടുതല്‍ അടുക്കാനും സ്നേഹിക്കാനും ബന്ധം പുലര്‍ത്താനും സാധിക്കുന്ന പ്രാര്‍ത്ഥനയാണു അങ്ങ്നെ വിശ്വാസം വളര്‍ത്താന്‍ സാധിക്കും.

വിശ്വാസം അതാണെല്ലോ എല്ലാം 

Sunday 16 November 2014

കഞ്ഞികലത്തിനു കീഴെ പടക്കം കത്തിച്ചാല്‍ ?

എല്ലാവരും പടക്കം കത്തിക്കും. പക്ഷേ, ബെഡില്‍ ഇരുന്നു ആരും മാലപടക്കം കത്തിക്കില്ല .ആഘോഷത്തിനു ക്രിസ്തുമസിനും ദീപാവലിക്കുമൊക്കെ പടക്കം കത്തിക്കാം വീടിനകത്തു ഉറങ്ങികിടക്കുന്ന കുഞ്ഞിന്‍റെ അരികില്‍ ആരും പടക്കം പൊട്ടിക്കില്ല.

ഓരോന്നിനും ഇണങ്ങിയ സ്ഥലവും സമയവും ഉണ്ടു.  അതുപരിഗണിക്കാതെ എന്തുചെയ്താലും അബദ്ധമാകാനാണു സാധ്യത. മൊബൈല്‍ ഫോണ്‍ നല്ലതാണു പള്ളിയില്‍ ദിവ്യബലിയില്‍ സംബദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വിളിച്ചാലോ?

ദൈവം തന്‍റെ അനന്തജ്ഞാനത്താല്‍ പ്രപന്‍ചത്തെയും അതില്‍ കാണുന്ന വിവിധ സൗരയൂഥങ്ങളെയും ഭൂമിയേയും അതില്‍ കാണുന്ന ജീവജാലങ്ങ്ളേയും അതാതിന്‍റെ സമയത്തു സ്രിഷ്ടിച്ചു. അതിനു എത്രകോടിവര്ഷങ്ങള്‍ എടുത്തുവെന്നോ എതെല്ലാം പരിണാമങ്ങളില്‍ കൂടികടത്തിവിട്ടുവെന്നോ മനുഷ്യ ബുദ്ധിക്കു അഗ്രാഹ്യമാണു. അതിനാല്‍ ഏതെല്ലാം പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ വന്നാലും അതു സഭക്കു എതിരല്ല. സഭപഠിപ്പിക്കുന്നതു ദൈവത്തിന്‍റെ അനന്തജ്ഞാനത്താല്‍ സര്‍വവും സ്രിഷ്ടിക്കപ്പെട്ടുവെന്നാണു. ഓരോന്നും അതാതിന്‍റെ സമയത്താണു പൂര്‍ത്തിയായതു .



ദൈവം മിടുക്കാന്മാരെ അതിമിടുക്കാന്മാരാക്കുകയല്ല , മഠയന്മാരെ തിരഞ്ഞെടുത്തു അതിമിടുക്കാന്മാരാക്കുന്നു. അതിനാല്‍ യേശു ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോള്‍ തനിക്കിഷ്ടമുള്ളവരെ അടുത്തേക്കുവിളിച്ചു. ( മര്‍ക്കോ.3: 13 )

സാധാരണ അവരെ കാണുന്നതു കാര്യപ്രാപ്തിയില്ലാത്ത ,വെറും ഭക്ഷണപ്രിയരെപ്പോലെ കാണുന്നതെല്ലാം തിന്നുന്ന , ഉപവസിക്കാത്ത ,(മത്താ,9:14 ) ശിഷ്യന്മാരെയാണു. വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടു ഇരിക്കുമ്പോഴും അവര്‍ അതില്‍ നിന്നെല്ലാം അകന്നു അവരുടേലോകത്തില്‍ നിന്നുംകൊണ്ടു ചിന്തിക്കുന്നതായികാണാം .

