Wednesday 30 August 2017

യേശു തന്‍റെ രക്തത്താല്‍ നേടിയെടുത്ത രക്ഷ

ഒരാള്‍ രക്ഷിക്കപ്പെട്ടുകഴിഞ്ഞെന്നും പറഞ്ഞു നടന്നാല്‍ ?

ലക്ഷ്യത്തിലേക്കുള്ള ഓട്ടം ! മരിക്കും വരെ തുടരണം.

പൌലോസ് ശ്ളീഹാ പറയുന്നു. : " ഇതു എനിക്കു കിട്ടിക്കഴിഞ്ഞെന്നോ ഞാന്‍ പരിപൂര്ണനായെന്നോ അര്ത്ഥമില്ല. ഇതു സ്വ്ന്തമാക്കാന്‍ വേണ്ടി ഞാന്‍ തീവ്രമായി പരിശ്രമിക്കുകയാണു ;  യേശുക്രിസ്തു എന്നെ സ്വ്ന്തമാക്കിയിരിക്കുന്നു. സഹോദരരേ , ഞാന്‍ തന്നെ ഇനിയും ഇതു സ്വ്ന്തമാക്കിയെന്നു കരുതുന്നില്ല. (ഫിലിപ്പി.3:12 - 13 )

വി.പൌലോസിനുപോലും ഇല്ലാത്ത ഉറപ്പാണു ഇന്നു ചിലര്‍ക്കു ഉള്ളതു. രക്ഷിക്കപ്പെട്ടുപോലും.

"എനിക്കു ജീവിത്ം ക്രിസ്തുവും മരണം നേട്ടവുമാണു. "(ഫിലി.1:21 )

" എങ്കിലും എന്‍റെ ആഗ്രഹം മരിച്ചു ക്രിസ്തുവിനോടുകൂടെ  ആയിരിക്കാനാണു. കാരണം അതാണു കൂടുതല്‍ ശ്രേഷ്ടം " ( ഫിലി.1:23 )
" നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ടു അനേകരെ വഴിതെറ്റിക്കും. അധര്മ്മം വര്‍ദ്ധിക്കുന്നതിനാല്‍ പലരുടേയും സ്നേഹം തണുത്തുപോകും. എന്നാല്‍ അവസാനം വരെ സഹിച്ചു നില്ക്കുന്നവന്‍ രക്ഷിക്കപ്പെടും. ( മത്താ.24 : 11 - 13 )

മരിക്കും മുന്‍പു ആരേയും ഭാഗ്യവാനെന്നു വിളിക്കരുതു. ( പ്രഭാ.11:28 )
ഒരിക്കലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമുഖത്തില്ല. ( സഭാപ്ര.7:20 )

പാപമോചനാധികാരം

മനുഷ്യന്‍റെ ബലഹീനത   അറിയാവുന്ന യേശു തന്‍റെ ഉയര്‍പ്പിനുശേഷം ,പരിശുദ്ധാത്മാവിനെ അവരുടെ മേല്‍ നിശ്വസിച്ചുകൊണ്ടു അരുളിചെയ്തു നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോടു ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങള്‍ ആരുറ്റെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും.    (യോഹ. 20:22- 23 )

മരണവും ജീവനും നിന്‍റെ മുന്‍പില്‍ വെച്ചിരിക്കുന്നു. നിനക്കു ഏതുവേണമെങ്കിലും തിരഞ്ഞെടുക്കാം. മനുഷ്യനു സ്വാതന്ത്ര്യം ഉണ്ടു .ദൈവം ആരേയും നിര്‍ബധിക്കില്ല. ആരുടെയും സ്വാത്ന്ത്ര്യത്തില്‍ കൈകടത്തില്ല.

എല്ലാവരും രക്ഷയുടെ പാതയിലാണു . മനസുവെച്ചാല്‍ നീരക്ഷപെടും. അല്ലാതെ വിശ്വസിച്ചാല്‍ മാത്രം മതി, യേശുവില്‍ പ്രത്യാശ വെച്ചാല്‍ മാത്രം മതിയെന്നും നമുക്കു ഒരു മധ്യസ്ഥനുണ്ടെന്നും അതിനാല്‍ രക്ഷിക്കപ്പെട്ടുകഴിഞ്ഞെന്നും പറഞ്ഞു നടക്കുന്നതു മിഥ്യയാണു.
എന്നാല്‍ യേശുവിന്‍റെ കുരിശിലെ ബലിയില്‍ ക്കൂടി മനുഷ്യവര്‍ഗം മുഴുവന്‍ രക്ഷിക്കപ്പെട്ടു. എന്നാല്‍ ആരക്ഷ ഓരോരുത്തരും സ്വായത്തമാക്കണം.അതു അവരവരുടെ  കടമയാണു. 

Tuesday 29 August 2017

നന്മയും തിന്മയും കണ്ടുമുട്ടിയപ്പോള്‍ !

ഒരു മലയുടെ മുകളില്‍ വിഷദമൂകയായി നിന്ന തിന്മയെ കണ്ടീട്ടു നന്മ അടുത്തുചെന്നു ചോദിച്ചു: " എന്താ സൌഖ്യമാണോ ? കണ്ടിട്ടു കുറെ ആയല്ലോ ? കൂട്ടുകാര്‍ക്കൊക്കെ സൌഖ്യമാണോ ?

തിന്മ മറുടി പറയാന്‍ കൂട്ടാക്കാതെ മുഖം വീര്‍പ്പിച്ചു നടന്നുപോയി.  നന്മ പുറകെ ചെന്നു പറഞ്ഞു  എന്തെങ്കിലും ഒന്നു പറഞ്ഞിട്ടുപോകുക.

