Friday 1 August 2014

മരിച്ചവര്‍ക്കുവേണ്ടിപ്രാര്‍ത്ഥിക്കണമോ ?

ദൈവം തന്റെ ഛായയിലുംസാദ്രുശ്യത്തിലും മനുഷ്യനെ സ്രിഷ്ടിച്ചു( ഉലപ1:’26 )
മനുഷ്യരെല്ലാം ദൈവത്തില്‍ നിന്നും വന്നു.ദൈവത്തിലല്‍ ജീവിക്കുന്നു.ദൈവത്തിലേക്കു പ്രയാണം ചെയ്യുന്നു. അപ്പ. 17:25- 28 )
മനുഷ്യനു ജീവന്‍ നല്കുമ്പോള്‍ ജീവിക്കുന്നു. എടുക്കുമ്പോള് മരിക്കുന്നു.
നമ്മുടെ ലക്ഷ്യം ദൈവമാണു.മയുഷ്യരെല്ലാം ദൈവത്തിന്റെയാണു ജാതിയില്ല. വര്‍ഗമില്ല,
മനുഷ്യരെ ഭൂമുഖത്തുനിറച്ചതു ദൈവം എല്ലാവരുടെയും ലക്ഷ്യവും ഒന്നുതന്നെ.ദൈവത്തിന്‍റെ രക്ഷാകരപ്ദ്ധതിയും എല്ലാവര്ക്കുംവേണ്ടിയാണു
( രണ്ടാം വത്തി. അക്രൈസ്തവ മതങ്ങള്‍  നമ്പര്‍ 1 )
തന്‍റെ എകജാതനെ നല്കുവാന്‍ തക്കവിധം അവിടുന്നുലോകത്തെ സ്നേഹിച്ചു.പുത്രനെ ലോകത്തിലേക്കു അയച്ചതു ലോകത്തെ ശിക്ഷക്കു വിധിക്കാനല്ല അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാഅണു.(യോഹ. 3:16-17)



Mystical Body of Christ

യേശുവിന്‍റെ മൌതീകശരീരമായ സഭ.   ഈ ദൈവശാസ്ത്രം രൂപപ്പെടുത്തിയതു പൌലോസ് ശ്ളീഹായാണു. അതിനാല് മരിച്ചവരായാലും ജീവിച്ചിരിക്കുന്നവരായാലും പരസ്പരം സഹായിക്കാന്‍ നമുക്കു കടമയുണ്ടു ശ്ളീഹായുടെ വാക്കുകള്‍  ശ്രദ്ദേയം ആണു “ നമ്മിലാരും തനിക്കുവേണ്ടിമാത്രം ജീവിക്കുന്നില്ല. തനിക്കുവേണ്ടിമാത്രം മരിക്കുന്നുമില്ല. നാം ജീവിക്കുന്നുവെങ്കില് കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു. മരിക്കുന്നുവെങ്കില്‍ കര്ത്താവിനു സ്വന്തമായി മരിക്കുന്നു.    അതിനാല്‍  നാം ജീവിച്ചാലും മരിച്ചാലും കര്ത്താവിനുള്ളവരാണു.  എന്തെന്നാല്‍ മരിച്ചവരുടേയും ജീവിക്കുന്നവരുടേയും കര്ത്താവായിരിക്കുന്നതിനു വേണ്ടിയാണു, ക്രിസ്തു മരിച്ചതും പുനര്‍ജീവിച്ചതും ( റോമാ. 14: 7—9 )

നമ്മുടെ മരിച്ചുപോയവര്‍ കര്ത്താവിനുള്ളവരാണു. നാം അവര്ക്കുവേണ്ടി പ്രാര്ത്ഥിക്കണമോ വേണ്ടായോ ?

മരണശേഷമാണു ഒരുവനു സ്വര്ഗമോ നരകമോ പൂര്‍ണമായി അനുഭവപ്പെടുക. രണ്ടിനെക്കുറിച്ചുംബൈബിളീല്‍ പ്രതിപാദനം ഉണ്ടു.

