Monday 18 August 2014

അമലോല്ഭവയായതുകൊണ്ടാണോ ഉടലോടെ സ്വര്ഗത്തില്‍പോയതു ?

അമലോല്‍ഭവ രാജ്ഞ്ഞി !

ഒരു ദൈവാലയ കൂദാശക്കകചെന്നപ്പോള്‍ നിഷുകളങ്കനായ ഒരു കുട്ടിയുടെ ചോദ്യം ?

അങ്കിളേ മാതാവു അമലോല്ഭവയായതുകൊണ്ടാണോ ഉടലോടെ സ്വര്ഗത്തില്‍പോയഅതു ?

“ മോന്‍ "അമലോല്‍ഭവ "യെന്നതുകൊണ്ടു എന്താണു മനസിലാക്കിയതു ? “
“പാപമില്ലാതെ ജനിച്ചതുകൊണ്ടു “

ശരിയാണെന്നുപറയാമെങ്കിലും ജന്മ പാപമാണു അവിടെഉദ്ധേശിക്കുക നിനക്കു മാമോദീസായില്‍ കിട്ടിയതു മാതാവിനു ജനനത്തിനു മുന്‍പുതന്നെ കിട്ടിയെന്നുവേണം മനസിലാക്കാന്‍ മാമോദീസായോടുകൂടി ഒരു കുഞ്ഞു ആയിതീരുന്ന അതേ അവസ്ഥ അന്നായുടെ ഉദരത്തില്‍ ഉരുവാകുന്ന അവസരത്തില്‍ മാതാവിനു ലഭിച്ചു. കാരണം അവള്‍ ദൈവതിരുമുന്‍പില്‍ ക്രുപനിറഞ്ഞവളാണു. തന്‍റെ പുത്രനു ജന്മം നല്കാന്‍ യോഗ്യയാണു.

ലോകസ്ഥാപനത്തിനു മുന്‍പുതന്നെ തിരഞ്ഞെടുക്കപ്പേട്ടവള്‍ ഉല്ഭവപാപത്തില്‍ നിന്നും വേര്‍തിരിക്കപ്പെട്ടു. അങ്ങനെയാണു അവള്‍ അമലോല്ഭവയായതു..പാപമുള്ള ഒരുശരീരത്തില്‍ നിന്നും പാപമില്ലാത്തവനു ജന്മം എടുക്കുവാന്‍ സാധിക്കില്ല.
പാപമില്ലാത്തശരീരം ജീര്‍ണിക്കുവാന്‍ അവിടുന്നു അനുവദിക്കില്ല.
“ അവിടുന്നു എന്നെ പാതാളത്തില്‍ തള്ളുകയില്ല.
അങ്ങയുടെപരിശുദ്ധന്‍ ജീര്ണ്ണിക്കുവാന്‍ അനുവദിക്കുകയില്ല.“ (സങ്കീ.16:10 )
യേശുവിന്‍റെ പരിശുദ്ധമായ ശരീരം ജീര്‍ണ്ണിക്കാനവിടുന്നു അനുവദിക്കില്ല
യേശുവിന്റെ പരിശുദ്ധമായ ശരീരം എടുത്തതു മാതാവിന്‍റെ പരിസുദ്ധമായ ശരീരത്തില്‍ നിന്നാണു ആ ശരീരവും ജീര്‍ണ്ണിക്കാന്‍ അവിടുന്നു അനുവദിക്കില്ല.
എതാണ്ടു ഒരു ഐഡിയാകിട്ടിക്കാണുമല്ലോ ? ഇല്ലേ ?

അല്പംകൂടിവിശദമാക്കണമെങ്കില് പറയാം .



മനുഷ്യന്‍ ദൈവാലയമാണു . ദൈവത്തിനുവസിക്കാനായിട്ടാണു മനുഷ്യനെ സ്രിഷ്ടിച്ചതു. അധവാ ദൈവത്തിന്‍റെ പ്രതിനിധിയായിട്ടാണു അവനെ സ്രിഷ്ടിച്ചതു.

