Monday 25 June 2018

മരണത്തെക്കുറിച്ചു ഒരിക്കലും ഓര്‍ക്കാഞ്ഞ ഒരു ധനവാന്‍ !!!!!!!!

ജനനം ഉണ്ടെങ്കില്‍ മരണവും ഉണ്ടു . അനിഷേധ്യമായ സത്യം മാത്രം !
ആയതിനാല്‍ മരണത്തെ സ്വാഗതം ചെയ്യുക അതിനായി ഒരുങ്ങുക !!!!

ആരാണു മരണത്തെ ഭയപ്പെടുന്നതു ?

എന്തിനാണു മരണത്തെ ഭയപ്പെടുന്നതു ? ഞാന്‍ വെട്ടിപ്പിടിച്ചതെല്ലാം ഇട്ടിട്ടുപോകാനാണോ ഭയം ?

വെറുംകൈയ്യോടെ വന്നവന്‍ വെറും കൈയോടെ മാത്രം പോകും !

പിന്നെന്തിനാണു ന്യായരഹിതമായി സമ്പാദിച്ചുകൂട്ടുന്നതു ?

ന്യായമായ സമ്പാദ്യം മാത്രമേ നിനക്കുള്ളുവെങ്കില്‍ ?

പിന്നെ എന്തിനാണു മരണത്തെ ഭയപ്പെടുന്നതു ?

എനിക്കു മരണത്തെ ഭയമുണ്ടെങ്കില്‍ അതു എന്‍റെ പാപകൂമ്പാരത്തെ ഓര്ത്താകാനാണു സാധ്യത ?

ഒരു കഥ ഓര്‍ക്കുന്നു.ഞാന്‍ പലക്ളാസിലും പറഞ്ഞ ഒരു കഥയാണു.

ഒരിടത്തു ഒരു മനുഷ്യന്‍ പലമാര്‍ഗങ്ങളിലും ധാരാളം പണം സമ്പാദിച്ചു.ഒന്നും ആര്‍ക്കും കൊടുക്കില്ല.വളരെ ദുരിശിച്ചു മാത്രം ചിലവാക്കും.പള്ലിക്കു പിരിവുകൊടുക്കുന്നതിലും ലുബ്ദുകാണി ക്കും.

ഒരു കോടി സമ്പാദിക്കുമ്പോള്‍ മുറ്റത്തു ഒരു കൊടിനാട്ടും .മുറ്റത്തിന്‍റെ ഒരറ്റം മുതല്‍ മറ്റേ അറ്റത്തേക്കു കൊടികള്‍ നീണ്ടു. ഒരു ദിവസം പലതരത്തിലുള്ള കൊടികള്‍ കാറ്റത്തു പറക്കുന്നതും നോക്കി കൌതുകപൂര്വം ഇരിക്കുമ്പോള്‍ വികാരിയച്ചന്‍ വീടിനെ ലക്ഷ്യമാക്കി നടന്നടുക്കുന്നതു കഥാ നായന്‍ കണ്ടു . ഉടനെ ഭാര്യയെ വിളിച്ചിട്ടു പറഞ്ഞു എടീ വികാരിയച്ചന്‍ രാവിലെ ഇറങ്ങിയിട്ടുണ്ടൂ വല്ല പിരിവിനും ആയിരിക്കും.ഇവിടാണേല്‍ പണത്തിനു എന്തു ബുദ്ധിമുട്ടാണു ?

അച്ചന്‍ അടുത്തു വന്നപ്പോള്‍ പറ്ഞ്ഞു " തോമ്മാച്ചാ പേടിക്കേണ്ടാ. ഞാന്‍ പിരിവിനൊന്നും വന്നതല്ല.ഒരു സാധനം തോമ്മാച്ചനെ ഏള്‍പ്പിക്കാന്‍ വന്നതാണു.. ഒരു പൊതിക്കെട്ടു തോമ്മാച്ചനെ ഏള്‍പ്പിച്ചിട്ടു പറഞ്ഞു ഇതു തോമ്മാച്ചന്‍ സൂക്ഷിക്കുക. മുകളില്‍ വരുമ്പോള്‍ ഞാന്‍ ഇതു തിരികെ വാങ്ങികൊള്ളാം .തോമ്മാച്ചനു അതു ഇഷ്ടമായി അതുവരെ അതു സ്വന്തമായീ ഉപയോഗിക്കാമെല്ലോ ?

അച്ചന്‍ പോയിക്കഴിഞ്ഞു തോമ്മാച്ചന്‍ ആകാംഷയോടെ പൊതിതുറന്നു നോക്കിയപ്പോള്‍ വെറും മൂന്നു മൊട്ടുശുചികള്‍ ! കോടികളുടെ അധിപതിയായ തോമ്മാച്ചനു അച്ചനോടു പുശ്ചം തോന്നി .എടിയേ ! ഇതു വെറും മൂന്നു മൊട്ടുശൂചിയാ വലിയ കാര്യമായിട്ടു അങ്ങു വരുമ്പോള്‍ തന്നാമതിയെന്നു ? ഹാ ഹാ ഹാ

ഭാര്യ പറ്ഞ്ഞു " മനുഷ്യാ ഈ നിസാര മൊട്ടുശൂചിപോലും ഇവിടുന്നു കൊണ്ടു പോകാന്‍ പറ്റില്ലെന്നാ അച്ചന്‍ പറഞ്ഞുതന്നതു !

