Friday 29 June 2018

പ്രസംഗവും പ്രവര്ത്തിയും !

മെത്രാനായാലും, വൈദീകനായാലും, മാതാപിതാക്കളായാലും, അദ്ധ്യാപകരായാലും, ജീവിതമാത്രുകയാണു  ഫലപ്രദം !!!!!!!
പ്രസംഗവും പ്രവര്ത്തിയും !

ജീവിതമില്ലാത്ത സുവിശേഷപ്രഘോഷണം നിരര്‍ത്ഥകമാണു .

ജീവിതമാത്രുകയാണു ഏറ്റവും നല്ല ഉപദേശം . ഉപദേശം മാത്രമായാല്‍ ഫലരഹിത്ം  . സുവിശേഷം ജീവിക്കാത്തവന്‍റെ സുവിശേഷപ്രഘോഷണം ഒരു ഹ്രുദയത്തെയും സ്വാധീനിക്കുന്നില്ല.

മാത്രുകാപരമായി ജീവിക്കാത്തമാതാപിതാക്കളുടെ ഉപദേശം ഫലരഹിതമാണു.

ഒരിക്കല്‍ ഒന്‍പതാം ക്ളാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി ക്ളാസില്‍ പോകാതെ ആരുടെയോ കൂടെ പോയവിവരം കൂട്ടുകാരില്‍ നിന്നും അമ്മ മന്സിലാക്കിയിട്ടു മകളെ വഴ്ക്കു പറഞ്ഞു .മുട്ടയില്‍ നിന്നും വിരിഞ്ഞില്ല അതിനുമുന്‍പേ .അപ്പനിംഗുവരെട്ടെ . ഇന്നു ഞാന്‍ പറഞ്ഞുകൊടുക്കും. ഇതുകേട്ടിട്ടു മകള്‍ക്കു പാകപ്പകര്‍ച്ചയൊന്നുമുണ്ടായില്ല. എന്നിട്ടു പറഞ്ഞു അത്രയേ ഉള്ളോ ? അമ്മ എന്‍റെ കാര്യം പറഞ്ഞുകൊള്ളുക .അമ്മയുടെ കാര്യം ഞാനും പറഞ്ഞുകൊള്ലാം . പിന്നെ അമ്മ മിണ്ടിയില്ല. ആരും അപ്പനോടു ഒന്നും പറഞ്ഞില്ല. 

ഒരു സംഭവം പറയാം .                                             
       
(കൌണ്സിലിംഗ്  രഹസ്യം.  ആളിനെതിരിച്ചറിയാതെ പറയാമല്ലോ )

കൌണ്സിലിംഗിനു വന്നപെണ്‍കുട്ടി പറഞ്ഞതു .

അമ്മയും മകളും താമസിക്കുന്നവീട്ടില്‍ അടുത്തുള്ള ബേക്കറിയില്‍ ജോലിചെയ്യുന്ന അപരിചിതനായ ഒരു പയ്യന്‍ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു. മകള്‍ സ്കൂളില്‍ നിന്നു വരുമ്പോഴും പലപ്പോഴും   അവന്‍ വീട്ടില്‍ കാണും .സൌഹ്രുദം പ്രണയത്തിലേക്കു നീണ്ടു. അമ്മ എപ്പോഴും മകളെ ഉപദേശിക്കും മകളേ സൂക്ഷിച്ചുകൊള്ളണം ! അവനുമായി വലിയ പരിചയത്തിനു പോകേണ്ടാന്നു .ബോര്മ്മയിലെ പണികഴിഞ്ഞു അവന്‍ ഈ വീട്ടില്‍ നിത്യ സന്ദര്‍ശകനാണു. അതിനുള്ള സൌകര്യം അമ്മതന്നെ ഒരുക്കികൊടുക്കുന്നതായിരിക്കും. മകള്‍ സ്കൂളില്‍ പോയാല്‍ പിന്നെ വീട്ടില്‍ അമ്മ മാത്രമേയുള്ളു .  ഈ പയ്യന്‍ ഈ പെണ്‍കുട്ടിയെ അവള്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ വെച്ചും കാണുമായിരുന്നു. സംസാരിക്കുമായിരുന്നു. കാലക്രമത്തില്‍ ക്ളാസ്  കട്ടുചെയ്തു ഇവര്‍ സിനിമക്കുപോയി. പിന്നെ ഇവന്‍ ആ പെണ്‍കുട്ടിയെ ഒരു മുസ്ലീമിന്‍റെ വീട്ടില്‍ കൊണ്ടുപോയി. അവിടെ സ്ത്രീമാത്രം .ഭര്ത്താവു പേര്ഷ്യന്‍ ഗള്ഫിലാണു. ഈ പയ്യനും മുസ്ലീമാണു. ആ സ്ത്രീ ഇവര്‍ക്കുവേണ്ട സൌകര്യ്ം ചെയ്തുകൊടുക്കും. അങ്ങനെ ആ വീട്ടില്‍ വെച്ചു ശാരീരിക ബന്ധം തുടര്ന്നുകൊണ്ടുപോയി. സ്കൂളില്ലാത്തപ്പോള്‍ പള്ളിയില്‍ പോകയാണെന്നും പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങും ഇവന്‍ ഈ പെണ്‍കുട്ടിയുമായി മുസ്ലീമിന്‍റെ വീട്ടില്‍ ആയിരിക്കും. അവളുടെ കയ്യില്‍ നിന്നും പണവും തിരികെ കൊടുക്കാമെന്നുള്ള ഉറപ്പില്‍ വാങ്ങാന്‍ തുടങ്ങി. പിന്നെ ഇവളുടെ മാലയും വളകളും ഒക്കെ അത്യാവശ്യമാണു ഒരു മാസത്തിനുള്ളില്‍ തിരികെ കൊടുക്കാമെന്നു പറഞ്ഞു അവന്‍ വാങ്ങിയിരുന്നു. നിംഗളുടെ മതത്തില്ചേര്ന്നു ഞാന്‍ നിന്നെ കെട്ടിക്കോളാമെന്നു ഉറപ്പുംകൊടുത്തു. അങ്ങനെ അവളുടെ പണവും ,സ്വര്ണവും ,ശരീരവും അവന്‍ സ്വന്തമാക്കി.ഇതൊന്നും അമ്മ  അറിഞ്ഞിരുന്നില്ല. അമ്മയുമായി മാത്രമേ ലോഹ്യമുള്ളെന്നു കരുതിയ അമ്മക്കു തെറ്റി. അമ്മ മകള്‍ക്കു എപ്പോഴും ഉപദേശം കൊടുത്തിരുന്നു. മോളേ സൂക്ഷിക്കണം ! അവനുമായി ഒരടുപ്പവും വേണ്ടാ .സംസാരിക്കാനും ഒന്നും പോകരുതു . മകളുറ്റെ വിവരമൊന്നും അമ്മ അറിഞ്ഞിരുന്നില്ല.       
                                                                       