ഉദാഹരണം: യേശൂ- ഒരിക്കല്‍ ഗഹനമായ ഒരു വിഷയത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടൂ തന്‍റെ മരണശേഷം തന്‍റേ മണവാട്ടിക്കു തന്‍റെ ശരീരം തന്നെ ഭക്ഷണമായികൊടുക്കുന്ന കാര്യത്തെക്കുറിച്ചു സംസാരിക്കുകയും വിശുദ്ധകുര്‍ബാനയാകുന്ന തന്‍റെ തിരുശരീരരക്തങ്ങള്‍ അവര്‍ക്കു ഭക്ഷണപാനീയമായികൊടുക്കുന്നതിനെക്കുറിച്ചു പഠിപ്പിക്കുകയും വിശുദ്ധകുര്‍ബാന സ്ഥാപിക്കുകയും ചെയ്യുന്ന അവസരത്തില്‍ ( നമ്മളും ഇപ്പോള്‍ പള്ളിക്കകത്തു കുര്‍ബാനയുടെ പ്രധാന ഭാഗത്തു ഒരു പക്ഷേ സ്ഥാപക വചനങ്ങള്‍ ഉച്ചരിക്കുന്ന സമയത്തുപോലും പലവിചാരത്തില്‍ മുഴുകിയിരിക്കുന്നതുപോലെ ) അതിലൊന്നും ശ്രദ്ധിക്കാതെ അവരുടേതായലോകത്തില്‍ അവരില്‍ വലിയവനാരാണെന്നുള്ള ഒരു തര്‍ക്കത്തില്‍ എര്‍പ്പെട്ടിരിക്കുന്ന ശീഷ്യന്മാര്‍ .(ലൂക്ക 22 : 24 )



അവര്‍ വെറും ലൌകീക കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു ഈ ലോകത്തിന്‍റെതായ എല്ലാ സുഖങ്ങളേയൂം കുറിച്ചുമാത്രം ചിന്തിക്കുന്ന ശിഷ്യന്മാര്‍ .ഈ ലോകത്തില്‍ എന്തെല്ലാം നേടാമോ, എന്തെല്ലാം ആകാമോ അതുമാത്രമായിരുന്നു അവരുടെ ചിന്ത. നമുടേയും ചിന്ത മറ്റോന്നല്ലല്ലോ ?

അവരുടെ എല്ലാകാര്യവും അറിയാവുന്ന യേശു അവരെ മാറ്റിഎടുക്കാനാണു പരിശുദ്ധാത്മാവിനെ അയച്ചതു. ആത്മാവു വന്നുകഴിഞ്ഞപ്പോള്‍ അവര്‍ രൂപത്തിലും ഭാവത്തിലും ചിന്തയിലും എല്ലാം മറി ആത്മാവു അവരെ രൂപപ്പെടുത്തിയെടുത്തു. അതെ ആത്മാവു നിറഞ്ഞുകഴിയുമ്പോള്‍ മനുഷ്യന്‍ ഈ ലോകചിന്തയില്‍ നിന്നും ഉയരുന്നു. ഹൈഡ്രജന്‍ നിറച്ച ബലൂണ്‍ പോലെ, ഈ ലോകത്തില്‍ നിന്നും ഉയരുന്നു. പിന്നെ ഭൂമിയുമായി തോട്ടുനില്ക്കാതെ ഉന്നതങ്ങളില്‍ ഉള്ളതു മാത്രം ചിന്തിക്കുന്നു. എന്നാല്‍ ഹൈഡ്രജന്‍ നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ ബലൂണ്‍ പിന്നെ ഉയരത്തില്‍ നിന്നും വീണ്ടും ഭൂമിയില്‍ പതിക്കും.

ഉന്നതത്തില്‍ ഉയര്‍ന്നുനിന്ന പല സുവിശേഷപ്രഘോഷകരും ആത്മാവാകുന്ന ഹൈഡ്രജന്‍ തീര്‍ന്നതിന്‍റെ , നഷ്ടപ്പെട്ടതിന്‍റെ  ഫലമായി, ഭൂമിയിലേക്കു , ലൌകീക കാര്യങ്ങളിലേയ്‌ക്കു വീണുപോയിട്ടുണ്ടു.

നമുക്കും ലക്ഷ്യപ്രാപ്തിയില്‍ എത്താന്‍ പരിശുദ്ധാത്മാവിന്‍റെ സഹായം ആവശ്യമാണു. ആത്മാവിനെ കൂടാതെ ഒന്നും ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല

ആത്മാവിന്‍റെ നിറവു എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നു പ്രാര്‍ത്ഥീക്കുന്നു.

Friday 14 November 2014

ബൈബിളും പുട്ടുകുറ്റി പ്രഘോഷണവും

യേശു ശിഷ്യന്മാരോടു പറഞ്ഞതു നിങ്ങള്‍ ലോകം എങ്ങും
പോയി സുവിശേഷം പ്രസംഗിക്കാനാണു. ഞാന്‍ നിംഗളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പടിപ്പിക്കുവിന്‍ എന്നും യുഗാന്തം വരെ എന്നും ഞാന്‍ നിംഗളോടുകൂടെ ഉണ്ടായിരിക്കുമെന്നുമാണു. ( മത്താ.28:20 )

സുവിശേഷം എഴുതാന്‍ പറഞ്ഞില്ല.പിന്നെ എന്തിനു എഴുതി ?

