Wednesday 27 August 2014

അരാണു ആ സ്ത്രീ ?

" നീയും സ്ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. ......... " ( ഉല്പ.3:15 )

പിതാവു പറഞ്ഞ ഈ സ്ത്രീ ആരാണു ?

ആ സ്ത്രീയെ പുത്രനാണു ലോകത്തിനു കാണിച്ചുകൊടുത്തതു  !

അരാണു ആ സ്ത്രീ ?

" സ്ത്രീയേ എനിക്കും നിനക്കും എന്തു  ? എന്‍റെ സമയം ഇനിയും ആയിട്ടില്ല (യോഹ.2:4 )
സഭാ വിരോധികള്‍  ദുവ്യാഖ്യാനം ചെയ്യുന്ന വചനങ്ങളില്‍ ഒന്നാണിതു. ( മഠ്ത്തില് നിന്നും ചാടിപ്പോയ സ്ത്രീയും ഈ വചന ഭാഗം ഉപയോഗിച്ചായിരുന്നു ജല്പനം ). അതേസമയം  കത്തോലിക്കര്‍ മാതാവിന്റെ മാധ്യസ്ഥശകതിയെ വെളിപ്പെടുത്തുന്ന ഒരു സംഭവമായി ഇതിനെ ചിത്രീകരിക്കുന്നു.

സന്ദര്‍ഭം മനസിലാക്കാതെ ഇതിനെ വ്യാഖ്യാനിച്ചാല്‍ തെറ്റും. ഇതിന്‍റെ അര്‍ത്ഥം തുടര് വാചകത്തില് രേഖപ്പെടുത്തിയിട്ടുണ്ടു

" ഗലീലിയിലെ കാനായില്‍ ഇതു പ്രവര്‍ത്തിച്ചു യേശു അടയാളങ്ങളുടെ ആരംഭം കുറിച്ചു. ഇതുവഴി അവിടുന്നു തന്‍റെ മഹത്വം പ്രകടമാക്കുകയും അവിടുത്തെ ശിഷ്യന്മാര്‍ അവിടുന്നില്‍ വിശ്വസിക്കുകയും ചെയ്തു ." ( യോഹ.2:11 )

ഇതിന്‍റെ അടിസ്താനലക്ഷ്യം യേശുവിന്റെ മഹത്വം വെളിപ്പെടുത്തുകയാണു. യേശുവിന്‍റെ മഹത്വം ദൈവത്തിന്‍റെ മഹത്വം തന്നെയാണു.

"പിതാവേ സമയം വന്നിരിക്കുന്നു. പുത്രന്‍ അങ്ങയേ മഹത്വപ്പെടുത്തേണ്ടതിനു അങ്ങയുടെപുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ " (യോഹ.17:1 )    ദൈവത്തെ മഹത്വപ്പെടുത്തുകയായിരുന്നു യേശുവിന്‍റെ ജീവിതലക്ഷ്യമെന്നു പറയാം .മഹത്വപ്പെടുത്തുകയെന്നു പറഞ്ഞാല്‍ മനുഷ്യരാല്‍ അറിയപ്പെടുക അംഗീകരിക്കപ്പെടുക യെന്നാണു.

യേശു അല്ഭുതങ്ങളിലൂടേയും അടയാളങ്ങളീലൂടെയും ലോകത്തിനു സ്വയം വെളിപ്പെടുത്തുകയായിരുന്നു. യേശുവിന്റെ മഹത്വം വെളിപ്പെടുമ്പോള്‍ അതുവഴി പിതാവിന്റെയും മഹത്വമാണു വെളിപ്പെടുക. യേശുവിന്‍റെ ഈ ചോദ്യം ഈ വെളിപ്പെടുത്തലിന്റെ , മഹത്വപ്പെടുത്തലിന്റെ വെളിച്ചത്തില്‍ വേണം വ്യാഖ്യാനിക്കേണ്ടതു " സ്ത്രീ എനിക്കും നിനക്കും എന്തു ? "

ഇടപെടലിന്‍റെ അര്‍ത്ഥം

അവര്‍ക്കു വീഞ്ഞില്ല എന്ന മാതാവിന്‍റെ വാക്കുകളില്‍ തന്നെ പരോക്ഷമായി ഒരു അപേക്ഷയുണ്ടു.യേശുവിന്റെ ചോദ്യം അക്ഷരാര്ത്ഥത്തില്‍ മനസിലാക്കിയാല്‍  " എനിക്കും നിനക്കും എന്തു ? "  ti emoi kai soi (What me and to you )
എന്നാല്‍ ഈ ചോദ്യം 3 അര്‍ത്ഥങ്ങളില്‍ മനസിലാക്കാം

1) നിഷേധാര്‍ത്ഥം മാതാവു ആവശ്യപ്പെട്ടതു നിഷേധിക്കുന്നു.

2) ശാസന  മാതാവിന്‍റെ അപേക്ഷയെ പരുഷമായി ശാസിക്കുന്നു. അവരുടെ കാര്യത്തില്‍ നമുക്കെന്തുകാര്യംഎന്നഭാവത്തില്‍                                                            
3) ഇടപെടലിന്‍റെ അര്‍ത്ഥത്തെപറ്റിയുള്ള ചോദ്യം ( what is it ? )

യേശുവിന്‍റെ ചോദ്യം പരുഷമായ നിഷേധമോ ശാസനയോ അല്ലെന്നു അവിടുന്നു അപേക്ഷ സാധിച്ചുകൊടുക്കുന്നതില്‍ നിന്നും സുവ്യക്തമാണെല്ലോ? അതുമാത്രമല്ല മാതാവിനു തന്‍റെ അപേക്ഷയുടെ ഫലപ്രാപ്തിയെ പറ്റി യാതോരു സംശയവുമില്ലായിരുന്നു.
" അവന്‍ നിംഗളോടുപറയുന്നതു ചെയ്യുവിന്‍ " ( യോഹ. 2:5 )എന്ന അമ്മയുടെ ന്ര്ദേശം തന്‍റെ അപേക്ഷ ഒരിക്കലും തന്‍റെ മകന്‍ നിഷേധിക്കില്ലെന്നുള്ള ഉറപ്പുള്ളതുകൊണ്ടാണഅതുപോലെ യേശു നിഷേധിച്ചതിന്റെ യാതൊരു സൂചനയുമില്ല. അവിടുന്നു പറഞ്ഞതു  "ഭരണികളില്‍ വെള്ളം നിറക്കാനാണൂ "  (യോഹ.2:7 )

മഹത്വീകരണത്തിനുള്ള സമയം 

" എന്‍റെ സമയം ഇനിയും ആയിട്ടില്ല " യോഹന്നാന്‍റെ സുവിശേഷത്തില്‍ ഈ സമയത്തിനു വലിയ വിലയാണു. അല്ഭുതപ്രവര്ത്തനത്തിനുള്ള സമയമല്ല യേശുവിന്റെ മഹത്വീകരണത്തിന്‍റെ സമയമാണു പീഡാനുഭവവും മരണവും ഉയിര്പ്പും ഉള്‍കൊള്ളുന്ന മഹത്വീകരണമാണു .

ഗ്രീക്കുകാര്‍ യേശുവിനെ അന്വേഷിച്ചു വന്നപ്പോള് യേശുപറഞ്ഞു.." മനുഷ്യപുത്രന്‍ മഹത്വീകരിക്കപ്പെടാനുള്ളസമയം വന്നിരിക്കുന്നു. (യോഹ.12;23)                 അന്ത്യ പ്രാര്‍ത്ഥനയിലും ഇപ്രകാരം കാണുന്നു. 

" പിതാവേ സമയം വന്നിരിക്കുന്നു. പുത്രന്‍ അങ്ങയേ മഹത്വപ്പെടുത്തേണ്ടതിനു അങ്ങയുടെ പുത്രനെ അങ്ങു മഹത്വപ്പെടുത്തണമേ " ( യോഹ.17 :1) ഇവിടെയെല്ലാം അവിടുത്തേപീഡാനുഭവ്ത്തിന്‍റെയും മഹത്വീകരണത്തിന്‍റെയും സമയമാണു.

ഇനിയും വേണം യേശു സമയമായില്ല.എന്നു പറഞ്ഞതിന്റെ അര്ത്ഥം എന്തെന്നു മനസിലാക്കാന്‍ .അങ്ങനെ ചിന്തിക്കുമ്പോള് സമയമായിട്ടില്ലയെന്നു പറഞ്ഞതിന്റെ അര്ത്ഥം തന്റെ മഹത്വീകരണത്തിന്റെ സമയം ആയിട്ടില്ലേന്നാണു. കാനായില്‍ ആരംഭിച്ചു ഗോഗുല്ത്തായിലും ,ഉദ്ധാനത്തിലും അവസാനിക്കുന്നതാണു തന്റെ മഹ്ത്വീകരണം. അതാണു ഇവിടുത്തെ ചൊദ്യത്തിന്‍റെ അര്‍ത്ഥം .

മറിയം രണ്ടാം ഹവ്വാ

" സ്ത്രീ " സ്വന്തം അമ്മയേ യേശു സ്ത്രീ യെന്നു വിളിക്കുന്നു. മാതാവിനെ യേശു അംഗീകരിക്കുന്നില്ലെന്നല്ല ഇതിനര്‍ത്ഥം .ദൈവശാസ്ത്രപരമായി ചിന്തിക്കുമ്പോള്‍ വളരെ അഗാധമായ ഒരര്‍ത്ഥം ഈ സ്ത്രീ ക്കുണ്ടു. അതായതു ഇവിടെ ക്രിസ്തുവിന്റെ അമ്മമാത്രമല്ല. രക്ഷാകരകര്‍മ്മത്തില്‍ യേശുവിനോടു സഹകരിക്കുന്ന ഒരു വ്യക്തികൂടെയാണു പരിശുദ്ധ കന്യാമറിയം
ദൈവമഹത്വീകരണം രക്ഷാകരമാണു. ഈ രക്ഷാകരകര്മ്മത്തില് യേശുവിനോടു സഹകരിക്കുന്ന സ്ത്രീയാണു മാതാവു.

മനുഷ്യന്‍റെ വീഴ്ച്ചയില്‍ പുരുഷനോടൊപ്പം ഒരു സ്ത്രീ സഹകരിച്ചു. രക്ഷാകരകര്മ്മത്തില്‍ രണ്ടാമാദാമായ യേശുവിനോടു സഹകരിക്കുന്ന രണ്ടാം ഹവായാണു മാതാവു. ഇതാണു സ്ത്രീയെന്നവാക്കിന്‍റെ സൂചന. ദൈവമഹത്വീകരണത്തില്‍ ആദ്യന്തം സഹകരിക്കുന്ന ആളാണു മറിയം .അതാണു എനിക്കും നിനകും എന്തു എന്നചോദ്യത്തിന്‍റെ അര്‍ത്ഥം.

മാതാവിനെ സ്ത്രീയെന്നു രണ്ടുപ്രാവസ്യം അഭിസംബോധന ചെയ്യുന്നുണ്ട്.    കുരിശിന്‍ ചുവടില്‍ വച്ചു സ്ത്രീ ഇതാ നിന്‍റെ മകന്‍ (യോഹ. 19:26 )
അടയാളങ്ങളുടെ ആരംഭത്തിലും അവസാനത്തിലും മാതാവിനെ സ്ത്രീയെന്നാണു സംബോധനചെയ്യുന്നതു.

അതിനാല്‍ ഈ ഭാഗം മാനുഷീകബംധത്തിന്റെ അടിസ്ഥാനത്തിലല്ല മനസിലാക്കേണ്ടതു ദൈവശാസ്ത്രപരമായ കാഴ്ച്ചപ്പാടില്‍ വേണം മനസിലാക്കാന്‍. മറ്റൊരു വാക്കില് പറഞ്ഞാല്‍ പരസ്യ് ജീവിതത്തിന്‍റെ ആരംഭത്തിലും അവസാനത്തിലും മാതാവിനെ സ്ത്രീയെന്നു സംബോധന ചെയ്യുന്നതു ഉല്പത്തിയില്‍ പിതാവു പറഞ്ഞ ആസ്ത്രീ തന്നെയാണു ഈ സ്ത്രീയെന്നു കാണിക്കാനാനെന്നു ചുരുക്കി മനസിലാക്കാം .



എന്നാല് പെന്തക്കൊസ്തുകാരും അതുപോലുള്ല സെക്റ്റുകാരും മറിയത്തെ താറടിക്കാനായി ഈ ഭാഗം എടുത്തു ദുര്വ്യാഖ്യാനം നടത്തും

ഒരു സംഭവം കൂടെങ്ങ്കിലും പറഞ്ഞില്ലെങ്കില്‍ അമ്മയെക്കുറിച്ചു പറയുന്ന വിവരക്കേടിനുള്ള മറുപ്ടി പൂര്ത്തിയാകില്ല

യേശുവിന്‍റെ അമ്മയും സഹോദരന്മാരും

“ ഇതാ എന്‍റെ അമ്മയും സഹോദരന്മാരും ദൈവതിരുമനസു നിറവേറ്റുന്നവരാരോ അവരാണു എന്റെ സഹോദരനും സഹോദരിയും അമ്മയുമെല്ലാം “  ( മര്കോ. 3: 31—35 )
ഈ ഭാഗം ഒത്തിരി വിവാദം സ്രിഷ്ടിച്ചിട്ടുള്ളതാണു.

മുല്ലാക്കരയും മറ്റു പെന്തക്കോസ്തുകാരും പറയുന്നതു യേശുവിന്‍റെ അമ്മയായ മറിയത്തിനു മറ്റുമക്കള്‍ ഉണ്ടായിരുന്നെന്നു !

അങ്ങനെയെങ്ങ്കില്‍ മറിയത്തിന്റെ കന്യാത്വത്തില് വിശ്വസിക്കാമോ ?
യേശു സ്വന്തം അമ്മയേയും സഹോദരന്മാരെയും തള്ളിപറഞ്ഞോ ?
പരിശുദ്ധ കന്യാമറിയത്തിന്റെ കന്യാത്വത്തെ ചോദ്യം ചെയ്യാനായി പ്രൊട്ടസ്റ്റന്റ്റുകാര് ഉപയോഗിക്കുന്നതു വി.മര്ക്കോസിന്റെ സുവിശേഷം ആറാം അധ്യായം മൂന്നാം വാക്യമാണു.

“ ഇയാള്‍ മറിയത്തിന്‍റെ മകനും യാക്കോബു, യോസേ ,യൂദാ, ശിമയോന്‍ എന്നിവരുടെ സഹോദരനുമായ തച്ചനല്ലേ ?ഇയാളുടെ സഹോദരന്മാരും ഇവിടെ നമ്മോടുകൂടിയില്ലേ ? ( മര്ക്കൊ. 6: 3 )

ഈ സംശയം ദൂരീകരിക്കാന്‍ ബൈബിളിലേക്കുതന്നെ തിരിയണം അതുപോലെ തന്നെ വി.ഗ്രന്ധത്തിന്‍റെ മൂലഭാഷയും അതിന്റെ അര്ത്ഥവ്യ്ത്യാസങ്ങളും നാം അറിയണം അപ്പോള്‍  മറിയത്തിന്‍റെ കന്യാത്വത്തിനു അനുകൂലമായ പലതെളിവുകളും നമുക്കു ലഭിക്കും

1)     സഹോദരന്മാര്‍ എന്ന വാക്കിനു ഉപയോഗിച്ചിരിക്കുന്ന “ അദല്ഫോസെന്ന (adelphos ) ഗ്രീക്കുവാകാണു. അറാമായാഭാഷയില്‍   “ ആഹാ “ ഹീബ്രു ഭാഷയിലെ “ ആഹ് “ ഈ മൂന്നു വാക്കുകളും വിശാലമായ അര്‍ത്ഥം ഉള്‍കോള്ളുന്നു. ( മലങ്കരപള്ളിയില്‍ ലേഖനം വായിക്കുമ്പോള്‍ " ആഹായ് " നമ്മള്‍ കേള്ക്കുന്ന വാകാണെല്ലോ പള്ളിയില്‍  ഇരിക്കുന്ന എല്ലാവരേയും സഹോദരന്മാരായി കാണുന്നു )

2)    പ്രസക്തമായ ഈ ഭാഗം രക്തബന്ധമുള്ളവരെയല്ലാ വിവക്ഷിക്കുന്നതു കാരണം ഇവിടെ പറയുന്ന യാക്കോബിന്‍റെയും യോസയുടേയും അമ്മ പിന്നീടു മര്ക്കോസിന്റെ സുവിശേഷത്തില്‍ തന്നെ പതിനന്‍ചാം അധ്യായം നാല്പതാം വാക്യത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ടു          “ ഇതെല്ലാം വീക്ഷിച്ചുകൊണ്ടു കുറെസ്ത്രീകളും ദൂരെ നിന്നിരുന്നു. ആ കൂട്ടത്തില്‍ മഗ്ദലനാമറിയവും ചെറിയാക്കോബിന്റെയും യോസെയുടേയും അമ്മയായ മറിയവും ശലോമിയും ഉണ്ടായിരുന്നു.  ( മാര്ക്കു 15:40 ) കുരിശിന്‍റെ ചുവട്ടില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അതു യേശുവിന്‍റെ അമ്മയല്ലെന്നു വ്യക്തമാണെല്ലോ ?

3)     മര്ക്കോസ് സുവിശേഷകന്‍ യേശുവിനെ “ മറിയത്തിന്‍റെ മകന്‍ “ എന്നാണു വിശേഷിപ്പിക്കുന്നതു ( മര്കോ 6: 3 )എന്നാല്‍ യൌസേപ്പിന്‍റെ മകനെന്നു പറയുന്നില്ലെന്നുള്ളതു പ്രത്യേകം ശ്രദ്ധിക്കണം യഹൂദരുടെ പതിവനുസരിച്ചു അപ്പന്‍റെ പേരിലാണു അറിയപ്പെടേണ്ടതു.

4)     മര്ക്കോ.3:31-35 ല് പറഞ്ഞിരിക്കുന്ന സഹോദരന്മാര്‍ 3:21 ല്‍ പറഞ്ഞിരിക്കുന്നതിന്‍റെ പരിസമാപ്തിയായിട്ടുവേണം കണക്കാക്കാന്‍  “ യേശുവിന്റെ സ്നേഹിതര്‍ ഇതുകേട്ടു അവിടുത്തെ പിടിച്ചുകൊണ്ടു പോകാന്‍ വന്നു. എന്തെന്നാല്‍ അവിടുത്തെ മനസിന്‍റെ സമനിലതെറ്റിയെന്നു അവര്‍ പറഞ്ഞിരുന്നു “ ( മാര്കോ 3: 21 )ഇവിടെ സ്നേഹിതര്‍ എന്നാണു പറഞ്ഞിരിക്കുന്നതു . ഈ സ്നേഹിതര്‍ “ബന്ധുക്കള്‍” അധവാ സ്വന്തക്കാര് ആകാം അമ്മയക്കും ബന്ധുക്കള്‍ക്കും സ്വഭാവികമായും ഉല്കണ്ഠയുണ്ടായിട്ടാണു അവര്‍ പിടിച്ചുകൊണ്ടു പോകാന്‍ വന്നതു

5)     യേശുവില്‍ പിശാചു ആവസിച്ചുവെന്നു വേദ പണ്ഡിതര്‍ പറഞ്ഞതുകൊണ്ടാവണം അവിടുത്തെ പിടിച്ചുകൊണ്ടൂ പോകാന്‍ മറിയവും ബന്ധുക്കളും പുറകെ വന്നതു ( മര്കോ. 3: 21).

ദൈവഹിതം പ്രവര്ത്തിക്കുന്നവര്‍

ചുറ്റും ഇരിക്കുന്നവരെ നോക്കി അവിടുന്നു പ്രസ്താവിച്ചു,
“ ഇതാ എന്‍റെ അമ്മയും സഹോദരന്മാരും ദൈവതിരുമനസ് നിറവേറ്റുന്നവനാരോ അവനാണു എന്‍റെ സഹോദരനും സഹോദരിയും അമ്മയും “ മ്ര്ക്കോ 6:34-35 )
മത്തായിയുടെ സുവിശേഷത്തില്‍ അവിടുന്നു തന്‍റെ സിഷ്യന്മാരുടെ നേരേ കൈ നീട്ടികൊണ്ടു പ്രഖ്യാപിച്ചു. ( മത്താ.12:49 ) എന്നാണു രേഖപ്പെടുത്തുന്നതു . ദൈവരാജ്യത്തിന്‍റെ ഒരു പുത്തന്‍ സന്ദേശം തന്‍റെ അനുഗാമികള്‍ക്കു പകര്‍ന്നു കൊടുക്കുകയാണു അവിടുന്നു. പാരതന്ത്രികമായ കുടുംബത്തെയും കുടുംബബന്ധത്തെയും ആണു അവിടുന്നു സൂചിപ്പിക്കുനതു
സ്വര്ഗീയപിതാവിന്‍റെ കുടുംബം. തന്‍റെ പിതാവിന്‍റെ തിരുമനസ് നിറവേറ്റുന്നവരാണു ആ കുടുംബത്തിലെ അംഗങ്ങള്‍ അതുകൊണ്ടാണു ശിഷ്യന്മാരുടെ നേരേ കൈ നീട്ടികൊണ്ടൂ ദൈവവചനം പാലിക്കുന്ന തന്‍റെ ശിഷ്യന്മാരാണു തന്‍റെ സഹോദരനും സഹോദരിയും അമ്മയുമെന്നു അവിടുന്നു പഠിപ്പിക്കുന്നു.