തിന്മ മുഖം കറുപ്പിച്ചു തിരിഞ്ഞു നിന്നു " എന്താ ഞാന്‍ പറയേണ്ടതു ? ഈ ഫേയിസ് ബുക്കിലുള്ള ചില വിദ്വാന്മാര്‍ എന്നെ കണ്ടീട്ടു ഞാനാണു നന്മയെന്നു പറയുന്നു. അവര്‍ കാട്ടികൂട്ടുന്ന എല്ലാതിന്മയും നന്മയാണെന്നു പറയുന്നു . ഞാന്‍ അതു എങ്ങനെ സഹിക്കണം ?  ചിലസ്ത്രീകള്‍ പോലും അങ്ങനെ തന്നെപറയുന്നു.  എന്‍റെ കഠിനാധ്വാനത്തെ അവര്‍ നിഷേധിച്ചു. എന്നെ തള്ളിപ്പറഞ്ഞു. അതു എല്ലാം നന്മയാനെന്നു സ്ഥാപിക്കുന്നു.

ഇതു കേട്ടീട്ടു ചിരിച്ചുംകൊണ്ടു നന്മപറഞ്ഞു.

എനിക്കും ഇതു തന്നെ പറയാനുണ്ടൂ.  എന്നെ തിന്മയായി ചിത്രീകരിച്ചിട്ടാണു യധാര്ത്ഥ  തിന്മയെ അവര്‍ വെള്ളപൂശുന്നതു. ഈ കൂട്ടര്‍ സഭയെ പ്പോലും തള്ളിപ്പറഞ്ഞു പുറത്തുപോയി അവര്‍ ചെയ്യുന്ന തിന്മയാണു നന്മയെന്നു സ്ഥാപിക്കുന്നു.  പക്ഷേ എനിക്കു സങ്കടമില്ല. എന്നെ അവര്‍ ഉപേക്ഷിച്ചിട്ടു തിന്മയാണു നന്മയെന്നും പറഞ്ഞു നടന്നാലും എനിക്കു സങ്കടമില്ല. ചിരിച്ച മുഖഭാവത്തോടെ നന്മ അവിടെ നിന്നും പോയി.

Monday 28 August 2017

മലങ്കര കത്തോലിക്കാ സഭയുടെ ഹൈരാര്‍ക്കി സ്ഥാപനം 1932 ല്‍ !

1932 മുതല്‍ സീറൊമലങ്കര സഭനിലവില്‍ വന്നകാര്യം പറഞ്ഞപ്പോള്‍ പലരും പറഞ്ഞു ചരിത്രം ശരിക്കുപറയാന്‍. 1930 ആണെന്നു.  പുനരൈക്യമാണു 1930ല്‍.

1932 ഫെബ്രുവരി 13നു മാഞ്ഞും നോബിസ് എന്ന അപ്പസ്തോലികലേഖനം വഴി മാര് ഈവാനിയോസിനെ “ഫാസിനോസിന്റെ “ സ്താനിക മെത്രാനായും ,മാര് തേയോഫിലോസിനെ “അറദേത്തീസിന്റെ” സ്താനികമെത്രാനായും നിശ്ചയിച്ചു. ഈ സംവിധാനം ത്രിപ്തി കരമായി തോന്നാഴ്കയാല്‍ ഒരു ഹൈരാര്ക്കിക്കു രൂപം കൊടുക്കുവാന്‍ പ. സിംഹാസനം തീരുമാനിച്ചു.

1932 ജൂണ്. 11നു പതിനൊന്നാം പീയൂസ് പാപ്പാ "ക്രിസ്തോ പാസ്തോരും പ്രിന്ചീപ്പി " എന്നതിരുവെഴുത്തുവഴി പുനരൈക്യപ്പെട്ട കത്തോലിക്കവിഭാഗത്തിനു ഒരു പ്രത്യേക ഹൈരാര്ക്കി സ്താപിച്ചു. അതോടൂകൂടി കത്തൊലിക്കാസഭയില്‍ അവര്ക്കു നിയമപരമായ അസ്ഥിത്വം ലഭിച്ചുവെന്നുപരയാം. അങ്ങനെ 1932 ല്‍ തിരുവനന്തപുരം അതിരൂപതയും തിരുവല്ലാ രൂപതയും നിലവില്‍ വന്നു.

Sunday 27 August 2017

എല്ലാവരേയും പഴിക്കണമോ ?

പന്ത്രണ്ടു ശ്ളീഹന്മാരില്‍ ഒരാള്‍ തെറ്റില്‍ ഉള്‍പ്പെട്ടതിനാല്‍ എല്ലാവരേയും പഴിക്കണമോ ?

കത്തോലിക്കാസഭയില്‍ ഏതാണ്ടു 6 ലക്ഷത്തോളം വൈദികര്‍ ഉണ്ടു ഏതാനും പേര്‍ തെറ്റില്‍ ഉള്‍പെട്ടാല്‍ ? വൈദീകരെ മുഴുവന്‍ ചെളിവാരി എറിയണമോ ?

കത്തോലിക്കാസഭയില്‍ ഏതാണ്ടു ആറായിരത്തോളം മെത്രന്മാര്‍ ഉണ്ടു ഏതാനും പേര്‍ തറ്റില്‍ ഉള്‍പ്പെട്ടാല്‍ ? മെത്രാന്‍ സമൂഹത്തെ മുഴുവന്‍ പഴി പറയണമോ ?

ഇവര്‍ അവിവാഹിതരായതുകൊണ്ടാണു തെറ്റില്‍ ഉള്‍പ്പെട്ടതെന്നു പറയുന്നതില്‍ ഏന്തെങ്കിലും യുക്തിയുണ്ടോ ?

വിവാഹിതര്‍ തെറ്റുചെയ്യുന്നില്ലേ ? ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ ഉള്ളവര്‍ പരസ്ത്രീബന്ധത്തിനും ,വ്യഭിചാരത്തിനും പോകുന്നില്ലേ ?

വിവാഹിതരായ വൈദികരോ ,ഉപദേശി മാരോ തെറ്റില്‍ അകപ്പെടുന്നില്ലേ ?

എങ്കില്‍ അവിവാഹിതരായതിനാലാ ണു തെറ്റുചെയ്യുന്നതെന്നു പറയാമോ ?

തെറ്റിപോയവരെ, വൈദികരെ വെള്ള പൂശുവാണെന്നോ, അവര്‍ ചെയ്തതു തെറ്റല്ലെന്നോ  പറയുകയാണെന്നു തെറ്റിധരിക്കേണ്ടാ.

