Wednesday 19 November 2014

വിശ്വാസം അതാണെല്ലോ എല്ലാം!

പ്രതീക്ഷക്കു സാധ്യതയില്ലാതിരുന്നിട്ടും പ്രതീക്ഷയോടെ അവന്‍ വിശ്വസിച്ചു. നൂറുവയസായ തന്‍റെ ശരീരം മ്രൂതപ്രായമായിരിക്കുന്നുവെന്നും സാറായുടെശരീരം വന്ധ്യമാണെന്നു അറിയാമായിരുന്നിട്ടും അവന്‍റെ വിശ്വാസം ദുര്‍ബലമായില്ല. വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്‍റെ വാഗ്ദാനത്തിനെതിരായി ചിന്തിച്ചില്ല.  മറിച്ചു ദൈവത്തെ മഹത്വപ്പെടുത്തികൊണ്ടു അവന്‍ വിശ്വാസത്താല്‍ ശക്തിപ്രാപിച്ചു   ( റോമ.4:18 - 20 ) 

ചുരുക്കത്തില്‍ അവന്‍ വിശ്വാസികളുടെ പിതാവായി തീര്‍ന്നു.

കുറുംതോട്ടിക്കു വാതം പിടിച്ചാലോ ?

“ ഹ്രുദയമതില്‍ സംശയമേറീടീല്‍
ദുഷ്ടന്‍ പോല്‍ നരകം പൂകീടും “
 ( അച്ചന്മാരുടെ സ്കീമോനമസ്കാരം തിംഗ്കളാഴ്ച്ച ദിവസത്തെ രാത്രിപ്രാര്‍ത്ഥന ഒന്നാം കൌമാ )

ഒരു പുരോഹിതനു വിശ്വാസക്കുറവുണ്ടയാല്‍ ദൈവം ക്ഷമിക്കില്ല. കാരണം ജനങ്ങളെ വിശ്വാസത്തിലേക്കു വളര്‍ത്തേണ്ടവരയ പുരോഹിതര്‍ക്കു വിശ്വാസക്കുറവുവന്നാല്‍ ആദേഹത്തിന്‍റെ ചുമതലയിലുള്ളവരുടെ കാര്യം പോക്കാണെല്ലോ ? എല്ലാമുണ്ടു പക്ഷേ വിശ്വാസമില്ലാതെവന്നാല്‍ എല്ലാം നഷ്ടപ്പെട്ടതിനു തുല്ല്യമാണു.
                                                         
എല്ലാഗുണങ്ങളുമുള്ള ഒരാള്‍ക്കു വിശ്വാസം മാത്രമില്ലെങ്ങ്കില്‍ ഒന്നുമില്ലത്തവനു തുല്യമാണു. സഖറിയാ പുരോഹിതനും അതാണു സംഭവിച്ചതു.

സഖറിയാ പുരോഹിതനും ഭാര്യ ഏലിസബായും ദൈവതിരുമുന്‍പില്‍  നീതിനിഷ്ടരും കര്ത്താവിന്‍റെ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമായിരുന്നു. അവര്‍കു മക്കളുണ്ടായിരുന്നില്ല. ഏലിസബേത്തു വന്ധ്യാഅയിരുന്നു. ഇരുവരും പ്രാഅയം കഴിഞ്ഞവരുമായിരുന്നു.   

ഈ അവസരത്തിലാണു ദൈവത്തിന്‍റെ സന്തോഷവര്‍ത്തമാനം സഖറിയാപുരോഹിതനെ അറിയിക്കാന്‍ ഗബ്രിയേല്‍ മാലാഖാ ദൈവത്താല്‍ അയക്കപ്പെട്ടതു .ദൂതന്‍ സഖറിയാ പുരോഹിതനോടുപറഞ്ഞു
“ നിന്‍റെ പ്രാത്ഥനകേട്ടിരിക്കുന്നു. നിന്‍റെ ഭാര്യ ഏലിസബേത്തില്‍ നിനക്കു ഒരു പുത്രന്‍ ജനിക്കും നീ അവനു യോഹന്നാന്‍ എന്നുപേരിടണം .നിനക്കു ആനംദവും സന്തോഷവും ഉണ്ടാകും...അമ്മയുടെ ഉദരത്തില്‍ വച്ചുതന്നെ പരിശുദ്ധാത്മാവില്‍ നിറയും “ ( ലൂകാ. 1: 13 – 15 )