മത്തായിയുടെ സുവിശേഷത്തില്‍ എന്‍റെ പിതാവിന്‍റെ ഇഷ്ടമെന്നും മര്ക്കോസിന്റെ സുവിശേഷത്തില്‍ ദൈവതിരുമനസെന്നും ലൂക്കോസിന്റെ സുവിശേഷത്തില്‍ ദൈവവചനമെന്നും വിളിക്കുന്നതെല്ലാം ഒന്നുതന്നെയാണു. “ ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്ത്തിക്കുകയും ചെയ്യുന്നവരാണു എന്‍റെ അമ്മയും സഹോദരന്മാരും . ( ലൂക്ക 8:21 )

ദൈവരാജ്യം പുതിയവ്യവസ്ഥിതിയാണു

യേശുവിന്‍റെ പ്രബോധനത്തിന്‍റെ മുഖ്യപ്രമേയം ദൈവരാജ്യമായിരുന്നു.
ദൈവരാജ്യമെന്നു വെച്ചാല്‍ ഒരു വ്യവസ്ഥിതിയാണു പാപത്തിന്‍റെ വ്യവസ്ഥിതിയുടെസ്താനത്തു ഒരു ദൈവിക വ്യവസ്ഥിതി സ്ഥാപിക്കല്‍ . അതാണു ദൈവരാജ്യസ്ഥാപനം കൊണ്ടു ഉദ്ദേശിക്കുക, അതായതു ദൈവത്തെ പിതാവായി അംഗീകരിക്കുന്ന ഒരു സംവിധാനമാണു ഇതു.

ദൈവത്തിന്‍റെ പിത്രുത്വവും മനുഷ്യരുടെ സാഹോദര്യവും

സ്വര്ഗീയപിതാവിനെ പിതാവായിയംഗീകരിച്ചുകൊണ്ടു ഒരു പുതിയ കുടുംബസ്ംവിധാനം രൂപം കൊള്ളുകയാണു. അപ്പോള്‍ മനുഷ്യരെല്ലാം സഹോദരീസഹോദര്ന്മാരാണു. പിശാചിന്‍റെ പിടിയില്‍ നിന്നും രക്ഷപെടാനുള്ള എക പോം വഴി യേശുവുമായിയുള്ള ഐക്യം ദ്രുഡപ്പെടുത്തുകയാണു. അതു സാധിക്കുന്നതു ദൈവതിരുമനസു നിറവേറ്റികൊണ്ടാണു. അങ്ങനെ ദൈവതിരുമനസ് നിറവേറ്റിയ ശിഷ്യന്മാരാണു എന്‍റെ സഹോദരനും സഹോദരിയും അമ്മയുമെന്നാണു യേശുപറഞ്ഞതു.

അങ്ങനെയുള്ളവരുടെ കൂട്ടായ്മയാണു പുതിയ ഇസ്രായേല്‍, പുതിയ ദൈവജനം .ഈ കൂട്ടായ്മക്കു നിദാനം രക്തബന്ധമല്ല. യേശുവിലുള്ള വിശ്വാസവും ദൈവഹിതം നിറവേറ്റലുമാകുന്നു.

ഇവിടെയാണു യേശു ആരാണു എന്‍റെ സഹോദരന്‍ ആരാണു എന്റെസഹോദരിയെന്നു ചോദിച്ചതിന്‍റെ പ്രസക്തിമനസിലാകുക, അതായതു ഈ ലോകബന്ധങ്ങളില്‍ നിന്നും അകന്നു അതിസ്വഭാവികമായ വ്യക്തി ബന്ധങ്ങളിലേക്കു വിരല്‍ ചൂണ്ടുകയാണു.
ദൈവതിരുഹിതം മനസിലാക്കി പ്രവര്‍ത്തിക്കുകയാണു യേശുവിഭാവനം ചെയ്യുന്ന വ്യവസ്ഥിതിയിലേക്കുള്ളവാതില്‍

അതിസ്വഭാവീക കുടുംബം

ഈ പുതിയ വ്യവസ്ഥിതിയുടെ തലത്തില്‍ നിന്നുകൊണ്ടാണു യേശുസംസാരിക്കുക. സ്വാഭാവികബന്ധത്തിന്‍റെ വെളിച്ചത്തില്‍ അതിസ്വഭാവികതലത്തിലേക്കു യേശു എല്ലാവരേയും ക്ഷണിക്കുന്നു. അതിനു ചെയ്യേണ്ടതു ഇതുമാത്രം “ ദൈവഹിതം മനസിലാക്കി അതു അനുഷ്ടിക്കുക, “ ഈലോകത്തില്‍ ദൈവഹിതം മനസിലാക്കി അതു അതിന്‍റെ പൂര്‍ണതയില്‍ നിറവേറ്റിയ എകവ്യക്തിയാണു പരിശുദ്ധകന്യാമറിയം
ഇപ്രകാരം ചിന്തിക്കുക്കുമ്പോള്‍ യേശു മറിയത്തെ തള്ളിപറയുകയല്ലാ അവളെപ്പോലെ ദൈവഹിതം നിറവേറ്റുന്നവര്‍ക്കെല്ലാം എന്‍റെ സഹോദരനും സഹോദരിയും അമ്മയുമൊക്കെ ആകാമെന്നാണു അവിടുന്നു പറയുക.
ആ നിലയില്‍ ഈ പുതിയ കുടുംബവ്യവസ്ത്ഥിതിയില്‍ മറിയത്തിനു സമുന്നതമായ ഒരു സ്ഥാനമുണ്ടു. അതിന്‍റെ അംഗീകാരവും പ്രഘോഷണവുമാണു യേശുവിന്‍റെ വാക്കുകളില്‍ നിഴലിക്കുക.

  ചുരുക്കം 

1) ദൈവതിരുഹിതം മനസിലാക്കി അതിന്‍റെ പൂര്ണതയില്‍  നിര്‍വഹിച്ചവ്യക്തിയാണു പരിശുദ്ധകന്യക

2)  അതുപൊലെ ദൈവഹിതം മനസിലാക്കി അതു നിര്വഹിക്കുന്നഎവര്‍ക്കും യേസുവിന്‍റെ സഹോദരനും സഹോദരിയും അമ്മയുമാകാവുന്നതാണു.

Tuesday 26 August 2014

ലഹരി ക്രിസ്‌ത്യാനിയുടെ ജന്മാവകാശം

യേശുവിന്‍ രക്തമേ, എന്നെ ലഹരിയില്‍ ആഴ്‌ത്തേണമേ!
ലഹരി അതു ക്രിസ്ത്യാനിയുടെ ജന്മാവകാശമാണു ! അതു അവനില്‍ നിന്നും എടുത്തുമാറ്റപ്പെടുകില്ല.

ആ ലഹരി അവനില്‍ നിന്നും മാറ്റാന്‍ കഴിയുന്ന ഒരു ശക്തിയും ലോകത്തില്ല.
രാജാക്കന്മാര്‍ മതപീഡനം അഴിച്ചു വിട്ടു ദ്രോഹിച്ചു പരാജയപ്പെട്ടു
കമൂണീസ്റ്റു രഷ്ട്രങ്ങള്‍ ശ്രമിച്ചു പരജയപ്പെട്ടു.
മുസ്ലീം രാജ്യങ്ങള്‍ പരിശ്രമിച്ചു പരാജയപ്പെട്ടു.
ഭീകരസഘടനകള്‍ അവരുടെ മുഴുവന്‍ കഴിവുകളും പ്രയോഗിച്ചു പരാജയപ്പെട്ടു.

ഒരു ഗ്രാമം മുഴുവന്‍,വലിയപ്രദേശങ്ങള്‍ മുഴുവന്‍ , ചാമ്പ്ലാക്കി എല്ലാവരേയും കൊന്നൊടുക്കി , കുരിശില്‍ തറച്ചുകൊന്നുനോക്കി, കോഴിയുടെ കഴുത്തറക്കുന്നതുപോലെ ഹലാല്‍ നടത്തിനോക്കി , ഇതൊന്നിനും ക്രിസ്ത്യാനിയുടെ ലഹരികുറക്കാന്‍ കഴിഞ്ഞില്ല. അതേ അവന്‍ ലഹരിയില്‍ ആനംദം കൊള്ളുന്നു. ! 



യേശുവിന്‍റെ തിരു രക്തത്തിന്‍റെ ലഹരിയിലാണു അവന്‍ .ആ ലഹരി പിടിച്ചാല്‍ പിന്നെ എല്ലാവരേയും സ്നേഹിക്കാന്‍ കഴിയുന്നു. ഭീകരരെ പ്പോലും സഹോദര തുല്യം സ്നേഹിക്കാന്‍ കഴിയും .അലഹരിയില്‍ നിന്നും പുറത്തുവരുന്നതു സ്നേഹമാണു.

ആ ലഹരി ഒരുവന്‍റെ ശരീരത്തെ തളര്ത്തില്ല. വളര്ത്തുന്നു .
ആ ലഹരി ഒരുവന്‍റെ ബുദ്ധിയെ മന്ദീഭവിപ്പിക്കില്ല. വികസിപ്പിക്കും
ആ ലഹരി തലച്ചോറിനെ നശിപ്പിക്കില്ല സെല്ലുകളെ വളര്ത്തും
ആ ലഹരി അന്യനെ ദ്രോഹിക്കില്ല. സഹായിക്കും

ആ ലഹരിയില്‍ സഹോദരനില്കൂടി ദൈവത്തിങ്കലേക്കു നടന്നടുക്കും.
ആ ലഹരിയില്‍ മൂന്നു സഭകളുടെ കൂട്ടായ്മയില്‍ വളര്ന്നു പുഷ്ടിപ്പെടും
ആ ലഹരിയില്‍ സമരസഭ ,സഹനസഭ,വിജയസഭ ,ഇവയെന്തെന്നുഅറിയും
ആ ലഹരിയില്‍ സമരസഭക്കും സഹനസഭക്കും ‌വേണ്ടി മാധ്യസ്ഥം വഹിക്കും.

ആ ലഹരിയില്‍ ദൈവസ്നേഹത്തില്‍ നിറഞ്ഞു ആത്മാവില്‍ ആനന്ദിക്കും
എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍റെ ലഹരി വിഷമാണു
അാലഹരി കഴിച്ചാല്‍ മനുഷ്യന്‍ മ്രുഗമാകും


ആ ലഹരികഴിച്ചാല്‍ തല്ച്ചോറു നശിക്കും
ആ ലഹരികഴിച്ചാല്‍ ബുദ്ധിമന്ദീഭവിക്കും
ആ ലഹരികഴിച്ചാല്‍ ഹ്രദയ്ം തളരും ബ്ളോക്കുകള്‍ ഉണ്ടാകും

ആ ലഹരികഴിച്ചല്‍ അക്രമവാസന കൂടും
ആ ലഹരി കഴിച്ചാല്‍ അമ്മ പെങ്ങന്മാരെ തിരിച്ചറിയില്ല.
ആ ലഹരി കഴിച്ചു ധാരാളം കുടുംബങ്ങള്‍ വഴിയാധാരമായിട്ടുണ്ടൂ

വേണ്ടേ ‌വേണ്ടാ വെള്ളാപ്പള്ളിയുടെ ലഹരി വേണ്ടേ വേണ്ടാ !

Monday 25 August 2014

വിശുദ്ധകുര്‍ബാനക്കു മദ്യ്ം ഉപയോഗിക്കുന്നുണ്ടോ ?

വെള്ളാപ്പള്ളി നടേശന്‍റെ മിധ്യാധാരണക്കു ഒരു വിശദീകരണം .

വിശുദ്ധകുര്‍ബാനക്കു മദ്യ്ം ഉപയോഗിക്കുന്നുണ്ടോ ?
ഒറ്റ വാക്കിലപറഞ്ഞാല്‍ ഇല്ല. !
അപ്പോള്‍ വീഞ്ഞു ഉപയോഗിക്കുന്നില്ലേയെന്നു ചോദിക്കാം  ?
ഉണ്ടു . പക്ഷേ മദ്യഷാപ്പില്‍ കിട്ടുന്നതുപോലെയുള്ള വീഞ്ഞല്ല.
വളരെ കട്ടികുറഞ്ഞ വീഞ്ഞാണു ഉപയോഗിക്കുന്നതു  അതു ഒരു വശം മാത്രം !



അതിന്‍റെ മര്മ്മത്തിലേക്കു കടക്കുന്നതിനു മുന്‍പു ഒരു ചോദ്യം വീഞ്ഞിലോ ബിയറിലോ വെള്ളം ചേര്ത്തു ആരെങ്കിലും കുടിക്കുമോ ? അങ്ങനെ കണ്ടാല്‍ ചിരിക്കാതിരിക്കുമോ ? കാപ്പിയില്‍ ചിലപ്പോള്‍ വെള്ളം ചേര്ത്തു കുടിക്കുന്നവര്‍ കണ്ടേക്കാം .പക്ഷേ വീഞ്ഞില്‍ ഒരു മണ്ടന്‍ പോലും വെള്ളം ചേര്‍ക്കില്ല. ഇതല്ലേ സത്യം ?

എന്നാല്‍ കേട്ടോളൂ, വിശുദ്ധകുര്‍ബാനക്കു കട്ടികുറഞ്ഞ ഒരു പെഗു വീഞ്ഞാണു ഉപയോഗിക്കുന്നതു അതില്‍ പ്പോലും വെള്ളം ചേര്ത്താണു ബലി അര്‍പ്പിക്കുന്നതു !
100 ഓ 200 ഓ 500 ഓ ആളുകള്‍ ഒരു ക്ര്ബാനക്കു ഉണ്ടെങ്ങ്കിലും ഈ ഒരുപെഗു വീഞ്ഞാണു എല്ലാവര്‍ക്കുമായി ഉപയോഗിക്കുന്നതു അതില്‍ പോലും വെള്ളം ചേര്‍ക്കുന്നു .എന്നിട്ടാണു ബലി അര്‍പ്പിക്കുന്നതു ! വെള്ളാപ്പള്ളിക്കു വല്ലതും മനസിലാകുന്നുണ്ടോ ? വെള്ളം ചേര്ത്ത ഒരു പെഗു വീഞ്ഞു കുര്‍ബാനക്കു ഉപയോഗിക്കുന്നതു മദ്യപാനമാണെന്നു പറയത്തക്ക വിവരം കെട്ടവനായി വെള്ളാപ്പള്ളി നടേശനെ ഞാന്‍ കാണുന്നില്ല.



ഇനിയും വെള്ളാപ്പള്ളി വിവരക്കേടു പറഞ്ഞുവെന്നു വിചാരിച്ചു മര്ത്തോമ്മാ വലിയ മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബാനക്കു വീഞ്ഞ് ഉപയോഗിക്കേണ്ട നിര്‍ബന്ധമില്ലെന്നു പറയേണ്ടായിരുന്നു.

വിശുദ്ധ് കുര്‍ബാനയിലെ അനാഫുറാ തിരുത്തുവാന്‍ ആര്‍ക്കെങ്ങ്കിലും അധികാരമുണ്ടോ ? എനിക്കറിയില്ല. എങ്ങ്കിലും ഇല്ലെന്നാണു എനിക്കു തോന്നുന്നതു

" പാപമില്ലാത്തവനായ താന്‍ പാപികളായ ഞങ്ങള്‍ക്കുവേണ്ടി തിരുവിഷ്ടപ്രകാരം മരണം കൈവരിക്കാന്‍ ഒരുങ്ങിയപ്പോള്‍, ലോകത്തിന്‍റെ ജീവനും രക്ഷക്കും വേണ്ടി അവന്‍ ഒറ്റികൊടുക്കപ്പെട്ട രാത്രിയില്‍ നിഷ്ക്കളങ്ങ്കവും നിര്മ്മലവും പരിശുദ്ധവുമായ കൈകളില്‍ അപ്പമെടുത്തു പിതാവായ ദൈവമേ നിന്നെ കാണിച്ചു സ്തോത്രം ചെയ്തു വാഴ്ത്തി ശുദ്ധീകരിച്ചു മുറിച്ചു തന്‍റെ ശിഷ്യന്മാര്‍ക്കു  നല്കികൊണ്ടു അരുളിചെയ്തു വാങ്ങി ഭക്ഷികുവിന്‍ ഇതു എന്‍റെ ശരീരമാകുന്നു. നിംഗള്‍ക്കുവേണ്ടിയും അനേകര്‍ക്കുവേണ്ടിയും ഇതു മുറിക്കപ്പെടുകയും പാപമോചനത്തിനും നിത്യജീവനുമായി നല്കപ്പെടുകയും ചെയ്യുന്നു."

" അപ്രകാരം അത്താഴത്തിനുശേഷം പാനപാത്രമെടുത്തു വീഞ്ഞും വെള്ളവും കലര്ത്തി സ്തോത്രം ചെയ്തു. വാഴ്ത്തി ശുദ്ധീകരിച്ചു ശിഷ്യരായ ശ്ളീഹന്മാര്‍ക്കു നല്കികൊണ്ടു അരുളിചെയ്തു: നിംഗളെല്ലാവരും വാങ്ങി ഇതില്‍ നിന്നും പാനം ചെയ്യുവിന്‍ ഇതു പുതിയ നിയമത്തിലെ എന്‍റെ രക്തമാകുന്നു. നിംഗള്‍ക്കുവേണ്ടിയും അനേകര്‍ക്കുവേണ്ടിയും ഇതു ചിന്തപ്പെടുകയും പാപമോചനത്തിനും നിത്യജീവനുമായി നല്കപ്പെടുകയും ചെയ്യുന്നു. "



ഇതാണെല്ലോ പരിശുദ്ധ കുര്‍ബാനയിലെ മര്മ്മമായ സ്ഥാപകവചങ്ങള്‍ !
ഇതില്‍ നിന്നും അപ്പം എടുത്തുമാറ്റാന്‍ പറ്റുമോ?

"വീഞ്ഞും വെള്ളവും കലര്ത്തിയ കാസായും എടുത്തു "
ഇതില്‍ നിന്നും വീഞ്ഞു മാറ്റാന്‍ പറ്റുമോ ?
വെള്ളം മാറ്റാന്‍ പറ്റുമോ ?

ഇതില്‍ മാറ്റം വരുത്താന്‍ ഒരു മെത്രാനു അധികാരമുണ്ടോ ?

അദിമസഭയില്‍ നിന്നും പരമ്പരാഗതമായി കൈമാറികിട്ടിയ വിശ്വാസത്തെ മറ്റിമറിക്കാന്‍ ആര്‍ക്കാണു സാധിക്കുക ?

അനാഫുറയേയും സ്ഥാപകവചനത്തെയും തൊട്ടുകളിക്കാന്‍ കഴിയുമോ ? ഒരു അല്മായന്‍റെ അറിവു മാത്രം വച്ചാണു ഞാന്‍ പറഞ്ഞതു.



ദിവ്യബലിയില്‍ അപ്പം കൊണ്ടു വീഞ്ഞില്‍ മുക്കി ബക്കി അപ്പത്തേല്‍ പുരട്ടിയാല്‍  ( അപ്പമെന്നും വീഞ്ഞെന്നും ഞാന്‍ പറഞ്ഞതു വെള്ളാപ്പള്ളിക്കു മനസിലാകാന്‍ വേണ്ടിയാണു)  അങ്ങനെയെങ്ങ്കില്‍ ഒരു തുള്ളി വീഞ്ഞിന്‍റെ ആയിരത്തിലൊരംശം പോലും ഒരു വ്യ്ക്തിക്കു ലഭിക്കില്ലെല്ലോ ? ആ സ്ഥിതി മനസിലാക്കാതെയാണു വെള്ളാപ്പള്ളീ നടേശന്‍ പള്ളികളിലും വീഞ്ഞു നിരോധിക്കണമെന്നു പറഞ്ഞതു .