തോമ്മാച്ചന്‍ ചിന്തിച്ചു അതും ശരിയാണെല്ലോ ? ............   ?????

ഈ അവസ്ഥയില്‍ ഉള്ളവര്‍ ഭയപ്പെടണം .അവര്‍ ഒന്നും പരത്തിലേക്കു സമ്പാദിച്ചില്ല. ഇവിടെ കുന്നുകൂട്ടുകയും ചെയുതു .?

മരണശേഷമുള്ള രണ്ടവസ്ഥ

1) അബ്രഹാത്തിന്‍റെ മടിയില്‍. ദൈവത്തോടൊത്തു ആനന്ദിക്കുന്നു.

2) നരകത്തിലെ പീഠനത്തില്‍  . അഗ്നിജ്വാലയില്‍ കിടന്നു യാതന അനുഭവിക്കുന്നു ( ലൂക്കോ.16 : 22 - 24 )

അദ്യത്തേതു  സന്തോഷത്തിന്‍റെ സ്ഥലമാണെങ്കില്‍ ,രണ്ടാമത്തേതു പീഠനത്തിന്‍റെ യും ,യാതനയുടേയും സ്ഥലമാണു.( ഒരു അവഥയാണു ) ഒരിക്കലും അവിടെ നിന്നും രക്ഷപെടാന്‍ സാധിക്കാത്തതുകൊണ്ടു പ്രത്യാശയില്ലാത്ത ഒരു അവസ്ഥയാണു.

നമ്മുടെ വിശ്വാസമനുസര്‍4ഇച്ചു ഇനിയും മൂന്നാമതു ഒരു അവസ്ഥകൂടിയുണ്ടു .അവിറ്റെ യാതനയുണ്ടെങ്കിലും പ്രത്യാശയുടെ സ്ഥലമാണു എന്നെങ്കിലും അവിടെ നിന്നുമ്രക്ഷപെടാന്‍ സാധിക്കും.

കത്തോലിക്കാസഭ അതിനെ ശുദ്ധീകരണസ്ഥലമെന്നു പറയും.മറ്റാരും അങ്ങനെ പറയുന്നില്ല.

നരകത്തിനു യോഗ്യമായ പാപം ചെയ്തിട്ടില്ല. എന്ന‍ാല്‍  സ്വര്‍ഗത്തില്‍ പോകാനുള്ള വിശുദ്ധിയും ഇല്ലെങ്കില്‍ പോകാനും പറ്റില്ല. ഇവിറ്റെ രണ്ടിടത്തും പോകാന്‍ പറ്റാത്തവര്‍ക്കു ഒരു ഇടം ഉണ്ടു .  യേശു പറഞ്ഞു അവസാനത്തെ കൊച്ചു കാശുപോലും കൊടുത്തു തീര്‍ക്കാതെ അവിടെ നിന്നും രക്ഷപെടാന്‍ പറ്റില്ലെന്നു. ഇതിനെ പാപമോചനം കിട്ടുന്ന ഒരു ലോകമായി ആരാധനക്രമത്തില്‍ കാണുന്നു.

പാപമോചനം ലഭിക്കുന്ന രണ്ടുലോകങ്ങള്‍ !

കടങ്ങള്‍ക്കു പരിഹാരവും പാപങ്ങള്‍ക്കു മോചനവും രണ്ടു ലോകങ്ങളിലും നാം കൈക്കൊള്ലപ്പെടുമാറാകട്ടെയെന്നു വി.കുര്‍ബാനയില്‍ ചൊല്ലുന്നു.

ഏതാണു ഈ രണ്ടുലോകം ? ഒന്നു ഈ ലോകമാണു  രണ്ടാമത്തേതു സ്വ്ര്‍ഗമല്ല. നരകവുമല്ല. പിന്നെ ഏതു ? ഇതിനെയാണു കത്തോലിക്കാസഭ ശുദ്ധീകരണ സ്ഥലമെന്നു പറയുന്നതു .

എന്തു പേരു പറഞ്ഞാലും ലഘുപാപം മോചിക്കപ്പെടുന്നസ്ഥലമാണു.

സ്ഥലമെന്നു പറഞ്ഞെങ്കിലും അങ്ങനെ ഒരു സ്ഥലമില്ല.സ്വര്‍ഗമെന്നോ ,നരകമെന്നോ പറഞ്ഞാലും അങ്ങനെ ഒരു സ്ഥലമില്ല.അതൊക്കെ ഒരു അവസ്ഥയാണു. ദൈവത്തെ ഏതെങ്കിലും ഒരു സ്ഥലത്തു പരിമിതപ്പെടുത്താന്‍ പറ്റില്ലെല്ലോ ? ഞാന്‍ അധികം നീട്ടുന്നില്ല.

" നാം ക്രിസ്തുവിനോടുകൂടി മരിച്ചെങ്കില്‍ അവനോടുകൂടി ജീവിക്കുമെന്നു നാം വിശ്വസിക്കുന്നു. " ( റോമാ.6:8 )

പിന്നെ എന്തിനു നാം മരണത്തെ ഭയപ്പെടണം ? നമുക്കു പ്രത്യാശയുള്ലവരായിരിക്കാം ,നമ്മുടെ സമ്പാദ്യം ഇഹത്തിലല്ല നാം സൂക്ഷിക്കേണ്ടതു. സ്നേഹത്തോടെ സല്‍ പ്രവര്ത്തികള്‍ ചെയ്തു നമുക്കു മരണത്തെ സ്വാഗതം ചെയ്യാം 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...