ദൈവാലയമെന്നു പറയുന്നതു ദൈവത്തിനു വസിക്കാനുള്ള ആലയമാണു .
“ നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണു നിംഗളുടെ ശരീരമെന്നു നിംഗള്‍ക്കു അറിഞ്ഞുകൂടെ ? “ (1കോറ്.19 )
“ നിംഗള് വിലയ്ക്കുവാങ്ങപ്പെട്ടവരാണു.ആകയാല്‍ നിംഗളുടെശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍ “ ( 1കോറ്.6: 20 ).

അകയാല്‍ നമ്മള്‍ ഓരോരുത്തരുടേയും ശരീരം ദൈവാലയമാണു !
എങ്ങനെയാണു ചേതനങ്ങളും അചേതനങ്ങളുമായവ ദൈവാലയമാകുക ?
ഉദാ: കല്ലും തടിയും ,മണ്ണും ,സിമിന്റ്റും കമ്പിയുമെല്ലാം ചേര്ത്തു നാമുണ്ടാക്കുന്ന ഒരു വീടു അധവാ പള്ളി, എങ്ങനെയാണു ദൈവാലയമാകുക. ? രണ്ടു കാര്യങ്ങളാണു അവിടെ നടക്കുക.



1) കാഴ്ച്ചവയ്ക്കുന്നു. സമര്പ്പിക്കുന്നു. ദൈവത്തിനുകൊടുക്കുന്നു
2) വിശുദ്ധീകരിക്കുന്നു., പ്രതിഷ്ടിക്കുന്നു. കൂദാസചെയ്യുന്നു. മൂറോനഭിഷേകം ചെയ്യുന്നു. തൈലം പൂശിവിശുദ്ധീകരിക്കുന്നു.

സാധാരണഭാഷയില്‍ പറഞ്ഞാല്‍ ദൈവത്തിനു അവിടെ കുടിയിരിക്കാനുള്ള ഒരു വിശുദ്ധസ്ഥലമായി അതുരൂപാന്തരപ്പെടുന്നു.

“ ഞാന്‍ അവരുടെയിടയില്‍ വസിക്കാന്‍ അവര്‍ എനിക്കു ഒരു വിശുദ്ധകൂടാരം സജ്ജമാക്കണം “ ( പുറ.25: 8 )

നമ്മുടെ അചേതനങ്ങളായ സൌധം വിശുദ്ധീകരിച്ചു ദൈവത്തിനു സമര്‍പ്പിക്കുന്നതു അവിടുത്തേക്കു നമ്മുടെ യിടയില്‍ വസിക്കാനാണു.
അതുപ്പ്ലെ ചേതനയുള്ള മനുഷ്യനും ജനിക്കുമ്പോള്‍ അവിടുത്തേക്കുവസിക്കാന്‍ പറ്റിയ ആലയമല്ല. എന്നാല്‍ വസിക്കാനുള്ള ആലയമാണു. അതിനെ ദൈവത്തിനു പ്രതിഷ്ടിച്ചു വിശുദ്ധീകരിച്ചു ദൈവാലയമായിമാറ്റണം.

പള്ളിയാകുന്നസൌധം കൂദാശചെയ്തു വിശുദ്ധീകരിക്കുന്നതുപോലെ കുഞ്ഞിനേയും മാമോദീസാമുക്കി. മൂറോനഭിഷേകം ചെയ്തു ദൈവാലയമായി രൂപാന്തരപ്പെടുത്തികഴിയുമ്പോള്‍ മനുഷ്യനും ദൈവാലയമായി രൂപാന്തരപ്പെടുന്നു.