അതു മനസിലാക്കാതെയാണു മാര്തോമ്മാ വലിയ മെത്രപ്പോലീത്താ കുര്‍ബാനക്കു വീഞ്ഞില്ലെങ്ങ്കിലും കുഴപ്പമില്ലെന്നു പറഞ്ഞതു. ലോകത്തിന്‍റെ എതു കോണിലും ഇതേ അനുഭവമാണു എനിക്കു ലഭിച്ചതു

ഒരു വ്യത്യസ്ഥ അനുഭവം

ഒരിക്കല്‍ ഇംഗ്ളണ്ടില്‍ പള്ളി അന്വഷിച്ചു നടന്നു ഒരു പള്ളി കണ്ടു അതില്‍ കയറി ദിവ്യ ബലിയില്‍ സംബന്ധിച്ചു. അകം കണ്ടാല്‍ കത്തോലിക്കാപള്ളിതന്നെ .വി.കുര്‍ബാന സ്വീകരിക്കുന്ന സമയത്താണു ശരീരരക്തങ്ങളാണു അവിടെ ഭക്ഷിക്കുക. ശരീരം ഭക്ഷിച്ചുകഴിഞ്ഞു കാസായില്‍ മുക്കാല്‍ ഇടം വീഞ്ഞുണ്ടു അതു ഓരോരുത്തര്‍ എടുത്തു സ്വയമായി പാനം ചെയ്യുന്നു. അതുകഴിഞ്ഞു സ്ംഗിംഗ് കൊണ്ടു തുടച്ചു അടുത്ത അളിനുവേണ്ടി അല്പം തിരിച്ചു വയ്ക്കുന്നു അമേരിക്കയിലോ കാനഡായിലോ ഇതു ഒരു പ്രാവശ്യ്ം കൂടി എന്‍റെ ജീവിതത്തില്‍ ആവര്ത്തിച്ചിട്ടൂണ്ടു.

ഞാന്‍ പറഞ്ഞതു വെള്ളാപ്പള്ളി നടേശനു മനസിലായികാണുമെന്നു വിചാരിക്കുന്നു. ഒരു പെഗു വീഞ്ഞില്‍ വെള്ളം ചേര്ത്താണു വി. കുര്‍ബാന അര്‍പ്പിക്കുക. 

Thursday 21 August 2014

വെടിക്കെട്ടു കാണും പോലെ വിശുദ്ധ കുര്‍ബാന കാണാനെത്തുമ്പോള്‍


സഭയില്‍ രണ്ടുതരത്തിലുള്ള മനുഷ്യരെക്കാണാം

1) കുര്‍ബാന കാണാന്‍ പോകുന്നവരും 2) അര്‍പ്പിക്കാന്‍ പോകുന്നവരും

“വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്‍റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിംഗള്ക്കു തെറ്റു പറ്റുന്നതു “ ( മാര്കോ.12:24 )

ദിവ്യബലിയെന്നു പറഞ്ഞാല്‍ എന്താണെന്നുപോലും അറിയാത്ത ഒരു ഒരു മനുഷ്യന്‍റെ വികാരങ്ങളാണു ജിനോ ജോസഫില്‍ നിന്നും പുറത്തുവന്നൂ-കൊണ്ടിരിക്കുന്നതു. വിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പു ഒന്നുരണ്ടു കാര്യങ്ങള്‍


1) ദിവ്യബലിയെന്നു പറയുന്നതു ഗാഗുല്‍ത്താമലയില്‍ രക്തം ചിന്തി ഒരിക്കല്‍ മാത്രം നടന്ന ഒരു സ്ംഭവമാണു. അതു അതേരീതിയില്‍ ആവര്‍ത്തിക്കപ്പെടുന്നതല്ല

2) നമ്മുടെ ചരിത്രത്തില്‍ 2000 വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന ഒരു സ്ംഭവമാണു പക്ഷേ ദൈവതിരുമുന്പില്‍ അതു ഇപ്പോഴും സന്നിഹിതമാണു. അതായതു പിതാവിന്‍റെ മുന്പില്‍ ആ ബലി ഇപ്പോഴും പുത്രന്‍ നടത്തികൊണ്ടിരിക്കുന്നു. (ദൈവത്തിനു വര്ത്തമാനകാലം മാത്രം )


3) സ്വര്‍ഗത്തില്‍ നടക്കുന്ന ബലിയുടെ കാര്‍ബന്‍ കോപ്പിയാണു ഇവിടെ നടക്കുക. അതിനാല്‍ നാം ഇവിടെ ദൈവാലയത്തിലായിരിക്കുമ്പോഴും നമ്മുടെ “ വിചാരങ്ങള്‍ ഉന്നതങ്ങളിലേക്കു ഉയര്‍ത്താന്‍ അഹ്വാനം ചെയ്യുന്നതും അതിനു മറുപടിയായി ലത്തീന്‍കുര്ബാനയില്‍ “ ഇതാ ഞങ്ങള്‍ ഉയര്ത്തിയിരിക്കുന്നവെന്നും മലബാര് മലങ്ങ്കര കുര്‍ബാനകളില്‍ “ ഞങ്ങളുടെ വിചാരങ്ങളും ഹ്രുദയങ്ങളും പിതാവായ ദൈവത്തിന്‍റെ സന്നിധിയിലായിരിക്കുന്നു “എന്നും പറയുന്നതു ചുരുക്കത്തില്‍ സ്വര്ഗത്തില്‍ നടക്കുന്ന ബലിയിലാണു നാം പങ്ങകാളികളകേണ്ടതു.

4) രണ്ടു തരത്തിലുള്ള ജനങ്ങളാണു ബലിക്കു പോകുക.ആദ്യത്തേതു കടം തീര്‍ക്കാനായി കുര്‍ബാനകാണാന്‍ പോകുന്നവര്‍ . അവര്‍ പള്ളിയില്‍ പോകുന്നു കാണുന്നു ഒരു അനുഭവവും ഇല്ലാതെ യാന്ത്രികമായി വീട്ടിലേക്കു മടങ്ങുന്ന കൂട്ടര്‍. രണ്ടാമത്തവര്‍ ബലി അര്പ്പിക്കാന്‍ പോകുന്നു. വൈദികനോടു ചേര്‍ന്നു അവര്‍ ബലി അര്‍പ്പിക്കുന്നു. ദൈവക്രുപയിലും അനുഗ്രഹത്തോടുംകൂടി ഭവനത്തിലേക്കു മടങ്ങുനവര്‍.



ഇനിയും വിഷയത്തിലേക്കുവരാം

ജോസഫ്‌ പുലിക്കന്‍ സാറായിരുന്നു കുര്‍ബാനയേ “ പ്രിഷ്ടകുര്‍ബാനയെന്നോക്കെ പറഞ്ഞു കളിയാക്കിയിരുന്നതു. പുതുതായിട്ടാണു അങ്ങനെയുള്ള കുര്‍ബാനയെന്നൊക്കെ പറഞ്ഞു എഴുതിയിരുന്നു. എന്നെക്കാള്‍ എത്രയോ പ്രായമുള്ള ആ മനുഷ്യന്‍ ആദ്യമായാണു അങ്ങനെ ഒരു കുര്‍ബാന കാണുന്നതെന്നു പറഞ്ഞാല്‍ അയാള്‍ പള്ളിയില്‍ പോയിരുന്ന ഒരു മനുഷ്യനല്ലായിരുന്നുവെന്നുവേണം ധരിക്കാന്‍ കാരണം ലത്തീന്സഭയില്‍ ജനാഭിമുഖം തുടങ്ങിയിട്ടു 50 വര്‍ഷമേ ആയിട്ടുള്ളു അല്പം കൂടുകയോ കുറയുകയോ ചെയ്യാം

അതെല്ലാം കഴിഞ്ഞാണു മലബാര്‍ റീത്തില്‍ ജനാഭിമുഖം വന്നതു. അപ്പോള്‍ ആദ്യം ഉണ്ടായിരുന്നതു ലത്തീനിലും മലബാര് സഭയിലും അള്‍ത്താരാഭിമുഖമായിരുന്നു. ജോണ്‍ പോള്‍ മര്‍പാപ്പാ പറയുകയുണ്ടായി
ജനാഭിമുഖമായതു തെറ്റായിപോയെന്നു.



വിശദീകരിച്ചാല്‍ വലിയലേഖനമായിപോകും അതിനാല്‍ ചുരുക്കിപറയാം.

ജിനോജോസഫിന്‍റെ പറച്ചില്‍ പെന്തക്കോസ്തുകാര്‍ എതെങ്കിലും മുറിവാക്കു എടുത്തു പറയുന്നതുപോലെ തീരെ തരം താണുപോയി. കാരണം " സൂക്ഷിച്ചു വീക്ഷിക്കാന്‍ " പറയുമ്പോള്‍ അച്ചന്‍ നില്ക്കുന്നതുകൊണ്ടു ഒന്നും വീക്ഷിക്കാന്‍ പറ്റുന്നില്ലെന്നണു പറഞ്ഞതു. നിങ്ങളുടെ കണ്ണുകള്‍ താഴ്ത്തി ഹ്രുദയങ്ങള്‍ സ്വര്‍ഗത്തിലേക്കു ഉയര്‍ത്തി സൂക്ഷിച്ചു വീക്ഷിക്കാനാണു പറയുന്നതു .അതൊന്നും മനസിലാക്കതെ അച്ചന്‍റെ പിന്‍വശവും കണ്ടുകൊണ്ടു നില്ക്കുന്നവര്‍ കുര്‍ബാന അര്‍പ്പിക്കുകയല്ല വെറുതെ കാണുകയാണു.. അര്‍പ്പിക്കുന്നവര്‍ അവിടെയല്ല. പിതാവിന്‍റെ മുന്‍പില്‍ നടക്കുന്നബലിയില്‍ ആത്മനാ പങ്ങ്കുചേരുന്നവരാണു. അവര്‍ സ്വര്‍ഗീയാനുഭൂതിയിലുള്ളവര്‍ , വി. ബലിയില്‍ കുര്‍ബാന ഉയര്‍ത്തുമ്പോള്‍ അതേല്‍ നോക്കുന്നവരും ഉണ്ടു കണ്ണടച്ചു ധ്യാനാത്മകമായിനില്ക്കുന്നവരുമുണ്ടു. നാടകം കാണുക. , വെടിക്കെട്ടുകാണുക, സിനിമാകാണുക, കുര്‍ബാനകാണുക, ഇതെല്ലാം നിങ്ങള്‍ക്കു ഒരുപോലെയാണു. ഒരിക്കലും ഒരനുഭവവും ലഭിക്കില്ല. കുര്‍ബാനയെക്കുറിച്ചും, വിസ്വാസത്തെക്കുറിച്ചും, സഭയെക്കുറിച്ചും പുലഭ്യം പറഞ്ഞു നടക്കാന്‍ മാത്രം കഴിയുന്നനിംഗളോടു പറഞ്ഞിട്ടുകാര്യമില്ല.
ബാക്കിയുള്ളവരാരാധനയില്‍ സംബന്ധിച്ചും വിചാരങ്ങളും ഹ്രുദങ്ങളും ഉന്നതത്തിലേക്കുയര്‍ത്തി സ്വര്‍ഗത്തില്‍ നടക്കുന്ന ആരാധനയില്‍ സ്ംബന്ധിക്കുമ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങളിള്‍ സൂക്ഷിച്ചു വീക്ഷിക്കുമ്പോള്‍ നിങ്ങള്‍ ഇവിടെ വീക്ഷിക്കുന്നതു മറ്റുപലതുമാണു അതു സ്വന്തകുറ്റമാണെന്നു അംഗീകരിക്കാതെ അതു സഭയുടെ കുറ്റമായതുകൊണ്ടു ഞാനിതാമുങ്ങുന്നു എന്നു പറഞ്ഞാള്‍ ഒന്നും പറയാനില്ല. ഉള്ളവെളിവുകൂടിപോകും



സഭയുടെ വിശ്വാസമെന്തെന്നു അറിയില്ല. കുര്‍ബാനയെന്തെന്നു അറിയില്ല. എങ്ങനെ സ്ംബന്ധിക്കണമെന്നു അറിയില്ല. “ സൂക്ഷിച്ചു വീക്ഷിക്കണമെന്നു അരീയാം “ അതെവിടെയാണെന്നുപോലും അറിയില്ല.

വിശുദ്ധ കുര്‍ബാനയെക്കുറിച്ചു കഴിഞ്ഞദിവസം ഇട്ടപോസ്റ്റ് അതേരീതിയില്‍ മന്സിലാക്കാതെ ജിബിന്‍ മാപ്പിള എന്തൊക്കെയോ പറയുന്നു. ഞാന്‍ പറഞ്ഞതു തന്നെയാണു മാപ്പിളയും പറയുന്നതു .പക്ഷേ മാപ്പിള അല്പം തെറ്റായി ധരിച്ചെന്നുമാത്രം അതുകോണ്ടു അക്കം ഇട്ടു ഒന്നുകൂടെ പറയം

1) കത്തോലിക്കാസഭയുടെ മതബൊധനം ത്ന്നെയാണു ഞാനും പറഞ്ഞതു.
2) വിശുദ്ധബലിയില്‍ അര്‍പ്പകനും അര്‍പ്പിതവും ഒന്നുതന്നെ
3)ഗാഗുല്ത്താമലയില്‍ അര്‍പ്പിച്ചബലിതന്നെയാണു വി.കുര്‍ബാനയില്‍
4) യേശു ഒരിക്കല്‍ രക്തം ചിന്തി അര്‍പ്പിച്ച ബലി അതേപോലെ ആവര്ത്തിക്കപ്പെടുകസാധ്യമല്ല. (Physically I repeat physically )
5) അതേ ബലി ഇവിടെ കൌദാശികമായി പുനരാവര്ത്തിക്കപ്പെടുന്നു.
6) മുകളില്‍ പറഞ്ഞ "ഫിസിക്കലിയും " " കൌദാശികവും " കൂട്ടികുഴക്കരുതു

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിച്ചു

ഡിപ്ളോമാ എടുത്തിട്ടൂണ്ടു രൂപതാ സണ്ടേസ്കൂള്‍ പ്രൊമോട്ടറായും സേവനം ചെയ്തിട്ടൂണ്ടു. കത്തോലിക്കാസഭയില്‍ ഒരേ വിശ്വാസവും ഒരേമാമോദീസായുമാണു. റിത്തുകളില്‍ അവതരണത്തിനുമാത്രം വ്യ്ത്യാസം കാണും. ഇനിയും ഞാന്‍ ഇന്നലെ പറഞ്ഞ പോസ്റ്റു വായിക്കുക.

ഇനിയും കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടിമാത്രം അല്പം കൂടിപറയാം


വിശുദ്ധകുര്‍ബാന സ്വര്‍ഗീയശുസ്രൂഷയാണു

" ഈ സമയത്തു നാമെല്ലാവരുടെയും ബോധങ്ങളും വിചാരങ്ങളും ഹ്രുദയങ്ങളും പിതാവായ ദൈവത്തിന്‍റെ വലത്തു ഭാഗത്തു മിശിഹാതമ്പുരാനിരിക്കുന്ന മഹോന്നതങ്ങളില്‍ ആയിരിക്കണം "

എന്നുപറഞ്ഞുകൊണ്ടു ബലിയര്‍പ്പണത്തിന്‍റെ ആരംഭത്തില്‍ കാര്മ്മികന്‍ ആരാധകരെ ക്ഷണിക്കുന്നതു സ്വര്‍ഗീയ ആരാധനയില്‍ പങ്കെടുക്കാനാണു.ക്രിസ്തുവിന്‍റെ ഉദ്ധാനത്തോടെ തന്നില്‍ സക്ഷാല്കരിക്കപെട്ട രക്ഷാകരകര്മ്മം അനശ്വരതനേടിയിരിക്കുകയാണു. ഉദ്ധനത്തോടെ ക്രിസ്തുവിന്‍റെ ജീവിതബലി നിത്യബലിയായിതീരുകയും സ്വര്‍ഗത്തില്‍ ദൈവത്തെ നിത്യം മഹത്വപ്പെടുത്തുകയും ചെയ്യുന്നു. പുത്രനായ് ക്രിസ്തു സ്വര്‍ഗത്തില്‍ നിരന്തരം പിതാവിനര്‍പ്പിക്കുന്ന ആരാധനയാണിതു. ഇതില്‍ പങ്ങ്കുചേരാനാണു തന്‍റെ മണവാട്ടിയായ്അധ് വാ മൌതീകശരീരമയ സഭയെ ക്ഷണിക്കുന്നതു. ഇതിനുള്ള സഭയുടെ പ്രത്യുത്തരമാണു വി.കുര്‍ബാന. ഇതില്‍ പങ്ങ്കാളികളാകുന്നതിലൂടെയാണു വിശ്വാസികള്‍ ദൈവത്തെ മഹത്വപെടുത്തുകയും തങ്ങളെതന്നെ വിശുദ്ധീകരിക്കുകയും ചെയ്യുന്നതു.



ഈ കുര്‍ബാനയില്‍ പങ്ങ്കുകൊള്ളുന്നതു ( അര്‍പ്പിക്കുന്നതു) ജീവനോടിരിക്കുനവരും മരിച്ചവരും ഉള്‍കൊള്ളൂന്ന വിശ്വാസികളുടെ സമൂഹമായ സാര്‍വത്രികസഭയാണു.

ഞാനീ പറഞ്ഞക്കര്യങ്ങള്‍ സഭയുടെ വിശ്വാസമാണു. തലതിരിഞ്ഞു മനസിലാക്കരുതെന്നു ഒരപേക്ഷയുണ്ടു 

Monday 18 August 2014

അമലോല്ഭവയായതുകൊണ്ടാണോ ഉടലോടെ സ്വര്ഗത്തില്‍പോയതു ?

അമലോല്‍ഭവ രാജ്ഞ്ഞി !

ഒരു ദൈവാലയ കൂദാശക്കകചെന്നപ്പോള്‍ നിഷുകളങ്കനായ ഒരു കുട്ടിയുടെ ചോദ്യം ?

അങ്കിളേ മാതാവു അമലോല്ഭവയായതുകൊണ്ടാണോ ഉടലോടെ സ്വര്ഗത്തില്‍പോയഅതു ?

“ മോന്‍ "അമലോല്‍ഭവ "യെന്നതുകൊണ്ടു എന്താണു മനസിലാക്കിയതു ? “
“പാപമില്ലാതെ ജനിച്ചതുകൊണ്ടു “

ശരിയാണെന്നുപറയാമെങ്കിലും ജന്മ പാപമാണു അവിടെഉദ്ധേശിക്കുക നിനക്കു മാമോദീസായില്‍ കിട്ടിയതു മാതാവിനു ജനനത്തിനു മുന്‍പുതന്നെ കിട്ടിയെന്നുവേണം മനസിലാക്കാന്‍ മാമോദീസായോടുകൂടി ഒരു കുഞ്ഞു ആയിതീരുന്ന അതേ അവസ്ഥ അന്നായുടെ ഉദരത്തില്‍ ഉരുവാകുന്ന അവസരത്തില്‍ മാതാവിനു ലഭിച്ചു. കാരണം അവള്‍ ദൈവതിരുമുന്‍പില്‍ ക്രുപനിറഞ്ഞവളാണു. തന്‍റെ പുത്രനു ജന്മം നല്കാന്‍ യോഗ്യയാണു.

ലോകസ്ഥാപനത്തിനു മുന്‍പുതന്നെ തിരഞ്ഞെടുക്കപ്പേട്ടവള്‍ ഉല്ഭവപാപത്തില്‍ നിന്നും വേര്‍തിരിക്കപ്പെട്ടു. അങ്ങനെയാണു അവള്‍ അമലോല്ഭവയായതു..പാപമുള്ള ഒരുശരീരത്തില്‍ നിന്നും പാപമില്ലാത്തവനു ജന്മം എടുക്കുവാന്‍ സാധിക്കില്ല.
പാപമില്ലാത്തശരീരം ജീര്‍ണിക്കുവാന്‍ അവിടുന്നു അനുവദിക്കില്ല.
“ അവിടുന്നു എന്നെ പാതാളത്തില്‍ തള്ളുകയില്ല.
അങ്ങയുടെപരിശുദ്ധന്‍ ജീര്ണ്ണിക്കുവാന്‍ അനുവദിക്കുകയില്ല.“ (സങ്കീ.16:10 )
യേശുവിന്‍റെ പരിശുദ്ധമായ ശരീരം ജീര്‍ണ്ണിക്കാനവിടുന്നു അനുവദിക്കില്ല
യേശുവിന്റെ പരിശുദ്ധമായ ശരീരം എടുത്തതു മാതാവിന്‍റെ പരിസുദ്ധമായ ശരീരത്തില്‍ നിന്നാണു ആ ശരീരവും ജീര്‍ണ്ണിക്കാന്‍ അവിടുന്നു അനുവദിക്കില്ല.
എതാണ്ടു ഒരു ഐഡിയാകിട്ടിക്കാണുമല്ലോ ? ഇല്ലേ ?

അല്പംകൂടിവിശദമാക്കണമെങ്കില് പറയാം .



