Friday 14 November 2014

ബൈബിളും പുട്ടുകുറ്റി പ്രഘോഷണവും

യേശു ശിഷ്യന്മാരോടു പറഞ്ഞതു നിങ്ങള്‍ ലോകം എങ്ങും
പോയി സുവിശേഷം പ്രസംഗിക്കാനാണു. ഞാന്‍ നിംഗളോടു കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പടിപ്പിക്കുവിന്‍ എന്നും യുഗാന്തം വരെ എന്നും ഞാന്‍ നിംഗളോടുകൂടെ ഉണ്ടായിരിക്കുമെന്നുമാണു. ( മത്താ.28:20 )

സുവിശേഷം എഴുതാന്‍ പറഞ്ഞില്ല.പിന്നെ എന്തിനു എഴുതി ?

"യേശു ചെയ്ത മറ്റു പലകാര്യങ്ങളും ഉണ്ടു അതെല്ലാം എഴുതിയിരുന്നെങ്ങ്കില്‍ ആ ഗ്രന്ഥങ്ങള്‍ ഉള്‍കൊള്ളാന്‍ ലോകത്തിനു തന്നെ സാധിക്കാതെ വരുമെന്നാണു എനിക്കു തോന്നുന്നതു "   ( യോഹ. 21: 25 )

യേശു ചെയ്ത മുഴുവന്‍ കാര്യങ്ങളും സുവിശേഷങ്ങളില്‍ ഇല്ലാ. അത്യാവശ്യം ചിലക്കര്യങ്ങളാനു സുവിശേഷത്തില്‍ എഴുതിയിരിക്കുന്നതു അതായതു അവരുടെ പ്രഘോഷങ്ങളില്‍ ചിലകാര്യങ്ങള്‍ മാത്രമാണു എഴുതിയിട്ടുള്ളതു.

അപ്പസ്തോലന്മാരെല്ലാവരും ത്ങ്ങളെ എള്‍പ്പിച്ച ജോലിയാണു ചെയ്തതു.
പൌലോസ് ശ്ളീഹായും അപ്പസ്തോലന്മാര്‍ ചെയ്ത അതേജോലിയാണു ചെയ്തതു. ഒന്നും എഴുതുവാന്‍ യേശു പറഞ്ഞില്ല. യേശുപറഞ്ഞതെല്ലാം ജനങ്ങളെ അറിയിച്ചു അവരെ വിശ്വാസത്തിലേക്കുനയിക്കുകയാണു ചെയ്തതു .

പാരമ്പര്യമാണു രചനാരൂപത്തില്‍ വന്നതു

പഴയനിയമം ആയിരത്തിലേറെ വര്ഷങ്ങള്‍കൊണ്ടാണു, ക്രിസ്തുവിനു മുന്‍പു 1200 മുതല്‍ 100 വരെ ( 1100 വര്ഷങ്ങള്‍ ) വിരചിതമായതു ഏറിയപങ്കും വാചീകപാരമ്പര്യങ്ങളായി ജനങ്ങളൂടൈടയില്‍ ഉണ്ടായിരുന്നതാണു.

പുതിയനിയമം

സുവിശേഷങ്ങള്‍ എഴുതപ്പെടുന്നതിനു മുന്‍പുതന്നെ പൌലോശ്ളീഹായുടെ ലേഖനങ്ങളാണു എഴുതപ്പെട്ടതു. താന്‍ സ്ഥാപിച്ച വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ ആവശ്യത്തിനാണു അദ്ദേഹം രചനയില്‍ എര്‍പ്പെട്ടതു. തെറ്റായ ധാരണകളെ തിരുത്തുന്നതിനും സംശയങ്ങള്‍ക്കു മറുപടി കൊടുക്കുന്നതിനും ദൈവശാസ്ത്രത്തെക്കുറിച്ചും ധാര്‍മ്മികതയെക്കുറിച്ചും വിശ്വാസികള്‍ക്കു പൂര്‍ണ അറിവുകൊടുക്കുന്നതിനാണു ഓരോരോ സമയത്തു ആവശ്യാനുസരണം എഴുതിയതുകൊണ്ടു പൌലോസ്ളീഹായുടെ ദര്‍ശനങ്ങള്‍ ഓരോ ലേഖനത്തിലും പൂര്ണമായി വന്നിട്ടുണ്ടെന്നു പറയാനും പറ്റില്ല.