"യേശു ചെയ്ത മറ്റു പലകാര്യങ്ങളും ഉണ്ടു അതെല്ലാം എഴുതിയിരുന്നെങ്ങ്കില്‍ ആ ഗ്രന്ഥങ്ങള്‍ ഉള്‍കൊള്ളാന്‍ ലോകത്തിനു തന്നെ സാധിക്കാതെ വരുമെന്നാണു എനിക്കു തോന്നുന്നതു "   ( യോഹ. 21: 25 )

യേശു ചെയ്ത മുഴുവന്‍ കാര്യങ്ങളും സുവിശേഷങ്ങളില്‍ ഇല്ലാ. അത്യാവശ്യം ചിലക്കര്യങ്ങളാനു സുവിശേഷത്തില്‍ എഴുതിയിരിക്കുന്നതു അതായതു അവരുടെ പ്രഘോഷങ്ങളില്‍ ചിലകാര്യങ്ങള്‍ മാത്രമാണു എഴുതിയിട്ടുള്ളതു.

അപ്പസ്തോലന്മാരെല്ലാവരും ത്ങ്ങളെ എള്‍പ്പിച്ച ജോലിയാണു ചെയ്തതു.
പൌലോസ് ശ്ളീഹായും അപ്പസ്തോലന്മാര്‍ ചെയ്ത അതേജോലിയാണു ചെയ്തതു. ഒന്നും എഴുതുവാന്‍ യേശു പറഞ്ഞില്ല. യേശുപറഞ്ഞതെല്ലാം ജനങ്ങളെ അറിയിച്ചു അവരെ വിശ്വാസത്തിലേക്കുനയിക്കുകയാണു ചെയ്തതു .

പാരമ്പര്യമാണു രചനാരൂപത്തില്‍ വന്നതു

പഴയനിയമം ആയിരത്തിലേറെ വര്ഷങ്ങള്‍കൊണ്ടാണു, ക്രിസ്തുവിനു മുന്‍പു 1200 മുതല്‍ 100 വരെ ( 1100 വര്ഷങ്ങള്‍ ) വിരചിതമായതു ഏറിയപങ്കും വാചീകപാരമ്പര്യങ്ങളായി ജനങ്ങളൂടൈടയില്‍ ഉണ്ടായിരുന്നതാണു.

പുതിയനിയമം

സുവിശേഷങ്ങള്‍ എഴുതപ്പെടുന്നതിനു മുന്‍പുതന്നെ പൌലോശ്ളീഹായുടെ ലേഖനങ്ങളാണു എഴുതപ്പെട്ടതു. താന്‍ സ്ഥാപിച്ച വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ ആവശ്യത്തിനാണു അദ്ദേഹം രചനയില്‍ എര്‍പ്പെട്ടതു. തെറ്റായ ധാരണകളെ തിരുത്തുന്നതിനും സംശയങ്ങള്‍ക്കു മറുപടി കൊടുക്കുന്നതിനും ദൈവശാസ്ത്രത്തെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും വിശ്വാസികള്‍ക്കു പൂര്‍ണ അറിവുകൊടുക്കുന്നതിനാണു ഓരോരോ സമയത്തു ആവശ്യാനുസരണം എഴുതിയതുകൊണ്ടു പൌലോസ്ളീഹായുടെ ദര്‍ശനങ്ങള്‍ ഓരോ ലേഖനത്തിലും പൂര്ണമായി വന്നിട്ടുണ്ടെന്നു പറയാനും പറ്റില്ല.