സ്വര്ഗം ദൈവത്തിന്‍റെ വാസസ്തലവും സിംഹാസനവും മത്താ.5:34,സങ്കി.115:16 ,ഉം 113:4

സ്വര്‍ഗത്തില്‍ ദൈവം പരിശുദ്ധരോടൊത്തു വസിക്കുന്നു(സങ്കി.57:15)

സ്വര്‍ഗം അനസ്വരമാണു ആ  ഭവനം പ്രാപിക്കാന്‍ നാം വെമ്പല്‍കൊള്ളുന്നു (2കൊറ 5: 1—2 )

പക്ഷേ പരിശുദ്ധരായവര്‍ മാത്രമേ അവിടെപ്രവേശിക്കുള്ളു        (ജ്ഞ.5:15-16 ,6:10 ,മത്താ: 18:3 )

സ്വര്‍ഗം

സ്വര്‍ഗം പ്രാപിച്ച ക്രിസ്തുവിന്‍റെ മൌതീകശരീരത്തിലെ അംഗങ്ങള്ക്കുവേണ്ടിനാം പ്രാര്‍ത്ഥിക്കേണ്ടതില്ല.  അവര്‍നമുക്കുവേണ്ടിപ്രാര്‍ത്ഥിക്കും

നരകം
 

ഘനമായ  (ഗുരുതരമായ )  പാപങ്ങളോടുകൂടെമരിക്കുന്നവര്‍                                നരകത്തിലേക്കുപോകുന്നു .അവര്ക്കുള്ളനിത്യശിക്ഷയാണു അതു.
കെടാത്തതീയും = നിത്യനാശത്തെസൂചിപ്പിക്കുന്നു.
ചാകാത്തപുഴു  = ജീര്ണത്യെ സൂചിപ്പിക്കുന്നു.

നരകത്തിലെ അഗ്നിജ്വാലയില്‍ കിടന്നു യാതന അനുഭവിക്കും. ബൈബിള്‍ വാക്യങ്ങള്‍, മത്താ.5:22, 29-30, 10:28 ,,13:42-43 , മര്ക്കോ. 9:43-48 ,ലൂക്കോസ്. 3:17 ,16: 22-24,
രണ്ടാം ലയണ്‍സ് സുന്നഹദോസ് പഠിപ്പിക്കുന്നതു മരണകരമായ പാപത്തില്‍ മരിക്കുന്ന ഒരാള്‍   ഉടന്‍ തന്നെ നരകത്തില്‍ പോകുന്നുവെന്നാണു.

എല്ലാവരും രക്ഷപെടണമെന്നും ആരും നശിച്ചുപോകരുതെന്നും ദൈവം ആഗ്രഹിക്കുന്നു.  “ ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗസ്ഥനായപിതാവു ആഗ്രഹിക്കുന്നില്ല്.” ( മത്താ.18:14

പക്ഷേ മനുഷ്യന്‍ പാപം ച്യ്തു ദൈവത്തെധിക്കരിക്കുന്നു. അങ്ങനെ അവന്‍  നിത്യ ശികഷക്കു അര്‍ഹനാകുകയാണു. അതിനാല്‍ നരകശിക്ഷ അനുഭവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്ത്ഥിച്ചിട്ടു ഒരു കാര്യവും ഇല്ല.              കാരണം അവര് കര്ത്താവായ മുന്തിരിചെടിയില്‍ നിന്നും നിത്യമായി വിശ്ചേദിക്കപ്പെട്ടിരിക്കുന്നു.അങ്ങനെയുള്ളശാഖകള്‍ പുറത്തെറിയപ്പെടുകയും അഗ്നിക്കിരയാകുകയും ചെയ്യും അവര്‍ക്കുവേണ്ടിപ്രാര്‍ത്ഥിച്ചിട്ടുകാര്യമില്ല.
യോഹ. 15 : 5-6 )



സ്വര്‍ഗം , നരകം , ശുദ്ധീകരണസ്ഥലം  എന്നിയ്യവസ്ഥകള്‍ !