പൌലോസിന്‍റെ ലേഖനങ്ങള്‍ സഭയില്‍ വായിക്കുന്നതു വളരെ നല്ലഫലങ്ങള്‍ പുറപ്പെടുവിച്ചതുകൊണ്ടാകാം സുവിശേഷങ്ങളും എഴുതപ്പെട്ടതെന്നു ചിന്തിക്കാം

സുവിശേഷങ്ങള്‍

സുവിശേഷങ്ങളില്‍ ആദ്യം എഴുതപ്പെട്ടതു മര്‍ക്കോസിന്‍റെ സുവിശേഷമാണു. സുവിശേഷം ഒരു ജീവചരിത്രമല്ല. സ്ഥലകാല പരിഗണനകളെ മുന്നിര്ത്തി സംഭവങ്ങള്‍ യഥാര്ത്ഥത്തില്‍ നടന്ന നടന്ന ക്രമത്തില്‍ വിവരിക്കുകയായിരുന്നില്ല സുവിശേഷകന്‍റെ ലക്ഷ്യം. സ്വതമായ ഒരു ദൈവശാസ്ത്രവീക്ഷണത്തിന്‍റെ വെളിച്ചത്തില്‍ സംഭവങ്ങളെ ക്രമീകരിക്കുകയും വ്യാഖ്യാനിക്കുകയുമാണു സുവിശേഷകന്‍ ചെയ്യുന്നതു.
സുവിശേഷങ്ങള്‍ എഴുതപ്പെടുന്നതിനു വളരെ മുന്‍പുതന്നെ ലേഖനങ്ങള്‍ മിക്കവയും എഴുതപ്പെട്ടു. തിമോത്തേയോസിനും തീത്തോസിനുമുള്ള ലേഖനങ്ങള്‍ എഴുതപ്പെടുന്നതു ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയാണു. ലേഖനങ്ങള്‍ എല്ലാം തന്നെ ആരാധനാ സമൂഹങ്ങളില്‍ പരസ്യമായി വായിക്കുന്നതിനു എഴുതപ്പെട്ടവയാണു.

ക്രൈസ്തവസമൂഹത്തിന്‍റെ ആവശ്യമാണു ഇതെഴുതാന്‍ സ്ളീഹായെ പ്രേരിപ്പിച്ചതു

മത്തായിടെ സുവിശേഷം -  എഡി 75നും 90നും ഇടയില്‍
മര്‍കോ................................65നും 70 നും ഇടയില്‍ റോമില്‍ വച്ചെഴുതിയെന്നു പറയാം
ലുക്കാ.................................. 70 നുശേഷം ഗ്രീസില്‍ വച്ചു
യോഹ.........................    95 ല്‍ എഫേസൂസില്‍ വച്ചു

യോഹന്‍റെ വെളിപാടു പാദ്മോസ് ദിപില്‍ വച്ചു,  ഡോമീഷ്യന്‍ ചക്രവര്ത്തിയുടെ കാലത്തുണ്ടയ മത മര്‍ദ്ദനസമയത്തു 96നു ശേഷമാകാം.

ഒന്നാം നൂറ്റണ്ടിന്‍റെ അവസാനത്തോടെ ഇതൊക്കെ എഴുതിയെന്നു വരികിലും ഇതെല്ലാം സമാഹരിച്ചു ബൈബിള്‍ രൂപത്തിലാക്കുന്നതു എത്രയോ കാലങ്ങള്‍ കഴിഞ്ഞാണു .

ചുരുക്കത്തില്‍ ആദ്യനൂറ്റാണ്ടുകളില്‍ സഭയില്‍ ഉണ്ടായിരുന്നതു വിശുദ്ധപാരമ്പര്യം മാത്രമാണു. സുവിശേഷപ്രഘോഷണമാണു വിശ്വാസികളെ വിശ്വാസത്തില്‍ ഉറച്ചുനില്ക്കാന്‍ സഹായിച്ചതു. ആവശ്യാനുസരണം സുവിശേഷവും എഴുത്തുകളും സഭയില്‍ വായികുന്ന പതിവുമാത്രമാണു ആദ്യകാലസഭയില്‍ ഉണ്ടായിരുന്നതു.
ഇതില്‍ നിന്നും മനസിലാക്കേണ്ടതു വിശുദ്ധ പാരമ്പര്യവും പുതിയനിയമവും ചേര്‍ന്നെങ്ങ്കില്‍ മാത്രമേ സുവിശേഷപ്രഘോഷണം പൂര്‍ണമാകുകയുള്ളു.