പൌലോസിന്‍റെ ലേഖനങ്ങള്‍ സഭയില്‍ വായിക്കുന്നതു വളരെ നല്ലഫലങ്ങള്‍ പുറപ്പെടുവിച്ചതുകൊണ്ടാകാം സുവിശേഷങ്ങളും എഴുതപ്പെട്ടതെന്നു ചിന്തിക്കാം

സുവിശേഷങ്ങള്‍

സുവിശേഷങ്ങളില്‍ ആദ്യം എഴുതപ്പെട്ടതു മര്‍ക്കോസിന്‍റെ സുവിശേഷമാണു. സുവിശേഷം ഒരു ജീവചരിത്രമല്ല. സ്ഥലകാല പരിഗണനകളെ മുന്നിര്ത്തി സംഭവങ്ങള്‍ യഥാര്ത്ഥത്തില്‍ നടന്ന നടന്ന ക്രമത്തില്‍ വിവരിക്കുകയായിരുന്നില്ല സുവിശേഷകന്‍റെ ലക്ഷ്യം. സ്വതമായ ഒരു ദൈവശാസ്ത്രവീക്ഷണത്തിന്‍റെ വെളിച്ചത്തില്‍ സംഭവങ്ങളെ ക്രമീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണു സുവിശേഷകന്‍ ചെയ്യുന്നതു.
സുവിശേഷങ്ങള്‍ എഴുതപ്പെടുന്നതിനു വളരെ മുന്‍പുതന്നെ ലേഖനങ്ങള്‍ മിക്കവയും എഴുതപ്പെട്ടു. തിമോത്തേയോസിനും തീത്തോസിനുമുള്ള ലേഖനങ്ങള്‍ എഴുതപ്പെടുന്നതു ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയാണു. ലേഖനങ്ങള്‍ എല്ലാം തന്നെ ആരാധനാ സമൂഹങ്ങളില്‍ പരസ്യമായി വായിക്കുന്നതിനു എഴുതപ്പെട്ടവയാണു.

ക്രൈസ്തവസമൂഹത്തിന്‍റെ ആവശ്യമാണു ഇതെഴുതാന്‍ സ്ളീഹായെ പ്രേരിപ്പിച്ചതു

മത്തായിടെ സുവിശേഷം -  എഡി 75നും 90നും ഇടയില്‍
മര്‍കോ................................65നും 70 നും ഇടയില്‍ റോമില്‍ വച്ചെഴുതിയെന്നു പറയാം
ലുക്കാ.................................. 70 നുശേഷം ഗ്രീസില്‍ വച്ചു
യോഹ.........................    95 ല്‍ എഫേസൂസില്‍ വച്ചു

യോഹന്‍റെ വെളിപാടു പാദ്മോസ് ദിപില്‍ വച്ചു,  ഡോമീഷ്യന്‍ ചക്രവര്ത്തിയുടെ കാലത്തുണ്ടയ മത മര്‍ദ്ദനസമയത്തു 96നു ശേഷമാകാം.

ഒന്നാം നൂറ്റണ്ടിന്‍റെ അവസാനത്തോടെ ഇതൊക്കെ എഴുതിയെന്നു വരികിലും ഇതെല്ലാം സമാഹരിച്ചു ബൈബിള്‍ രൂപത്തിലാക്കുന്നതു എത്രയോ കാലങ്ങള്‍ കഴിഞ്ഞാണു .

ചുരുക്കത്തില്‍ ആദ്യനൂറ്റാണ്ടുകളില്‍ സഭയില്‍ ഉണ്ടായിരുന്നതു വിശുദ്ധപാരമ്പര്യം മാത്രമാണു. സുവിശേഷപ്രഘോഷണമാണു വിശ്വാസികളെ വിശ്വാസത്തില്‍ ഉറച്ചുനില്ക്കാന്‍ സഹായിച്ചതു. ആവശ്യാനുസരണം സുവിശേഷവും എഴുത്തുകളും സഭയില്‍ വായികുന്ന പതിവുമാത്രമാണു ആദ്യകാലസഭയില്‍ ഉണ്ടായിരുന്നതു.
ഇതില്‍ നിന്നും മനസിലാക്കേണ്ടതു വിശുദ്ധ പാരമ്പര്യവും പുതിയനിയമവും ചേര്‍ന്നെങ്ങ്കില്‍ മാത്രമേ സുവിശേഷപ്രഘോഷണം പൂര്‍ണമാകുകയുള്ളു.

ബൈബിള്‍ അടുക്കിയപ്പോള്‍ എങ്ങനെയാണു മൂന്നാമതു എഴുതിയ മത്തായിയുടെ സുവിശേഷം ആദ്യം വന്നു.( എന്‍റെ ചിന്തമാത്രമാണു ഇതു ) മര്‍ക്കോസും ലൂക്കോസും പൌലോസ് ശ്ളീഹ്ഹായുടെ ശിഷ്യന്മാരായിരുന്നല്ലോ ? എന്നാല്‍ മത്തായിശ്ളീഹാ യേശുവിന്‍റെ ശിഷ്യനായിരുന്നതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്‍റെ സുവിശേഷം ആദ്യം വന്നതു കൂടാതെ അദ്യത്തെ മൂന്നു സുവിശേഷങ്ങളും എതാണ്ടു സമാനരൂപത്തിലും ഭാവത്തിലും ആയതിനാല്‍ ഇവയെ സമാന്തര സുവിശേഷങ്ങളെന്നാണു അറിയപ്പെടുക. അവയില്‍ യേശുവിന്‍റെ നേരിട്ടൂള്ള ശിഷ്യനു പ്രാധാഅന്യ്ം കൊടുത്തുകാണും.