പൂര്‍ണ വിശുദ്ധിയോടുകൂടി മരിച്ചവര് സ്വര്ഗത്തിലും ഘനമായപാപത്തോടുകൂടിമരിക്കുന്നവര്‍ നരകവും കരസ്തമാക്കുമ്പോള്‍ ലഘുപാപത്തോടെ മരിക്കുന്നവര്‍ നിത്യനരകത്തിലേക്കു വിധിക്കുന്നതു ദൈവത്തിന്‍റെ അനന്തനീതിക്കും കരുണക്കും യോജിച്ചതല്ല. അവരെ ശൂദ്ധീകരിച്ചു സ്വര്‍ഗത്തിലേക്കു ദൈവം ആനയിക്കുന്നു. അങ്ങ്നെ അവരെ ശുദ്ധീകരിക്കുന്ന ഒരു അവസ്ഥയുണ്ടെന്നാണു സഭ  പഠിപ്പിക്കുന്നതു. അവരുടെ ശൂദ്ധീകരണം എളുപ്പമാക്കുന്നതിനും അവര്‍ക്കു സ്വര്ഗഭാഗ്യ്ം എത്രയും വേഗമാക്കുന്നതിനും വേണ്ടിയാണു നാം പ്രാര്‍ത്ഥിക്കേണ്ടതു.

ശുദ്ധീകരണസ്ഥലം

മരണത്തിനു ശേഷം പരലോകത്തില്‍ ശുദ്ധീകരിക്കുന്ന അവസ്തയുണ്ടെന്നു വി.ഗ്രന്ഥത്തില്‍ കാണുന്നുണ്ടു.

“ മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കുപറഞ്ഞാല്‍ അതു ക്ഷമിക്കപ്പെടും എന്നാല്‍ പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍  ഈയുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല.  ( മത്താ 12: 32 )
ചിലതെറ്റുകള്‍  വരാനിരിക്കുന്ന യുഗത്തിലും ക്ഷമിക്കപ്പെടുമെന്നാണൂ ഇതു വ്യക്തമാക്കുന്നതു .

“ അവന്‍ നിന്നെ ന്യാധിപന്‍റെ അടുത്തെക്കു കൂട്ടികൊണ്ടുപൊകയും. അവന്‍ നിന്നെ തടവിലാക്കുകയും ചെയ്യും . അവസാനത്തെ തുട്ടു വരെ കൊടുക്കാതെ നീ അവിടെനിന്നും പുറത്തുവരികയില്ല്. "  (ലുക്ക്.12:58-59 )

മരിച്ചവര്‍ക്കുവേണ്ടിപ്രാര്‍ത്ഥിക്കുകയന്ന യഹൂദപാരമ്പര്യം
  
മക്കബയരുടെ പുസ്തകത്തില്‍ മരിച്ചവര്‍ക്കുവേണ്ട്യുള്ള പ്രാര്‍ത്ഥനകാണുന്നു. ഇസ്രായേലിന്‍റെ സേനാനായകനായിരുന്ന  യൂദാസ്  യുദ്ധത്തില്‍ മ്രുതിയടഞ്ഞ പടയാളികളുടെ പാപപരിഹാരത്തിനായി പ്രാര്‍ത്ഥിക്കുകയും പണം പിരിച്ചെടുത്തു ജറുസലേമിലേക്കു അയച്ചുകൊടുത്തു .  മരിച്ചവര്‍ക്കായി ബലി അര്പ്പിക്കാനായിട്ടു.  മരിച്ചവരുടെ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുകയും ബലി അര്‍പ്പിക്കുകയും ചെയ്യുന്നതു പാവനമായ കര്മ്മമാണെന്നു യൂദാസും അനുയായികളും വിശ്വസിച്ചിരുന്നു . ( 2 മക്കബ.12 :42—45 )