ബൈബിള്‍ അടുക്കിയപ്പോള്‍ എങ്ങനെയാണു മൂന്നാമതു എഴുതിയ മത്തായിയുടെ സുവിശേഷം ആദ്യം വന്നു.( എന്‍റെ ചിന്തമാത്രമാണു ഇതു ) മര്‍ക്കോസും ലൂക്കോസും പൌലോസ് ശ്ളീഹ്ഹായുടെ ശിഷ്യന്മാരായിരുന്നല്ലോ ? എന്നാല്‍ മത്തായിശ്ളീഹാ യേശുവിന്‍റെ ശിഷ്യനായിരുന്നതുകൊണ്ടായിരിക്കാം അദ്ദേഹത്തിന്‍റെ സുവിശേഷം ആദ്യം വന്നതു കൂടാതെ അദ്യത്തെ മൂന്നു സുവിശേഷങ്ങളും എതാണ്ടു സമാനരൂപത്തിലും ഭാവത്തിലും ആയതിനാല്‍ ഇവയെ സമാന്തര സുവിശേഷങ്ങളെന്നാണു അറിയപ്പെടുക. അവയില്‍ യേശുവിന്‍റെ നേരിട്ടൂള്ള ശിഷ്യനു പ്രാധാഅന്യ്ം കൊടുത്തുകാണും.




ഇവയില്‍ നിന്നും വ്യത്യസ്തമ്മാണു നാലാമത്തെ സുവിശേഷം ജീവന്‍, മരണം, പ്രകാശം, അന്ധകാരം, സത്യം, വ്യാജം, ആത്മാവു, ജഡം, മുതലായ ആശയങ്ങളിലൂടെയാണു അദ്ദേഹം യേശു സംഭവം അവതരിപ്പിക്കുന്നതു.
 
യോഹന്നാന്‍ യേശുവിന്‍റെ പ്രേഷ്ടശിഷ്യനും സഹോദരനുമാണെല്ലോ ?അദ്ദേഹം കണ്ടതും കേട്ടതും തോട്ടറിഞ്ഞതുമായകാര്യമാണു വിവരിക്കുന്നതു. യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ ഇതിവ്രുത്തം വചനമായ യേശുപ്രകാശമാണു. ആ പ്രകാശത്തെ സ്വീകരിക്കുന്നവര്‍ മരണത്തിന്‍റെ മണ്ഢലമായ അന്ധകാഅത്തില്‍ നിന്നും മോചിതരാകും. അല്ലാത്തവര്‍ അന്ധകാരത്തില്‍ തന്നെ വസിക്കും.

ഈ സുവിശേഷം രചിച്ചതിന്‍റെ ഉദേശം ശ്ളീഹാതന്നെപറയുന്നുണ്ടു. " ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നതു യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിംഗള്‍ വിശ്വസിക്കുന്നതിനും അങ്ങണെ വിശ്വസിക്കുകമൂലം ന്നിംഗള്‍ക്കു അവന്‍റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണു. ( 20 : 30 - 31 )



സുവിശേഷപ്രഘോഷണത്തിനു ആദിമസഭയില്‍ ബൈബിള്‍ ക്വോട്ടിംഗ് ഇല്ലാതെ ബൈബിള്‍ കൊണ്ടു നടക്കാതെയായിരുന്നു പ്രഘോഷണം. കാരണം അവര്‍ തന്നെയായിരുന്നു ദൈവവചനം, അധവാ അവര്‍ ജീവിക്കുന്ന ബൈബിളായിരുന്നു. അന്നു അവര്‍ പ്രഘോഷിച്ചതെല്ലാം എഴുതപ്പെട്ടിട്ടില്ല. ( 21: 25 ) (അന്നു ബൈബിള്‍ ഇല്ലല്ലോ) ബൈബിള്‍ എഴുതപ്പെട്ടുകഴിഞ്ഞു അതു എല്ലാവര്‍ക്കും ലഭിക്കുന്നതുവരെ കൂടുതലും വി. പാരമ്പര്യങ്ങളും പിന്നെ ബൈബിളില്‍ ഉള്ളതും ചേര്‍ത്തു സഭയില്‍ ഉപയോഗിച്ചിരുന്നു. അതു ആരാധനക്കു ഓരോ സഭക്ക് ലഭിച്ച ലേഖനങ്ങളും അവര്‍ക്കു പിന്നീടു ലഭിച്ച സുവിശേഷങ്ങളും പരസ്യമായി വായിക്കുമായിരുന്നു.