പക്ഷേ അതുപൂര്‍ണമായി വിശ്വസിക്കാന്‍ സഖറിയാപുരോഹിതനു സാധിച്ചില്ല. അദ്ദേഹം ദൂതനോടു ചോദിച്ചു “ ഞാന്‍ ഇതു എങ്ങനെ അറിയും ഞാന്‍ വ്രുദ്ധനാണു എന്റെ ഭാര്യ പ്രായം കവിഞ്ഞവളുമാണു.” (1:18 ) ദൂതന്‍ പറഞ്ഞു ഞാന്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രിയേലണു. ഈ വാര്‍ത്ത അറിയിക്കാന്‍ ദൈവമാണു എന്നെ അയച്ചതു നീ അതു വിശ്വസിക്കായ്കയാല്‍ ഇതു സംഭവിക്കുന്നതുവരെ നീ മൂകനായിരിക്കും  ( 1: 20 )

അന്നു ഉടനെ തന്നെ ശിക്ഷലഭിച്ചു വളരെ ചെറിയ ഒരു ശിക്ഷ. പത്തുമാസം സംസാരശേഷി നഷ്ടപ്പെട്ടു. ഇന്നു ഉടനെ ശിക്ഷയില്ല. ഉണ്ടായിരുന്നെങ്കില്‍ എത്രയോ അച്ചന്മാര്‍ ഒരു പക്ഷേ മൂകരാകുമായിരുന്നു ? ഇന്നു ശിക്ഷ അവസാനമേയുള്ളു.പക്ഷേ കുറഞ്ഞ ശിക്ഷയായിരിക്കില്ല. അതാണു അച്ചന്മാരുടെ പ്രാര്‍ത്ഥനയില്‍ ഇപ്രകാരം കാണുന്നതു
“ ഹ്രുദയമതില്‍ സംശയമേറീടില്‍
ദുഷ്ടന്‍ പോല്‍ നരകം പൂകീടും"

പുരോഹിതര്‍ ദൈവത്തിനും മനുഷ്യര്‍ക്കും മധ്യേ ഇടനിലക്കാരനാണൂ. മനുഷ്യരുടെ അപേക്ഷകള് ദൈവത്തിനു സമര്‍പ്പിക്കുകയും ദൈവത്തില്‍ നിന്നും അനുഗ്രഹങ്ങള്‍ വാങ്ങി ജനത്തിനും നല്കുകയുമാണു. ദൈവത്തിന്‍റെ പ്രതിനിധിയാണു. അങ്ങനെയുള്ളൌരാള്‍ക്കു വിശ്വാസം ഇല്ലാതെ വന്നാല്‍ ദൈവം ക്ഷമിക്കില്ല. അതാണു സഖറിയാപുരോഹിതനു ശിക്ഷലഭിച്ചതു. അതു നമുക്കെല്ലാവര്‍ക്കും ഒരു പാഠമായിതീരനാണു അങ്ങ്നെ സംഭവിച്ചതു.
പുരോഹിതന്‍റെ കാര്യത്തില്‍ മാത്രമാണു ഇത്രവലിയ ശിക്ഷ ദൈവം നല്കിയതു എന്നാല്‍ ഒന്നും അറിയാത്ത ഒരുകൊച്ചുപെണ്ണു ഇതുപോലെസംശയം ചോദിച്ചിട്ടു ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല വിശദീകരണം കൊടുക്കുകയും ചെയ്തു