ഒരിക്കല്‍ പേറ്ഷ്യന്‍ ഗള്‍ഫിനു പോകാന്‍ ഒത്തെന്നും പറഞ്ഞു പോയിട്ടു വര്ഷങ്ങളോളം കഴിഞ്ഞും വിവരമൊന്നുമില്ല. പഠനം കഴിഞ്ഞപ്പോള്‍ വിവാഹാലോചനവന്നു. വിവാഹ്ം ഉറപ്പിച്ചു. ആ സമയത്തു പെണ്‍കുട്ടി കൌണ്സിലിംഗിനു വന്നപ്പോഴാണു വിവരം പറഞ്ഞതു .എല്ലാം നഷ്ടപെട്ട  പെണ്‍കുട്ടി ഇതൊന്നും അമ്മയെ അറിയിച്ചിട്ടില്ല.                       
                                                                 
അമ്മ ഇതൊന്നും അറിഞ്ഞില്ലെ അവനെ എന്തിനാണു അമ്മവീട്ടില്‍ കയറ്റിയതെന്നു ഞാന്‍  ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞതു അമ്മയുടെ ഭാഗത്തു ഒരു കുറ്റവും ഇല്ല അമ്മ എപ്പോഴും എന്നെ ഉപദേശിക്കുമായിരുന്നു .   "മകളേ സൂക്ഷിച്ചുകൊള്ളണമെന്നു " .

ഉപദേശിക്കുന്ന അമ്മ നല്ല മാത്രുക കാട്ടിയിരുന്നില്ല . മുസ്ലീം പയ്യനെ വീട്ടില്‍ സ്വാഗതം ചെയ്തിട്ടു മകള്‍ സൂക്ഷിക്കണമെന്നു ഉപദേശിച്ചു .അമ്മ സൂക്ഷിച്ചുമില്ല. മകള്‍ക്കുണ്ടായ നഷ്ടമൊന്നും അമ്മ അറിഞ്ഞുമില്ല.

എന്നെ സംബന്ധിച്ചു ഇതു ഒരു ഒറ്റപെട്ട സംഭവമല്ല .ഒരു കൌണ്സിലര്‍ എന്നരീതിയില്‍ ധാരാളം രഹസ്യങ്ങള്‍ മനസിലാക്കുന്നു. പുറത്തു പറയാന്‍ പാടില്ലെല്ലോ ?

ജീവിത മാത്രുകയാണു ഏറ്റവും നല്ല ഉപദേശം !

മാത്രുകയില്ലാത്ത ഉപദേശം ഫലരഹിതമാണു.

വ്യഭിചാരം ചെയ്യരുതെന്നു ഉപദേശിക്കുകയും അതേസമയം സ്വയം വീണുപോകയും ചെയ്താല്‍ ഉപദേശത്തിനു എന്തു ഫലം ?

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...