മനുഷ്യന്‍ ദൈവാലയമാണു . ദൈവത്തിനുവസിക്കാനായിട്ടാണു മനുഷ്യനെ സ്രിഷ്ടിച്ചതു. അധവാ ദൈവത്തിന്‍റെ പ്രതിനിധിയായിട്ടാണു അവനെ സ്രിഷ്ടിച്ചതു.

ദൈവാലയമെന്നു പറയുന്നതു ദൈവത്തിനു വസിക്കാനുള്ള ആലയമാണു .
“ നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്‍റെ ആലയമാണു നിംഗളുടെ ശരീരമെന്നു നിംഗള്‍ക്കു അറിഞ്ഞുകൂടെ ? “ (1കോറ്.19 )
“ നിംഗള് വിലയ്ക്കുവാങ്ങപ്പെട്ടവരാണു.ആകയാല്‍ നിംഗളുടെശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍ “ ( 1കോറ്.6: 20 ).

അകയാല്‍ നമ്മള്‍ ഓരോരുത്തരുടേയും ശരീരം ദൈവാലയമാണു !
എങ്ങനെയാണു ചേതനങ്ങളും അചേതനങ്ങളുമായവ ദൈവാലയമാകുക ?
ഉദാ: കല്ലും തടിയും ,മണ്ണും ,സിമിന്റ്റും കമ്പിയുമെല്ലാം ചേര്ത്തു നാമുണ്ടാക്കുന്ന ഒരു വീടു അധവാ പള്ളി, എങ്ങനെയാണു ദൈവാലയമാകുക. ? രണ്ടു കാര്യങ്ങളാണു അവിടെ നടക്കുക.



1) കാഴ്ച്ചവയ്ക്കുന്നു. സമര്പ്പിക്കുന്നു. ദൈവത്തിനുകൊടുക്കുന്നു
2) വിശുദ്ധീകരിക്കുന്നു., പ്രതിഷ്ടിക്കുന്നു. കൂദാസചെയ്യുന്നു. മൂറോനഭിഷേകം ചെയ്യുന്നു. തൈലം പൂശിവിശുദ്ധീകരിക്കുന്നു.

സാധാരണഭാഷയില്‍ പറഞ്ഞാല്‍ ദൈവത്തിനു അവിടെ കുടിയിരിക്കാനുള്ള ഒരു വിശുദ്ധസ്ഥലമായി അതുരൂപാന്തരപ്പെടുന്നു.

“ ഞാന്‍ അവരുടെയിടയില്‍ വസിക്കാന്‍ അവര്‍ എനിക്കു ഒരു വിശുദ്ധകൂടാരം സജ്ജമാക്കണം “ ( പുറ.25: 8 )

നമ്മുടെ അചേതനങ്ങളായ സൌധം വിശുദ്ധീകരിച്ചു ദൈവത്തിനു സമര്‍പ്പിക്കുന്നതു അവിടുത്തേക്കു നമ്മുടെ യിടയില്‍ വസിക്കാനാണു.
അതുപ്പ്ലെ ചേതനയുള്ള മനുഷ്യനും ജനിക്കുമ്പോള്‍ അവിടുത്തേക്കുവസിക്കാന്‍ പറ്റിയ ആലയമല്ല. എന്നാല്‍ വസിക്കാനുള്ള ആലയമാണു. അതിനെ ദൈവത്തിനു പ്രതിഷ്ടിച്ചു വിശുദ്ധീകരിച്ചു ദൈവാലയമായിമാറ്റണം.

പള്ളിയാകുന്നസൌധം കൂദാശചെയ്തു വിശുദ്ധീകരിക്കുന്നതുപോലെ കുഞ്ഞിനേയും മാമോദീസാമുക്കി. മൂറോനഭിഷേകം ചെയ്തു ദൈവാലയമായി രൂപാന്തരപ്പെടുത്തികഴിയുമ്പോള്‍ മനുഷ്യനും ദൈവാലയമായി രൂപാന്തരപ്പെടുന്നു.

കന്യാമറിയവും മറ്റുമനുഷ്യരും

സാധാരണ ഒരു മനുഷ്യന്‍ മാമോദീസായോടൂകൂടി , മൂറോനഭിഷേകത്തോടൂകൂടീമാത്രമേ ദൈവാലയമായിരുപാന്തരം പ്രാപിക്കുകയുള്ളു. കാരണം അവന്‍ പാപിയണു (ജന്മപാപം )
എന്നാല്‍ പരിശുദ്ധകന്യാമറിയം അതില്‍നിന്നും വ്യത്യസ്ഥമായിരുന്നു. കാരണം അവള്‍ ദൈവപുത്രന്‍റെ മാതാവായി തിരഞ്ഞെടുക്കപ്പെട്ടവളായിരുന്നു. അതിനാല്‍ യേശുവിന്‍റെ പരിശുദ്ധിയുടെയോഗ്യത അവള്‍ക്കും ലഭിച്ചു
അങ്ങനെ അവള്‍ ഉല്‍ഭവപാപം ഇല്ലാത്തവളായി ജനിച്ചു.
ദൈവം തന്‍റെ പരിശുദ്ധന്‍റെ ശരീരം ജീര്‍ണ്ണിക്കാന്‍ സമ്മതിക്കാത്തതുപോലെ തന്‍റെ പരിശുദ്ധന്‍റെ ശരീരമെടുത്ത പരിശുദ്ധശരീരവും (അമ്മയുടെ ) ജീര്‍ണിക്കാന്‍ അവിടുന്നു അനുവദിക്കായ്കകൊണ്ടു അവള്‍ മരിച്ചു ശരീരത്തോടെ സ്വര്‍ഗത്തിലേക്കു തന്‍റെ പുത്രന്‍ എടുത്തു ഇങ്ങനെയാണു നമ്മുടെ അമ്മ സ്വര്‍ഗാരോപിതയായതു !

ഇപ്പോള്‍ മോനു മനസിലായോ ?

“മനസിലായി അങ്കിള്‍ നന്ദി “

കൊള്ളാം ദൈവം അനുഗ്രഹിക്കട്ടെ !

ഒരു നിഷ്കളങ്കനായകുട്ടിക്കു പറഞ്ഞുകൊടുത്തക്കാര്യം നിങ്ങള്‍ക്കുകൂടി അറിയാനായീ ഇട്ടെന്നേയുള്ളു. ഞാന്‍ നേരത്തെ നിങ്ങള്‍ക്കു എഴുതിയിരുന്നതു ഓര്‍ക്കുമല്ലോ

പൊതുവായി ഒരു കാര്യം കൂടി

നമ്മുടെ ശരീരം വിശുദ്ധമായി സൂക്ഷിക്കാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടു .നമ്മുടെശരീരം ഭംഗിയായിസൂക്ഷിക്കുമ്പോള്‍ അപരന്‍റെ ശരീരത്തിലും നമുക്കു ബഹുമാനം ഉണ്ടാകും കാരണം ആശരീരവും ദൈവത്തിനു വസിക്കാനായി സ്രിഷ്ടിക്കപ്പെട്ടതാണെന്നുള്ളചിന്ത നമ്മില്‍ വരും . അപ്പോള്‍ ആരെയും ഉപദ്രവിക്കാന്‍ നമുക്കു കഴിയില്ല. അപ്പോള്‍ കുടുംബജീവിതവും ഭാസുരമായിതീരും . കുഞ്ഞഞങ്ങളെ നസിപ്പിക്കാന്‍ ഒരു മാതാപിതാക്കള്‍ക്കകം കഴിയില്ല. ഭാര്യാഭര്ത്താക്കന്മാര്‍ പരസ്പരം ബഹുമാനിക്കകം . ചതിയും കൊലയും കൊള്ളിവയ്പ്പും ഒരിക്കലും ആരും നടത്തില്ല. എതു മതത്തതല്‍ പെട്ടവനേയും ദൈവനാമത്തതല്‍ സ്നേഹിക്കാന്‍ ഓരോരുത്തര്‍ക്കും കഴിയും .

എന്തുകൊണ്ടു മദ്യപാനം, മയക്കുമരുന്നു മുറുക്കാന്‍, ബീഡിവലി മുതലായവ വേണ്ടെന്നു പറയുന്നതു ?

നമ്മുടെ ശരീരത്തേ കഴിയുന്നതും ഭംഗിയാക്കാന്‍ കഴിയണം വിഷാംശം ഇല്ലാത്തശരീരമാണു നാം സൂക്ഷിക്കേണ്ടത്. വിഷം ശരീരത്തെ കൊല്ലുമല്ലോ

Saturday 16 August 2014

വിശ്വസിച്ചാല്‍ മാത്രം രക്ഷകിട്ടുമോ ?

ലൂഥറും സെക്ടുകാരും  പറയുന്നു വിശ്വസിച്ചാല്‍ മാത്രം  മതിയെന്നു !  ............ സഭപറയുന്നു പോരെന്നു ?

  “ ഞാന്‍ നിങ്ങളോടു കല്പിക്കുന്നതു നിങ്ങള്‍ ചെയ്യുന്നെങ്കില്‍ നിങ്ങള്‍ എന്‍റെ സ്നേഹിതരാണു “ ( യോഹ. 15:14 ) : 

നീ ഒരാള്‍ക്കു കൊടുക്കുന്ന ഒരു ഗളാസ് പച്ചവെള്ളത്തിനുപോലും പ്രതിഫലം ലഭിക്കും ."       നമ്മുടെ നല്ല പ്രവര്‍ത്തികളുടെ ഫലം മാത്രമേ നമുക്കുകൊണ്ടുപോകാനുള്ളു.  

എന്താണു നല്ലപ്രവര്ത്തി ? ( ദൈവഹിതമനുസരിച്ചുള്ള പ്രവര്‍ത്തി )

“ഇതാണു ദൈവഹിതമനുസരിച്ചുള്ള പ്രവുത്തി :   അവിടുനു അയച്ചവനില്‍ വിശ്വസിക്കുക “ ( യോഹ: 6: 29 )



ഇതു പറയാനുള്ള സാഹചര്യം നാം മനസിലാക്കണം ജീവന്‍റെ അപ്പത്തേക്കുറിച്ചാണു പറയുന്നതു അതു യേശുതന്നെയാണു ജീവന്‍റെഅപ്പം
“ ഞാനാണു ജീവന്‍റെ അപ്പം എന്‍റെ അടുത്തുവരുന്നവനു ഒരിക്കലും വിശക്കുകയില്ല. എന്നില്‍വിശ്വസിക്കുന്നവനു ദാഹിക്കുകയും ഇല്ല.(യോഹ.6:35)
“ എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുക്യും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു . ( 6:56 )
“ ഞാന്‍ പിതാവുമൂലം ജീവിക്കുന്നു അതുപോലെ എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും ( യോഹ.6:57 )

പുതിയ ഉടമ്പടി


“യേശു അപ്പമെടുത്തു ആശീര്‍വദിച്ചു മുറിച്ചു ശിഷ്യമാര്ക്കുകൊടുത്തുകൊണ്ടു അരുളി ചെയ്തു വാങ്ങിഭക്ഷിക്കുവിന്‍ ഇതു എന്‍റെ ശരീരമാണു “ മത്തായി:26:26 )

സെക്ടുകാര്‍ ഇതൊന്നും വിശ്വസിക്കില്ല. കര്‍ത്താവിന്‍റെ തിരുശരീര രക്തങ്ങളെക്കുറിച്ചു ഒന്നും വിശ്വാസമില്ല. അതെല്ലാം ഉപേക്ഷിച്ചിട്ടു അവനില്‍ വിശ്വസിക്കുകമാത്രം മതിയെന്നും പറഞ്ഞു നടക്കും .
ഇന്നലെ ഞാന്‍ നമ്മുടെ നല്ലപ്രവര്‍ത്തികളുടെ ഫലമാണു സ്വര്‍ഗരാജ്യത്തിനു നമ്മേ അവകാശികളാക്കുന്നതെന്നു പറഞ്ഞപ്പോള്‍  ഒരു പാവം പ്രതീകരിച്ചതു ഇങ്ങ്നെ

ഒരുവനും നല്ലവൻ അല്ല ... ദൈവം ഒഴികെ ... എന്നാണ് വചനം ..

ദൈവം ആഗ്രഹിക്കുന്ന ഏക പ്രവർത്തി .... പിതാവ് അയച്ചവനിൽ വിശ്വസുക്കുക എന്നത് മാത്രം ആണ് .. john 6:29

ദൈവത്തിനു സാധിക്കാത്ത എന്ത് പ്രവർത്തി ആണോ ആവോകയിൽഉള്ളത്?                 
  ഇതാണു ആ പാവം ഉപ്ദേശി (Babu Mathew Simon ) യുടെ  പ്രതീകരണം "

കര്‍ത്താവിന്‍റെ നീതി അന്വേഷിച്ചാല്‍ മതി യേശുവില്‍ വിശ്വസിച്ചാല്‍ മതിയെന്നു " . നമുടെ പ്രവര്‍ത്തികള്ക്കൊന്നും വിലയില്ലെന്നു പണ്ടു ലൂഥര്‍ പറഞ്ഞ അതേ മണ്ടത്തരം ആവര്‍ത്തിച്ചു  സൂത്രത്തില്‍ ദൈവരാജ്യം അവകാശപ്പെടുത്താന്‍ ശ്രമിക്കുന്നവരോടു ഞാന്‍ പറയുകയാണു അവസാനത്തെ വിധിയില്‍ യേശു നമ്മോടു ചോദിക്കുന്നചോദ്യം മത്താ.25 :35- 36 " എനിക്കു വിശന്നു നിങ്ങള്‍ ഭക്ഷിക്കാന്‍ തന്നു ..................     "
              
നമ്മുടെ നല്ലപ്രവര്‍ത്തികളുടെ ഫലം മാത്രമേ നമുക്കു കൂടെ കൊണ്ടുപോകാന്‍ കാണൂ

അല്പംകൂടി വചനത്തിലേക്കുപോകാം യേശു എന്താണു പറയുന്നതു ?
“ നിങ്ങളുടെ ഹ്രുദയം അസ്വസ്തമാകേണ്ടാ ദൈവത്തില്‍ വിശ്വസിക്കുവിന്‍ എന്നിലും വിശ്വസിക്കുവിന്‍ “ ( യോഹ. 14: 1 )
“ സത്യം സത്യമായി ഞാന്‍ നിങ്ങളോടുപറയുന്നു. എന്നില്‍ വിശ്വസിക്കുന്നവനും ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍  ചെയ്യും  ഞാന്‍ പിതാഅവിന്‍റെ അടുത്തേക്കുപോകുന്നതുകൊണ്ടു ഇവയെക്കാള്‍ വലിയവയും അവന്‍ ചെയ്യും “       ( യോഹ. 14: 12 )

“ പ്രവര്‍ത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍ തന്നെ നിര്‍ജീവമാണു “
യാക്കോ. ( 2 :17 )  



വിശ്വാസം പ്രവര്ത്തിയില്കൂടി ജീവനുള്ളതഅകുന്നു.

പിതാവായദൈവം പറയുന്നു “ ഉചിതമായി പ്രവര്‍ത്തിച്ചാല്‍ നീയും സ്വീകര്യനാകുകയില്ലേ ? നല്ലതുചെയ്യുന്നില്ലെങ്കില്‍ പാപം വാതിക്കല്‍ തന്നെ പതിയിരുപ്പുണ്ടെന്നു ഓര്‍ക്കണം ( ഉല്പ. 4:7 )

ഇവിടെയെല്ലാം നല്ലപ്രവര്‍ത്തിക്ളുടെ ഫലത്തെക്കുറിച്ചാണു പറയുന്നതു ? പക്ഷേ ഇതൊന്നും ലൂഥറും ഇപ്പോഴത്തെ സെക്റ്റുകാരും സമ്മതിക്കില്ല. വിശ്വസിച്ചിട്ടു കുനിഞ്ഞിരുന്നാല്‍  രക്ഷിക്കപ്പെട്ടുവെന്നാണു അവരുടെ ഉപ്ദേശം . പാവങ്ങള്‍ സൂത്രത്തില്‍ ദൈവരാജ്യ്ം അവകാശപ്പെടുത്താമെന്നുള്ള വ്യാമോഹത്തിലാണു ഈ കൂട്ടര്‍

വിവാഹവിരുന്നിനു സംബന്ധിക്കാന്‍ വന്നവരെ കാണാന്‍ രാജാവു വന്നപ്പോള്‍ വിവാഹ വസ്ത്രം ധരിക്കാതിരുന്നവരെ പുറത്താക്കുന്നതു ഇതുപോലെ സൂത്രത്തില്‍ അകത്തുകയറിയവരെയാണു.

അതുകൊണ്ടു സഹോദരാ ബാബു ഉപദേസി രക്ഷപെടാന്‍ അഗ്രഹിക്കുന്നുവെങ്കില്‍  ഈ വിധം അവിടെയും ഇവിടെയുമുള്ള വാക്യങ്ങളില്‍ കടിച്ചുതൂങ്ങാതെ എന്താണു അതില്കൂടി നമ്മേ പഠിപ്പിക്കുന്നതു അധവാ അതിന്റെ പ്രമേയം എന്താണെന്നു മനസിലാക്കി മണ്ടത്തരം എഴുന്നെള്ളിച്ചുപാവപ്പെട്ട ജനത്തെ കുഴക്കാതെ നല്ലപ്രവര്‍ത്തികളുടെ ഫലം മാത്രമേ അന്ത്യ സമയത്തു നമുക്കു കൊണ്ടൂപോകാനുള്ളുവെന്നു മനസിലാക്കുക
മത്തായി.25 : 35 മുതലുള്ളവാക്യങ്ങള്‍ മനസിരുത്തിവായിക്കുക

Monday 11 August 2014

സ്നാനം ആവശ്യപ്പെട്ടുവരുന്ന ഹിന്ദുക്കളോടു നിങ്ങള്‍ എന്തു പറയും ?

പുറജാതിക്കാരുടെ ഇടയില്‍ പരിശുദ്ധാത്മാവു പ്രവര്ത്തിക്കുമോ ?   

സ്നാനം ആവശ്യപ്പെട്ടുവരുന്ന ഹിന്ദുക്കളോടു എന്തു പറയും ?

 നിങ്ങള്‍ എന്തു പറയും  ?

ഞാന്‍ പറഞ്ഞു ഉടനേ വേണ്ടാ വെറുതെ ഒരു വഴക്കിനു നാം ഇടംകൊടുക്കെണ്ടാന്നു ! അതു ശരിയാണോ ?

സംഗതി അറിയാതെ എങ്ങ്നെ മറുപടിപറയും ഇല്ലേ ?

പലഹിന്ദു സഹോദരന്മാര്‍ എന്നോടു ചോദിച്ചു മാമോദീസാ മുങ്ങുന്നതിനെകുറിച്ചു ഉപ്ദേശം .കുറെ നാളായി അവര്‍ വിശ്വാസത്തിലാണു. പക്ഷേ ബിജെപി ക്കാരുടെ സെന്‍റ്ററുകളിലാണു.'

" ഞാന്‍ പറഞ്ഞു തിടുക്കം കൂട്ടരുതു വെറുതെ വഴകു ഉണ്ടാക്കാന്‍ അവസരം കൊടുക്കാതിരിക്കുക. ശശികല്യും മറ്റും വിഷം ചീറ്റി നടക്കുന്നു ഒന്നും അറിയാത്തവര്‍ അവരുടെ വാക്കുകേട്ടു പ്ര്‍കോപനം ഉണ്ടാക്കും.വിശ്വാസത്തോടെ മുന്‍പോട്ടുപോകുക. യേശു അതിനുള്ള അവസരം പുറകാലെ ഒരുക്കി തരും. കൊല്ലത്തുനിന്നും ആലപ്പുഴനിന്നും ഉള്ളവരാണു.

ബാളൂരില്‍ വച്ചു ഒരു പെണ്‍കുട്ടിയും അവളുടെ അമ്മയും ഇതുപോലെ ചോദിച്ചു.

അവരോടും ഞാന്‍ പറഞ്ഞു വരട്ടേ .നാലന്‍ചുവര്ഷം മുന്‍പായിരുന്നു. അടുത്തകാലത്തു കഴിഞ്ഞവര്ഷം അവര്‍ മാമോദീസാസ്വീകരിച്ചു. എന്നോടു ചോദിക്കുന്നവരോടു ധ്രുതി വയ്ക്കരുതു സാവകാശം മതിയെന്നേ പറയൂ.



