Tuesday, 29 April 2014

ബൈബിള്‍ മാത്രം മതിയെന്നു പറഞ്ഞു നടന്നാല്‍...

1. ആഴമായ വിശ്വാസത്തിലൂടെ മാത്രമേ ഒരുവനു ദൈവവുമായി ബന്ധപ്പെടുവാന്‍ സാധികുകയുള്ളു.

2. അപരിമേയനായ ദൈവത്തെ പരിമിതിയുള്ളമനുഷ്യനു അവന്‍റെ സഹോദരനില്ക്കൂടെ മാത്രമേ ബന്ധ്പ്പെടാന്‍ സാധിക്കൂ

3 ദൈവത്തെ കാണുവാന്‍ ,  സ്പര്‍ശിക്കുവാന്‍ , ശിശ്രൂഷചെയ്യുവാന്‍  സാധിക്കുന്നതു സഹോദരനില്‍ (അപരനില്‍ )കൂടിമാത്രം.

4 അതാണു യേശു പറഞ്ഞതു ഈ ചെറിയവരില്‍ ഒരാള്‍ക്കു നിങ്ങള്‍ ചെയ്തു കൊടുത്തപ്പോഴൊക്കെ എനിക്കാണു ചെയ്തതെന്നു

5. ദൈവത്തിലുള്ള അബ്രഹാത്തിന്‍റെ ആഴമായവിശ്വാസം ചോദ്യം ചെയ്യപ്പെടത്തതായിരുന്നു. അതിനാല്‍ അന്ധമായ അനുസരണമായിരുന്നു അബ്രഹാമിനു

6. എന്നാല്‍ സഖറിയാ പുരോഹിതന്‍ ,ജനത്തിനു വിശ്വാസം പകര്നുകൊടുക്കേണ്ടവന്‍ ദൈവ വചനത്തെ ചോദ്യം ചെയ്തു ശിക്ഷവാങ്ങുകയും ചെയ്തു

7. എന്നാല്‍ ദൈവത്തിന്‍റെ ദാസത്വം സ്വീകരിച്ച പരിശുദ്ധ കന്യാമറിയ്ത്തിനു വിശദീകരണം ലഭിച്ചു ശിക്ഷയൊന്നുമില്ല ദൈവം ഹ്രുദയമാണു നോക്കുന്നതു.

8. ആഴമായവിശ്വാസത്തോടെ യേശുവിന്‍റെ വസ്ത്രത്തിന്‍റെ അരികില്‍ സ്പര്ശിച്ചവള്‍ക്കും രോഗസൌഖ്യം ലഭിച്ചു.



9. വിശ്വാസമില്ലാത്തനാട്ടില്‍ ചെന്നപ്പോള്‍ യേശുവിനു ഒരു അലഭുതപ്രവര്‍ത്തിയും ചെയ്യാന്‍ സാധിച്ചില്ല. വിശ്വാസമില്ലാത്ത തലമുറയെ യേശു കുറ്റപ്പെടുത്തി .

10. യേശു മാര്ത്തയോടു പറഞ്ഞു വിശ്വസിച്ചാല്‍ നീ ദൈവ മഹത്വം കാണും.



ചുരുക്കത്തില്‍ ആഴമായ ദൈവവിശ്വാസമാണു , പ്രത്യാശയാണു , മനുഷ്യനെ വിശുദ്ധ്ജീവിതത്തിലേക്കു നയിക്കുക. ദൈവത്തിന്‍റെ വിശുദ്ധിയില്‍ പങ്ങ്കുപറ്റാതെ വിശുദ്ധ ജീവിതം നയിക്കാതെ സഹോദരനെ മറ്റിനിര്‍ത്തി ഞാനും എന്‍റെ ദൈവവുമെന്നു ചിന്തിച്ചാല്‍ അവന്‍റെ ജീവിതത്തില്‍ ദൈവമില്ല. അവനു വിശുദ്ധജീവിതം നയിക്കാന്‍ സാധിക്കുകയുമില്ല .അവന്‍ സ്വയത്തിലേക്കു കടക്കുകയും ദൈവത്തിന്‍റെ സ്ഥാനത്തു സ്വയം പ്രതിഷ്ടിക്കുകയും ദൈവത്തിനു പുറം തിരിഞ്ഞിരിക്കുകയും ചെയ്യും. പരസ്നേഹമില്ലാത്തവനു ദൈവസ്നേഹമില്ല. അവന്‍ ഒരിക്കലും ദൈവത്തെ കാണില്ല.