ഇവയില്‍ നിന്നും വ്യത്യസ്തമ്മാണു നാലാമത്തെ സുവിശേഷം ജീവന്‍, മരണം, പ്രകാശം, അന്ധകാരം, സത്യം, വ്യാജം, ആത്മാവു, ജഡം, മുതലായ ആശയങ്ങളിലൂടെയാണു അദ്ദേഹം യേശു സംഭവം അവതരിപ്പിക്കുന്നതു.
 
യോഹന്നാന്‍ യേശുവിന്‍റെ പ്രേഷ്ടശിഷ്യനും സഹോദരനുമാണെല്ലോ ?അദ്ദേഹം കണ്ടതും കേട്ടതും തോട്ടറിഞ്ഞതുമായകാര്യമാണു വിവരിക്കുന്നതു. യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ ഇതിവ്രുത്തം വചനമായ യേശുപ്രകാശമാണു. ആ പ്രകാശത്തെ സ്വീകരിക്കുന്നവര്‍ മരണത്തിന്‍റെ മണ്ഢലമായ അന്ധകാഅത്തില്‍ നിന്നും മോചിതരാകും. അല്ലാത്തവര്‍ അന്ധകാരത്തില്‍ തന്നെ വസിക്കും.

ഈ സുവിശേഷം രചിച്ചതിന്‍റെ ഉദേശം ശ്ളീഹാതന്നെപറയുന്നുണ്ടു. " ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നതു യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിംഗള്‍ വിശ്വസിക്കുന്നതിനും അങ്ങണെ വിശ്വസിക്കുകമൂലം ന്നിംഗള്‍ക്കു അവന്‍റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണു. ( 20 : 30 - 31 )



സുവിശേഷപ്രഘോഷണത്തിനു ആദിമസഭയില്‍ ബൈബിള്‍ ക്വോട്ടിംഗ് ഇല്ലാതെ ബൈബിള്‍ കൊണ്ടു നടക്കാതെയായിരുന്നു പ്രഘോഷണം. കാരണം അവര്‍ തന്നെയായിരുന്നു ദൈവവചനം, അധവാ അവര്‍ ജീവിക്കുന്ന ബൈബിളായിരുന്നു. അന്നു അവര്‍ പ്രഘോഷിച്ചതെല്ലാം എഴുതപ്പെട്ടിട്ടില്ല. ( 21: 25 ) (അന്നു ബൈബിള്‍ ഇല്ലല്ലോ) ബൈബിള്‍ എഴുതപ്പെട്ടുകഴിഞ്ഞു അതു എല്ലാവര്‍ക്കും ലഭിക്കുന്നതുവരെ കൂടുതലും വി. പാരമ്പര്യങ്ങളും പിന്നെ ബൈബിളില്‍ ഉള്ളതും ചേര്‍ത്തു സഭയില്‍ ഉപയോഗിച്ചിരുന്നു. അതു ആരാധനക്കു ഓരോ സഭക്ക് ലഭിച്ച ലേഖനങ്ങളും അവര്‍ക്കു പിന്നീടു ലഭിച്ച സുവിശേഷങ്ങളും പരസ്യമായി വായിക്കുമായിരുന്നു.

അപ്പസ്തോലന്മാരുടെ സുവിശേഷപ്രഘോഷണം

അവരുടെ ജീവിതം തന്നെ സുവിശെഷപ്രഘോഷണമായിരുന്നുവെന്നു പറയാം
അതായതു അപ്പസ്തോലന്മാര്‍ യേശുവിനോടുകൂടെ നടന്നപ്പോള്‍ കണ്ടതും കേട്ടതുമെല്ലാം അന്നു അവര്‍ക്കു മനസിലാകാതിരുന്നതെല്ലാം ആതമാവു വന്നുകഴിഞ്ഞപ്പോള്‍ എല്ലാം ആത്മാവു അവര്‍ക്കുവെളിപ്പെടുത്തികൊടുത്തു . അതിനാല്‍ അവര്‍ക്കു യേശു പറഞ്ഞതും പഠിപ്പിച്ചതുമെല്ലാം മനപാഠമായിരുന്നു. ആത്മാവു എല്ലാം അവരെ പഠിപ്പിച്ചു. അതിനാല്‍ അവരുടെജീവിതം സുവിശേഷാധിഷ്ടിതമായിരുന്നു.അവര്‍ ഒരു തുറന്ന്നസുവിശേഷമായിരുന്നു.

