Wednesday 16 April 2014

കടന്നുപോകലിന്റെ പെസഹാ, പുളിപ്പില്ലാത്ത അപ്പത്തിന്റെ മാസോത്ത്‌ തിരുനാള്‍

ജോസഫ്‌ ചക്കാലമുറിയില്‍ 


വിശുദ്ധകുര്‍ബാന - ചരിത്ര പശ്ചാത്തലം.
പഴയനിയമ പശ്ചാത്തലം

പെസഹാ



നാടോടികളായ ആട്ടിടയന്മാര്‍ നാടു വിടുമ്പോള്‍  പെസഹാ  (കടന്നു പോകുന്നു) ആഘോഷിക്കും. പിന്നീടു ഇതു ചെങ്കടല്‍ കടന്നതിന്‍റെ ഓര്‍മ്മയായി.

മാസോത്തു വിളവെടുപ്പുതിരുന്നാള്‍ കന്നി നെല്ലിന്‍റെ പരിശുദ്ധിക്കു കുറവു വരാതെ പുളിപ്പില്ലാത്ത അപ്പം ദൈവത്തിനു സമര്പ്പിക്കുന്നു. പെസഹായും മാസോത്തും പിന്നീടു സമന്വയിക്ക്പ്പെട്ടു.

“ അവര്‍ അതിന്‍റെ മാംസം തീയില്‍ ചുട്ടു, പുളിപ്പില്ലാത്ത അപ്പവും കൈപ്പുള്ള ഇലകളും കൂട്ടി അന്നു രാത്രി ഭക്ഷിക്കണം “ (പുറ.12: 8 )

“ ഒന്നാം മാസം പതിന്നാലാം ദിവസം വൈകുന്നേരം കര്ത്താവിന്‍റെ പെസഹായാണു. ആ മാസം പതിനന്ചാം ദിവസം കര്‍ത്താവിനുള്ള പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുന്നാള് ( ലേവ്യ.23: 5 – 6 )

ദൈവകല്പനയനുസരിച്ചു ഈ യഹൂദപെസഹ്ഹാ ആചരണം തുടര്‍ന്നു .
“കര്‍ത്താവു മോശയോടും അഹരോനോടും അരുളിചെയ്തു പെസഹാ ആചരിക്കേണ്ട ചട്ടം ഇതാണു “ ( പുറ. 12: 43 )

പുതിയനിയമത്തിലേക്കു കടക്കുമ്പോള്‍ ഒടുവിലത്തെ അത്താഴം യഹൂദ പെസഹാ പശ്ചാത്തലമെന്നു പണ്ഠിതമതം.

“ പെസഹാ ബലി അര്‍പ്പിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒന്നാം ദിവസം ,ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു നിനക്കു ഞങ്ങള് എവിടെ പെസഹാഒരുക്കണമെന്നാണു നീ ആഗ്രഹിക്കുന്നതു? ( മര്കോ.14:12 )

“യേശു നിര്‍ദ്ദേശിച്ചതു പോലെ ശിഷ്യന്മാര്‍ പെസഹാഒരുക്കി.( മത്താ.26:19 )

“ യേശു പത്രോസിനെയും യോഹന്നാനെയും അയച്ചുകൊണ്ടു പറഞ്ഞു. നിങ്ങള്‍ പോയി നമുക്കു പെസഹാ ഭക്ഷിക്കേണ്ടതിനു ഒരുക്കങ്ങള്‍ ചെയ്യുവിന്‍ ( ലൂക്കാ 22:8 )

ആദിമസഭയിലെ “ അപ്പം മുറിക്കല്‍ ” 

അവര്‍ അപ്പസ്തോലന്മാരുടെ പ്രബോധനം. കൂട്ടായ്മ, അപ്പം മുറിക്കല്‍, പ്രാര്ത്ഥന എന്നിവയില്‍ സദാ താല്പര്യപൂര്‍വം പങ്ങ്കു ചേര്‍ന്നു (അപ്പ.2:42 )
ആഴ്ച്ചയുടെ ആദ്യദിവസം അപ്പം മുറിക്കാന് ഞങ്ങള് ഒരുമിച്ചുകൂടി .(അപ്പ.20:7 )