പൌലോസ് ശ്ളീഹാപറഞ്ഞു യേശു എന്നേ അയച്ചതു സ്നാനം കൊടുക്കാനല്ല. സുവിശേഷം പ്രസ്മിക്കാനാണെന്നു ! നമ്മള്‍ ചെയേണ്ടതു മത്താ.6:33 " ആദ്യം അവിടുത്തെരാജ്യവും അവിടുത്തേനീതിയും അന്‍‌വേഷിക്കുക. "  ഇന്നലെ ഒരു സഹോദരന്‍ പറഞ്ഞു മനുഷ്യന്‍റെ പ്രവര്ത്തിക്ള്ക്കു ഒരു ഫലവും ഇല്ല. അതിനാല്‍ അവിടുത്തേനീതി അന്‍‌വേഷിച്ചാല്‍ മാത്രം മതിയെന്നു. സഹോദരന്മാരേ അവിടുത്തെരാജ്യം അന്വേഷിക്കാന്‍ പറഞ്ഞാല്‍ സ്വര്‍അരജ്യത്തിന്‍റെ സുവിശേഷം പ്രഘോഷിക്കാനാണു, അവിടുത്തെനീതി ക്ഷമയും സ്നേഹവുമാണു. ഇതു നമ്മുടെ പ്രവര്ത്തിപഥത്തില്കൊണ്ടുവരാന്‍ നമുക്കു സാധിക്കണം. സ്മ്മുടെ നല്ലപ്രവര്ത്തികള്‍ കണ്ടിട്ടൂവേണം ജനങ്ങള്‍ യേശുവിനെ സ്വീകരിക്കാന്‍ മുന്‍പോട്ടു വരേണ്ടതു .ഇതെല്ലാമാണു നമ്മുടെ നല്ലപ്രവര്ത്തിയുടെ നല്ല ഫലങ്ങള്‍ ഇതാണു നമ്മുടെ സ്വര്‍ഗീയജീവിതത്തിനു നമ്മേ സഹായിക്കുക. വിശ്വസിച്ചാല്‍ മാത്രം മതിയെന്നുമ്പറഞ്ഞു നിംഗളെ ആരെങ്കിലും സമീപിച്ചല്‍ അവരുടെ വാക്കു ശ്രവിക്കരുതു. കാരണം യാക്കോബു ശ് ളീഹാ പറഞ്ഞു പ്രവര്ത്തികൂടാതുള്ളവിശ്വാസം ചത്തതാണെന്നു . ലൂഥറും കൂട്ടരും സെക്‍റ്റുകാരും ഒന്നും പ്രവര്ത്തിക്കു വില നല്‍കില്ല.കൂടുതല്‍ വിവരിക്കുന്നില്ല.

എന്തുകൊണ്ടാണു ഞാന്‍ മാമോദീസാക്കു ധ്രുതിവേണ്ടെന്നു പറഞ്ഞതു ?

യേശുവില്‍ വിശ്വസിക്കുന്ന ഒരാള്‍ മാമോദീസാസ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ സാങ്ങ്കേതിക കാരണങ്ങളാല്‍ സ്വീകരിക്കാന്‍ കഴിയാതെ വരികയും മരിക്കുകയും ചെയ്താല്‍ എന്തു ഭവിക്കും ? അയാള്‍ രക്ഷപെടുമോ ? 


ഒരുപക്ഷേ പലര്‍ക്കും അറിഞ്ഞുകൂടാത്ത ഒരു കാര്യമാകാം ഇതു

മാമോദീസാ.
1) ജലത്താലും ആത്മാവിനാലുമുള്ള മാമോദീസാ.
2) ആഗ്രഹത്താലെയുള്ളമാമോദീസാ.
3) രക്തത്താലെയുള്ളമാമോദീസാ.

എന്നോടു ചോദിച്ചവര്‍ ആദ്യം പറഞ്ഞമാമോദീസായിക്കാണു അഗ്രഹം പ്രകടിപ്പിച്ചതു. ശശികലയെപ്പോലുള്ളവരും ബിജെപ്പിക്കരും ബഹളം വെയ്ക്കന്‍ സാധ്യ്തയുള്ളിടത്തു നാം കുറെക്കൂടെ ബുദ്ധിപരമായിപ്രവര്ത്തിക്കണം. സൌയമനം പാലിക്കുന്നതാണു നല്ലതു താമസിച്ചതുകൊണ്ടൂ അയാള നശിച്ചുപോകില്ല. കാരണം യാദ്രിശ്ചികമായി മരിച്ചുപോയാല്‍ അയാള്‍ക്കു രക്ഷകിട്ടും കാരണം രണ്ടാമത്തെ മാമോദീസാ ആഗ്രഹത്താലെയുള്ളതു അയാള്‍ക്കു ലഭിക്കും .ദൈവം കരുണാമയനാണു . സംശയിക്കേണ്ടാ. അതുകൊണ്ടാണു ധൈര്യ്മായിതന്നെ ഞാന്‍ പറയും ഈശോ നമുക്കു സമയം ഒരുക്കിതരും .

അപ്പോള്‍ രക്തത്താലെയുള്ളതു എന്താണെന്നു ചോദിച്ചേക്കാം  ?
ഒരാള്‍ വിശ്വാസിയാണെനു അറിയുകയും അയാള്‍ മതം മാറാന്‍ പോകുന്നുവെന്നു അറിയുകയും ചെയ്യുമ്പോള്‍ അതില്‍ നിന്നും പിന്തിരിപിക്കാന്‍ പ്രതിലോമശക്തികള്‍ പരിശ്രമിച്ചേക്കാം .അങ്ങ്നെ ഒരു പക്ഷേ വിശ്വാസത്തിനുവേണ്ടി രക്തം ചിന്തേണ്ട അവസരം ഉണ്ടായെന്നുവരാം .അങ്ങ്നെ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിക്കേണ്ടിവരുന്നവര്‍ രക്തത്താലെയുള്ള മാമോദീസാസ്വീകരിച്ചവരാണു. ഇവരെല്ലാം രക്ഷയിലേക്കു വരുന്നു.

അതുകൊണ്ടാണു ശ്ളീഹാ പറഞ്ഞതു " എന്നെ അയച്ചിരിക്കുന്നതു സ്നാനപ്പെടുത്തുവാനല്ല സുവിശേഷം പ്രസ്ംഗിക്കാനാണെന്നു "

അപ്പോള്‍ സെകറ്റുകാര്‍ ചൊദിച്ചേക്കാം പിന്നെന്തിനാ ശിശുസ്നാനം ?

ഇവിടെ ഉടനെ വേണ്ടെന്നു പറഞ്ഞതു വെറുതെ പ്രകോപനം ഉണ്ടാകാതിരിക്കാനും രക്തപ്പുഴ ഒഴുക്കാതീക്കാനും,വര്‍ഗീയതയെ വളര്ത്താതിരിക്കാനുമാണു.

കുഞ്ഞുങ്ങളുടെ കാര്യം അതല്ല. ക്രിസ്തീയ മാതാപിതാക്കളുടെ കുഞ്ഞുങ്ങള്‍ അവര്‍ക്കു ഇതൊന്നും ബാധകമല്ല.വിശ്വാസം സ്വീകരിക്കാത്താവര്‍ക്കു മുകളില്പറഞ്ഞ രണ്ടാമത്തെയും മൂന്നാമത്തെയും ആനുകൂല്യങ്ങള്‍ അവര്‍ക്കു ലഭിക്കാത്തതുകൊണ്ടു നേരത്തെ മാമോദീസാകൊടുത്തു നിത്യരക്ഷ ഉറപ്പു വരുത്തണം

ഇനിയും ആദ്യത്തെ ചോദ്യത്തിനു മറുപടിപറയേണ്ടേ ?

പരിശുദ്ധാത്മാവു അക്രൈസ്ഥവരുടെ ഇടയില്‍ പ്രവര്ത്തിക്കുമോ ?
നിംഗളുടെ ഉത്തരം ഇല്ലെന്നാകാനാണു സാധ്യത. !

കര്ത്താവു ജറമിയായോടു പറഞ്ഞു ഈ ലോകത്തിലുള്ള ഭൂമിയേയും മനുഷ്യ്രേയും മ്രുഗ്ങ്ങളേയും സ്രിഷ്ഠിച്ചതു ഞാനാണു എനിക്കു ഇഷ്ടമുള്ളവര്‍ക്കു അതുകൊടുകും. ആരാണു ദൈവത്തോടുചോദിക്കുക.
പരിശുദ്ധാരൂപി എവിടെയെല്ലാം പ്രവര്ത്തിക്കണമെന്നു മനുഷ്യനല്ല തീരുമാനിക്കുന്നതു. ദൈവം സഭയില്‍മാത്രമല്ല പ്രവര്ത്തിക്കുന്നതു . പരിശുദ്ധാരൂപിയുടെ പ്രവര്ത്തനം സഭക്കുപുറത്തേക്കും നീളുന്നു.
ദൈവത്തെ അന്വേഷിക്കുന്നവര്‍ക്കു അവിടുന്നു സമീപസ്ഥനാണു.
മാമോദീസഅസ്വീകരിക്കുന്നതിനു മുന്‍പുതന്നെ കൊര്ണോലിയോസ് പരിശുദ്ധാതാമാവില്‍ പൂരിതനായി.
മനുഷ്യന്‍ പരിശുദ്ധാത്മാവിനു അതിരുകള്‍ കല്പിക്കന്‍ അവനാരാണു ?

സ്വര്‍ഗീയ വിരുന്തില്‍ സംബന്ധിക്കാന്‍ ആദ്യ്ം ക്ഷണം ലഭിച്ചതു തിരഞ്ഞെടുക്കപെട്ട ദൈവത്തിന്‍റെ ജനമായ ഇസ്രായേല്ക്കാര്‍ക്കാണു . എന്നാല്‍ അവര്‍ ഭൌതീകതയുടെ പുറകെ പോയപ്പോള്‍ ദൈവം വിളിച്ചതു ഇസ്രായേലിലുള്ള ദരിദ്രരേയും ,വിജാതീയരെയും ,പാവപ്പെട്ടവരേയുമാണു.
എന്നെ അന്വേഷിക്കാത്തവര്‍ എന്നെ കണ്ടെത്തിയെന്നു പറഞ്ഞതെന്തുകൊണ്ടാണു ?

മറ്റൊരു കാര്യം നാം ശ്രദ്ധിക്കേണ്ടതു യേശു ഒരിക്കല്‍ പറഞ്ഞു " ഈ ആലയില്‍ പെടാത്ത ആടുകളും എനിക്കുണ്ടൂ "

ഞാന്‍ പറഞ്ഞക്കര്യങ്ങളെല്ലാം വ്യക്തമായികാണുമല്ലോ ?
അവസാനിപ്പിക്കുന്നു   

Sunday 10 August 2014

എവിടെയാണു എനിക്കു തെറ്റുപറ്റിയതു?

ഒരു രാജാവിന്‍റെ ക്രൂരത ( മത്താ.22: 1-14 , ലൂക്ക. 14:15-24 )

ചെറുപ്പത്തില്‍ എനിക്കു ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാഞ്ഞ ക്രൂരത !

ഭിക്ഷക്കാരനെ ഭക്ഷണത്തിനു ക്ഷണിച്ചു ആര്‍ത്തിയോടെ വിരുന്നു ഭവനത്തില്‍ എത്തിക്കാണും. വിവാഹവസ്ത്രം ധരിക്കാഞ്ഞതിന്‍റെപേരില്‍ അയാളുടെ കയ്യും കാലും കെട്ടി അന്ധകാരത്തിലേക്കു വലിച്ചെറിയുക .ഹൊ ! ഒരുതരത്തിലും ചെറുപ്പത്തിലെ എന്‍റെ നീതിബോധം അതു അംഗീകരിച്ചില്ല.

രാജകൊട്ടാരത്തിലൊരുക്കിയ വിരുന്ന്‌

ക്ഷണിക്കപ്പെട്ടവര്‍ ഓരോരോ ഒഴിവുകഴിവുകള്‍ പറഞ്ഞു ഒഴിഞ്ഞുമാറി ആരും വന്നില്ല ഭ്ക്ഷണശാലയില്‍ ആരും വന്നില്ല. അപ്പോള്‍ രാജാവു ദാസനോടുപറഞ്ഞു നീ തെരുവിലേക്കുചെന്നു കാണുന്നവരെയെല്ലാം വിളിക്കുക. ദരിദ്രരേയും , വികലാങ്ങ്കരേയും ,കുരുടരേയും എല്ലാം വിളിച്ചു വിരുന്നുശാലനിറക്കുക. ( ലൂക്ക.14: 21 )

അതിഥികളെകാണാന്‍ രാജാവു എഴുനെള്ളിയപ്പോള്‍ ഒരുവന്‍ വിവാഹവസ്ത്രം ധരിക്കാതെ അവ്ടൈരിക്കുന്നതുകണ്ടു അവനോടു രാജാവുചോദിച്ചു വിവാഹവസ്ത്രം ധരിക്കാതെ നീ എങ്ങനെ ഇവിടെ പ്രവേശിച്ചു? ഉത്തരം പറയാതിരുന്ന ആ പാവപ്പെട്ട മനുഷ്യനെ അന്ധകാരത്തിലേക്കു വലിച്ചെറിഞ്ഞാല്‍ ? എതു ചെറുപ്പക്കാരനാണൂ പ്രതീകരിക്കാതിരിക്കുന്നതു ? ഞാനും പ്രതീകരിച്ചു

“ ദുഷ്ടന്‍ ”

എവിടെയാണു എനിക്കു തെറ്റിയതു ?



ഇന്നത്തെ പെന്തക്കോസ്തുകാരെപ്പോലെ ഞാനും ബൈബിളില്‍ എഴുതിയിരിക്കുന്നതുപോലെ തന്നെ മനസിലാക്കി . അതിന്‍റെ വാച്യാര്‍ത്ഥം മാത്രം ഞാന്‍ മനസിലാക്കിയപ്പോള്‍ അതില്കൂടി അവതരിപ്പിച്ച പ്രമേയം എനിക്കു മനസിലായില്ല. അതിന്‍റെ വ്യംഗ്യം എന്താണെന്നോ അതിന്‍റെ പ്രമേയം എന്തെന്നൊ മനസിലായില്ല. ഒരച്ചനും പള്ളിയില്‍ പറഞ്ഞില്ല. അധവാ പറഞ്ഞെങ്കില്‍ ഞാന്‍ സ്രദ്ധിച്ചില്ല. അവിടെയാണു എനിക്കുതെറ്റിയതു

ഈ ഉപമയില്‍ ക്കൂടി യേശുഎന്താണു അര്ത്ഥമാക്കുന്നതു ?

വിശുദ്ധലൂക്കോസിന്‍റെ സുവിശേഷത്തില്‍ വിരുന്തിനെ ക്കുറിച്ചു പറയാന്‍ കാരണം.

“ ദൈവരാജ്യത്തില്‍ അപ്പം ഭക്ഷിക്കുന്നവന്‍ ഭാഗ്യവാന്‍എന്നു ഒരാള്‍ പടഞ്ഞപ്പോഴാണു യേശു ഈ ഉപമ പറയാന്‍കാരണം . അതിലെ പ്രധാനവാചകം “ ക്ഷണിക്കപെട്ടവരില്‍ ഒരുവനും എന്‍റെ വിരുന്നു ആശ്വദിക്കില്ലാ” എന്നതാണു .

എവിടെയാണു ഈ വിരുന്തു ഒരുക്കിയതു ?



ദൈവവുമായുള്ള യുഗാന്ത്യ സഹവാസത്തിനാണു യേശു നിര്‍ണ്ണായകമായ ക്ഷണം നടത്തുന്നതു .അദ്യമായി ക്ഷണിക്കപ്പെട്ടവര്‍ തിരഞ്ഞെടുക്കപ്പെട്ടദൈവജനത്തില്‍ നിന്നു ഉള്ളവരായിരുന്നു.
പക്ഷേ അവര്‍ ഭൌതീകതാല്പര്യത്തിന്‍റെ പേരില്‍ ഒഴിവുകഴിവുകള്‍ പറഞ്ഞു ക്ഷണം തിരസകരിക്കുന്നവര്‍ (തിരസ്കരിച്ചവര്‍ ) ദൈവവുമായുള്ള സഹവാസം അനുഭവിക്കില്ല. അവരുടെ സ്ഥാനത്തേക്കു വീണ്ടും ക്ഷണിക്കപ്പെടുന്നവര്‍ ഇസ്രായേലിലെ ദരിദ്രരും വിജാതിയരുമാണു. യേശുവിന്‍റെ ശിഷ്യന്മാരിലൂടെ ഇന്നും ഈ ക്ഷണം നടത്തികൊണ്ടിരിക്കുന്നു.ജിവിച്ചിരിക്കുന്നവര്‍ക്കു ഈക്ഷണം നിര്‍ണായകമാണു.

ദൈവം സ്വന്തം ജനത്തില്‍ നിന്നും മുഖം തിരിച്ചുകളഞ്ഞു. അതിന്‍റെ സ്ഥാനത്താണു പുതിയ ദൈവജനം പ്രത്യക്ഷപ്പെടുന്നതു.

വിളി ലഭിച്ചതുകൊണ്ടു എല്ലാമായോ ?

ഒരാളള്‍ പുതിയ ദൈവജനത്തിന്‍റെ അംഗമായതുകൊണ്ടു എല്ലാമായില്ല. വിളിക്കപ്പെട്ടവര്‍ തങ്ങളുടെ വിളിക്കു യോജിച്ചവിധം ജീവിക്കണം.
“വിവാഹവസ്ത്രം “ ധരിച്ചിരിക്കണം അതായതു അവര്‍ തങ്ങളുടെ വിളിയുടെ ഫലം ദൈവരാജ്യത്തിലേക്കുകൊണ്ടുവരണം . സ്വര്‍ഗ രാജ്യത്തില്‍ പ്രവേശനം ലഭിക്കാന്‍ അതിനു യോഗ്യമായപ്രവര്‍ത്തികള്‍ ആവശ്യമാണു. അല്ലാതെ വിളിലഭിച്ചതുകൊണ്ടുമാത്രം ഒരാള്‍ക്കു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകസാധ്യമല്ല.

ചുരുക്കത്തില്‍ മാമോദീസായോടുകൂടി ഒരള്‍ പുതിയ ദൈവജനം ആകുന്നു. ആ സമയത്തു അവന്‍ സ്വര്‍ഗരാജ്യത്തില്‍ ഒരവേശിക്കാനുള്ള വിവാഹവസ്ത്രം അണിയുന്നു, (അണിയിക്കപ്പെടുന്നു ) എന്നാല്‍ പിന്നിടുള്ളജീവിതത്തില്‍ ആ വസ്ത്രം അഴുക്കാകുന്നു. അധവാ ജീര്‍ണതയിലേക്കു പോകുന്നു. അതിനെ വെണ്മയാക്കാന്‍ അവനു കഴിയും വിശുദ്ധകൂദാശകളില്‍കൂടി. അതായതു അവന്‍റെ പ്രവര്‍ത്തിയില്‍ കൂടി.

ഇവിടെയാണു ലൂഥറിനു തെറ്റുപറ്റിയതു ലൂഥര്‍ പറഞ്ഞു നന്മചെയ്യാന്‍ മനുഷ്യന്‍ അശക്തനാണു അതിനാല്‍ വിശ്വസിക്കുകമാത്രം ചെയ്യുക. വിശ്വസിച്ചാല്‍ അവന്‍ രക്ഷപ്രാപിക്കുമെന്നു. ഇതിനെ സഭ എതിര്‍ത്തു സഭപഠിപ്പിച്ചു വിശ്വസിച്ചല്‍ മാത്രം പോരാ അതിനു അനുസ്രതമായി പ്രവര്ത്തിക്കുകയും വേണമെന്നു.
യാക്കോബ് ശ്ളീഹാപറഞ്ഞു ” പ്രവര്‍ത്തികൂടാതെയുള്ളവിശ്വാസം ചത്തതാണെന്നു”. അതിനാല്‍ നീ അണിയേണ്ട വിവാഹ വസ്ത്രം നിന്‍റെ പ്രവര്‍ത്തികളുടെ സല്‍ഫലങ്ങളാണു. അതു ദൈവരാജ്യത്തിനു യോജിച്ചഫലങ്ങളായിരിക്കണം അങ്ങനെയുള്ളവരാണു ആ വിരുന്നില്‍ സംബന്ധിക്കുവാന്‍ യോഗ്യന്‍ .