പുട്ടുകുറ്റി പ്രഘോഷണം

അരും തെറ്റിധരിക്കരുതു എല്ലാവരേയും ഉദ്ദേശ്ശിച്ചല്ല ഞാന്‍ പറയുന്നതു .
 .
പുട്ട് പുഴുങ്ങികഴിഞ്ഞിട്ടു അതു പ്ളെയിറ്റിലേക്കു തെള്ളിയിറക്കിയാല്‍ പുട്ടുകുറ്റിയില്‍ ഒന്നും കാണില്ല്ല. കുറ്റി ക്ളീന്‍ ആയിരിക്കും . അതുപോലെ ബൈബിളില്‍ ഉള്ളതു തലയില്‍ കയറ്റി ആളുകളുടെ മുന്‍പില്‍ അതു കുടഞ്ഞിട്ടുകഴിഞ്ഞാല്‍, അവരുടെ തലയും ഹ്രുദയവും ക്ളീന്‍ ? ബൈബിള്‍ അവരെ സ്പ്ര്‍ശിച്ചിട്ടില്ലാത്തതരത്തിലായിരിക്കും അവരുടെ ജീവിതം !

അതു കേള്‍ക്കുന്നവരെ ഒരുതരത്തിലും സ്വാധീനിക്കുന്നില്ല. കാരണം ഹ്രുദയത്തില്‍ നിന്നും ഹ്രുദയത്തിലേക്കല്ല വചനാം ചെന്നതു തലയില്‍ നിന്നും തലയിലേക്കുചെന്നു അതു അവിടെ അല്പസമയം ചുറ്റിപറ്റി നിന്നിട്ടു അപ്രത്യക്ഷമാകുന്നു.

പ്രഘോഷിക്കപ്പെട്ടവചനം പ്രഘോഷിച്ചവരേയൂം സ്വാധീനിച്ചില്ല. സ്വീകരിച്ചവരേയും സ്വാധീനിച്ചില്ല.

എനിക്കുതോന്നുന്നതു ബൈബിള്‍ പ്രഘോഷണം പൂര്‍ണമാകുന്നില്ല.

അതായതു പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാണു പുതിയ നിയമം . യേശു പഠിപ്പിച്ചകാര്യങ്ങളെല്ലാം പുതിയനിയമത്തില്‍ വന്നിട്ടില്ല. ( യൊഹ. 21: 25 ) അതിനാല്‍ വിശുദ്ധപാരമ്പര്യം കൂടി പുതിയനിയമത്തില്‍ ചേര്‍ക്കുമ്പോഴാണു സുവിശേഷപ്രഘോഷണം പൂര്‍തിയാകുകയുള്ളു. വിശുദ്ധ പാരമ്പര്യം സഭയില്‍ മാത്രമേയുള്ളു. അതിനാല്‍ സഭക്കുപുറത്തുള്ള സുവിശേഷപ്രഘോഷണം പുര്‍ണമല്ലെന്നു തന്നെപറയാം .
 
അപ്പസ്തോലന്മാര്‍ക്കാണു സുവിശേഷപ്രഘോഷണാത്തിനുള്ള അധികാരമുള്ളതു. അതിനാല്‍ അവരുടെ പിന്‍ഗാമികള്‍ക്കു സഭയില്‍ കൂടി അദ്ധികാരം കൈമാറപെടുന്നു. വിശ്വാസികളെല്ലാവരും സുവിശേഷ ജീവിച്ചു ബാക്കിയുള്ളവര്‍ക്കു മാത്രുകയില്‍ കൂടി, അവരുടെ ജീവിതം വഴി സുവിശേഷം പ്രഘോഷണം നടത്താന്‍ സാധിക്കണം .
നമുക്കെല്ലാവര്‍ക്കും സുവിശേഷം ജീവിക്കാനുള്ള ദൈവാനുഗ്രഹം ലഭിക്കട്ടെയെന്നു പ്രാര്ത്ഥിക്കുന്നു

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...