Wednesday 23 April 2014

ഏതാണ്‌ നല്ല കുരിശ്‌

ജോസഫ്‌ ചക്കാലമുറിയില്‍ 

മരണത്തിന്‍റെയും ഉദ്ധാനത്തിന്‍റെയും പ്രതിരൂപമാണു രൂപമുള്ള കുരിശും രൂപമില്ലാത്തകുരിശും. രൂപമുള്ള കുരിശു കാണുമ്പോള്‍  യേശുവിന്‍റെ പങ്ങ്കപ്പാടാണു മനുഷ്യന്‍  ഓര്‍ക്കുക. മാമോദീസായില്‍ നാം യേശുവിനോടുകൂടി കുരിശില്‍ തറക്കപ്പെടുന്നു എന്നു കാണിക്കാന്‍  തൂങ്ങപ്പെട്ട രൂപമുള്ള കുരിശു മാമോദീസാതൊട്ടിയുടെ അടുത്തു വയ്ക്കുന്നതു നല്ലതാണു .


അല്ലെങ്ങ്കില്‍ ദൈവാലയത്തിന്‍റെ വാതുക്കല്‍ ആയാലും കൊള്ളാം. അവിടെനിന്നു യേശുവിന്‍റെ പാടുപീഡ്ഡയെധ്യാനിച്ചു കൊണ്ടു ഞാനാണെല്ലോ ഈപീഠനത്തിനു കാരണമെന്നു ചിന്തിച്ചു മനസ്ഥപിക്കുന്ന എനികു ( എവനും ) പള്ളീക്കകത്തു യേശുവിന്‍റെ കബറായിരിക്കുന്ന അള്‍ത്താരയില്‍ ( ത്രോണോസില്‍ ) സ്ഥാപിച്ചിരിക്കുന്ന രൂപമില്ലാത്തകുരിശു കാണുംപോള്‍  യേശൂ ഉയര്‍ത്തതിന്‍റെ പ്രതിരൂപം എനിക്കു സന്തോഷം നല്കും. സമാധാനം നല്കും ശാന്തി നല്കും !



അങ്ങനെ പള്ളിക്കകത്തു എവനും സമാധാനമായി യേശു ആശംസിച്ച സമാധാനം സ്വീകരിച്ചുകൊണ്ടു യേശുവിനോടുകൂടിയായിരിക്കുന്നതു നല്ലതാണു. ഇനിയും യേശുവിനു പീഡനമോ മരണമോ ഇല്ല. വിജയശ്രീലാളിതനായി യുദ്ധത്തില്‍ ജയിച്ചുവന്ന രാജാവിന്‍റെ അടുത്തു യുദ്ധസമയത്തു ഉണ്ടായ കഷ്ടതകള്‍  ഓര്‍ക്കേണ്ടതില്ല. കല്ലറയില്‍ നിന്നും  ഉദ്ധിതനായി മരണത്തെ ജയിച്ച രാജാവിനോടു കൂടി സന്തോഷിക്കാം .അതിനു അവിടെ ചേരുന്നതു രൂപമില്ലാത്ത കുരിശാണു.

ഇതു എന്‍റെ ഒരു അഭിപ്രായം മാത്രമാണു. അതായതു  രണ്ടുകുരിശും നമുക്കു നല്ലതാണു . തൂങ്ങപ്പെട്ട കുരിശില്ലാതെ രൂപമില്ലാത്തകുരിശു ഉണ്ടാകുകില്ലായിരുന്നു.



ഞാന്‍  പറഞ്ഞതു കുരിശുമരണമില്ലാതെ ഉയര്‍ത്തെഴുനേല്പ്പില്ല. അപ്പോള്‍ ആദ്യം ഉണ്ടായതു കുരിശുമരണമാണു . പക്ഷേ അതിനു വിലയുണ്ടായതു ഉയ്ര്പ്പാണെന്നുള്ളതു വിസ്മരിക്കരുതു മാര്പാപ്പായുടെ വടിയില്‍ തൂങ്ങപ്പെട്ടരൂപമുണ്ടായിരുന്നതു പിന്നെ മറ്റി രൂപമില്ലാത്ത കുരിശു എടുത്തതും ഉദ്ധാനത്തെ ഒര്‍ത്തുകൊണ്ടാണു.

അങ്ങനെ സഭയില്‍ രണ്ടു ദൈവശാസ്ത്രം രൂപപ്പെട്ടു അതിന്‍റെ പ്രതീകം രണ്ടുകുരിശുകളാണു. എതാണു നല്ലതു ? രണ്ടും നല്ലതാണു !
ഒരോന്നും അതാതിന്റെ സ്ഥാനത്തായാല്‍ എത്ര സുന്ദരമായിരിക്കും !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...