രാജാവു നോക്കിയപ്പോള്‍ വിവാഹവസ്ത്രം ധരിക്കാത്ത ----- സല്‍ഫലങ്ങള്‍ പുറപ്പെടുവിക്കാത്ത ഒരുവനെ അവിടെ കണ്ടു അപ്പോളാണു രാജാവു ചോദിച്ചതു “ സഹോദരാ നീ എങ്ങനെ ഇതിനുള്ളില്‍ പ്ര്വേശിച്ചു. ?
അവന്‍ ചെയ്തതു തെറ്റാണെന്നു അവനും അറിയാം അതുകൊണ്ടാണു അവന്‍ മറൂപടിഒന്നും പറയാതെ മൌനമായി നിന്നതു ! ( മത്താ. 22: 12 )

“വിളിക്കപ്പെട്ടവര്‍ അധികം തിരഞ്ഞെടുക്കപ്പെട്ടവര്‍ ചുരുക്കം “

ഇതാണു യേശു തന്‍റെ ഉപമയില്‍ കൂടി ശിഷ്യരെ പഠിപ്പിക്കാന്‍ ഉദ്ദേശിച്ചതു
വിവാഹവസ്ത്രമെന്നു ഉദ്ദേശിക്കുന്നതു നമ്മുടെ സല്‍പ്രവര്‍ത്തിയില്‍ക്കൂടി ഉരുത്തിരിയുന്ന സല്‍ഫലങ്ങളാണു .ഈ സല്‍ഫലങ്ങളില്ലാതെ ഒരുവനു സ്വര്‍ഗത്തില്‍ ദൈവം ഒരുക്കിയിരിക്കുന്ന വിരുന്തു സല്‍ക്കാരത്തില്‍ പങ്കെടുക്കുവാനുള്ള അവകാശം ലഭിക്കില്ല.

അതില്ലാതെ സൂത്രത്തില്‍ ഉള്ളില്‍ കയറിയവനെയാണു കയ്യും കാലും കെട്ടി അന്ധകാരത്തിലേക്കു എറിഞ്ഞതു ഇപ്പോള്‍ രാജാവു ചെയ്തതു തികച്ചും നീതിയാണെന്നു എനിക്ക് തോന്നുന്നു.

എന്നാല്‍ ചെറുപ്പത്തില്‍ പെന്തക്കോസ്തുകാര്‍ ചിന്തിക്കുന്നതുപോലെ ഞാനും ചിന്തിച്ചപ്പോള്‍ രാജാവു ചെയ്തതു അങ്ങേറ്റം തെറ്റായി എനിക്കുതോന്നിയിരുന്നു !

നിങ്ങള്‍ക്കോ ?

Saturday 9 August 2014

പരിശുദ്ധ കന്യാമറിയവും സ്വര്‍ഗാരോപണവും

“ താന്‍ മുന്‍കൂട്ടിനിശ്ചയിച്ചവരെ അവിടുന്നു വിളിച്ചു വിളിച്ചവരെ നീതീകരിച്ചു. നീതീകരിച്ചവരെ മഹത്വപ്പെടുത്തി.”   ( റോമാ. 8:30 )
“ ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്കു എതിരു നില്ക്കും “ (റോമാ. 8: 31 )

“ നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാപ്രവര്‍ത്തികളിലും നിംഗളും പരിശുദ്ധരായിരിക്കുവിന്‍    .ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ടു നിംഗളും പരിസുദ്ധരായിരിക്കുവിന്‍“ ( 1പത്രോ.1:16 )
“ ദൈവത്തിന്‍റെ ശക്തമായകരത്തിന്‍കീഴില്‍ നിങ്ങള്‍താഴ്മയോടെ നില്ക്കുവിന്‍ അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്ത്തികൊള്ളും “  (1പത്രോ 5: 6 )


ഏലിസബേത്തു പരിശുദ്ധാത്മാവു.നിറഞ്ഞവളായി . അവള്‍ ഉദ്ഘോഷിച്ചു നീ സ്ത്രീകളില്‍ അനുഗ്രഹീതാ, . നിന്‍റെ ഉദരഫ്അലവും അനുഗ്രഹീതം.എന്റെ കര്ത്താവിന്‍റെ അമ്മ ……………….. ( ലൂക്കാ 1: 41-43 )
മറിയത്തിന്‍റെ സ്ത്രോത്രഗീതം.

“ അവിടുന്നുതന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു  (ലൂക്കാ. 1:48 )

മുകളില്‍ പറഞ്ഞവാക്യ്ങ്ങളെല്ലാം പരിശുദ്ധകന്യാമറിയവുമായി ബന്ധപ്പെട്ടതായി എനിക്കു തോന്നിയതുകൊണ്ടാണു വിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പു തന്നെ ഇതെല്ലാം എഴുതിയതു

പരിശുദ്ധകന്യഅമറിയ്അത്തെ ഉടലോടെ സ്വര്‍ഗത്തിലേക്കു എടുക്കപ്പെടുന്നതിനു എന്തെങ്കിലും തടസം ഉണ്ടോ?


യേശുവിന്‍റെരണ്ടാം വരവിങ്കല്‍  അന്നുജീവിച്ചിരിക്കുന്ന എല്ലാമനുഷ്യരും രൂപാന്ത്രപ്പെടും ആരും നിദ്രപ്രാപിക്കില്ല.(കോടാനുകോടിജനങ്ങള്‍ മുകളിലേക്കു എടുക്കപ്പെടും)

“ അവസാന കാഹളം മുഴങ്ങുമ്പോള്‍ കണ്ണടച്ചു തുറക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്ത്രരപ്പെടും  ( 1കോറ.15:52 )

സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടവരും എടുക്കപ്പെടുന്നവരും

ഇവരെക്കാള്‍ എന്തെങ്കിലും കുറവു പരി . അമ്മായ്ക്കുണ്ടോ ?
1)  യേശുവിന്‍റെ രണ്ടാം വരവില്‍ ജീവിച്ചിരിക്കുന്ന ലോകജനത
2)  ഹെനോക്കു ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു പിന്നെ അവനെ കണ്ടിട്ടില്ല . ദൈവം അവനെ എടുത്തു

3)  ഏലിയാ സ്വഗത്തിലേക്കു എടുക്കാപ്പെട്ടു
ഇവരെഒക്കെക്കാള്‍ ഉന്നതസ്ഥാനമല്ലേ യേശുവിന്‍റെ അമ്മക്കുള്ളതു ?

അല്പം വിശദമായിചിന്തിച്ചാല്‍

ഒരു സ്ത്രീയുടെ (ഹവ്വായുടെ ) അനുസരണക്കേടു മൂലം മനുഷ്യവര്ഗ്ത്തിനു മുഴുവന് ശിക്ഷയും മരണവും ആവീര്‍ഭഅവിച്ചു.(ഉല്പ. 3: 2-6 , പ്രഭാ25:4 , റോമ.5:12 ) അതുപോലെ  മനുഷ്യവര്ഗത്തിന്റെ രക്ഷര കര്മ്മത്തിലും ദൈവം ഒരു സ്ത്രീയുടെ (പരിശ്ഉദ്ധകന്യാ മറിയറ്റ്ത്തിന്‍റെ ) സഹകരണം ഉറപ്പാക്കി.എന്ന സത്യമാണു ബൈബില്‍ നാം കാണുക. ( എശയ. 7:14 ,ഗലാ.4:4 ,മത്താ 1:23 .ലൂക്കാ.1:31, മിക്ക.5:2 )



രണ്ടാം വത്തിക്കാന്‍ സൂനഹദോസ്
“മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെരക്ഷക്കുവേണ്ടിയും ദൈവംസ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി പരിശുദ്ധാരൂപിയാല്‍ പരിശുദ്ധമറിയത്തില്‍ നിന്നുമനുഷ്യനായി അവതരിച്ചു (LG 52 )അങ്ങനെ മനുഷ്യനായി അവതരിച്ച ദൈവമാണു യേശൂ.  ആ ദൈവത്തിന്‍റെ അമ്മയാണു പരിശുദ്ധ കന്യാമറിയം

“ മാത്രമല്ല ശിരസായക്രിസ്തുവിന്റെ അവയവങ്ങളായി വിശ്വാസികള്‍ സഭയില്‍ ജനിക്കുവാന്‍ സ്നേഹം നിമിത്തം സഹകരിച്ചതിനാല്‍ അവള്‍ സകല വിശ്വാസികളുടേയും മാതാവുമാണു” (LG 53 )
“അതുകൊണ്ടു ക്രിസ്തുകഴിഞ്ഞാല്‍ സഭയിലെ എറ്റം ഉന്നതവും
നമ്മോടു എറ്റം ബന്ധപ്പെട്ടിരിക്കുന്നതുമായ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയണു പരിശുദ്ധദൈവമാതാവായ മറിയം (LG 54 )
സ്ത്രികളില്‍ വച്ചു ദൈവം എറ്റം ബഹുമാനിച്ചാദരിച്ച ഒരു സ്ത്രീയാണു പരിശുദ്ധ കന്യാമറിയമെന്നാണു നാം മനസിലാക്കേണ്ടതു
.
അല്പം കൂടിവിശദീകരിച്ചാല്‍

ദൈവദൂതനായ ഗബ്രിയേല്‍ ദൈവത്തിന്‍റെ ദൂതായി പറഞ്ഞതു  ക്രിപനിറഞ്ഞവളേ നിനക്കു സ്വസ്തി……………. ദൈവസന്നിധിയില്‍ നീക്രുപ കണ്ടെത്തിയിരിക്കുന്നു …………..    പരിശുദ്ധാതമാവു നിന്‍റെമേല്‍ വരും അത്യുന്നതന്‍റെ ശ്അക്തി നിന്‍റെ മേല്‍ ആവസിക്കും ……. ശിശു പരിശുദ്ധന്‍ ദൈവപുത്രനെന്നു വിളിക്കപ്പെടും “ ലുക്കോ. 1: 26—38 )
എലിസബേത്തു പരിശുദ്ധാത്മാവില്‍ നിറഞ്ഞു അവള്‍ ഇപ്രകാരം പറഞ്ഞു.

നീ സ്ത്രീകളില്‍ അനുഗ്രഹീതയാണു………. എന്‍റെ കര്ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഭാഗ്യം എനിക്കു എവിടെനിന്നു.  കര്ത്താവു അരുളിചെയ്ത കാര്യങ്ങള്‍ നിറവേറുമെന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി. ഇതെല്ലാം പറയിപ്പിക്കുന്നതു പരിശുദ്ധാത്മാവാണു
ചുരുക്കത്തില്‍ പിതാവായ ദൈവവും പരിശുദ്ധാത്മാവും പറഞ്ഞതും പ്രവര്ത്തിച്ചതുമാണു നാം കണ്ടതു. ദൈവത്തിന്‍റെ ക്രുപയാണു പരിശുദ്ധകന്യാമറിയത്തില്‍ നിറഞ്ഞു നില്ക്കുന്നതു. ദൈവം അതു അംഗീകരിക്കുകയും ചെയ്യും എന്നാല്‍ ലൂസിഫറും അനുചരന്മാരും മറിയത്തെ പുലഭ്യം പറയും കാരണം അവള്‍ സര്‍പ്പത്തിന്‍റെ തലയെ തകര്‍ക്കാന്‍ സഹായിച്ചവളാണു

അവളില്‍ വിളങ്ങുന്ന മഹത്വം

1)  യേശുവിന്‍റെ അമ്മയായി അനാദിയിലെ തിരഞ്ഞെടുക്കാപ്പെട്ടവള്‍
2)   പരമ പരിശുദ്ധനായ പുത്രനെ വഹിക്കാനുള്ള്പരിശുദ്ധി അവള്‍ക്കു പിതാവായ ദൈവം നല്കി ശുദ്ധീകരിച്ചു. ( സാമാന്യബുദ്ധിമാത്രം )
3)  പാപത്തിനു മുന്‍പു ഹവ്വായിക്കു ഉല്‍ഭവപാപം ഇല്ലായിരുന്നതുകൊണ്ട് യേശുവിനെ ഉദരത്തില്‍ സ്വീകരിക്കാനുള്ള മറിയത്തെയും ഉല്ഭവപാപം കൂടാതെ പിതാവു സംരക്ഷിച്ചു
4)   അതു കന്യാമറിയത്തിനു ലഭിക്കുന്നതു തന്‍റെ പുത്രന്‍റെ യോഗ്യതകളാല്‍ അമ്മക്കു നല്കപ്പെടുന്ന പ്രത്യേക ക്രുപയാലാണു ഇതു സാധിക്കുക .
5)   ദൈവത്തിനു തന്നെ തന്നെ പൂര്‍ണമായി സമര്‍പ്പിക്കുവാന്‍ ധൈര്യ്ം കാണിച്ച ( കന്യക ഗര്‍ഭിണിയായാല്‍ കല്ലെറിഞ്ഞുകൊല്ലുമല്ലോ )  പരിശുദ്ധകന്യകക്കു ലഭിച്ച പ്രത്യേക അനുഗ്രഹമാണു അവളുടെ  “അമലോല്ഭവം “

6) ഉല്‍ഭവപാപത്തിന്‍റെ കറയുള്ളിടത്തു യേശുവിനു വസിക്കാന്‍ പറ്റില്ല. കാരണം യേശു ദൈവമാണു.

7)  പരിശുദ്ധകന്യാമറിയം ദൈവസ്തുതികളുടെ സിംഹാസനമാണെന്നു പറയാം കാരണം  ഇസ്രായേലിന്‍റെ സ്തുതികളുടെ സിംഹാസനത്തില്‍ വസിക്കുന്നവനായ ദൈവത്തിനു വസിക്കാന്‍ അവള്‍ യോഗ്യാഅയിരുന്നു.

അതേ ഇതെല്ലാം ദൈവത്തിന്‍റെ ഇഷ്ടമാണു ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ അവകാശമില്ലാ.
“ പിന്നെ അവന്‍ മലമുകളിലേക്കു കയറി തനിക്കു ഇഷ്ടമുള്ളവരെ അടുത്തേക്കുവിളിച്ചു.അവര്‍ അവന്‍റെ സമീപത്തേക്കു ചെന്നു “     (മര്‍ക്കോ 3:13 )

അതെന്തുകൊണ്ടു ഇഷ്ടമുള്ളവരെ വിളിച്ചുവെന്നു ആരാചോദിക്കുക ?
ദൈവത്തിനു ഇഷ്ടപ്പെട്ടവരെ ദൈവം സ്വര്‍ഗത്തിലേക്കു എടുത്തു ! ആരാ ചോദിക്കുക ? എത്രയോ പേരെ ദൈവം സ്വര്‍ഗത്തിലേക്കു എടുത്തു ! ഇന്നലത്തെ മഴയത്തുകുരുതതവര്‍ പിച്ചും പേയ്ഉം പറഞ്ഞാല്‍സന്തോഷിക്കുന്നതു ലൂസിഫര്‍ ആയിരിക്കും.
അവനു സ്ത്രീയോടുകോപമാണു കാരണം ദൈവം തന്നെ സ്ത്രീയും അവനും തമ്മില്‍ ശത്രുതയുണ്ടാക്കിയിരുന്നു (ഉല്പ. 3: 15 )
“ അപ്പോള്‍ സര്‍പ്പാം സ്ത്രീയുടെ നേരെ കോപിച്ചു“ (വെളി.12: 17 )
അതിനാല്‍ അവന്‍റെ കിങ്കരന്മാര്‍ എപ്പോഴും സ്ത്രീക്കു (മറിയത്തിനു ) എതിരാണു അതിനാല്‍ ഇതെല്ലാം കണക്കിലെടുത്തു സഭയെ നയിക്കാനും പഠിപ്പിക്കാനും അധികാരമുള്ളാ സഭാതലവന്‍ മാതാവിന്‍റെ അമലോല്ഭവം പ്രഖ്യാപിച്ചു.

1950 നവംബര്‍ ഒന്നാം തീയതി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ , പരിശുദ്ധകാന്യാമറിയം ശരീരത്തോടുകൂടി സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടുവെന്നു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. അതാണു സഭാതനയര്‍ വിശ്വസിക്കുന്നതു. കാരണം സഭയെ നയിക്കുവാനുള്ള അധികാരം യേശുതന്നെയാണു തന്‍റെ സഭയുടെ തലവനു നല്കിയതു      (യോഹ.21:15-19 )
ഉടലോടെ സ്വര്‍ഗത്തിലേക്കു കരേറ്റപ്പെട്ടുവെന്നു പറഞ്ഞാല്‍ ജീവിച്ചിരിക്കുന്ന അതേരീതിയില്‍ എന്നു ധരിക്കരുതു
“ ശ്ളീഹാപറയുന്നു “ സഹോദരരേ ശരീരത്തിനോ രക്തത്തിനോ ദൈവരാജ്യം അവകാശ്അപ്പെടുത്തുക സാധ്യമല്ലെന്നും നശ്വരമായതു അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു ( 1കോറ.15:50 )

ഹേനോക്കും ,ഏലിയായും ഒക്കെ സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടതും യേശു സ്വര്‍ഗത്തിലേക്കു ആരോഹണം ചെയ്തപ്പോള്‍ മഹത്വീകരിക്കപ്പെട്ടശരീരത്തോടെയായതുപോലെ നമ്മുടെ ശരീരത്തിനു മാറ്റം സംഭവിച്ചാണു സ്വര്‍ഗത്തിലേക്കു കയറുക.
പഴയകാലം മുതല്‍ ഇതു സഭയില്‍ ഉണ്ടായിരുന്നു. അതായതു മാതാവിന്‍റെയും മറ്റും ഐക്കണ്‍ നോക്കിയാല്‍ അറിയാം അതിനു മാറ്റങ്ങലുണ്ടൂ . കണ്ണു മൂക്കു കൈവിരലുകള്‍ അതൊക്കെ അല്പം മാറ്റം സംഭവിച്ചതുപോലെയാണു ചിത്രികരിക്കുക.

സഭ നമ്മേ നയിക്കുന്നു
സഭ നമ്മളെ പഠിപ്പിക്കുന്നു
സഭ നമ്മളെ വിശ്ഉദ്ധീകരിക്കുന്നു. ഈ അവകാശങ്ങള്‍ യേശുവാണു സഭക്കു നല്കിയതു .
“ സഭയെ കേള്‍ക്കാത്തവന്‍ പുറജാതിക്കാരനെപ്പോലെയും ചുങ്ങ്ക്കാരനെ പ്പോലെയും നിനക്കായിരിക്കട്ടെ “
“ എന്നോടുകൂടെയല്ലാത്തവന്‍ എനിക്കെതിരാണു.എന്നോടുകൂടെ ശേഖരിക്കാത്തവന്‍ചിതരിക്കുകതന്നെ ചെയ്യുന്നു. ( ലൂക്ക.11:23. മത്താ.12:30 )
അതിനാല്‍ സഭ പഠിപ്പിക്കുന്നതു പഠിക്കുകയും വിശ്വ്സിക്കുന്നതു വിശ്വസിക്കുകയും ചെയ്യുക.
അമ്മയുടെ സ്വര്‍ഗാരോപണത്തിരുന്നാളിന്‍റെ മംഗളങ്ങള്‍ എല്ലാ സഹോദരങ്ങള്‍ക്കും ആശംസിക്കുന്നു. നമ്മുടെ എതാവശ്യത്തിനും അമ്മ ഓടിയെത്തും
AVE MARIA ORA PRO NOBIS  

Thursday 7 August 2014

മഠത്തില്‍ നീന്നും ചാടി പെന്തക്കോസ്തി​ല്‍ നിന്നുകൊണ്ടു നടത്തിയ ജല്പനത്തിനുള്ള മറുപടി

പെന്തക്കോസ്തിലെ ഒരു അമ്മച്ചി കന്യാസ്രീ വേഷധാരിയായ ഒരു സ്ത്രീയെക്കൊണ്ടൂ അവരുടെ (പെന്തക്കോസ്തുകാരുടെ ) ആശയങ്ങള്‍ മസാലയൊക്കെ ചേര്ത്തു രൂപപ്പെടുത്തുന്നതു പരിശുദ്ധാത്മാവു അവരില്‍ ആവസിച്ചു പറയിപ്പിക്കുന്നതയി പറയുന്നതിനുള്ള മറുപടി !

മറുപടിപറയുന്നതിനു മുന്‍പു ചില യാധാര്‍ദ്ധ്യം കൂടിമനസിലാക്കുക

1)   ഇതു ഒരു തട്ടീപ്പുബിസിനസാണു അതായതു മഠത്തില്‍ നിന്നും ഒരാള്‍ പുറത്തുപോയാല്‍ വ്രതമെടുക്കുമ്പോള്‍ അവര്‍ക്കുലഭിക്കുന്ന വസ്ത്രം ഉപേക്ഷിച്ചാണൂ പോകേണ്ടതു. വ്രതമെടുത്ത കന്യാസ്ത്രീകള്‍ക്കു മാത്രമാണു ആസഭയുടെ വസ്ത്രമണിയാനുള്ള അവകാശമുള്ളു.

2)  എന്തിനു ഈ വേഷം കെട്ടിയിരിക്കുന്നു? അവരുടെ പിച്ചച്ചട്ടിയില്‍ കൂടുതല്‍ ക്കാശു വീഴാനായും ആളുകളെ കബളിപ്പിക്കാനുമാണു. ഒരാള്‍ക്കു മഠത്തില്‍ നിന്നും പോകാന്‍ താല്പര്യം വന്നാല്‍ അവര്‍ക്കു അതു ഉപേക്ഷിക്കാം പോകുമ്പോള്‍അവര്‍ എതുവേഷത്തില്‍ വന്നോ ആ വേഷത്തിലാണൂ പോകുക. പോകാനുള്ള അനുവാദം ലഭിക്കും.

