Sunday 27 April 2014

സഭയില്‍ വിശുദ്ധന്മാര്‍ ഉണ്ടാകുവാന്‍

 Nobility and Sanctity :  ഇതു രണ്ടും നല്ല ഒരു കുടുംബജീവിതത്തിനു ഒഴിച്ചുകൂടാന്‍ പാടില്ലാത്ത രണ്ടു ഘടകങ്ങളാണു.പക്ഷേ ഇതു ചന്തയില്‍  വാങ്ങാന്‍  കിട്ടുന്നതുമല്ല. ഇതു നാം ആര്‍ജിച്ചെടുക്കേണ്ടതുതന്നെയാണു . ദൈവത്തിന്‍റെ വിശുദ്ധിയില്‍ പങ്കാളികളായി സ്നേഹത്തിന്‍റെ കൂട്ടായ്മയില്‍ ജീവിച്ചെങ്ങ്കില്‍  മാത്രമേ Nobility യും  Sanctity യും കുടുംബത്തില്‍  വളര്‍ന്നു വരികയുള്ളു. അതിനു നല്ല ഒരു കുടുബം ഉണ്ടാകേണ്ടിയിരിക്കുന്നു. “ ഒന്നിച്ചു പ്രാര്‍ത്ഥിക്കുന്ന കുടുബം ഒന്നിച്ചുനിലനില്ക്കും"



കുടുംബം

കുടുംബങ്ങള്‍  സഭയോടുചെര്‍ന്നു  വിശുദ്ധിയില്‍ വളര്‍ന്നു വരണം .കരണം ദൈവത്തിന്‍റെ പ്രവര്‍ത്തനമാണു നിരന്തരം സഭയില്‍ നടക്കുന്നതു . അതിനാണു യേശൂ തന്‍റെ മണവാട്ടിയുടെ നിരന്തരവിശുദ്ധീകരണത്തിനായി വീശുദ്ധ കൂദാശകള്‍ സഭയില്‍ സ്ഥാപിച്ചിരിക്കുന്നതു .അതിനാല്‍ കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിലൂടെ നിരന്തരമായ വിശുദ്ധീകരണപ്രക്രിയയാണു നടത്തുന്നതെന്നും ഇതു ആത്മീയ വിശുദ്ധീകരണത്തിനാവശ്യമാണെന്നും കുടുംബനഥന്‍ സ്വജീവിതത്തില്കൂടി കുടുംബാംഗങ്ങളെ പഠിപ്പിക്കണം .
ഇവിടെ വിശുദ്ധശ്ളീഹാ തിമോത്തിയോസിനോടു പറയുന്നതു അടിവരയിട്ടു മനസിലാക്കേണ്ടതാണു.



“ എന്‍റെ കൈവയ്പ്പുമൂലം നിനക്കു ലഭിച്ച ദൈവീകവരം ഉജ്ജലിപ്പിക്കണമെന്നു ഞാന്‍  നിന്നെ ഓര്‍മ്മിപ്പിക്കുന്നു .അതേ ഒരിക്കല്‍ ലഭിച്ചതിനെ നാം നിരന്തരം ഉജ്ജ്വലിപ്പിക്കേണ്ടിയിരിക്കുന്നു.അതു സഭയില്‍ പരികര്‍മ്മം ചെയ്യുന്നകൂദാശകളില്‍ ക്കൂടിവേണം നടക്കാന്‍ . അതിനു എറ്റവും പ്രധാനപ്പെട്ടതു വിശുദ്ധകുര്‍ബാനയിലുള്ള പങ്ങ്കാളിത്വമാണു.അതുപോലെ പ്രാര്‍ത്ഥനാചൈതന്യം കുടുംബത്തില്‍ നിലനിര്‍ത്താന്‍ സാധിക്കണം ചുരുക്കിപറഞ്ഞാല്‍ സഭാത്മകമായ ജീവിതത്തില്‍ കൂടിവേണം കുടുംബനവീകരണം നടക്കുവാന്‍ എന്നുവേണം അനുമാനിക്കുവാന്‍



ആദ്യ ആദാമായ മനുഷ്യനും രണ്ടാമാദാമായ ദൈവവും .

രണ്ടുപേരുടേയും മണവാട്ടികള്‍  അവരുടെ പാര്‍ശ്വങ്ങളില്‍ നിന്നുമാണു ഉല്‍ഭവിക്കുന്നതു .രണ്ടിടത്തും മണവാളനും മണവാട്ടിയും തമ്മിലുള്ള ശക്‍തമായബന്ധത്തെയാണു ഇതുകാണിക്കുന്നതു . ആദിമപുരുഷന്‍റെ പാര്‍ശ്വത്തില്‍ നിന്നും അവന്‍റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്‍റെ മാംസവുമായി ഒരിക്കലും വേര്‍പിരിയാതിരിക്കാനായി ദൈവം അവനു ഒരു മണവാട്ടിയെ നല്കി. ഇതുപോലെ തന്‍റെ മണവാട്ടിയായസഭയുമായുള്ള കുഞ്ഞാടിന്റെ വിവാഹം നടക്കാനായി ( വെളീ.19: 7-8 ) തന്‍റെ ഉടലായ സഭയുടെയും ജനനം യേശുവിന്‍റെയും പാര്ശ്വത്തില്‍ നിന്നുമായിരുന്നു.



ഭാര്യാ ഭര്‍ത്താക്കന്മാര്‍


ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധത്തിന്റെ അവിഭാജ്യത യേശു ഊന്നിപ്പറയുന്നുണ്ട്‌.  മത്താ.19:5-6 )
ക്രിസ്തീയ ഭാര്യാഭര്‍ത്താക്കന്മാര്‍  യേശുവും സഭയും തമ്മില്‍ സ്നേഹത്തില്‍ ഒന്നായിരിക്കുന്നതുപോലെ ഒന്നായിരിക്കണം. അവര്‍ക്കു ലഭിച്ചിരിക്കുന്നവിളിയുടെ മഹത്വം മനസിലാക്കി പ്രാര്‍ത്ഥനയിലും സഭാത്മക ജീവിതത്തിലും അധിഷ്ടിതമായ  ഒരു ജീവിതം നയിച്ചെങ്ങ്കിലെ സഭയില്‍  -- കുടുംബത്തില്‍ വിശുദ്ധന്മാര്‍ ഉണ്ടാകൂ.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...