ദൈവത്തിന്‍റെ പ്ളാനും പദ്ധതിയും തക്കസമയത്തു നിറവേറുന്നു
ആബിയായുടെ ഗണത്തില്‍പെട്ട സഖറിയാപുരോഹിതനും ഭാര്യ അഹറോന്‍റെ പുത്രിമാരില്‍ ഒരാളുമായിരുന്നല്ലോ ? എന്നിട്ടും അവര്‍ക്ക്കു സന്താനഭാഗ്യമില്ലാതെ വാര്‍ദ്ധക്യം വരെ എന്തിനു സൂക്ഷിച്ചു ? സ്ത്രീകളില്‍ നിന്നും ജനിച്ചവരില്‍ എറ്റവും വലിയവനെ അവരുടെ മകനായി കൊടുക്കുവാനുള്ള ദൈവത്തിന്‍റെ പദ്ധതിയായിരുന്നു അതു .
യേശുതന്നെ യോഹന്നാനെ കുറിച്ചു പറഞ്ഞതു ഇപ്രകാരമാണെല്ലോ ? സ്ത്രീകളില്‍ നിന്നും ജനിച്ചവരില്‍ യോഹന്നാനേക്കാള്‍ വലിയവരില്ലെന്നു 
ദൈവതിരുമുന്പില് കുറ്റമറ്റവരായിരുന്നു അവര്‍ കല്പനകളും പ്രമാണങ്ങളും കുറ്റമറ്റരീതിയില്‍ അവര്‍ നിറവേറ്റിയിരുന്നു. പക്ഷേ അവസാനം വിശ്വാസത്തില്‍ അല്പം കുറവുവന്നപ്പോള്‍ എല്ലാം നഷ്ടപ്പെട്ടതുപോലെയായി.
“ വിശ്വാസം അതാണെല്ലോ എല്ലാം “ അതു ഇല്ലാതെ പോയാല്‍ ഒന്നുമില്ലാത്തതുപോലെ അധവാ എല്ലാനന്മകളുടേയും അടിത്തറ ‘ വീശ്വാസമാണു “ അടിത്തറ ഇളകിയാല്‍ എല്ലാം നഷ്ടപ്പെടും .

ഇന്നത്തെ വലിയ പ്രശ്നം വിശ്വാസരാഹിത്യമാണു.


ക്രിസ്ത്യാനികളൂടെയില്‍ , ലോകത്തില്‍ ഇന്നു വിശ്വാസം കുറഞ്ഞുപോകുന്നുവോ ? എന്താണു അടിസ്ഥാനകാരണങ്ങള്‍ ?

1)     കുടുംബതകര്‍ച്ച

2)     കുടുംബത്തില്‍ പ്രാര്‍ത്ഥനാജീവിതം കുറഞ്ഞു.

3)     ഉപവാസത്തോടെയുള്ള ബലിയര്‍പ്പണം നിലച്ചു.

4)     മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്കു മോഡലാകുന്നില്ല.



5)     കുഞ്ഞുങ്ങളുമായി പള്ളിയില്‍ വരുന്ന മാതാക്കള്‍ കുഞ്ഞുങ്ങള്‍ക്കു ആവശ്യമായ കുപ്പിപ്പാലും ബിസ്കറ്റും മറ്റു തീറ്റി സാധനങ്ങളുമായിപള്ളിയില്‍ വന്നു പള്ളിക്കകം ഒരു ഹോട്ടല്‍ മുറിയായോ അധവാ അടുക്കളപോലെയോ ഉപ്യോഗിക്കുന്നു. അതിന്‍റെ ഫലമായി വളര്‍ന്നു വരുന്ന ചെറുതല്മുറക്കു പള്ളിക്കകത്തെ വിശുദ്ധിയോ വിശ്വാസമോ ഇല്ലാതെ പോകുന്നു പഴയകാലത്തു ഉപവാസത്തോടെ വരുന്ന മാതാക്കള്‍ പള്ളിക്കകത്തു വച്ചു കുഞ്ഞിനു തീറ്റികൊടുത്തിരുന്നില്ല്. രണ്ടു മണിക്കൂര്‍ ഒന്നും കഴിച്ചില്ലെങ്ങ്കിലും കുഞ്ഞു മരിച്ചുപോകുമെന്നു ചിന്തിച്ചിരുന്നില്ല. ഇന്നുകാലം മാറി രണ്ടു മണിക്കൂര്‍ ഉപവസിച്ചാല്‍ കുഞ്ഞിനു വല്ലതും സംഭവിച്ചുപോയാലോ എന്നുള്ള ചിന്തയായിരിക്കാം അവരെ ഇങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതു .



