Monday 11 August 2014

സ്നാനം ആവശ്യപ്പെട്ടുവരുന്ന ഹിന്ദുക്കളോടു നിങ്ങള്‍ എന്തു പറയും ?

പുറജാതിക്കാരുടെ ഇടയില്‍ പരിശുദ്ധാത്മാവു പ്രവര്ത്തിക്കുമോ ?   

സ്നാനം ആവശ്യപ്പെട്ടുവരുന്ന ഹിന്ദുക്കളോടു എന്തു പറയും ?

 നിങ്ങള്‍ എന്തു പറയും  ?

ഞാന്‍ പറഞ്ഞു ഉടനേ വേണ്ടാ വെറുതെ ഒരു വഴക്കിനു നാം ഇടംകൊടുക്കെണ്ടാന്നു ! അതു ശരിയാണോ ?

സംഗതി അറിയാതെ എങ്ങ്നെ മറുപടിപറയും ഇല്ലേ ?

പലഹിന്ദു സഹോദരന്മാര്‍ എന്നോടു ചോദിച്ചു മാമോദീസാ മുങ്ങുന്നതിനെകുറിച്ചു ഉപ്ദേശം .കുറെ നാളായി അവര്‍ വിശ്വാസത്തിലാണു. പക്ഷേ ബിജെപി ക്കാരുടെ സെന്‍റ്ററുകളിലാണു.'

" ഞാന്‍ പറഞ്ഞു തിടുക്കം കൂട്ടരുതു വെറുതെ വഴകു ഉണ്ടാക്കാന്‍ അവസരം കൊടുക്കാതിരിക്കുക. ശശികല്യും മറ്റും വിഷം ചീറ്റി നടക്കുന്നു ഒന്നും അറിയാത്തവര്‍ അവരുടെ വാക്കുകേട്ടു പ്ര്‍കോപനം ഉണ്ടാക്കും.വിശ്വാസത്തോടെ മുന്‍പോട്ടുപോകുക. യേശു അതിനുള്ള അവസരം പുറകാലെ ഒരുക്കി തരും. കൊല്ലത്തുനിന്നും ആലപ്പുഴനിന്നും ഉള്ളവരാണു.

ബാളൂരില്‍ വച്ചു ഒരു പെണ്‍കുട്ടിയും അവളുടെ അമ്മയും ഇതുപോലെ ചോദിച്ചു.

അവരോടും ഞാന്‍ പറഞ്ഞു വരട്ടേ .നാലന്‍ചുവര്ഷം മുന്‍പായിരുന്നു. അടുത്തകാലത്തു കഴിഞ്ഞവര്ഷം അവര്‍ മാമോദീസാസ്വീകരിച്ചു. എന്നോടു ചോദിക്കുന്നവരോടു ധ്രുതി വയ്ക്കരുതു സാവകാശം മതിയെന്നേ പറയൂ.



പൌലോസ് ശ്ളീഹാപറഞ്ഞു യേശു എന്നേ അയച്ചതു സ്നാനം കൊടുക്കാനല്ല. സുവിശേഷം പ്രസ്മിക്കാനാണെന്നു ! നമ്മള്‍ ചെയേണ്ടതു മത്താ.6:33 " ആദ്യം അവിടുത്തെരാജ്യവും അവിടുത്തേനീതിയും അന്‍‌വേഷിക്കുക. "  ഇന്നലെ ഒരു സഹോദരന്‍ പറഞ്ഞു മനുഷ്യന്‍റെ പ്രവര്ത്തിക്ള്ക്കു ഒരു ഫലവും ഇല്ല. അതിനാല്‍ അവിടുത്തേനീതി അന്‍‌വേഷിച്ചാല്‍ മാത്രം മതിയെന്നു. സഹോദരന്മാരേ അവിടുത്തെരാജ്യം അന്വേഷിക്കാന്‍ പറഞ്ഞാല്‍ സ്വര്‍അരജ്യത്തിന്‍റെ സുവിശേഷം പ്രഘോഷിക്കാനാണു, അവിടുത്തെനീതി ക്ഷമയും സ്നേഹവുമാണു. ഇതു നമ്മുടെ പ്രവര്ത്തിപഥത്തില്കൊണ്ടുവരാന്‍ നമുക്കു സാധിക്കണം. സ്മ്മുടെ നല്ലപ്രവര്ത്തികള്‍ കണ്ടിട്ടൂവേണം ജനങ്ങള്‍ യേശുവിനെ സ്വീകരിക്കാന്‍ മുന്‍പോട്ടു വരേണ്ടതു .ഇതെല്ലാമാണു നമ്മുടെ നല്ലപ്രവര്ത്തിയുടെ നല്ല ഫലങ്ങള്‍ ഇതാണു നമ്മുടെ സ്വര്‍ഗീയജീവിതത്തിനു നമ്മേ സഹായിക്കുക. വിശ്വസിച്ചാല്‍ മാത്രം മതിയെന്നുമ്പറഞ്ഞു നിംഗളെ ആരെങ്കിലും സമീപിച്ചല്‍ അവരുടെ വാക്കു ശ്രവിക്കരുതു. കാരണം യാക്കോബു ശ് ളീഹാ പറഞ്ഞു പ്രവര്ത്തികൂടാതുള്ളവിശ്വാസം ചത്തതാണെന്നു . ലൂഥറും കൂട്ടരും സെക്‍റ്റുകാരും ഒന്നും പ്രവര്ത്തിക്കു വില നല്‍കില്ല.കൂടുതല്‍ വിവരിക്കുന്നില്ല.