“ഇതു പറഞ്ഞിട്ടു അവന്‍ എല്ലാവരുടേയും മുന്‍പാകെ അപ്പമെടുത്തു ദൈവത്തിനു കൃതജ്ഞതയര്പ്പിച്ചുകൊണ്ടു മുറിച്ചു ഭക്ഷിക്കാന്‍ തുടങ്ങി . (അപ്പ. 27:35 )


വിശുദ്ധ പൌലോശ്ളീഹായുടെ വാക്കുകള്‍

“ കര്‍ത്താവില്‍ നിന്നു എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്പ്പിച്ചതുമായ കാര്യം ഇതാണു . കര്ത്താവായ യേശു താന്‍ ഒറ്റികൊടുക്കപ്പെട്ട രാത്രിയില്‍ അപ്പമെടുത്തു  കൃതജ്ഞതയര്പ്പിച്ചതിനു ശേഷം അതു മുറിച്ചുകൊണ്ടു അരുളിചെയ്തു ഇതു നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ ശരീരമാണു.എന്‍റെ ഒര്‍മ്മക്കായി ഇതു ചെയ്യുവിന്‍ “ (1കോറ.11:23-24 )

കുര്‍ബാന ഒരു ഓര്‍മ്മയാചരണം

“ അവന്‍ അപ്പമെടുത്തു ക്രിതജ്ഞതാസ്തോത്രം ചെയ്തു മുറിച്ചു അവര്‍ക്കുകൊടുത്തുകൊണ്ടു അരുളിചെയ്തു ഇതു നിങ്ങള്‍ക്കുവേണ്ടി നല്കപ്പെടുന്ന എന്‍റെ ശരീരമാണു. എന്‍റെ ഓര്‍മ്മക്കായി ഇതു ചെയ്യുവിന്‍ ” ( ലൂക്ക. 22: 19 )

 

കുര്‍ബാന ഒരു പരിഹാരബലി

“എന്‍റെ ഇപ്പോഴത്തെ ഐഹീകജീവിതം എന്നെസ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെതന്നെ ബലിയര്‍പ്പിക്കുകയും ചെയ്ത ദൈവപുത്രനില്‍ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണു “ ( ഗലാ. 2: 20 )

“ അവിടുന്നു നമുക്കുവേണ്ടി സുരഭിലക്കാഴ്‌ചയും ബലിയുമായി
 തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചു “ ( എഫേ.5: 2 )

കുര്‍ബാനയില്‍ കര്‍ത്താവിന്‍റെ യഥാര്‍ത്ഥ സാന്നിധ്യം

“ തന്മൂലം ആരെങ്ങ്കിലും അയോഗ്യതയോടെ കര്‍ത്താവിന്‍റെ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നും പാനം ചെയ്യുകയും ചെയ്താല്‍ അവന്‍ കര്‍ത്താവിന്‍റെ ശരീരത്തിനും രക്തത്തിനും എതിരേ തെറ്റുചെയ്യുന്നു “ (1കോറ. 11:27 )
“ ……….ലോകത്തിന്‍റെ ജീവനു വേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്‍റെ ശരീരമാണു……….നിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും അവന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്ങ്കില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല “ ( യോഹ. 6: 51 – 53 )



ഇനിയും ധാരാളം തളിവുകള്‍ ദൈവ വചനത്തില്‍ നിന്നും എടുക്കനുണ്ടു വലിയലേഖനം ആകാതിരിക്കാന്‍ ചുരുക്കുന്നു. ഇന്നത്തെ അന്ത്യ അത്താഴത്തിനാണെല്ലോ കര്‍ത്താവു വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതു യേശുവുമായി ഒന്നാകുവാനാണു അവിടുന്നു ഇതു സ്താപിച്ചതെന്നുവ്യക്തം.
“എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കും “ ( യോഹ. 6 :56 )

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...