സഭാപിതാക്കന്മാര്‍

മിക്കവാറും എല്ലാ പാശ്ചാത്യ പൌരസ്ത്യ സഭാപിതാക്കന്മാരും താല്ക്കാലികശിക്ഷക്കുള്ള ശൂദ്ധീകരണസ്ഥലം ഉണ്ടെന്നാണൂ പഠിപ്പിക്കുന്നതു. പണ്ഡിതനായ തോമ്മസ് അക്വീനാസ് പറയുന്നതു ശ്രദ്ധേയമാണു.

“ ജീവിച്ചിരിക്കുന്നവര്ക്കുവേണ്ടിപ്രാര്‍ത്ഥിക്കുന്നതിനെക്കാള്‍ മരിച്ചവര്ക്കുവേണ്ടിപ്രാര്ത്ഥിക്കുന്നതാണു ദൈവത്തിനു കൂടുതല്‍ ഇഷ്ടം “
കാരണം അദ്ദേഹം പറയുന്നുണ്ടു.
മരിച്ചുകഴിഞ്ഞാല്‍ മനുഷ്യരുടെ സ്വാതന്ത്ര്യം ഇല്ലാതാകുന്നു. പുണ്യമോ പരിഹാരമോ ചെയ്യുന്നതിനു അവര്ക്കു കഴിയില്ല.  എന്നാല്‍ ജീവിച്ചിരിക്കുന്നവര്ക്കു ഇഹത്തില്‍ വെച്ചുതന്നെ അവരുടെ പാപങ്ങള്ക്കു പരിഹാരം ചെയ്യാന്‍ കഴിയും. അതിനാല്‍ ക്രിസ്തുവിന്‍റെ മൌതീകശരീരത്തിലെ മരിച്ചുപോയ അംഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതു വലിയ പുണ്യക്രിത്യമാണു.

വിശുദ്ധന്മാരുടെ ക്കഴ്ച്ചപ്പാട്

മരണക്കിടക്കയില്‍ വെച്ചു വിശുദ്ധമോനിക്ക തന്‍റെ പ്രിയപ്പെട്ടപുത്രനായ വിശുദ്ധ അഗസ്തിനോടുപറയുന്നതു ഇപ്രകാരമാണു.
“എന്‍റെ മരണശേഷം എന്‍റെ മ്രുതശരീരം എവിടെവേണമെങ്കിലും അടക്കികൊള്ളുക. എന്നാല്‍ ഒരു കാര്യം നീമറന്നുപോകരുതു. നീ എനിക്കുവേണ്ടി ബലി അര്പ്പിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യണമേ “

മരണശേഷം തനിക്കുവേണ്ടിപ്രാര്ത്ഥിക്കണമെന്നു മെത്രാനായ മകനോടു ഒരമ്മപറയുകയാണു.അഭ്യര്‍ത്ഥിക്കുകയാണു. അതു ഒരു പുണ്യക്രിത്യമാണു .

കബറിടത്തില്‍പോകണമോ ?
കബറിടത്തില്‍ യേശു പ്രാര്‍ത്ഥിക്കുന്നു
മരിച്ചു സംസ്കരിച്ച ബഥനിയിലെ ലാസറിന്‍റെ കബറിടത്തില്‍ യേശു പ്രാര്ഥിച്ചില്ലേ ? പിതാവിനോടു പ്രാഥിച്ചശേഷമാണു ലാസറിനെ ഉയര്പ്പിച്ചതു . ( യോഹ. 11:38—44 )

മരിച്ചു അടക്കപ്പെട്ടവനുവേണ്ടി ക്രിസ്തുവിനു പ്രാര്‍ത്ഥിക്കാമെങ്കില്‍ ക്രിസ്ത്യാനിയായ ഒരുവനു , മരിച്ചവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കരുതോ ?
തീര്‍ച്ചയായും പ്രാര്‍ത്ഥിക്കാം , പ്രാര്‍ത്ഥിക്കണം .! മരിച്ചവര്‍ എതവസ്ഥയിലാണെന്നു നമുക്കറിഞ്ഞുകൂടാ അതിനാല്‍  നാം അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കുന്നതു ദൈവതിരുമുന്‍പില്‍  ശ്രേഷ്ടമായ ഒരു പുണ്യക്രിത്യമാണു.!