തെറ്റു ചെയ്തവര്‍ ശിക്ഷക്കു യോഗ്യരാണു. അവര്‍ക്കു കഠിന ശിക്ഷതന്നെ ലഭിക്കണം.
പക്ഷേ ആ പേരില്‍ യേശുവിന്‍റെ ,സഭയുടെ  വൈദീകരെ അടച്ചാക്ഷേപിക്കരുതു. താപസന്മാരും, കരുണയുള്ളവരും , പരസ്നേഹപ്രവര്ത്തികള്‍ ചെയ്യുന്നവരുമായി പതിനായിരക്കണക്കിനു വൈദീകരെ കണ്ടില്ലെന്നു നടിക്കരുതു.
മനുഷീകമായ ബലഹീനതയില്‍, ചില ദുര്‍ബല നിമിഷത്തില്‍, അനുകൂല സാഹചര്യങ്ങളില്‍ വീണുപോകുന്നവരും ഉണ്ടു .അതു കണ്ടീട്ടൂ അടച്ചാക്ഷേപിക്കരുതു.

ദൈവം പറഞ്ഞു " എന്‍റെ അഭിഷിക്തരെ തൊട്ടുപോകരുതു "  ആരേയും വിധിക്കണ്ടാ.

പിതാവു ആരേയും വിധിക്കുന്നില്ല (യൊഹ.5:22 )

പുത്രനും ആരേയും വിധിക്കുന്നില്ല ( യോഹ. 12: 47-48 )

പിന്നെ നമ്മളായിട്ടു വിധിക്കണമോ ? 

Saturday 26 August 2017

ഓലപ്പുരകളുടെ മനോഹാരിത !

ഓലപ്പുരകളുടെ കാലം എത്ര മനോഹരം !

അന്നത്തെ മനുഷ്യര്‍ക്കു ദീനാനുകമ്പയും ,സേവനമനോഭാവവും കൂടുതലായിരുന്നു.

അന്നത്തെ ഭവനങ്ങളില്‍ പ്രാര്ത്ഥനക്കു പ്രാധാന്യം കൊടുത്തിരുന്നു. അവിടെ വളര്ന്നു വന്ന കുഞ്ഞുങ്ങള്‍ പ്രാര്ത്ഥനക്കും സേവനത്തിനും പ്രാധാന്യം കൊടുത്തിരുന്നു. അവര്‍ വൈദീകരായപ്പോഴും അവരുടെ  ഉള്ളിന്‍റെ ഉള്ളില്‍ നിലനിന്നിരുന്ന സേവനമനോഭാവം നഷ്ടപ്പെട്ടിരുന്നില്ല.

ചിലഉദാഹരണങ്ങള്‍

1) ചാവറ കുറിയാക്കോസ് ഏലിയാസച്ചന്‍

പാവപ്പെട്ടവരുടെ ഉയര്‍ച്ചക്കുവേണ്ടി , അവരുടെ പഠനത്തിനു വേണ്ടി, അവരുടെ ശുസ്രൂഷക്കുവേണ്ടി തന്‍റെ ജീവിതം ഉഴിഞ്ഞുവെച്ചു. ഒരിക്കലും പണസമ്പാദനത്തിനുവേണ്ടി പ്രവര്ത്തിച്ചില്ല. ആതുരാലയങ്ങളും, സ്കൂളുകളും സേവനത്തിനുവേണ്ടിമാത്രമായിരുന്നു.

2) പണിക്കരുവീട്ടിലെ പി.ടി. ഗീവര്‍ഗീസ് എം.എ. അച്ചന്‍.

അദ്ദേഹം സെറാംമ്പൂരില്‍ കോളജിലെ ജോലി ഉപേക്ഷിച്ചു തികഞ്ഞ ഒരു സന്യാസിയായി .മുണ്ടന്‍ മലയില്‍ ബഥനിയുടെ മെത്രാനായീ ജീവിച്ചപ്പോഴും അവിടെ നിന്നും വെറുംകയോടെ ഇറങ്ങിയപ്പോഴും ഒക്കെ അനാഥകുഞ്ഞുങ്ങളുടെ കാര്യ്ത്തില്‍ ശ്രദ്ധാലുവായിരുന്നു. പിന്നെ സ്കൂളുകള്‍ നടത്തിയപ്പോഴും എല്ലാം സേവനം മാത്രമായിരുന്നു.

3) ജോസഫ് മാര്‍  സേവേറിയോസ് തിരുമേനി ( വാളക്കുഴി )

അദ്ദേഹവും സ്കൂളുകള്‍ നടത്തിയിരുന്നതു സേവനത്തിനു മാത്രമായിരുന്നു.
ഓലപ്പുരയുടെ കാലം കഴിഞ്ഞു.

വലിയ വീടുകള്‍ വന്നു .പ്രാര്ത്ഥനയും കുറഞ്ഞു . അവിടെ സേവന മനോഭാവം കുറഞ്ഞു. ദീനാനുകമ്പയും നഷ്ട മായി. അവിടുത്തെ കുഞ്ഞുങ്ങള്‍ സുഖലോലുപരും പണസമ്പാദനത്തിനു പ്രാധാന്യം കൊടുക്കുന്നവരുമായി.

അവിടെ നിന്നും വന്ന വൈദികരും സന്യാസികളും പഴയകാലത്തെക്കാള്‍ കൂടുതല്‍ പണസമ്പാദനത്തിനു ഊന്നല്‍ കൊടുക്കുന്നവരായി വന്നതായിരിക്കാം ഇന്നു സേവനത്തെക്കാള്‍ കൂടുതല്‍ പണസമ്പാദനത്തിനു ഊന്നല്‍ കൊടുക്കുന്നവരായി മാറി.

അതുരാലയങ്ങളും ,സ്കൂളുകളും സേവനത്തിനും

സുവിശേഷപ്രഘോഷണത്തിനും ഉള്ല മാര്‍ഗങ്ങള്‍ അല്ലാതായി. ലാഭം മാത്രം കൊയ്യുന്ന മാര്‍ഗങ്ങളായി തരം താണു.