കന്യാമറിയവും മറ്റുമനുഷ്യരും

സാധാരണ ഒരു മനുഷ്യന്‍ മാമോദീസായോടൂകൂടി , മൂറോനഭിഷേകത്തോടൂകൂടീമാത്രമേ ദൈവാലയമായിരുപാന്തരം പ്രാപിക്കുകയുള്ളു. കാരണം അവന്‍ പാപിയണു (ജന്മപാപം )
എന്നാല്‍ പരിശുദ്ധകന്യാമറിയം അതില്‍നിന്നും വ്യത്യസ്ഥമായിരുന്നു. കാരണം അവള്‍ ദൈവപുത്രന്‍റെ മാതാവായി തിരഞ്ഞെടുക്കപ്പെട്ടവളായിരുന്നു. അതിനാല്‍ യേശുവിന്‍റെ പരിശുദ്ധിയുടെയോഗ്യത അവള്‍ക്കും ലഭിച്ചു
അങ്ങനെ അവള്‍ ഉല്‍ഭവപാപം ഇല്ലാത്തവളായി ജനിച്ചു.
ദൈവം തന്‍റെ പരിശുദ്ധന്‍റെ ശരീരം ജീര്‍ണ്ണിക്കാന്‍ സമ്മതിക്കാത്തതുപോലെ തന്‍റെ പരിശുദ്ധന്‍റെ ശരീരമെടുത്ത പരിശുദ്ധശരീരവും (അമ്മയുടെ ) ജീര്‍ണിക്കാന്‍ അവിടുന്നു അനുവദിക്കായ്കകൊണ്ടു അവള്‍ മരിച്ചു ശരീരത്തോടെ സ്വര്‍ഗത്തിലേക്കു തന്‍റെ പുത്രന്‍ എടുത്തു ഇങ്ങനെയാണു നമ്മുടെ അമ്മ സ്വര്‍ഗാരോപിതയായതു !

ഇപ്പോള്‍ മോനു മനസിലായോ ?

“മനസിലായി അങ്കിള്‍ നന്ദി “

കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ !

ഒരു നിഷ്കളങ്കനായകുട്ടിക്കു പറഞ്ഞുകൊടുത്തക്കാര്യം നിങ്ങള്‍ക്കുകൂടി അറിയാനായീ ഇട്ടെന്നേയുള്ളു. ഞാന്‍ നേരത്തെ നിങ്ങള്‍ക്കു എഴുതിയിരുന്നതു ഓര്‍ക്കുമല്ലോ

പൊതുവായി ഒരു കാര്യം കൂടി

നമ്മുടെ ശരീരം വിശുദ്ധമായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടു .നമ്മുടെശരീരം ഭംഗിയായിസൂക്ഷിക്കുമ്പോള്‍ അപരന്‍റെ ശരീരത്തിലും നമുക്കു ബഹുമാനം ഉണ്ടാകും കാരണം ആശരീരവും ദൈവത്തിനു വസിക്കാനായി സ്രിഷ്ടിക്കപ്പെട്ടതാണെന്നുള്ളചിന്ത നമ്മില്‍ വരും . അപ്പോള്‍ ആരെയും ഉപദ്രവിക്കാന്‍ നമുക്കു കഴിയില്ല. അപ്പോള്‍ കുടുംബജീവിതവും ഭാസുരമായിതീരും . കുഞ്ഞഞങ്ങളെ നസിപ്പിക്കാന്‍ ഒരു മാതാപിതാക്കള്‍ക്കകം കഴിയില്ല. ഭാര്യാഭര്ത്താക്കന്മാര്‍ പരസ്പരം ബഹുമാനിക്കകം . ചതിയും കൊലയും കൊള്ളിവയ്പ്പും ഒരിക്കലും ആരും നടത്തില്ല. എതു മതത്തതല്‍ പെട്ടവനേയും ദൈവനാമത്തതല്‍ സ്നേഹിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയും .

എന്തുകൊണ്ടു മദ്യപാനം, മയക്കുമരുന്നു മുറുക്കാന്‍, ബീഡിവലി മുതലായവ വേണ്ടെന്നു പറയുന്നതു ?

നമ്മുടെ ശരീരത്തേ കഴിയുന്നതും ഭംഗിയാക്കാന്‍ കഴിയണം വിഷാംശം ഇല്ലാത്തശരീരമാണു നാം സൂക്ഷിക്കേണ്ടത്. വിഷം ശരീരത്തെ കൊല്ലുമല്ലോ

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...