എന്തുകൊണ്ടാണു ഞാന്‍ മാമോദീസാക്കു ധ്രുതിവേണ്ടെന്നു പറഞ്ഞതു ?

യേശുവില്‍ വിശ്വസിക്കുന്ന ഒരാള്‍ മാമോദീസാസ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ സാങ്ങ്കേതിക കാരണങ്ങളാല്‍ സ്വീകരിക്കാന്‍ കഴിയാതെ വരികയും മരിക്കുകയും ചെയ്താല്‍ എന്തു ഭവിക്കും ? അയാള്‍ രക്ഷപെടുമോ ? 


ഒരുപക്ഷേ പലര്‍ക്കും അറിഞ്ഞുകൂടാത്ത ഒരു കാര്യമാകാം ഇതു

മാമോദീസാ.
1) ജലത്താലും ആത്മാവിനാലുമുള്ള മാമോദീസാ.
2) ആഗ്രഹത്താലെയുള്ളമാമോദീസാ.
3) രക്തത്താലെയുള്ളമാമോദീസാ.

എന്നോടു ചോദിച്ചവര്‍ ആദ്യം പറഞ്ഞമാമോദീസായിക്കാണു അഗ്രഹം പ്രകടിപ്പിച്ചതു. ശശികലയെപ്പോലുള്ളവരും ബിജെപ്പിക്കരും ബഹളം വെയ്ക്കന്‍ സാധ്യ്തയുള്ളിടത്തു നാം കുറെക്കൂടെ ബുദ്ധിപരമായിപ്രവര്ത്തിക്കണം. സൌയമനം പാലിക്കുന്നതാണു നല്ലതു താമസിച്ചതുകൊണ്ടൂ അയാള നശിച്ചുപോകില്ല. കാരണം യാദ്രിശ്ചികമായി മരിച്ചുപോയാല്‍ അയാള്‍ക്കു രക്ഷകിട്ടും കാരണം രണ്ടാമത്തെ മാമോദീസാ ആഗ്രഹത്താലെയുള്ളതു അയാള്‍ക്കു ലഭിക്കും .ദൈവം കരുണാമയനാണു . സംശയിക്കേണ്ടാ. അതുകൊണ്ടാണു ധൈര്യ്മായിതന്നെ ഞാന്‍ പറയും ഈശോ നമുക്കു സമയം ഒരുക്കിതരും .

അപ്പോള്‍ രക്തത്താലെയുള്ളതു എന്താണെന്നു ചോദിച്ചേക്കാം  ?
ഒരാള്‍ വിശ്വാസിയാണെനു അറിയുകയും അയാള്‍ മതം മാറാന്‍ പോകുന്നുവെന്നു അറിയുകയും ചെയ്യുമ്പോള്‍ അതില്‍ നിന്നും പിന്തിരിപിക്കാന്‍ പ്രതിലോമശക്തികള്‍ പരിശ്രമിച്ചേക്കാം .അങ്ങ്നെ ഒരു പക്ഷേ വിശ്വാസത്തിനുവേണ്ടി രക്തം ചിന്തേണ്ട അവസരം ഉണ്ടായെന്നുവരാം .അങ്ങ്നെ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിക്കേണ്ടിവരുന്നവര്‍ രക്തത്താലെയുള്ള മാമോദീസാസ്വീകരിച്ചവരാണു. ഇവരെല്ലാം രക്ഷയിലേക്കു വരുന്നു.

അതുകൊണ്ടാണു ശ്ളീഹാ പറഞ്ഞതു " എന്നെ അയച്ചിരിക്കുന്നതു സ്നാനപ്പെടുത്തുവാനല്ല സുവിശേഷം പ്രസ്ംഗിക്കാനാണെന്നു "

അപ്പോള്‍ സെകറ്റുകാര്‍ ചൊദിച്ചേക്കാം പിന്നെന്തിനാ ശിശുസ്നാനം ?