ആളുകളെ പിഴിയാതെ നിലനില്പ്പു തന്നെ അസാധ്യമായി മാറിയപ്പോള്‍  യേശുകാണിച്ചു തന്ന മാര്‍ഗങ്ങളെ മറക്കേണ്ടി വന്നാല്‍ ? ജോലിക്കാര്‍ക്കു ന്യായമായ ശമ്പളം കൊടുക്കാന്‍ കഴിയാതെ വന്നാല്‍ ? നമ്മുടെ പ്രവര്ത്തനങ്ങളില്‍ ക്കൂടി യേശുവിനു സാക്ഷ്യം വഹിക്കാന്‍ കഴിയാതെ വന്നാല്‍ ?

നമ്മളും പ്രീശരെ പ്പോലെയും ഫരീശരെപ്പോലെയും തരം താണുപോകില്ലേ ? എവിടെയാണു ക്രിസ്തീയത ? 

Friday 25 August 2017

കടുകുമണിയും പുളിമാവും !

യേശു പറഞ്ഞു " സ്വര്‍ഗരാജ്യം കടുകുമണിക്കും പുളിമാവിനും സദ്രിശ്യം.
വെറും 5 പേരില്‍ ( രണ്ടു മെത്രാഅന്മാര്‍ ,ഒരു വൈദികന്‍, ഒരു ശെമ്മാശന്‍, ഒരു അല്മായന്‍ ) ആരംഭിച്ച മലങ്കര കത്തോലിക്കാസഭ ഇന്നു 87 വര്ഷങ്ങള്‍ ആകുമ്പോള്‍ 5 ലക്ഷത്തിനു മേലെയായി !

മലങ്കരയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ദൈവം തിരഞ്ഞെടുത്ത ധീരയോധാവാണു മുണ്ടന്‍ മലയിലെ  ബഥനിഅാശ്രമത്തിന്‍റെ അധിപനായ മാര്‍ ഈവാനിയോസ് തിരുമേനി (  ദൈവദാസന്‍ മാര്‍ ഈ വാനിയോസ് തിരുമേനി)

ദൈവരാജ്യം മനുഷ്യരുടെ ഇടയില്‍ !

കാലത്തിന്‍റെ തികവില്‍ ( പൂര്ണതയില്‍ ) ദൈവത്തിന്‍റെ ഭരണം (ദൈവരാജ്യം ) മനുഷ്യരുടെയിടയില്‍  യേശുവിലൂടെ ഉദ്ഘാടനം ചെയ്യപ്പെട്ടു.  യേശുവിന്‍റെ വാക്കുകളില്‍ ദൈവരാജ്യത്തിന്‍റെ സാന്നിധ്യം വെളിപ്പെടുത്തി.  "സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു. " ( മത്താ.3:2 , 4: 17 )

വയലിലെ കളകള്‍

ലോകമാകുന്ന വയലില്‍ യേശുവാകുന്ന വിതക്കരന്‍ വിതച്ച നല്ല വിത്തില്‍ സാത്താനാകുന്ന ശത്രു അബദ്ധ ഉപദേശമാകുന്നകളകള്‍ വിതച്ചു. അതു നല്ല വിത്തിനൊപ്പം തന്നെ വളര്ന്നു വരുന്നു.

എന്തുചെയ്യണം ? പറിച്ചുകളഞ്ഞാലോ ?

യേശുപറഞ്ഞു വേണ്ടാ കൊയിത്തുവരെ അവ ഒന്നിച്ചു വളരട്ടെ കൊയിത്തുകഴിഞ്ഞു നല്ലവിത്തു സ്വര്‍ഗമാകുന്ന കളപ്പുരയില്‍ ശേഖരിക്കുകയും കളകള്‍ അഗ്നിക്കിരയാക്കുകയും ചെയ്യും . (Mt.13:42 )

സ്വര്‍ഗരാജ്യത്തിന്‍റെ മൂന്നു ഉപമകള്‍

1) ഗോതമ്പുമണി
2) കടുകുമണി
3)പുളിമാവു

മനുഷ്യനു വളരെ എളുപ്പം മനസിലാകുന്ന വളരെ നിസാരമായ ഉപമകളില്‍ കൂടി യേശു വലിയ യാഥാര്ത്ഥ്യമാണു മനുഷ്യരെ മനസിലാക്കുന്നതു. ഈ മൂന്നിന്‍റെയും ആരംഭം വളരെചെറുതാണു.എന്നാല്‍ അതിന്‍റെ അവസാനമാകുമ്പോള്‍ വളരെ വലിയ ഫലം പുറപ്പെടുവിക്കുന്നു. സഭയുടേയും ആരംഭം വളരെ ചെറുതാണെങ്ങകിലും കാലത്തിന്‍റെ പൂര്ണതയില്‍ വളരെ യധികം ഫലം പുറപ്പെടുവിക്കുമെന്നു നമുക്കു മനസിലാക്കാം.

മലങ്കര കത്തോലിക്കാസഭയുടെയും അരംഭം വളരെ ചെറുതാണെങ്കിലും കാലത്തിന്‍റെ പൂര്ത്തീകരണത്തില്‍ വളരെയധികം വിളവാണുയേശു പ്രതീക്ഷിക്കുന്നതു.

അടുത്ത മൂന്നു ഉപമകളില്കൂടി സ്വര്‍ഗരാജ്യത്തിന്‍റെ വില വ്യക്തമാക്കുന്നു.

1)വയലിലെ നിധി
2) അമൂല്യ രത്നം
3) മത്സ്യ വല

അന്നത്തെ നിയമമനുസരിച്ചു ഒരു വയലില്‍ നിധി കണ്ടാല്‍ അത് വയലിന്‍റെ ഉടമസ്തനു അവകാശപ്പെട്ടതാണു. അതിനാല്‍ അതു സ്വന്തമാക്കാന്‍ വേണ്ടി തനിക്കുള്ളതെല്ലാം വിറ്റു അാവയല്‍ വാങ്ങുന്നവന്‍ ബുദ്ധിമാനാണു.
അതുപോലെ വിലയേറിയ രത്നം കണ്ടാല്‍ എന്തുവിലകൊടുത്തും വ്യാപാരികള്‍ അതു സ്വന്തമാക്കും .സ്വര്‍ഗരാജ്യം സ്വന്തമാക്കാന്‍ എന്തുവിലകൊടുക്കാനും നാം തയാറാകണം അതിനുവേണ്ടി എന്തും ത്യജിക്കുന്നവനാണു ബുദ്ധിമാന്‍.