6)     കുഞ്ഞുങ്ങള്‍ പള്ളിയില്‍ നില്ക്കുന്നതു ഭക്തിയോടെയല്ലെന്നു മാത്രമല്ല. വര്‍ത്തമാനം പറഞ്ഞുകൊണ്ടു നില്ക്കുന്നു. ഇന്നലെ ഞന്‍ പള്ളിയില്‍ നിന്നപ്പോള്‍ എന്റെ മുന്പില്‍ നിന്നകുട്ടികള്‍ വര്‍ത്തമാനം പറഞ്ഞു ചിരിച്ചുംകൊണ്ടു നില്ക്കുന്നതുകണ്ടു എന്നെ കൂടുതല്‍ വിഷമിപ്പിച്ചതു അച്ചന്‍ സ്ഥാപകവചനങ്ങള്‍ ഉച്ചരിക്കുമ്പോള്‍ പോലും അവര്‍ വര്‍ത്തമാനത്തിലായിരുന്നു. ഈ കുഞ്ഞുങ്ങള്‍ ചെറുപ്പാം മുതലേ പള്ളിക്കകത്തു കുപ്പിപ്പാലും അമ്മയുടെ താലോലിക്കാലും സ്വീകരിച്ചു വളര്‍ന്നു വന്നവരാകാം .

7)    മാതാപിതാക്കള്‍ കടം പോക്കാനായി പള്ളിയില്‍ വരുന്നു. യാന്ത്രികമായി പള്ളിപ്പരിപാടി അവസാനിപ്പിച്ചു സ്വസ്തതയോടെ വീട്ടിലേക്കുമടങ്ങുന്നു. വിശ്വാസമില്ല. മാതാപിതാക്കള്‍ക്കുമില്ല കുഞ്ഞുങ്ങള്‍ക്കുമില്ല. അതിനാല്‍ ലഭിക്കേണ്ട അനുഗ്രഹം ലഭിക്കാതെ പോകുന്നു. “ വിശ്വാസം അതാണെല്ലോ എല്ലാം “.



വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനക്കു ഫലം ലഭിക്കും 

വിശ്വാസമുണ്ടായിരുന്ന സ്ഥലങ്ങളിലാണു യേശു അല്ഭുതം പ്രവര്‍ത്തിച്ചതു എന്നാല്‍ വിശ്വാസമില്ലാത്ത സ്ഥലങ്ങളില്‍ യേശുവിനുപോലും അല്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല.

യേശുവിന്‍റെ പ്രാര്‍ത്ഥന

യേശു ഏകാന്തതയിലാണു പ്രാര്‍ത്ഥിച്ചിരുന്നതു .ശിഷ്യന്മാരുടെ അടുക്കല്‍ നിന്നുപോലും അകന്നിരുന്നു പ്രാര്ത്ഥിക്കുന്ന യേശുവിനെയാണു നാം കാണുക.
 എന്നാലെന്തുകൊണ്ടാണു ശീഷ്യന്മാരെപ്പോലും പ്രാര്‍ത്ഥനക്കു കൂടെ കൂട്ടാതിരുന്നതു ?  പലപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണു ! അതിന്‍റെ ഉത്തരം ലഭിക്കുന്നതു അവസാനം ഗത്സുമേനിയില്‍ വച്ചു ശിഷ്യന്മാരേയും പ്രാര്‍ത്ഥനക്കായി കൂട്ടുമ്പോള്‍ നിംഗ്ള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കാന്‍പറഞ്ഞിട്ടു അല്പം ദൂരെ മാറിയിരുന്നു പ്രാര്ത്ഥിച്ചിട്ടു ശിഷ്യന്മാരുടെ അടുത്തു വന്നുനോക്കിയപ്പോള്‍ അവര്‍ ഉറങ്ങുന്നതുകണ്ടു പത്രോസിനോടു ചോദിച്ചു “ ശീമയോനേ നീ ഉറങ്ങുന്നുവോ ? ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിനക്കു കഴിയുന്നില്ലേ ? പ്രലോഭനത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവിന്‍  “ മര്ക്കോ 14:37-38 ) എന്നിട്ടു വീണ്ടും പ്രാര്‍ത്ഥിക്കുവാന്‍ പോയി പിന്നെയും തിരികെ വന്നുനോക്കുമ്പോള്‍ അവര്‍ ഉറക്കമാണു.