ഇവിടെ ഉടനെ വേണ്ടെന്നു പറഞ്ഞതു വെറുതെ പ്രകോപനം ഉണ്ടാകാതിരിക്കാനും രക്തപ്പുഴ ഒഴുക്കാതീക്കാനും,വര്‍ഗീയതയെ വളര്ത്താതിരിക്കാനുമാണു.

കുഞ്ഞുങ്ങളുടെ കാര്യം അതല്ല. ക്രിസ്തീയ മാതാപിതാക്കളുടെ കുഞ്ഞുങ്ങള്‍ അവര്‍ക്കു ഇതൊന്നും ബാധകമല്ല.വിശ്വാസം സ്വീകരിക്കാത്താവര്‍ക്കു മുകളില്പറഞ്ഞ രണ്ടാമത്തെയും മൂന്നാമത്തെയും ആനുകൂല്യങ്ങള്‍ അവര്‍ക്കു ലഭിക്കാത്തതുകൊണ്ടു നേരത്തെ മാമോദീസാകൊടുത്തു നിത്യരക്ഷ ഉറപ്പു വരുത്തണം

ഇനിയും ആദ്യത്തെ ചോദ്യത്തിനു മറുപടിപറയേണ്ടേ ?

പരിശുദ്ധാത്മാവു അക്രൈസ്ഥവരുടെ ഇടയില്‍ പ്രവര്ത്തിക്കുമോ ?
നിംഗളുടെ ഉത്തരം ഇല്ലെന്നാകാനാണു സാധ്യത. !

കര്ത്താവു ജറമിയായോടു പറഞ്ഞു ഈ ലോകത്തിലുള്ള ഭൂമിയേയും മനുഷ്യ്രേയും മ്രുഗ്ങ്ങളേയും സ്രിഷ്ഠിച്ചതു ഞാനാണു എനിക്കു ഇഷ്ടമുള്ളവര്‍ക്കു അതുകൊടുകും. ആരാണു ദൈവത്തോടുചോദിക്കുക.
പരിശുദ്ധാരൂപി എവിടെയെല്ലാം പ്രവര്ത്തിക്കണമെന്നു മനുഷ്യനല്ല തീരുമാനിക്കുന്നതു. ദൈവം സഭയില്‍മാത്രമല്ല പ്രവര്ത്തിക്കുന്നതു . പരിശുദ്ധാരൂപിയുടെ പ്രവര്ത്തനം സഭക്കുപുറത്തേക്കും നീളുന്നു.
ദൈവത്തെ അന്വേഷിക്കുന്നവര്‍ക്കു അവിടുന്നു സമീപസ്ഥനാണു.
മാമോദീസഅസ്വീകരിക്കുന്നതിനു മുന്‍പുതന്നെ കൊര്ണോലിയോസ് പരിശുദ്ധാതാമാവില്‍ പൂരിതനായി.
മനുഷ്യന്‍ പരിശുദ്ധാത്മാവിനു അതിരുകള്‍ കല്പിക്കന്‍ അവനാരാണു ?

സ്വര്‍ഗീയ വിരുന്തില്‍ സംബന്ധിക്കാന്‍ ആദ്യ്ം ക്ഷണം ലഭിച്ചതു തിരഞ്ഞെടുക്കപെട്ട ദൈവത്തിന്‍റെ ജനമായ ഇസ്രായേല്ക്കാര്‍ക്കാണു . എന്നാല്‍ അവര്‍ ഭൌതീകതയുടെ പുറകെ പോയപ്പോള്‍ ദൈവം വിളിച്ചതു ഇസ്രായേലിലുള്ള ദരിദ്രരേയും ,വിജാതീയരെയും ,പാവപ്പെട്ടവരേയുമാണു.
എന്നെ അന്വേഷിക്കാത്തവര്‍ എന്നെ കണ്ടെത്തിയെന്നു പറഞ്ഞതെന്തുകൊണ്ടാണു ?

മറ്റൊരു കാര്യം നാം ശ്രദ്ധിക്കേണ്ടതു യേശു ഒരിക്കല്‍ പറഞ്ഞു " ഈ ആലയില്‍ പെടാത്ത ആടുകളും എനിക്കുണ്ടൂ "

ഞാന്‍ പറഞ്ഞക്കര്യങ്ങളെല്ലാം വ്യക്തമായികാണുമല്ലോ ?
അവസാനിപ്പിക്കുന്നു   

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...