യേശുവിന്‍റെ സഭയാകുന്ന മത്സ്യവല

മത്സ്യവല സഭയുമായി ഉപമിക്കാന്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലതെന്നുതോന്നുന്നു. കടലില്‍ എറിയപ്പെട്ട വലയില്‍ നല്ലതും തീയതുമായ മത്സ്യം ഉണ്ടാകും .മീന്‍പിടിത്തക്കാര്‍ വലയിലെ മത്സ്യ്ം തരം തിരിക്കും നല്ലതു എടുക്കുകയും തീയതു എറിഞ്ഞുകളയഉകയും ചെയ്യും.
ഭൌമീകസഭയില്‍ ശിഷ്ടരും ദുഷ്ടരും ഉണ്ടു .അവസാനവിധിയില്‍ ഇവരും വേര്‍തിരിക്കപ്പെടും .പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍ ആയിരിക്കും.

ദൈവരാജ്യവും സ്വര്‍ഗരാജ്യവും

ഈ പദങ്ങ്ള്‍ വി. മത്തായിയുടെ സുവിശേഷത്തില്‍ 38 പ്രാ്വശ്യം കാണുന്നു. ഇതില്‍ സ്വര്‍ഗ രാജ്യമെന്ന പദം 33 പ്രാവശ്യം കാണാന്‍ കാരണം യഹൂദന്മാര്‍ ദൈവരാജ്യമെന്ന പദം ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ദൈവത്തിന്‍റെ നാമം വ്രുധാ ഉപ്യോഗിക്കെരുതെന്ന യഹൂദചിന്തയാണു സ്വര്‍ഗരാജ്യം എന്നപദം മത്തായി കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നതു. രണ്ടിന്‍റേയും അര്ത്ഥം ഒന്നുതന്നെയാണു.

മത്തായിയുടെ വീക്ഷണത്തില്‍ സഭ പുതിയ ഇസ്രായേലാണു.

അവസാന വിധികഴിഞ്ഞാല്‍ പിന്നെ സഭയാകുന്ന മണവാട്ടി
യേശുവിനോടോത്തു നിത്യമായിജീവിതം തുടരുമെന്നു വിശ്വസിച്ചുകൊണ്ടൂ യേശുവില്‍ ഒന്നാകാന്‍ ശ്രമിക്കാം.

സഭാവിരോധികള്‍ കളകള്‍ പോലെ എക്കാലവും സഭയുടെ കൂടെതന്നെ വളരും തക്കസമയത്തു യേശൂ അതിനെ നീക്കികൊള്ളും അതിനാല്‍ നിംഗളാരും അതിനെതിരായി ഞാന്‍ പ്രതീകരിക്കുന്നതുപോലെ പ്രതീകരിക്കാതിരിക്കുന്നതായിരിക്കും നല്ലതു. എന്നിലെ പ്രവാചകദൌത്യം അതിനു സമ്മതിച്ചില്ലെന്നു വരും . അതു ആരും കണക്കിലെടുക്കാതെ സഭയില്‍, യേശുവിന്‍റെ മണവാട്ടിയാ സഭയില്‍ , സഭയുടെ അംഗങ്ങളായി  ജീവിക്കാന്‍ ശ്രമിക്കുക. ദൈവം അനുഗ്രഹിക്കട്ടെ ! 

Thursday 24 August 2017

സ്വര്ഗത്തില്‍ പേരെഴുതപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍ !

" പിശാചുക്കള്‍ നിങ്ങള്ക്കു കീഴടങ്ങുന്നു എന്നതില്‍ നി്ങ്ങള്‍ സന്തോഷിക്കേണ്ടാ ; മറിച്ചു നിങ്ങളുടെ പേരുകള്‍ സ്വര്ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍ " (ലൂക്കാ 10:20 )

വി.ലൂക്കോസിന്റെ സുവിശേഷത്തില്‍ മാത്രം കാണുന്ന ചില ഉപമകളില്‍ ഒന്നാണു " ധനവാനും ലാസറും ".(ലൂക്കൊ. 16 : 19 - 31 )

എല്ലാവര്ക്കും അറിയാവുന്നതും നൂറുകണക്കിനു തവണ  വായിച്ചു കേട്ടിട്ടുള്ളതുമായ ഭാഗമായതുകൊണ്ടു അതിന്റെ വിശദാംശത്തിലേക്കു ഞാന്‍ കടക്കുന്നില്ല.

പ്രധാനപ്പെട്ട ഏതാനും പോയിന്റ്റുകള്‍ മാത്രം !

ഇവിടെ ധനവാന്റെ പേരു പറയുന്നില്ല. എന്നാല്‍ ആ ദരിദ്ര ന്റെ പേരു പറയുന്നു. " ലാസര്‍ " എന്താണു കാരണം ? ഏതെങ്കിലും ഒരു ധനവാന്റെ പേരു കൊടുക്കാമായിരുന്നില്ലേ ?

സഭാപിതാക്ക്ന്മാരുടെ അഭിപ്രായത്തില്‍ ധനവാന്റെ പേരു സ്വര്ഗത്തില്‍ എഴുതപ്പെട്ടിരുന്നില്ല അതിനാല്‍ മനപ്പൂര്വം ആ പേരു വിട്ടുകളഞ്ഞതാണു. അതേ സമയം ആ ദരിദ്രന്റെ പേരു സ്വര്ഗത്തില്‍ എഴുതപ്പെട്ടിരുന്നതിനാല്‍ ലൂക്കോസ് ആ പേരു എടുത്തു പറഞ്ഞു.

ആ പേരുതന്നെ എന്തര്ത്ഥവത്താണു " ദൈവസഹായം "

ലാസര്‍ = ദൈവത്തിന്റെ സഹായം ( ദൈവസഹായം )

വാസ്ഥവത്തില്‍ ഈ ധനവാന്‍ എന്തു തെറ്റാണു ചെയ്തതു ? ഒന്നും ഇല്ലെന്നു തോന്നുന്നില്ലേ ?