എന്തുകൊണ്ടു യേശു ശിഷ്യന്മാരെ പ്രാര്‍ത്ഥനക്കുകൂട്ടിയില്ലെന്നു എന്‍റെ ചോദ്യത്തിനുള്ള ഉത്തരം ഇവിടെയുണ്ടു. അവരുടെ കൂര്‍ക്കം വലിമൂലം യേശുവിനു പ്രാര്‍ത്തിക്കാന്‍ സാധിക്കാതെ വരുന്നതുകൊണ്ടാകാം അവരെ ഒരിക്കലും പ്രാര്‍ത്ഥനയില്‍ തന്നോടു കൂടെ കൂട്ടാഞ്ഞതു. അവര്‍ ആത്മാവില്‍ നിറഞ്ഞിരുന്നില്ല. അതാണു ഒരിക്കല്‍ യേശുപറഞ്ഞതു മണവാളന്‍ അവരില്‍ നിന്നും എടൂക്കപ്പെടുമ്പോള്‍ അവര്‍ ഉപവസിക്കുമെന്നു !
ഉറച്ചവിശ്വാസം ഉണ്ടെങ്ങ്കില്‍ മാത്രമേ ഉറങ്ങാതെ ഇരുന്നു പ്രാര്‍ത്ഥിക്കാന്‍ പറ്റൂ

വീടുകളില്‍

എത്രസമയം വേണമെങ്ങ്കിലും ഇരുന്നു സിനിമാകാണും പക്ഷേ പ്രാര്ത്ഥിക്കാന്‍ ഇരുന്നാല്‍ അന്നേരം ഉറങ്ങും. പിതാവിലുള്ള വിശ്വാസവും പിതാവിനോടുള്ള സ്നേഹവും കുറയുന്നതുകൊണ്ടാണു ഉറക്കം വരിക.

കുടുംബജീവിതത്തില്‍

വിശ്വാസം അതാണെല്ലോ എല്ലാം അതില്ലെങ്ങ്കില്‍ തകര്‍ച്ചയാണു ഫലം
ദാമ്പത്യ വിസ്വസ്ത്തയും പരസ്പരമുള്ളവിശ്വാസവും കുടുംബ ജീവിതവിജയത്തിനു അനിവാര്യമാണു. അതില്ലാതെ വന്നാല്‍ കുടുംബം തകരും

.

സഭാജീവിതം

ആഴമായ വിശ്വാസമുണ്ടെങ്ങ്കില്‍ മാത്രമേ ദൈവസ്നേഹം ഉണ്ടാകുകയുള്ളു. ദൈവസ്നേഹമില്ലെങ്ങ്കില്‍ സഹോദരസ്നേഹവും ഇല്ല. അതുപോലെ ആരാധനയിലുള്ള പങ്ങ്കുചേരലും വെറും യാന്ത്രീകമാകും വിശ്വാസവും സ്നേഹവും ഇല്ലെങ്ങ്കില്‍

അഴമായ വിശ്വാസജീവിതം നയിക്കാന്‍ വിളിക്കപ്പെട്ടവരാണു നമ്മള്‍
“ ഈ മലയോടു ഇവിടെനിന്നും മാറി കടലില്‍ വീഴുകയെന്നു ആരെങ്ങ്കിലും പറയുകയും താന്‍ പറയുന്നതു അതുപോലെ സംഭവിക്കുമെന്നു സംശയലേശമന്യേ വിശ്വസിക്കുകയും ചെയ്താല്‍ അവനു അതു സാധിച്ചുകിട്ടും “ ( മര്ക്കോ. 11: 23 )
യേശുവിന്‍റെ കൂടെ നടന്നിട്ടും വിസ്വാസത്തിന്‍റെ രഹസ്യം മനസിലാക്കാതെ പോയ ശിഷ്യന്മാരോടു അരുളീചെയ്ത വാക്കുകള്‍ വിശ്വാസജീവിതത്തിലേക്കു കടന്നു വന്നിട്ടുള്ള നമ്മുടെ ജീവിതത്തിലും പ്രസക്തമാണു.