യേശുവില് വിശ്വസിക്കുന്നുവെന്നു പറയുകയും യേശുവിന്‍റെ വചനത്തില്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവര്‍     ചെയ്യുതു യേശുവിനെതിരാണു. .
യേശു പറഞ്ഞ ഓരോ കാര്യവും യേശുവിന്‍റെ മണവാട്ടിയായ സഭയുടെ വിശുദ്ധീകരണത്തിനും വിശുദ്ധരായി ജീവിക്കാന്‍ സഹായകരവുമാണു.

യേശു പറഞ്ഞതില്‍ നിന്നു ഇഷടമുള്ളതു മാത്രം എടുത്തിട്ടു യേശുശിഷ്യരാണെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. യേശു ഒരിക്കലും പാഴ് വാക്ക് പറയുകയില്ലാ.

ഒരിക്കാല്‍ ഒരു പെന്തക്കോസ്തു സഹോദരന്‍ ഫയിസ് ബുക്കില്‍ എഴുതിയതു അതുപോലെ പകര്‍ത്തുന്നു.തിരു രക്തത്തിനെതിരായിപറഞ്ഞതാണു .

ഈ കത്തോലിക്കനൊക്കെ നേരം വെളുക്കുമ്പോള്‍ പള്ളിയിലേക്കുപായുകയാണു കൊതുകുപോകുന്നതു പോലെ യേശുവിന്‍റെ രക്തം കുടിക്കാന്‍....


ഇവര്‍ എന്താണു മനസിലാക്കിയിരിക്കുന്നതു? യേശു വെറും ഒരു തമാശ് പറഞ്ഞതു പോലെ മാത്രമേ അവര്‍ അതേക്കുറിച്ചു മനസിലാക്കിയിട്ടുള്ളു.

“ മനുഷ്യന് ഭക്ഷിക്കുന്നതിനുവേണ്ടി സ്വര്ഗത്തില്‍ നിന്നും ഇറങ്ങിയ അപ്പമാണു ഇതു ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല.  സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണു. ആരെങ്ങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എനേക്കും ജീവിക്കും. ലോകത്തിന്‍റെ ജീവനുവേണ്ടി ജാന്‍ നല്കുന്ന അപ്പ്ം എന്‍റെ ശരീരമാണു (യോഹ.6:50 -51 ) ഇവിടെ തര്‍ക്കത്തിനു എന്തവകാശം ? എന്തു പ്രസക്തി ? പക്ഷേ യഹൂദര് വിശ്വസിച്ചില്ല. ധാരാളം ശിഷ്യയന്മാര്‍ പിരിഞ്ഞുപ്പോയി. അതുകണ്ടീട്ടും യേശു തിരുത്തി പറഞ്ഞില്ല. യേശു പറഞ്ഞതു സത്യമല്ലായിരുന്നുവെങ്ങ്കില്‍   യേശു അവരെ തിരികെ വിളിച്ചു ഞാന്‍ ഒരു തമാശ് പറഞ്ഞതല്ലേ ? അതിനു നിങ്ങള്‍ എന്തിനു എന്നേ വിട്ടുപോകണം ? എന്നു ചോദിക്കുമായിരുന്നു.
                                                                                                                         യേശുപറഞ്ഞതു തന്‍റെ മണവാട്ടിയുടെ വിശുദ്ധീകരണത്തിനു തന്‍റെ മാംസം അവര്‍ ഭക്ഷിക്കണമെന്നുള്ളതു ഒഴിച്ചുകൂട്ടാന്‍ പാടില്ലാത്തകാര്യ മായതുകൊണ്ടാണു . അല്ലെങ്ങ്കില്‍ അവരില്‍ തന്നെ ജീവനുണ്ടാകയില്ല.  അവര്‍  മരിച്ചുപോകും   അതു സംഭവിക്കാന്‍  പാഅടില്ല. തന്‍റെ മണവാട്ടിയെ വിശുദ്ധീകരിക്കണം , വിശുദ്ധിയില്‍  വളരണം   വിശുദ്ധന്മാരായി തീര്‍ന്നു തന്നോടൊപ്പം അവര്‍ നിത്യതയില്‍  വസിക്കണം



എണ്ണയില്ലാത്തവിളക്കു ! 