അപ്പസ്തോലന്മാരുടെ സുവിശേഷപ്രഘോഷണം

അവരുടെ ജീവിതം തന്നെ സുവിശെഷപ്രഘോഷണമായിരുന്നുവെന്നു പറയാം
അതായതു അപ്പസ്തോലന്മാര്‍ യേശുവിനോടുകൂടെ നടന്നപ്പോള്‍ കണ്ടതും കേട്ടതുമെല്ലാം അന്നു അവര്‍ക്കു മനസിലാകാതിരുന്നതെല്ലാം ആതമാവു വന്നുകഴിഞ്ഞപ്പോള്‍ എല്ലാം ആത്മാവു അവര്‍ക്കുവെളിപ്പെടുത്തികൊടുത്തു . അതിനാല്‍ അവര്‍ക്കു യേശു പറഞ്ഞതും പഠിപ്പിച്ചതുമെല്ലാം മനപാഠമായിരുന്നു. ആത്മാവു എല്ലാം അവരെ പഠിപ്പിച്ചു. അതിനാല്‍ അവരുടെജീവിതം സുവിശേഷാധിഷ്ടിതമായിരുന്നു.അവര്‍ ഒരു തുറന്ന്നസുവിശേഷമായിരുന്നു.

പുട്ടുകുറ്റി പ്രഘോഷണം

അരും തെറ്റിധരിക്കരുതു എല്ലാവരേയും ഉദ്ദേശ്ശിച്ചല്ല ഞാന്‍ പറയുന്നതു .
 .
പുട്ട് പുഴുങ്ങികഴിഞ്ഞിട്ടു അതു പ്ളെയിറ്റിലേക്കു തെള്ളിയിറക്കിയാല്‍ പുട്ടുകുറ്റിയില്‍ ഒന്നും കാണില്ല്ല. കുറ്റി ക്ളീന്‍ ആയിരിക്കും . അതുപോലെ ബൈബിളില്‍ ഉള്ളതു തലയില്‍ കയറ്റി ആളുകളുടെ മുന്‍പില്‍ അതു കുടഞ്ഞിട്ടുകഴിഞ്ഞാല്‍, അവരുടെ തലയും ഹ്രുദയവും ക്ളീന്‍ ? ബൈബിള്‍ അവരെ സ്പ്ര്‍ശിച്ചിട്ടില്ലാത്തതരത്തിലായിരിക്കും അവരുടെ ജീവിതം !

അതു കേള്‍ക്കുന്നവരെ ഒരുതരത്തിലും സ്വാധീനിക്കുന്നില്ല. കാരണം ഹ്രുദയത്തില്‍ നിന്നും ഹ്രുദയത്തിലേക്കല്ല വചനാം ചെന്നതു തലയില്‍ നിന്നും തലയിലേക്കുചെന്നു അതു അവിടെ അല്പസമയം ചുറ്റിപറ്റി നിന്നിട്ടു അപ്രത്യക്ഷമാകുന്നു.

പ്രഘോഷിക്കപ്പെട്ടവചനം പ്രഘോഷിച്ചവരേയൂം സ്വാധീനിച്ചില്ല. സ്വീകരിച്ചവരേയും സ്വാധീനിച്ചില്ല.

എനിക്കുതോന്നുന്നതു ബൈബിള്‍ പ്രഘോഷണം പൂര്‍ണമാകുന്നില്ല.

അതായതു പഴയനിയമത്തിന്‍റെ പൂര്‍ത്തീകരണമാണു പുതിയ നിയമം . യേശു പഠിപ്പിച്ചകാര്യങ്ങളെല്ലാം പുതിയനിയമത്തില്‍ വന്നിട്ടില്ല. ( യൊഹ. 21: 25 ) അതിനാല്‍ വിശുദ്ധപാരമ്പര്യം കൂടി പുതിയനിയമത്തില്‍ ചേര്‍ക്കുമ്പോഴാണു സുവിശേഷപ്രഘോഷണം പൂര്‍തിയാകുകയുള്ളു. വിശുദ്ധ പാരമ്പര്യം സഭയില്‍ മാത്രമേയുള്ളു. അതിനാല്‍ സഭക്കുപുറത്തുള്ള സുവിശേഷപ്രഘോഷണം പുര്‍ണമല്ലെന്നു തന്നെപറയാം .
 
അപ്പസ്തോലന്മാര്‍ക്കാണു സുവിശേഷപ്രഘോഷണാത്തിനുള്ള അധികാരമുള്ളതു. അതിനാല്‍ അവരുടെ പിന്‍ഗാമികള്‍ക്കു സഭയില്‍ കൂടി അദ്ധികാരം കൈമാറപെടുന്നു. വിശ്വാസികളെല്ലാവരും സുവിശേഷ ജീവിച്ചു ബാക്കിയുള്ളവര്‍ക്കു മാത്രുകയില്‍ കൂടി, അവരുടെ ജീവിതം വഴി സുവിശേഷം പ്രഘോഷണം നടത്താന്‍ സാധിക്കണം .
നമുക്കെല്ലാവര്‍ക്കും സുവിശേഷം ജീവിക്കാനുള്ള ദൈവാനുഗ്രഹം ലഭിക്കട്ടെയെന്നു പ്രാര്ത്ഥിക്കുന്നു

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...