 വിശ്വാസത്തിന്‍റെ ഏറ്റുപറച്ചില്‍


പലപ്പോഴും നമ്മുടെ പ്രാര്‍ത്ഥനാസമയങ്ങളില്‍ നാം വിശ്വാസം ഏറ്റുപറയുകയും ദൈവത്തില്‍ ശരണം വയ്ക്കുകയും ചെയ്യാറുണ്ടൂ. ആ സമയത്തുമാത്രം പോരാ നമ്മുടെജീവിതത്തെ ആകമാനം സ്വാധീനിക്കുന്ന ഒരു പ്രകാശമായി വിശ്വാസം നമ്മുടെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരിക്കണം നമ്മള്‍ ആഗ്രഹിക്കുന്നതും ചോദിക്കുന്നതും ഉടനടി സാധിച്ചില്ലെന്നുവരും .
“മക്കള്‍ അപ്പം ചോദിച്ചാല്‍ നിംഗളില്‍ ഏതോരു പിതാവാണു പാമ്പിനെ കൊടുക്കുന്നതു ? ( ലൂക്കാ.11:11 ) ആകയാല്‍ നമ്മുടെ നന്മക്കു ഉതകുന്നതരത്തിലാണു കാര്യങ്ങള്‍ അവിടുന്നു നടത്തി തരുന്നതു
ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കുമാത്രമേ മറ്റു മനുഷ്യരേയും വിശ്വസിക്കാനും സ്നേഹിക്കാനും കഴിയൂ.
“ പ്രവര്‍ത്തികൂടാതെയുള്ള വിശ്വാസം നിര്‍ജീവമാണു “ എന്നു യാക്കോബു ശ്ളീഹായും പറയുന്നു. ( യാക്കോ 2: 17 )
യേശുവിന്‍റെ അരൂപി പ്രവര്‍ത്തിക്കുന്നതു വിശ്വസിക്കുന്നവരിലാണു . അതിനാല്‍ ആഴമായ വിശ്വാസജീവിതം നയിച്ചു അരൂപിയുടെ ഫലങ്ങള്‍     ( ഗലാത്തിയാ 5: 22- 23 ) പുറപ്പെടുവിക്കുന്ന നല്ല ഫലവ്രുക്ഷങ്ങളായി രൂപാന്തരപ്പെടാന്‍ നമുക്കു പരിശ്രമിക്കാം

യേശു പഠിപ്പിച്ച പ്രാര്‍ത്ഥന

മുകളില്‍ ഞാന്‍ പറഞ്ഞായിരുന്നു പ്രാര്‍ത്ഥനാസമയത്തു ഉറങ്ങുന്നതു ദൈവവുമായി നല്ല ബന്ധം ഇല്ലാത്തതുകൊണ്ടാണെന്നു പിതാവുമായി നല്ലബന്ധം ഉണ്ടെങ്ങ്കില്‍ നാം ഉറങ്ങില്ല.യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ നല്ലബന്ധമാണു പിതാവിനെ ആബാ … അപ്പാ എന്നുവിളിച്ചു പ്രാര്‍ത്ഥിക്കുന്നതു നല്ല ബന്ധമാണു.എതാനും കുഞ്ഞു വാചകങ്ങള്‍ മാത്രം പക്ഷേ വളരെ അര്‍ത്ഥ വത്താണു ആശയസമ്പുഷ്ടമാണു. 

1)     ആബാ…… അപ്പാ …… പിതാവേ ………

2)    നിന്‍റെ തിരുനാമം പരിശുദ്ധ്മാക്കപ്പെടണം

3)    നിന്‍റെ രാജ്യം വരണം

4)    തിരുവിഷ്ടം സ്വര്‍ഗത്തിലേപ്പോലെ ഭൂമിയിലും

5)    ആ വശ്യമുള്ള അപം തരണമേ

6)    ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളോടും ക്ഷമിക്കണം

7)    പരീക്ഷയില്‍ ഉള്‍പ്പെടുത്തരുതു

8)    ദുഷ്ടനില്‍ നിന്നും രക്ഷിക്കണം 

ഇങ്ങനെ കുറെ കാര്യങ്ങളേ പറയുന്നുള്ളു പക്ഷേ വളരെ അര്‍ത്ഥവത്താണു ഉറങ്ങാതിരിക്കുവാനും പിതാവിനോടുകൂടുതല്‍ അടുക്കാനും സ്നേഹിക്കാനും ബന്ധം പുലര്‍ത്താനും സാധിക്കുന്ന പ്രാര്‍ത്ഥനയാണു അങ്ങ്നെ വിശ്വാസം വളര്‍ത്താന്‍ സാധിക്കും.

വിശ്വാസം അതാണെല്ലോ എല്ലാം 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...