അയാളുടെ സമ്പത്തു അയാള്ക്കു ഉപയോഗിക്കാന്‍ പാടില്ലേ? ചെമന്ന പ്ട്ടും മ്രുദലവസ്ത്രവും ധരിച്ചിരുന്നു. അതില്‍ എന്താണു തെറ്റു? എന്നും സുഭിക്ഷമായി ഭക്ഷിച്ചു ആനന്ദിച്ചിരുന്നു അതിലും എന്തെങ്കിലും തെറ്റുണ്ടോ?

പടിവാതിക്കല്‍ കിടന്നിരുന്ന ദരിദ്രനെ അയാള്‍ ഓടിച്ചുവിട്ടില്ല. ചീത്തപറയുകയോ ബഹളം വയ്ക്കുകയോ ചെയ്തില്ല. പിന്നെന്താണു തെറ്റു ?

ഞാനോ നിങ്ങളോ അണെങ്കില്‍ വ്രുണങ്ങള്‍ നിറഞ്ഞ ആ ദരിദ്രന്‍ പടിവാതുക്കല്‍ കിടക്കാന്‍ അനുവദിക്കുമോ ? അല്പം പൈസാ കൊടുത്തു അയാളെ അവിടെ നിന്നു ഓടിക്കില്ലേ ?

എന്തിനാണു ലാസര്‍ ധനികന്റെ പടിവാതിലില്കിടന്നതു ?

ഭ്ക്ഷണ സാധനങ്ങള്‍ അന്നും വലിച്ചെറിയുമായിരുന്നു.

ആ കാലങ്ങളില്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞു കൈതുടക്കാന്‍ മ്രുദുലമായ രോട്ടി ഉണ്ടാക്കുമായിരുന്നു. ആ രോട്ടികൊണ്ടു മുഖവും കൈയും തുടച്ചുകഴിഞ്ഞു പുറത്തേക്കു വലിച്ചെറിയുമായിരുന്നു . അതു ഭക്ഷിക്കാനാണു ലാസര്‍ അവിടെ കിടന്നതു. പക്ഷേ അവിടേയും  മല്ലടിക്കേണ്ടതായി വന്നു. ലാസറും നായ്ക്കളും ഒരേ ഉദ്ദേശത്തോടെ എപ്പോഴാണു റോട്ടിക്കഷണങ്ങള്‍ വരുന്നതെന്നു നോക്കി ക്കഴിഞ്ഞു. അതിനാല്‍ പലപ്പോഴും നായ്ക്കളാണു വിജയിച്ചതു. പിന്നെ വല്ലപ്പോഴും നായ്ക്കളുടെ നോട്ടം പിഴക്കുമ്പോഴാകാം ലാസറിനു ലഭിച്ചിരുന്നതു.

ഇനിയുമാണു നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതു !

ധനവാന്‍ എന്തിനു ശിക്ഷിക്കപ്പെട്ടു ? ഒരു പാപവും അയാള്‍ ചെയ്തില്ലെല്ലോ ? നമ്മള്‍ ചെയ്യുന്ന തെറ്റുപോലും അയാള്‍ ചെയ്തില്ല. പിന്നെ എങ്ങനെ ശിക്ഷിക്കപ്പെട്ടു ?

പാപം ചെയ്യാത്ത ലാസര്‍ കടക്കാരനായിതീര്ന്നു !

എന്താണു കടങ്ങള്‍ ?

ചെയ്യേണ്ട നന്മ ചെയ്യേണ്ട സമയത്തു ചെയ്യാതെയിരിക്കുന്നതാണു കടങ്ങള്‍.
ധനവാന്‍ പാപം ചെയ്തില്ല. പക്ഷേ ചെയ്യാമായിരുന്ന നന്മ ചെയ്യാതിരുന്നതാണു അയാളുടെ കടങ്ങള്‍.

ദൈവം നമ്മോടു ക്ഷമിക്കേണ്ടതു നമ്മുടെ കടങ്ങളും പാപങ്ങളുമാണു.

പക്ഷേ നമ്മള്‍ കടങ്ങലെക്കുറിച്ചു ബോധവാന്മാരല്ല.

പ്രിയ സഹോദരങ്ങളേ ! ചിന്തിക്കുക. നാം കുമ്പസാരത്തില്‍ പാപങ്ങള്‍ മാത്രം പറഞ്ഞാല്‍ കടങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. ധനവാന്‍റെ അനുഭവം നമുക്കു ഉണ്ടാകാതിരിക്കട്ടെ !

ലാസര്‍ മരിച്ചു വളരെ ആഘോഷമായി മാലാഖാമാരാല്‍ സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു . അവിടെ അബ്രഹാമിന്‍റെ മടിയില്‍ അവനു സ്ഥാനം ലഭിച്ചു.

ധനവാന്‍ ( സ്വര്‍ഗത്തില്‍ പേരെഴുതപ്പെടാത്ത ) മരിച്ചു. മാലാഖമാ‍രാരല്ല അവന്‍റെ പേരു എഴുതപ്പെട്ട സ്ഥലത്തേക്കു അവനും സംവഹിക്കപ്പെട്ടു. അവിടെ അവന്‍ പീഡനങ്ങള്‍ക്കു വിധേയനായി.

അഗ്നിയില്‍ വെന്തുരുകുമ്പോള്‍ ലാസര്‍ തന്‍റെ വിരല്തുമ്പില്‍ ഒരു തുള്ളി വെള്ളം മുക്കി അയാള്‍ക്കു കൊടുക്കാന്‍ ലാസറിനെ അയക്കണമെന്നാണു അപേക്ഷ. ലാസറിനെ ഇപ്പോള്‍ രക്ഷകനായി സ്വീകരിക്കാന്‍ മടിയില്ല. പക്ഷേ ജീവിതത്തില്‍ അയാളെ ഒരിക്കല്പോലും വീട്ടില്‍ കയറ്റാന്‍ തുനിഞ്ഞിട്ടില്ല.