മണവാളനെ സ്വീകരിക്കാന്‍  വിളക്കെടുത്തു എണ്ണ ഉപേക്ഷിച്ചുകളഞ്ഞ പെന്തക്കോസ്തുകാര്‍ !
മണവാളനെ സ്വീകരിക്കാന്‍  പ്രകാസത്തിനുവേണ്ടി  വിളക്കാകുന്ന വചനം കയ്യില്‍  എടുത്തു. എന്നാല്‍  അതിനകത്തു ഒഴിക്കേണ്ടതായ യെണ്ണയായ കൂദാശകള്‍  എല്ലാം വിട്ടുകളഞ്ഞു. അതില്‍ എറ്റവും പ്രധാനപ്പെട്ട വി. കുര്‍ബനപോലും പെന്തക്കോസ്തുകാര്‍ വിട്ടുകളഞ്ഞു. പിന്നെ ചെയ്യുന്ന ഒരു വലിയ തെറ്റു മാമോദീസാ സ്വീകരിച്ചവരെ വലയില്‍ കുടുക്കി ആറ്റില്‍ മുക്കി ബോധം കെടുത്തിയിട്ടു കൂടെ നിര്‍ത്തും  മണവാളന്‍ വരുമ്പോള്‍  അവര്‍ വിളക്കെടുക്കും കത്തില്ല.
എണ്ണയില്ലാത്തതുകൊണ്ടു കരിന്തിരി എരിയുന്നതുവരെ അവര്‍ തെറ്റു മനസിലാക്കില്ല.



"എല്ലാതിന്മകളുടെയും മാതാവായ ദ്രവ്യാഗ്രഹം ." ( ഇതാണു എറ്റവും വലിയ വിഗ്രഹാരാധന )

യൂദാസ്കറിയാത്തയുടെ പതനത്തിനും കാരണം ഈ ദ്രവ്യാസക്തി ആയിരുന്നു. . ഇന്നു പലപ്പോഴും മനുഷ്യന്‍ ഇതിന്‍റെ പുറകെയാണു . സത്യവിശ്വാസം ത്യജിക്കുന്നതിനും വചനത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതിനും സഭക്കെതിരായി ആഞ്ഞടിക്കുന്നതിനും ഒക്കെ കാരണം പണം ഇഷ്ടം പോലെ ലഭിക്കുമെന്നുള്ളതുകൊണ്ടാണു. മറ്റുചിലര്‍ സഭയില്‍ നിന്നും തെറ്റിപിരിഞ്ഞു ഗള്‍ഫ് മെഖലയില്‍ ചെന്നു വചനം ദുര്‍വ്യാഖ്യാനം ചെയ്തു പണം കൊയ്യുന്നു. ഇതാണു ലൊകത്തില്‍വച്ചു എറ്റവും വലിയ വിഗ്രഹാരാധന !

Salvation is an ongoing process .

കാരണം ഒരുമനുഷ്യന്‍റെ ജീവിതം മരണം വരെ പ്രലോഭകനും വന്‍ചകനുമായ ആ പ്ഴയ ശത്രുവിന്റെ കെണിയില്‍ പെടാനുള്ള സാധ്യത തള്ളികളയാന്‍ പറ്റില്ല. അതുകൊണ്ടാണു യേശു സഭയില്‍ കൂദാശകള്‍ സ്ഥാപിച്ചിരികുന്നതു ഒരു നൂല്‍ പാലത്തില്‍ കൂടെയുള്ളയാത്രയാണു മനുഷ്യജീവിതം .  ഒരു ഉദാഹരണം പറഞ്ഞല്‍    പത്രോസ് യേശുവിന്‍റെ അനുവാദത്തോടെ യേശുവിന്‍റെ അടുത്തെക്കു വെള്ളത്തിനുമീതെ നടന്നു ചെന്നു. യേശുവിനെ നോക്കികൊണ്ടു പതോസ് നടന്നപ്പോള്‍  ഒന്നും സംഭവിച്ചില്ല. എന്നാല്‍ ഒരു നിമിഷം യേശുവിന്‍റെ മുഖത്തുനിന്നും കണ്ണുകള്‍ എടുത്തു തന്നിലേക്കുതന്നെ തിരിഞ്ഞപ്പോള്‍  അധവാ തന്നെകൊണ്ടൂ ഇതു സാധിക്കുമെന്നുള്ള അഹത്തിലേക്കു വന്നപ്പോഴാകാം ഇതാ വെള്ളത്തിലേക്കു താണുപോയി. !ഇതാണു മനുഷ്യജീവിതം ഒരു നിമിഷം ദൈവത്തെ മാറ്റിനിര്‍ത്തിയിട്ടു തന്നിലേക്കു തിരിയുമ്പോള്‍  അധവാ രോഗശാന്തി വരമുള്ളവര്‍ ഇതു സ്വന്തം കഴിവിനാലാണു ചെയ്യുന്നതെന്നുള്ളചിന്ത വന്നു കഴിയുമ്പോള്‍ വീണുപോകുന്നു.ചുരുക്കത്തില്‍ മനുഷ്യനില്‍  പാപപ്രക്രുതിയുണ്ടെന്നും അവന്‍ വീണുപോകാന്‍ സാധ്യതയുണ്ടെന്നും അറിയാവുന്നതുകൊണ്ടാണു യേശു കൂദാശകള്‍  സ്ഥാപിച്ചിരിക്കുന്നതു
ഞാന്‍പറഞ്ഞതിന്‍റെചുരുക്കം.
  “ ഞാന്‍ രക്ഷിക്കപ്പെട്ടുവെന്നും പറഞ്ഞു ആരെങ്ങ്കിലും സത്യത്തിനു നേരേ കണ്ണുമടച്ചു നടന്നാല്‍  അവന്‍  കുഴിയില്‍വീണതുതന്നെ ”
 