3)  ഇതു വലിയ അടവാണു വലിയപെരുന്നാള്‍ സ്ഥലത്തു പിച്ചക്കാര്‍ പര്‍പ്പടകം വെച്ചുകെട്ടി കളര്‍ അടിച്ചുകഴിഞ്ഞാല്‍ വലിയ വ്രുണം പഴുത്തിരിക്കുന്നതായി തോന്നും അപ്പോള്‍ പിച്ച ചട്ടിയില്‍ ധാരാളം പണം വീഴും . അതുപോലെ ഈ വേഷം കെട്ടല്‍ പെര്ഷ്യന്‍ ഗല്ഫില്നിന്നു ധാരാളം പണം അവരുടെ പിച്ച ചട്ടിയിലും വീണുകൊണ്ടിരിക്കുന്നു. ( ഗള്ഫിലായിരുന്നു )

4)   പെന്തക്കോസ്തിലെ ഉന്നതസ്ത്രീ  ഇവരെ കൊണ്ടൂ നടന്നു പണം കൊയ്യുന്ന ആസ്ത്രീയാണു ഈ വേഷധാരി പറയുന്നതു കുറെക്കൂടിവ്യ്ക്തമാക്കികൊടുക്കുന്നതു .തത്തയെ പഠിപ്പിക്കുന്നതുപോലെ പഠിപ്പിച്ചെടുത്തതു കുറെക്കൂടി വ്യ്ക്തമാക്കുന്നതു ആ സ്ത്രീയാണു.

5)  പണം കൊയ്യാനുള്ള ഇവരുടെ അടവിനു മുന്‍പില്‍ സരിതയൊന്നും ഒന്നും ഇല്ലെന്നു പറയണം .സരിതയെയൊക്കെ വെല്ലുന്ന അടവുകളാണു ഇവര്‍ പ്രയോഗിക്കുന്നതു



ഇനിയും വിഷയത്തിലേക്കുവരാം .   
 “ വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്‍റെ ശക്തിയോ അറിയാത്തതുകൊണ്ടല്ലേ നിംഗള്‍ക്കു തെറ്റു പറ്റുന്നതു “ ( മര്‍കോ.12: 24 )
തെറ്റായ വ്യാഖ്യാങ്ങള്‍

“ മനസിലാക്കാന്‍ വിഷമമുള്ള ചിലകാര്യ്ങ്ങള്‍ അവയിലുണ്ടു അറിവില്ലാത്തവരും ച്ന്‍ചലമനസ്കരുമായചിലര്‍ മറ്റു വിശുദ്ധലിഖിതങ്ങളെപ്പോലെ അവയേയും തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു ആകയാല്‍ പ്രിയപ്പെട്ടവരേ ഇക്കാര്യ്ം മുന്‍കൂട്ടിയറിഞ്ഞുകൊണ്ടു ദുഷ്ടരുടെതെറ്റിനെ അനുകരിച്ചു നിംഗള്‍ സ്ഥൈര്യം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിച്ചുകൊള്ളുവിന്‍” ( 2പത്രോ 3 : 16—17 )

നാശത്തിലേക്കുള്ള നീക്കം

എന്നാല് പലരും ക്രിസ്തുവിന്റെ കുരിശിന്റെ ശത്രുക്കളായി ജീവിക്കുന്നുവെന്നു പലപ്പോഴും നിങ്ങളോടുഞാന് പറഞ്ഞിട്ടുള്ളതു തന്നെ ഇപ്പോള് കണ്ണീരോടെ ആവര്ത്തിക്കുന്നു. നാശമാണു അവരുടെ അവസാനം ഉദരമാണു അവരുടെ ദൈവം .”   ( ഫിലി. 3 : 18-19 )

ഇത്രയും കാര്യങ്ങളാമുഖം മാത്രം വലിയതായാല്‍ ആരും വായിക്കില്ല. ബാക്കി അടുത്തതില്‍

വേഷം ധരിച്ചാല്‍ കന്യാസ്ത്രീ ആകുമോ?

ഈ സ്ത്രീയെ സംബംന്ദിച്ചുപറഞ്ഞാല്‍ വേഷം മാത്രം ധരിച്ചുകുറെ നാള്‍ മഠത്തില്‍ നിന്നതല്ലാതെ ഒരിക്കലും ഒരു അനുഭവവും, ഒരനുഭൂതിയും അനുഭവിച്ചിട്ടില്ല. അവര്‍ക്കു ഉണ്ടായിട്ടില്ല. അവരുടെ വാക്കുകളില്‍ അതു വളരെ വ്യ്ക്തമാണു. കത്തോലിക്കാസഭയിലെ ഒരു കൊച്ചുകുട്ടിക്കുപോലും അറിയാം ആരാധന ദൈവത്തിന്മാത്രമുള്ളതാണെന്നു. സഭ ആരംഭം മുതല്‍ അങ്ങ്നെയാണു സഭാതനയരെ പഠിപ്പിക്കുന്നതു.

എന്തെല്ലാം അബദ്ധധാരണയാണു ഈ വേഷധാരിക്കു ഉള്ളതു? മാതാവിനെ ബഹുമാനിക്കാനായി സഭയുടെ ആധാരം കാനായിലെ കല്യാണമാണെന്നാണു ഇവര്‍ പറഞ്ഞു വയ്ക്കുന്നതു “ വാനരനെന്തറിയുന്നു വിഭോ? 

“സഭയെക്കുറിച്ചു ഒരു ചുക്കും ചുണ്ണാമ്പും ഇവര്‍ക്കറിഞ്ഞുകൂടാ. വെറുതെ വേഷം കെട്ടി നടന്നതു മിച്ചം! കന്യാമറിയ്ത്തെക്കുറിച്ചു ഇവര്‍ക്കോ പെന്തക്കോസ്തുകാര്‍ക്കോ അറിയാത്ത ബൈബിള്‍ ഭാഗങ്ങള്‍പിന്നിടു എഴുതാം ബൈബിള്‍ സഭയില്‍ വരുന്നതിനു മുന്‍പു സഭയില്‍ ഉള്ളതാണെല്ലോ വിശുദ്ധ പാരമ്പര്യ്ം .പരിശുദ്ധകന്യാമറിയം സഭയുടെ പാരമ്പര്യ്ത്തില്‍ നിറഞ്ഞു നില്ക്കുന്ന അളാണു.

അതുപോലെ ആരാധനാക്രമത്തില്‍ പരിശുദ്ധ് കുര്‍ബാനയില്‍ ,മലങ്കര സഭയിലെ വി.കുര്‍ബാനാ ആരംഭിക്കുന്നതു തന്നെ മാതാവിനെ ഓര്ത്തുകൊണ്ടാണു
“കര്ത്താവേ നിന്നെ പ്രസവിച്ച മറിയാമും, നിനക്കു മാമോദീസാ നല്കിയ യോഹന്നാനും ഞങ്ങള്‍ക്കുവേണ്ടി നിന്നോടപേക്ഷിക്കും ,ഞങ്ങലോടു കരുണചെയ്യേണമേ “ ദിവ്യബലിയുടെ ആരഭം തന്നെ ഇങ്ങനെയാണു. ഇതെല്ലാം പറയാന്‍ പോയാല്‍ ലേഖനം ഒത്തിരി വലുതാകും സഭയുടെ വിശ്വാസമോ അടിസ്താനതത്വങ്ങളോ ഒന്നും അറിയാത്തൈ ഈവേഷധാരിയുടെ ജല്പനങ്ങള്‍ക്കു മറുപടി ചോദിച്ചതുകൊണ്ടു മാത്രം എഴുതുന്നു

രാധന

ഏറ്റവും വലിയ രാധനയും പ്രാര്ത്ഥനയും
ദിവ്യബലിയാണു ഏറ്റവും വലിയ പ്രാര്ത്ഥനയും ആരാധനയും.അതുകഴിഞ്ഞു പരിശുദ്ധകുര്‍ബാന പള്ളിയില്‍ സൂക്ഷിക്കുന്നതു ആരാധനക്കുവേണ്ടിയും അത്യാവ്ശ്യസമയങ്ങളില്‍ രോഗികള്‍ക്കും വേണ്ടിയാണെന്നു ഈ വേഷധാരി മനസിലാക്കിയിട്ടില്ല.
തിരുമണിക്കൂര്‍ ആരാധന, 13 മണിക്കൂര്‍ ആരാധന. പിന്നെ 24 ഒ 48 ഒ ഒക്കെ ആരാധന കുര്‍ബന പരസ്യ്മായി എഴുന്നെള്ളിച്ചു വെച്ചു നടത്തുന്നതുകൂടാതെ നിത്യാരാധന ഒരിക്കലും അവസാനിക്കാത്ത പരസ്യ്മായി എഴുന്നെള്ളിച്ചു വെച്ചുള്ള ആരാധനാ ഇതൊക്കെ പരസ്യമായി ആരാധിക്കുന്നതു കര്ത്താവിന്‍റെ തിരുശരീരരക്തങ്ങളെയാണു.

ഈ ആരാധന നടക്കുമ്പോഴും നമ്മുടെ കര്ത്താവിന്‍റെ രക്ഷാകരപ്രവര്ത്ത്നങ്ങള്‍ ധ്യാന്‍ വിഷയമാക്കുന്നു. പരിശുദ്ധമറിയത്തോടു മാലാഖാ മനുഷ്യാവതാരത്തെക്കുറിച്ചു പറൌന്നതുമുതല്‍ സ്വര്‍ഗാരോഹണം വരെയുള്ള കാര്യ്ങ്ങള്‍ ധ്യാനിക്കുവാനുള്ള അവസരം കൊടുക്കുന്നു.അതാണെല്ലോ ജപമാല്‍ അധവാ കൊന്തനമസ്കാരം! അന്നേരവും യേശുവിനെയാണു ആരാധിക്കുന്നതെന്നു ഈ വെഷധാരിക്കു മനസിലായില്ല. ബാക്കിയുള്ളവരൊക്കെ രക്ഷാകര രഹസ്യ്ങ്ങള്‍ ധ്യാനിക്കുമ്പോള്‍ ഇവര്‍ ജഡികകാര്യങ്ങളില്‍ ശ്രദ്ധചെലുത്തി ഒരനുഭവവും ഇല്ലാതെ സമയം കളഞ്ഞുകാണും .ഈപ്രാര്ത്ഥനയിലെങ്ങും മാതാവിനെ ആരാധിക്കുന്ന ഒരു ചടങ്ങും ഇല്ല.പരിശുദ്ധന്മാരോടും മാതാവിനോടും മാധ്യസ്ഥം ആരെങ്കിലും യാചിക്കുന്നെങ്കില്‍ അതു തികച്ചും വ്യ്ക്തിപരമാണു അവശ്യ്ക്കാര്‍ അതുംവിശ്വാസമുണ്ടെങ്കില്‍മത്രംചെയ്യുന്നു.

മാതാവിനോടുംവിശുദ്ധന്മാരോടും പ്രാര്ത്ഥിക്കണമെന്നു സഭ ആരെയും നിര്‍ബന്ധമായി പറയുന്നില്ല. അാവശ്യവും വിശ്വാസവും ഉള്ളവര്‍മാത്രം അങ്ങനെചെയ്യുന്നു. അതില്‍ ഒരു തെറ്റുമില്ല മാധ്യസ്ഥപ്രാര്ത്ഥനയെക്കുറിച്ചു പിന്നെ പറയുമ്പോള്‍ അതു മനസിലാകും .

ഭക്താഭ്യാസങ്ങള്‍

ഇതു കൂടുതല്‍ ദൈവാനുഭവം ഉണ്ടാകുവാന്‍ സഹായിക്കുന്നതാണു. ഇതു ചെയ്യണമെന്നു ഒരു നിര്‍ബന്ധവും ഇല്ല. ധ്യാനകേന്ദ്രങ്ങളില്‍ ചിലര്‍ ധ്യാനിക്കാന്‍ പോകുന്നു. അതു അവരുടെ ആത്മീയ വളര്‍ച്ചക്കു സഹായിക്കുമെന്നു തോന്നുന്നവര്‍ മാത്രം പോകുന്നു. ധ്യാന കേന്ദ്രങ്ങള്‍ കണ്ടിട്ടില്ലാത്തവരും സഭയില്‍ ഉണ്ടു ഞാന്‍ പറഞ്ഞതു ഇതൊക്കെ ആധ്യാത്മീകതയില്‍ വളരുവാനുള്ള ഉപാധികളാണു. വേണമെങ്കില്‍ വേണ്ടവര്‍ മാത്രം ചെയ്യുന്നു. ഇതെല്ലാം തന്നെ ദൈവാരാധനയിലേക്കുള്ള ചൂണ്ടുപലകകളാണു. വേണ്ടവര്‍ക്കു ചെയ്യാമെന്നു മാത്രം !
ഇതെല്ലാം കണ്ടീട്ടാണു ഇന്നലത്തെ മ്ഴയ്അത്തുകുരിത്ത സെക്‍റ്റുകാര്‍സഭക്കെതിരെ പിച്ചുമ്പേയും പറയുന്നതു

ബൈബീള്‍ വാക്യത്തില്‍ കടിച്ചുതൂങ്ങി ഞാണിന്മേല്കളി

എവിടെനിന്നെങ്കിലും ഒരു ബൈബിള്‍ വാക്യമെടുത്തു അതേല്‍ കടിച്ചുതൂങ്ങി സ്വന്തമായി പല്‍ അര്ത്ഥങ്ങളും കൊടുത്തു ദുര്വ്യാഖ്യാനം നടത്തുന്ന സെക്ടുകാരാണു പതിപ്പില്ലാത്തസഭാതനയരെ നാശത്തിലേക്കു നടത്തുന്നതു !

പുതിയനിയമം

ബൈബിള്‍ സഭയിലാണു ജനിച്ചതു .അതു സഭയുടെ കുഞ്ഞാണു. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു ആധികാരികമായി പറയാന്‍ സാധിക്കുന്നതു സഭമാത്രമാണു. പലസമയത്തുഎഴുതിയതെല്ലാം കൂട്ടിയോജിപ്പിച്ചു ഇതാണു ബൈബിളെന്നു ലോകത്തോടു പറഞ്ഞതു സഭയാണു. സഭയില്‍ നിന്നും മോഷ്ടിച്ചു കയും കാലും ശ്ചേദിച്ചു ഇഷ്ടമുള്ളവ്യാഖ്യാനവും കൊടുത്തു മനുഷ്യരെ ചതിക്കുഴിയിലേക്കു നയിക്കുന്നതു പുതിയ സെക്‍റ്റുകാരാണു.

സഭയില്‍ ബൈബിള്‍ വ്യാഖ്യാനം നടത്തിയതു എത്രയോ പുണ്യവാന്മാരും താപസന്മാരും പണ്ഡിതന്മാരും ജീവിതകാലം മുഴുവന്‍ഓരോവാക്കും അതിന്‍റെ കയ്യെഴുത്തുപ്രതികളുമായി ഒത്തുനോക്കി ആവാക്കു എതെല്ലാം അവസരങ്ങളില്‍ എതെല്ലാം അര്ത്ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ടു ? ഇവിടെ എതര്ത്ഥമാണു ഇങ്ങ്നെയെല്ലാം വിശകലനം ച്യ്താണു വ്യ്ഖ്യാനിക്കുന്നതു. അതിനുപകരം ഇവരുടെ വ്യാഖ്യാനം കാണുമ്പളാണു സര്‍ക്കസ്കാരുടെ ഞാണിന്മേല്‍ കളി ഓര്മ്മവരുന്നതു.

സര്‍ക്കസ് കാണുമ്പോള്‍ ഉയരത്തില്‍ കെട്ടിയ വായില്‍ കൊള്ളുന്ന നാക്ക്കുപോലൊരുഅ സാധനം വായില്‍ കയറ്റി കടിച്ചു പിടിച്ചു അതേല്‍ തൂങ്ങികിടന്നു അതിവേഗം കറങ്ങും .കാണാന്‍ രസമാണു ഇതുപോലെ ഈ സെക്‍റ്റുകാരും ബൈബിള്‍ വാചകത്തില്‍ കടിച്ചുതൂങ്ങി കറങ്ങുന്നതു കാണാന്‍ രസമാണു. പക്ഷേ അറിവില്ലാത്തവരെ ഇവര്‍ ചതിയിലേക്കു നയിക്കുന്നു. 
    

ഏക മധ്യസ്ഥന്‍

വളരെയധികം തെറ്റായി വ്യാഖ്യാനിക്കപ്പെട്ഉന്ന ഒന്നാണു ഏക മധ്യസ്ഥന്‍
ഏക മധ്യസ്ഥന്‍കൊണ്ടു എന്താണു ഉദ്ദേശിക്കുക?

പാറേക്ലേത്താ = മധ്യസ്ഥന്‍

യോഹന്നാന്‍റെ സുവിശേഷത്തില്‍ പാരാക്ലേത്തോസ് = പരിശുദ്ധാത്മാവു
എന്നാല്‍ ഒന്നാം ലേഖനത്തില്‍ അതു യേശുവാണു
കുഞ്ഞുങ്ങള്‍ പാപം ചെയ്യരുതു. തന്‍റെ കുഞ്ഞുമക്കളായവിസ്വാസികളോടു യോഹന്നാന്‍ പറയുന്നതു പാപം ചെയ്യരുതെന്നാണു.പപം ദൈവം ക്ഷമിക്കുമെന്ന കാര്യം ഉറപ്പാണു. ഈ ഉറപ്പു പാപം ചെയ്യാന്‍ പ്രേരണയാകരുതു

യോഹന്നാന്‍റെ വീക്ഷണത്തില്‍ ക്രിസ്തീയജീവിതത്തില്‍ പാപത്തിനു സ്ഥാനമില്ല.അവര്‍ പരിശുദ്ധജീവിതത്തിനായി വിളിക്കപ്പെട്ടവരാണു. ഇനിയും പാപംച്യ്താലും ശരണം കൈവിടരുതു നമുക്കുവേണ്ടി നമ്മുടെ പ്രധാനപുരോഹിതനായ ക്രിസ്തു ദൈവസമക്ഷം മാധ്യസ്ഥം വഹിക്കും. (ഹെബ്ര. 7:25 ) ഒരിക്കല്‍ എന്നേക്കുമായി അവിടുന്നു പാപ പരിഹാരബലിയായി അവിടുന്നു സ്വയം അര്‍പ്പിച്ചു. നമുക്കു പാപത്തിനു പരിഹാരമായി അവിടുന്നു ഇന്നും നിലലൊള്ളുന്നു.

യേശു ദൈവമായതുകൊണ്ടൂ പാപങ്ങള്‍ ക്ഷമിക്കുവാനും അധികാരമുണ്ടു അങ്ങനെ മറ്റോരു മധ്യസ്ഥനില്ല.

അപരിമേയനായ ദൈവത്തെ പരിമിതിയുള്ള് മനുഷ്യനു സമീപിക്കാന്‍ പറ്റില്ല. എന്നാല്‍ യേശു ദൈവമായതുകൊണ്ടു പിതാവുമായി പൂര്ണ ഐ ക്യത്തിലാണു അതുപോലെ മനുഷ്യനാഅയതുകൊണ്ടു മനുഷ്യനുമായും പുര്ണമായി ഐക്യപ്പെടുവാന്‍ സാധിക്കുന്നു. അതായതു ദൈവവുമായും മനുഷ്യനുമായും പൂര്ണ ഐക്യ്ത്തില്‍ വരുവാന്‍ യേശുവിനുമാത്ര്മേ കഴിയൂ.എന്നു പറഞ്ഞാല്‍ ദൈവത്തിനും മനുഷ്യര്‍ക്കും മധ്യത്തില്‍ മധ്യസ്ഥം വഹിക്കാന്‍ കഴിയുന്ന എകവ്യ്ക്തി യേശുമാത്രമാണു.

യേശുവിനു മുന്‍പു എത്രയോ നല്ലവരായ മനുഷ്യരുണ്ടായിരുന്നു. മരണം കാണാതെ സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടവര്‍ഹെനോക്കുഎലിയാമുതലായവര്‍പക്ഷേ അവര്‍ക്കാര്‍ക്കും മനുഷ്യനെ രക്ഷിക്കാന്‍ കഴിവില്ലായിരുന്നു.