വലിയ ഗര്‍ത്തം  

നരകത്തില്‍ നിന്നും സ്വര്‍ഗത്തിലേക്കോ സ്വര്‍ഗത്തില്‍ നിന്നും നരകത്തിലേക്കോ ,ഭൂമിയിലേക്കോ പോകുവാന്‍ ആര്‍ക്കും സാധ്യമല്ല.
ഭൂത പ്രേദാതികളുടെ ഉപദ്രവം മിഥ്യാധാരണയല്ലേ ?

മരണശേഷം ഒരാള്‍ക്കു ഇഷ്ടം പോലെ കറങ്ങിനടക്കാന്‍ പറ്റില്ലെന്നു ബൈബിള്‍ തന്നെയല്ലേ സാക്ഷിക്കുന്നതു ? ഒരിക്കലും രക്ഷപെടാന്‍ സാധിക്കാത്തവിധത്തിലുള്ള ഗര്ത്തം ഉണ്ടെന്നു പിതാവായ അബ്രാഹം തന്നെയല്ലേ പറഞ്ഞതു.

ഒരിക്കല്‍ ഒരു സ്ത്രീപറഞ്ഞു " എന്‍റെ ബ്രദറേ എനിക്കു വല്ല ഭ്രാന്തും പിടിക്കും അതിയാന്‍ എന്നെ ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. "

" ഏതതിയാന്‍ ? "

" ഓ ! മരിച്ചുപോയ എന്‍റെ ഭര്ത്താവുതന്നെയാണു. ഉറങ്ങാന്‍ ചെന്നാല്‍ എന്രെ തലക്കലും കാല്ക്കലുമെല്ലാം അതിയാന്‍ വന്നു നില്ക്കുന്നു. ഉറങ്ങാന്‍ പറ്റുന്നില്ല. എനിക്കു ഭയമാണു "

മറ്റൊരാള്‍ പറഞ്ഞു " എന്‍റെ മോടെ ദേഹത്തു അയല്ക്കാരന്‍ പയ്യന്‍റെ പ്രേതം കൂടിയിരിക്കുകയാണു. ഞങ്ങളെ മുഴുവന്‍ തീര്ത്തേ അവന്‍ അടങ്ങുവെന്നാണു പ്രശ്നക്കാരന്‍ പറഞ്ഞതെന്നു "

സഹോദരന്മാരേ ! ഇതിനു വ്യക്തമായ ഉത്തരം ബൈബിള്‍ നമുക്കുതരുന്നില്ലേ ? ദൈവവചനം സത്യവചനമല്ലേ ?

നശിച്ചുപോയ ( സ്വര്‍ഗത്തില്‍ പേരില്ലാത്ത ) ഒരുവനും അവിടെ നിന്നും രക്ഷപെടാനോ ഇഷ്ടം പോലെ കറങ്ങി നടക്കാനോ പറ്റില്ലെന്നു ബൈബിള്‍ സാക്ഷിക്കുന്നു.

എന്നാല്‍ സ്വര്‍ഗത്തില്‍ ദൈവത്തോടുകൂടിയായിരിക്കുന്നവര്‍ക്കു ചില ചില ആനുകൂല്ല്യങ്ങള്‍ ലഭിക്കുന്നു.  ഉദാ. പരി.കന്യാമറിയം. ലോകത്തില്‍ പലയിടങ്ങളിലും അമ്മ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെല്ലോ ?

ഓര്ത്തചില പോയിന്‍റ്റ്സ് മാത്രം എഴുതി. എല്ലാവരുടേയും വിചിന്തനത്തിനായി സമര്‍പ്പിക്കുന്നു.

Saturday 5 August 2017

യേശു കാണിച്ചുതന്ന അനുകമ്പ. ( Compassion )