 രക്ഷിക്കപ്പെടല്‍ രണ്ടു തരം

1)     യേശു മനുഷ്യവര്‍ഗത്തിനു മുഴുവനായി സാധിച്ചരക്ഷ അതു ഒരിക്കല്‍ മാത്രം ചെയ്തബലിയാണു ഇനിയും ഒരുബലി ഇതുപോലെ രക്തം ചിന്തി ഒരു ബലിക്കാവശ്യമില്ല. യേശു പിതാവിന്‍റെ മുന്‍പില്‍  ഒരിക്കല്‍മാത്രം ചെയ്തബലിയാണു.അതാണു യേശുപ്രഘോഷിച്ച “ സു വിശേഷം “ .
2)     യേശു സാധിച്ച ആ രക്ഷ ഇനിയും ഓരോരുത്തര്‍   സ്വായത്തമാക്കണം അധവാ അവനവന്റെ സ്വന്തമാക്കണം .അതായതു യേശുവിന്‍റെ മണവാട്ടിയാകണം അധവാ യേശുവിന്‍റെ ശരീരത്തിലെ അംഗമാകണം അതു മാമോദീസായില്‍  കൂടിവേണം ആരംഭിക്കന്‍ .എന്നിട്ടു അതൊരു തുടര് നടപടിയാണു.



വിശദീകരണം

    മാമോദീസായോടുകൂടി ഒരുവന്‍റെ ജന്മപാപവും ഉണ്ടെങ്ങ്കില്‍ കര്‍മ്മപാപവും മോചീക്കപ്പെടുന്നു. ആ അവസരത്തില്‍ അവന്‍ സ്വര്ഗത്തിനവകാശിയാണു . ഇനിയും ഒരു കര്‍മ്മപാപം ചെയ്യുന്നതുവരെ മാത്രം .അതിനാല്‍ ഞാന്‍ രക്ഷിക്കപ്പെട്ടുവെന്നുമ്പറഞ്ഞിരുന്നാല്‍ ഭീമമായ പരാജയമായിരിക്കും ഫലം
     ഇനിയും അവന്‍ ജീവിക്കുകയാണെങ്ങ്കില്‍  ഒന്നോ, അന്‍പതോ നൂറോ വര്ഷങ്ങള്‍ ! അതിനിടയില്‍  അവന്‍റെ പാപപ്രക്രുതിയെ  സാത്താന്‍ മുതലെടുത്തു അവനെ പാപത്തില്‍ വീഴ്ത്തിയല്‍ ആ കറകഴുകികളയാന്‍   യേശു സഭയില്‍ കൂദാശകള്‍  സ്ഥപിച്ചിട്ടുണ്ടൂ . അതിന്‍റെ സഹായത്താല്‍ അവനു ലഭിച്ച ദൈവികവെളിച്ചത്തെ ഉജ്ജ്വലിപ്പിക്കാനുള്ള അവസരമാണു യേശു സഭയില്‍ ഒരുക്കിയിരിക്കുന്നതു .

    അതെല്ലാം ഉപേക്ഷിച്ചിട്ടു ബൈബിള്‍  മാത്രം മതിയെന്നു പറഞ്ഞു നടന്നാല്‍  എണ്ണയെടുക്കാതെ വിളക്കുമാത്രമെടുക്കുന്ന ബുദ്ധിയില്ലാത്തകന്യകമാര്‍ക്കു സമമായിരിക്കും അവര്‍ .

അതിനാല്‍  നമുക്കു വെളിച്ചമാകുന്നവിളക്കിനൊപ്പം (ബൈബിളിനൊപ്പം ) അതിനകത്തെ എണ്ണയാകുന്ന കൂദാശകളും ആവസ്യാനുസരണം സ്വീകരിച്ചു ഒരുക്കമുള്ളവരായിരിക്കം 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...