പാപ പരിഹാരബലിയാകാന്‍ യേശുവിനു മാത്രമേ കഴിയൂ. ഈ പറഞ്ഞതൊക്കെയാണു ഏക മധ്യ്സ്ഥന്റെ അര്ത്ഥം .
പരിശുദ്ധകന്യാമറിയമോ, മറ്റു മധ്യസ്ഥന്മാരോ ദൈവമല്ല്. പാപപരിഹാരബലിയാകാന്‍ പറ്റില്ല. ( യേശുവിന്‍റെ സഹനത്തോടു ചേര്ത്തു കാഴ്ച്ചവയ്ക്കുമ്പോള്‍ വിലയുള്ളതാകും ) പാപങ്ങള്‍ മോചിക്കാന്‍ അവര്‍ക്കുപറ്റില്ല. പക്ഷേ നമുക്കു വേണ്ടീ യേശുവിനോടു മാധ്യസ്ഥം അപേക്ഷിക്കാന്‍ അവര്‍ക്കു കഴിയും .
അതുകൊണ്ടാണൂ എല്ലാപ്രാര്ത്ഥനകളും അവസാനിക്കുമ്പോള്‍ “ ഈ പ്രാര്ത്ഥനകള്‍ ഒക്കെയും യേശുക്രിസ്തു വഴിയായി പിതാവായദൈവമേ അങ്ങേക്കു സമര്‍പിക്കുന്നുവെന്നു പറയുന്നതു

മാധ്യസ്ഥപ്രാര്ത്ഥന

ശ്ളീഹായും മറ്റും എത്രയോ പ്രാവശ്യ്ം പ്രാര്ത്ഥനാസഹായം ആവശ്യ്പ്പെട്ടിട്ടുണ്ടു ദിവ്യ്ബലി അര്‍പ്പിക്കുമ്പോള്‍ പോലും ജനങ്ങളൂടെ പ്രാര്ത്ഥനാ സഹായം വൈദികന്‍ യാചിക്കുന്നു.
നമ്മള്‍ ഓരോരുത്തരും എത്രയോ പ്രാവശ്യ്ം മറ്റുള്ളവരുടെ പ്രാര്ത്ഥനാസഹായം ആവശ്യ്പ്പെട്ടിട്ടൂണ്ടൂ?
ജോബിന്‍റെ കൂട്ടുകാരുടെ പാപം ക്ഷമിക്കണമെങ്കില്‍ ജോബു അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാനാണു ദൈവം അവരോടു പറഞ്ഞതു  (ജോബ് 42: 8—10 )

ഏലീഷാ മരിച്ചുകഴിഞ്ഞിട്ടും പ്രവചിക്കുകയും അല്ഭുതങ്ങള്‍ പ്രവര്ത്തിക്കുകയും ചെയ്തു  “ ഒന്നും അവനു ദുസാധ്യമായിരുന്നില്ല. മരിച്ചിട്ടും അവന്‍ പ്രവചിച്ചു. ജീവിച്ചിരുന്നപ്പോഴെന്നപോലെ മരണശേഷവും അവന്‍ അല്ഭുതങ്ങള്‍ പ്രവര്ത്തിച്ചു. ( പ്രഭാ.48 :13-14 )
ഏലിയാ യുടെ അസ്ഥികളെ സ്പ്ര്‍ശിച്ച ശവശ്രീരം ജീവന്‍ പ്രാപിച്ചു എഴുനേറ്റുനിന്നു.( 2രാജാ.13:20-21 )

ഇവിടെയൊക്കെ നാം കാണുന്നതു മാധ്യസ്ഥപ്രാര്ത്ഥന ജീവിച്ചാലും മരിച്ചാലും സാധിക്കുന്നു. അധവാദൈവത്തിലായിരിക്കുന്നവര്‍ മരിച്ചാലും ജീവിക്കും. അവര്‍ എപ്പോഴും ദൈവത്തോടുകൂടെയാണു

അതുകൊണ്ടാണൂ യേശുപറഞ്ഞതു എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുന്നവന്‍ , എന്നോടു കൂടെ ആയിരിക്കുന്നവന്‍ , ആര്‍ എന്നിലും ഞാന്‍ അവനിലുമായിരിക്കുന്നുവോ അവന്‍ മരിക്കില്ല. മരിച്ചാലും ജീവിക്കും

ദൈവം മരിച്ചവരുടെ ദൈവമല്ല ജീവിക്കുന്നവരുടെ ദൈവമാണു .
“ഞാന്‍ അബ്രഹാമിന്‍റെയും ഇസഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമാണു “ അതേ അവരെല്ലാം ദൈവത്തോടുകൂടെയാണു.
യേശുവിന്‍റെ രണ്ടാം വരവില്‍ മരിച്ചവരുടെ ശരീരവും ഈ ജീവിക്കുന്ന ആത്മാവോടു ചേരും .

നല്ലകള്ളന്‍ അന്നു തന്നെ യേശുവിനോടുകൂടെ പറുദീസായിലാണു.
നമ്മള്‍ ഏകമാധ്യസ്ഥന്‍റെ കാര്യം പറഞ്ഞപ്പോള്‍ മരിച്ചവരുടെ മധ്യ്സ്ഥം കൂടെ പറഞ്ഞതുകൊണ്ടാണു ഇതുകൂടെ പറയേണ്ടിവന്നതു .പക്ഷേ ഇതും ഉത്തരത്തില്‍ വരേണ്ടതാണു.         

യേസുവിന്‍റെ അമ്മയായ പരി കന്യാമറിയം

ഇന്നലെ വരെ മറിയയെന്നും, മുട്ടതോടെന്നും, വിത്തുകെട്ടിയ വട്ടിയെന്നും പറഞ്ഞു നടന്ന പെന്തക്കോസ്തുകാര്‍ക്കു അല്പം വിവേകമുദിക്കാന്‍ തുടങ്ങി

കന്യാസ്ത്രിയുടെ വേഷം കെട്ടിയ സ്ത്രീയേയും കൊണ്ടു നടക്കുന്ന സ്ത്രീ അവരുടെ വീഡിയോയില്‍ പറഞ്ഞതു.
(പെന്തക്കോസ്തിന്റെ വക അല്പം അലവന്‍സ് )
ഞങ്ങള്‍ക്കും അമ്മയുണ്ടു പെന്തകോസ്തു ദിനത്തില്‍ 120 പേരോടുകൂടി അമ്മയും ഉണ്ടായിരുന്നു. എല്ലാവര്ക്കും പരി ആത്മാവിനെ ലഭിച്ചല്ലോ ?ചുരുക്കത്തില്‍ 120 പേരുടെ കൂടെ അമ്മയും ഉണ്ടായിരുന്നെന്നു അതുമാത്രം അവര്‍ ഒര്‍ക്കുന്നു.

പെന്തക്കോസ്തുകാര്‍ മറന്ന സ്ംഭവങ്ങള്‍

1)   മറിയാം യേശുവിന്റെ അമ്മയായി അനാദിയിലെതിരഞ്ഞെടുക്കപ്പെട്ടു

2)   പരിശുദ്ധിയില്‍ വളര്‍ന്നു വന്ന കന്യാമറിയത്തെ തന്‍റെ മാലാഖയെ അയച്ചു പിതാവായദൈവം അഭിവാദ്യം അറിയിക്കുന്നു.

3)   “ശ്ളോം ലേക് മറിയാം മലിയാസ് തൈബൂസോ മൊരാന്‍ ആമേഖ് “
(ദൈവക്രുപനിറഞ്ഞവളേ സ്വസ്തി കര്‍ത്താവു നിന്നോടുകൂടെ )

4)   പരിശുദ്ധാത്മാവു നിന്റേമേല്‍ വരും അത്യഉന്നതന്‍റെ ശക്തി നിന്‍റെമേല്വരും

5)   മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ ഏലിസബേത്തിന്റെ ഉദരത്തില്‍ ശിശുകുതിച്ചുചാടി

6)   ഏലിസബേത്തു പരിശുദ്ധാന്മാവുകൊണ്ടു നിറഞ്ഞു ഉല്ഘോഷിച്ചു നീ സ്ത്രീകളില്‍ അനുഗ്രഹീതയ്അണു.

7)   എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്റെ അടുത്തുവരാനുള്ളഭാഗ്യ്ം
8)   കാനയിലെ കല്യാണത്തിനു സമയം ആകഅഞ്ഞിട്ടുകൂടെ അമ്മയുടെ മാധ്യസ്ഥം യേശുസ്വീകരിക്കുന്നു.

9)   തന്‍റെ പരസ്യജീവിതം ആരംഭിക്കുമ്പോള്‍ അമ്മയുടെ സാന്നിധ്യം
10)  പരസ്യജീവിതത്തിന്‍റെ അന്ത്യത്തില്‍ കുരിശിന്ചുവട്ടില്‍ അമ്മയുണ്ടായിരുന്നു,

11)  പട്ടണത്തില്‍ശിഷ്യന്മാര് താമസിച്ചിരുന്നകെട്ടിടത്തില്‍ യേശുവിന്റെ അമ്മയായ മറീയത്തോടുകൂടെ ഏകമനസായി പ്രാര്ത്ഥിച്ചുകൊണ്റ്റിരുന്നു.


12)  പരിശുധാത്മാവിനെ സ്വീകരിക്കുമ്പോള് അമ്മയും അവരോടൊത്തു

അവര്‍ പറയുന്ന ംറ്റൊരുകാര്യം അവിടെ ആരും അമ്മയോടു മാധ്യസ്തം ആവശ്യ്പ്പെട്ടില്ലെന്നു .ആര്‍ക്കും യേശുവിനെപറ്റിയോ അമ്മയെ പറ്റിയോ വിശദമായി അറിയില്ല. തന്‍റെ പരസ്യ്ജീവിതം ആരംഭിച്ചിരുന്ന്ല്ല.

എന്നാല്‍ അമ്മക്കു അറിയാമായിരുന്നു തന്‍റെ മകന്‍ നോക്കിയാല്‍ അവരുടെ നാണക്കേടില്‍ നിന്നും അവരെ രക്ഷിക്കാന്‍ കഴിയുമെന്നു. അതിനാല്‍ ആരും പറയാതിരുന്നിട്ടും അമ്മ അവിടുത്തെ കുറവുനികത്താന്‍ മകനോടു ആവശ്യ്പ്പെടുന്നു. ഇവിടെയാണു അമ്മയുടെ മഹത്വം മനസിലാക്കേണ്ടതു.

ഇതിനൊന്നും അവര്‍ (സെക്ടുകാര്‍ )വിലകല്പിക്കുന്നില്ല.എന്താണു അതിനുള്ളകാരണം ? ഇതു ലൂസിഫറിനും അവന്‍റെ അനുയായഇകള്‍ക്കും ഇഷ്ടമല്ല.അതിനുള്ളതെളിവാണു ഉല്പത്തിയില്‍ ദൈവം സ്ത്രീയും അവനും തമ്മില്‍ ശത്രുത ഉളവാക്കി. വെളിപാടിലും സ്ത്രീയുടെ നേരേ അവന്‍റെ കോപം നാം കാണുന്നു

സര്‍പ്പം സ്ത്രീയുടെനേരേ കോപിച്ചു. “ ( വെളി. 12: 17 )
സ്ത്രീയുടെ കാര്യം പറയുന്നതു അവനും അവന്‍റെ അനുചരന്മാര്‍ക്കും ഇന്നും അലോരസം ഉളവാക്കും .

ഇപ്പോള്‍ അലപം മയമുണ്ടു മറിയവും 120 പേരുടെ കൂടെ അവിടെ എതോകോണീക്കു നില്പ്പുണ്ടായിരുന്നു. അതുകൊണ്ടു ഞങ്ങളും മറിയത്തെ ബഹുമാനിക്കുന്നു എന്നു ആ വേഷധാരിയെയും കൊണ്ടു നടക്കുന്ന സ്ത്രീരഗ്നം പറയുന്നതു കേള്‍ക്കാന്‍ രസമാണു.

അവര്‍ പറഞ്ഞ എല്ലാകാര്യത്തിനും മറുപടി ആയെന്നു തോന്നുന്നു. അതിനാല്‍ നിര്‍ത്തുന്നു. എന്തെങ്ങകിലും വിട്ടുപോയങ്കില് പറഞ്ഞാല്‍ എഴുതാം.


പരിശുദ്ധ കന്യാമറിയവും സ്വര്‍ഗാരോപണവും

“ താന്‍ മുന്‍കൂട്ടിനിശ്ചയിച്ചവരെ അവിട്ഉന്നു വിളിച്ചു വിളിച്ചവരെ നീതീകരിച്ചു. നീതീകരിച്ചവരെ മഹത്വപ്പെടുത്തി.” ( റോമാ. 8:30 )
“ ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആരു നമുക്കു എതിരു നില്ക്കും “ (റോമാ 8: 31 )

“ നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എല്ലാപ്രവര്ത്തികളിലും നിംഗളും പരിശുദ്ധരായിരിക്കുവിന്‍    .ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ടു നിംഗളും പരിസുദ്ധരായ്ഇരിക്കുവിന്‍ “ ( 1പത്രോ.1:16 )

“ ദൈവത്തിന്‍റെ ശക്തമായകരത്തിന്‍കീഴില്‍ നിംഗ്ള്‍താഴ്മയോടെ നില്ക്കുവിന്‍ അവിടുന്നു തക്കസമയത്തു നിംഗളെ ഉയര്ത്തികൊള്ളും “  (1പത്രോ 5: 6 )

ഏലിസബേത്തു പരിശുദ്ധാത്മാവു.നിറഞ്ഞവളായി . അവള്‍ ഉദ്ഘോഷിച്ചു നീ സ്ത്രീകളില്‍ അനുഗ്രഹീതാ, . നിന്‍റെ ഉദരഫ്അലവും അനുഗ്രഹീതം.എന്റെ കര്ത്താവിന്‍റെ അമ്മ ……………….. ( ലൂക്കാ 1: 41-43 )
മറിയത്തിന്‍റെ സ്ത്രോത്രഗീതം.

“ അവിടുന്നുതന്‍റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു  (ലൂക്കാ. 1:48 )

മുകളില്‍ പറഞ്ഞവാക്യ്ങ്ങളെല്ലാം പരിശ്ഉദ്ധകന്യാമറിയവുമായി ബന്ധപ്പെട്ടതായി എനിക്കു തോന്നിയത്ഉകൊണ്ടാണു വിഷയത്തിലേക്കു കടക്കുന്നതിനു മുന്‍പു തന്നെ ഇതെല്ലാം എഴുതിയതു

പരിശുദ്ധകന്യഅമറിയ്അത്തെ ഉടലോടെ സ്വര്‍ഗത്തിലേക്കു എടുക്കപ്പെടുന്നതിനു എന്തെങ്കിലും തടസം ഉണ്ടോ ?
ലോകത്തില്‍ നിന്നു അന്നുജീവിച്ചിരിക്കുന്ന എല്ലാമനുഷ്യരും രൂപാന്ത്രപ്പെടും ആരും നിദ്രപ്രാപിക്കില്ല.(കോടാനുകോടിജനങ്ങള്‍ മുകളിലേക്കു എടുക്കപ്പെടും)

“ അവസാന കാഹളം മുഴങ്ങുമ്പോള്‍ കണ്ണടച്ചു തുറക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്ത്രരപ്പെടും  ( 1കോറ.15:52 )

ഇവരെക്കാള്‍ എന്തെങ്കിലും കുറവു പരി. അമ്മയ്ക്കുണ്ടോ ?

1)  യേശുവിന്‍റെ രണ്ടാം വരവില്‍ ജീവിച്ചിരിക്കുന്ന ലോകജനത
2)  ഹെനോക്കു ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു പിന്നെ അവനെ കണ്ടിട്ടില്ല . ദൈവം അവനെ എടുത്തു
3)  ഏലിയാ സ്വഗത്തിലേക്കു എടുക്കാപ്പെട്ടു
ഇവരെഒക്കെക്കാള്‍ ഉന്നതസ്ഥാനമല്ലേ യേശുവിന്‍റെ അമ്മക്കുള്ളതു ?

അവളില്‍ വിളങ്ങുന്ന മഹത്വം
1)  യേശ്ഉവിന്‍റെ അമ്മയായി അനാദിയിലെ തിരഞ്ഞെടുക്കാപ്പെട്ടവള്‍
2)   പരമ പരിശുദ്ധനായ പുത്രനെ വഹിക്കാനുള്ള്പരിശുദ്ധി അവള്‍ക്കു പിതാവായ് ദൈവം നല്കി ശുദ്ധീകരിച്ചു. ( സാമാന്യബുദ്ധിമാത്രം )
3)  പാപത്തിനു മുന്‍പെ ഹവ്വായിക്കു ഉല്ഭവപാപം ഇല്ലായിരുന്നതുകൊണ്ട് യേശുവിനെ ഉദരത്തില്‍ സ്വീകരിക്കാനുന്ള്ള മറിയത്തെയും ഉല്ഭവപാപം കൂടാതെ പിതാവു സംരക്ഷിച്ചു
4)   അതു കന്യാമറിയ്ത്തിനു ലഭിക്കുന്നതു ത്ന്‍റെ പുത്രന്‍റെ യോഗ്യ്തകളാല്‍ അമ്മാക്കു നല്കപ്പെടുന്ന പ്രത്യേക ക്രുപയാലാണു ഇതു സാധിക്കുക .
5)   ദൈവത്തിനു തന്നെ തന്നെ പൂര്ണമായി സമര്‍പ്പിക്കുവാന്‍ ധൈര്യ്ം കാണിച്ച ( കന്യക്‍ ഗര്‍ഭിണിയായ്അല്‍ കല്ലെറിഞ്ഞുകൊല്ലുമല്ലോ )  പരിശുദ്ധകന്യകക്കു ലഭിച്ച പ്ര്ത്യേക അനുഗ്ര്‍അഹമാണു അവളുടെ  “അമലോല്ഭവം “
6)  ഉല്ഭവപാപത്തിന്‍റെ കറയുള്ളിടത്തു യേശുവിനു വസിക്കാന്‍ പറ്റില്ല. കാരണം യേശു ദൈവമാണു.

7)  പരിശുദ്ധകന്യാമറിയം ദൈവസ്തുതികളുടെ സിംഹാസനമാണെന്നു പറയാം കാരണം  ഇസ്രായേലിന്‍റെ സ്തുതികളുടെ സിംഹാസനത്തില്‍ വസിക്കുന്നവനായ ദൈവത്തിനു വസിക്കാന്‍ അവള്‍ യോഗ്യാഅയിരുന്നു.

അതേ ഇതെല്ലാം ദൈവത്തിന്‍റെ ഇഷ്ടമാണു ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ അവകാശമില്ലാ.

“ പിന്നെ അവന്‍ മലമുകളിലേക്കു കയറി തനിക്കു ഇഷ്ടമുള്ളവരെ അടുത്തേക്കുവിളിച്ചു.അവര്‍ അവന്‍റെ സമീപത്തേക്കു ചെന്നു “     (മര്‍ക്കോ 3:13 )

അതെന്തുകൊണ്ടു ഇഷ്ടമുള്ളവരെ വിളിച്ചുവെന്നു ആരാചോദിക്കുക ?
ദൈവത്തിനു ഇഷ്ടപ്പെട്ടവരെ ദൈവം സ്വര്‍ഗത്തിലേക്കു എടുത്തു ! ആരാ ചോദിക്കുക ? എത്രയോ പേരെ ദൈവം സ്വര്‍ഗത്തിലേക്കു എടുത്തു ! ഇന്നലത്തെ മഴയത്തുകുരുതതവര്‍ പിച്ചും പേയ്ഉം പറഞ്ഞാല്‍സന്തോഷിക്കുന്നതു ലൂസിഫര്‍ ആയിരിക്കും.

അവനു സ്ത്രീയോടുകോപമാണു കാരണം ദൈവം തന്നെ സ്ത്രീയും അവനും തമ്മില്‍ ശത്രുതയുണ്ടാക്കിയിരുന്നു ( ഉല്പ. 3: 15 )

“ അപ്പോള്‍ സര്‍പ്പാം സ്ത്രീയുടെ നേരെ കോപിച്ചു “ ( വെളി.12: 17 )
അതിനാല്‍ അവന്‍റ്എ കിങ്കരന്മാര്‍ എപ്പോഴും സ്ത്രീക്കു ( മറിയത്തിനു ) എതിരാണു അതിനാല്‍ ഇതെല്ലാം കണക്കിലെടുത്തു സഭയെ നയിക്കാനും പഠിപ്പിക്കാനും അധികാരമുള്ളാ സഭാതലവന്‍ മാതാവുന്‍റെ അമലോല്ഭവം പ്രഖ്യാപിച്ചു .

1950 നവംബര്‍ ഒന്നാം തീയതി പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ , പരിശുദ്ധകന്യാമറിയം രീരത്തോടുകൂടി സ്വര്‍ഗത്തിലേക്കു എടുക്കപ്പെട്ടുവെന്നു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. അതാണു സഭാതനയര്‍ വിശ്വസിക്കുന്നതു. കാരണം സഭയെ നയിക്കുവാനുള്ള അധികാരം യേശുതന്നെയാണു തന്‍റെ സഭയുടെ തലവനു നല്കിയതു      ( യോഹ.21:15-19 ) 

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...