" അവന്‍ ശിഷ്യന്മാരെ വിളിച്ചു പറഞ്ഞു : ഈ ജനത്തോടു എനിക്കു അനുകമ്പതോന്നുന്നു. ഇവര്‍ മൂന്നുദിവസമായി എന്നോടുകൂടെയാണു. ഇവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമില്ല. അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാല്‍ വഴിയില്‍ തളര്ന്നുവീണേക്കും. ചിലര്‍ ദൂരെനിന്നും വന്നവരാണു . ( മര്‍ക്കോ.8:2 -3 )
യേശുവിനു "അനുകമ്പ " തോന്നുന്നു.
എന്താണു അനുകമ്പ ? compassion.
It means suffering with someone.
തത്ത്വശസ്ത്രപ്രകാരം ചിന്തിച്ചാല്‍ മൂന്നുതരത്തില്‍ ചിന്തിക്കം.
1) ഒരു വസ്തുവായി കരുതി ചിന്തിക്കാം 2) തത്തുല്ല്യനായി ( തന്നെ പ്പോലെ തന്നെ ) കരുതാം 3) തന്നെക്കാള്‍ വലിയവനായി കരുതാം
യേശു തന്‍റെ ജീവിതത്തില്‍ കാണിച്ചുതന്നതു അപരന്‍ തന്നെക്കാള്‍ വലിയവന്‍. താന്‍ അവനു സേവനം ചെയ്യുന്നവന്‍. അതാണു അവിടുന്നു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതു.
യേശു പറഞ്ഞു മനുഷ്യപുത്രന്‍ വന്നിരിക്കുന്നതു ശൂസ്രൂഷിക്കപ്പെടാനല്ല. ശുസ്രൂഷിക്കുവാനാനെന്നു.
അനുകമ്പയും ദയയും ഒന്നല്ല. ഒരു ഉദാഹരണം നോക്കാം.
ഒരു ഹോട്ടലില്‍ ഊണൂ തയ്യാറെന്നു ബോര്‍ഡു വെച്ചു. വന്നവര്‍ക്കെല്ലാം ഭക്ഷണം കൊടുത്തു .മൂന്നുമണികഴിഞ്ഞപ്പോള്‍ ബോര്‍ഡു മാറ്റി ഇനിയും ചോറില്ല. ടിഫിന്‍ മാത്രം .പക്ഷേ ഒരാള്‍ക്കു കഴിക്കാന്‍ കഷ്ടി മിച്ചമുണ്ടു .ഒരു ഭിക്ഷക്കാരന്‍ മാനേജരോടു പറഞ്ഞു. രണ്ടുദിവസമായി ഒന്നും കഴിച്ചതല്ല അല്പം ഭക്ഷണം വേണം. അയാള്‍ക്കു ദയ തോന്നി ഇരുന്ന ഭക്ഷണം എടുത്തുകൊടുത്തു. ഇതു ദയയാണു.
പിറ്റേദിവസം ജോലിക്കുപോയ ഒരാള്‍ ഉച്ചക്കു ഉണ്ണാനുള്ള പൊതിച്ചോറുമായി ഓഫീസില്‍ പോയി. ഉച്ചക്കു ഉണ്ണാന്‍ സമയത്തു പൊതിയുമായി വരുന്ന സമയത്തു മുകളില്‍ കണ്ട ഭിക്ഷക്കരന്‍ പറഞ്ഞു സാറെ അല്പം ഭക്ഷണം കിട്ടുമോ ? ഉടനെ അയാളുടെ പൊതിച്ചോര്‍ അഴിച്ചു അതില്‍ നിന്നും പകുതി ചോദിച്ചയാള്‍ക്കു കൊടുത്തു. ഇവിടെ നാം കാണുന്നതാണു " അനുകമ്പ " suffering with the other.
ഇവിടെ നാം ശ്രദ്ധിക്കേണ്ട കാര്യം വിജനപ്രദേ ശമായാലും യേശുകൂടെയുണ്ടെങ്കില്‍ ഒരു കുറവും വരികില്ലെന്നു ശിഷ്യന്മാര്‍ മനസിലാക്കേണ്ടിയിരുന്നു. ഇതിനു മുന്‍പും അന്‍ചു അപ്പം വര്‍ദ്ധിപ്പിച്ചു അയ്യായിരം പേര്‍ക്കു കൊടുത്തതാണു. കൂടാതെ അന്നു ശിഷ്യന്മാര്‍ യേശുവിനോടു പറഞ്ഞതാണു അവരെ പറഞ്ഞുവിടുക. അവര്‍ നാട്ടിന്‍പുറങ്ങളില്‍ പോയി ഭക്ഷണം വാങ്ങട്ടെയെന്നു. അന്നും യേശു പറഞ്ഞു : എനിക്കു അനുകമ്പ തോന്നുന്നു. കാരണം അവര്‍ ഇടയനില്ലാത്ത ആടുകളെപ്പോലെയാണെന്നു . ( മര്‍ക്കോ.6:34 )
യേശു അവരോടു പറഞ്ഞതു " നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുവിന്‍ ." ( 6: 37 ) എന്നിട്ടാണു അവരുടെ കയ്യില്‍ ഉണ്ടായിരുന്ന 5 അപ്പം വര്‍ദ്ധിപ്പിച്ചു നല്കിയതു. എന്നിട്ടൊന്നും പഠിക്കാത്ത ശിഷ്യന്മാരോടാണു യേശു പറഞ്ഞതു എനിക്കു ഈ ജനത്തോടു അനുകമ്പതോന്നുന്നു. അപ്പോള്‍ അവര്‍ക്കു പറയാമായിരുന്നു ഞങ്ങളുടെ കയ്യില്‍ ഏഴു അപ്പമുണ്ടെന്നു. അതു ധാരളം മതിയെന്നു ശിഷ്യന്മാര്‍ വിശ്വസിക്കേണ്ടിയിരുന്നു. യേശു കൂടെ യുണ്ടെങ്കില്‍ ഒന്നിനും മുട്ടുണ്ടാകില്ലെന്നു.
അതിനാല്‍ യേശു ചോദിച്ചു നിങ്ങളുടെ കയ്യില്‍ എത്ര അപ്പമുണ്ടൂ ? " ഏഴു എന്നു പറഞ്ഞപ്പോള്‍ യേശു ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്ഞാപിച്ചിട്ടു അപ്പം ആശീര്വദിച്ചു മുറിച്ചു ജനത്തിനു വിളമ്പാന്‍ ശിഷ്യന്മാരെ ഏള്‍പ്പിച്ചു.
ഇതാണു compassion. ഇതാണു നമുക്കു ആവശ്യം. നമുക്കു ഇല്ലാതെപോകുന്നതും ഇതു തന്നെയാണു.

കുടുംബപ്രശനങ്ങള്‍ ഉടലെടുക്കുന്നതു എങ്ങനെ ?
കുടുംബങ്ങളിലും മുകളില്‍ പറഞ്ഞ 3 തരത്തില്‍ ചിന്തിക്കുന്നവരുണ്ടു.
ഉദാഹരണം . ഭര്‍ത്താവു ഭാര്യയെ കണക്കാക്കുന്നതു 1) ഒരു വസ്തുവായി ( object ) 2) സമഭാവനയില്‍ ( തുല്ല്യരായി ) 3) തന്നെക്കാള്‍ ഉയര്ന്ന നിലയില്‍.
ഇതില്‍ ആദ്യത്തേതു .വലിയപ്രശ്നങ്ങള്‍ക്കു വഴിതെളിക്കും. ഭാര്യയെന്നു പറഞ്ഞാല്‍ എന്‍റെ ആവശ്യങ്ങള്‍ സാധിക്കാനുള്ള ഒരു ഉപകരണം മാത്രം . ഇവിടെ ഭാര്യ ഒരു object മാത്രം. ഒരു സ്വാതന്ത്ര്യവും ഇല്ലാത്ത ഒരു വസ്തു മാത്രം. ഒരിക്കലും ഒരു സമാധാനവും ആ ഭവനത്തില്‍ ഉണ്ടാകില്ല.
രണ്ടാമത്തേതാണു ഉത്തമമായ ചിന്ത. ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങള്‍ പോലെ. തുല്ല്യ ഉത്തരവാദിത്വവും തുല്ല്യ പങ്കാളിത്തവും .ഇവിടെ സമാധാനവുംസംത്രുപ്തിയും സന്തോഷവും കളിയാടും.
മൂന്നാമത്തേതും ഭാര്യക്കും ഭര്ത്താവിനും ചേരും. ഭാര്യക്കു ഉത്തമമായ ചിന്തയായിരിക്കും.

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...