  യേശുവിന്‍റെ നാമത്തില്‍ നാം കൊടുക്കുന്ന ഒരു ഗ്സാസ് വെള്ളത്തിനുപോലും പ്രതിഫലം തരുന്നയേശൂ നമുക്കു മഹത്തായ പ്രതിഫലം ഇഹത്തിലും പരത്തിലും നമുക്കു തരും

മലങ്കരസഭയിലെ പ്രഭാത പ്രാര്‍ത്ഥനയില്‍ നിന്നും

“ നാം ദൈവത്തിന്റെ മക്കളായിതീരുവാന്‍ ജീവിച്ചിരുന്നപ്പോള്‍ നമ്മേ പഠിപ്പിച്ച നമ്മുടെ പിതാക്കന്മാരെ കുര്ബാനകളിലും പ്രാര്‍ത്ഥനകളിലും നാം ഓര്‍ക്കണം “

അതേ സത്യവിശ്വാസത്തില്‍ നമ്മേ വളര്‍ത്തികൊണ്ടു വന്ന പിതാക്കന്മാരെ നാം ഒരിക്കലും മറക്കരുതു .

ഇതുവരെ എഴുതിയതിന്‍റെ ചുരുക്കം

കര്‍ത്താവിന്‍റെ മൌതീകശരീരമായ സഭയില്‍ മൂന്നു അവസ്തയിലുള്ള ആളുകളാണുള്ളതു ജീവിക്കുന്നവര്‍ ,സഹിക്കുന്നവര്‍ ,സൌഭാഗ്യം അനുഭവിക്കുന്നവര്‍ .  അതായതു

1)     സമരസഭ ( ഇന്നു ജീവനോടെ ഭൂമുഖത്തുള്ളവര് )
2)    സഹനസഭ (ശുദ്ധീകരിക്കപ്പെട്ടു സൌഭാഗ്യത്തില്‍ പ്ര്വേശിക്കുന്നവര്‍ )
3)    വിജയസഭ ( നിത്യസൌഭഗ്യത്തില്‍ പ്രവേശിച്ചവര്‍ )
ഇതില്‍ നമ്മുടെ പ്രാര്‍ത്ഥനാ സഹായം ആവശ്യമുള്ളവര്‍ സഹന സഭയിലുള്ളവരാണു അതായതു ശുദ്ധീകരണസ്ഥലത്തുള്ളവരാണു.

മരിച്ചവര്‍ക്കുവേണ്ടിയുള്ളപ്രാര്‍ത്ഥന ബൈബിള്‍  അധിഷ്ടിതമാണു.

1) യേശു കബറിടത്തില്‍ പ്രാര്‍ഥിച്ചു.  2) യേശുവിന്‍റെ കബറില്‍ സ്ത്രീകള്‍ വെളുപ്പിനെ എത്തി.

3) ഇസ്രായേലില്‍ മരിച്ചവര്ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകാണുന്നു

4) കൌണ്‍സിലും സഭാപിതാക്കന്മാരും ഇങ്ങനെ പഠിപ്പിക്കുന്നു.

5) അക്വിനാസിനെപോലുള്ള പണ്ഡിതര്‍ ഇങ്ങ്നെപഠിപ്പിക്കുന്നു

6) മഹാവിശുദ്ധന്മാര്‍ മരണശെഷമുള്ള പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ടു
( മോനിക്കാ പുണ്യവതി മെത്രാനായമകന് അഗസ്റ്റിനോടു )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...