Monday 17 July 2017

മാലാഖാമാരും മര്ത്യരും !

" നിങ്ങളുടെ സ്വാതന്ത്ര്യം ബലഹീനര്‍ക്കു ഏതെങ്കിലും വിധത്തില്‍ ഇടര്‍ച്ചക്കു കാരണമാകാതിരിക്കാന്‍ സൂക്ഷിക്കണം"  ( 1കോറ. 8:9 )

അറിവുള്ളവനു വിഗ്രഹാരാധനയല്ലാത്തതു അറിവില്ലാത്തവനു വിഗ്രഹാരാധനയാകാം.

" അറിവുള്ളവനായ നീ വിഗ്രഹാലയത്തില്‍ ഭക്ഷണത്തിനിരിക്കുന്നതായി ദുര്‍ബലമനസാക്ഷിയുള്ള ഒരുവന്‍ കണ്ടാല്‍ വിഗ്രഹങ്ങള്‍ക്കറ്പ്പിച്ച ഭക്ഷണം കഴിക്കാന്‍ അതു അവനു നിത്യതയില്‍ അനുതാപം അസാധ്യം. അതിനാല്‍ പാപമോചനവും അസാധ്യം .ആദ്യത്തെ പാപം മാലാഖാമാരുടെ പാപം.
എന്തുകൊണ്ടു പാപമൊചനം ലഭിച്ചില്ല. ?

മാലാഖാമാര്‍ അരൂപികളും അമര്ത്യരുമാണു. അവര്‍ക്കു മരണമില്ലാത്തതിനാല്‍ അവര്‍ നിത്യതയിലാണു.

നിത്യതയിലുള്ലവര്‍ പാപം ചെയ്താല്‍ അനുതപിക്കാന്‍ പറ്റില്ല കാരണം അവര്‍ നിത്യതയിലാണു പാപം ചെയ്തതു. നിത്യമായപാപം അതിനാല്‍ മോചനമില്ല.
ഇതേ തത്വമാണു നരകത്തിലുള്ളവര്‍ക്കും ബാധകം. നരകം നിത്യ്തയിലാണു. നിത്യതയിലായിക്കഴിഞ്ഞാല്‍ പിന്നെ പാപമോചനമില്ല. എന്നാല്‍ മരിക്കുന്നതിനു തൊട്ടുമുന്‍പുപോലും അനുതപിക്കാന്‍ കഴിഞ്ഞാല്‍ രക്ഷപെടാം. ഇതുതന്നെയാണു നല്ല കള്ളന്‍റെ കാര്യ്ത്തിലും സംഭവിച്ചതു.
പിന്നെ എന്തുകൊണ്ടു മാലാഖാമാര്‍ പാപം ചെയ്തു?

അവര്‍ അരൂപിയാണു. നിത്യതയിലാണു എന്നാലും അവര്‍ക്കും സ്വാതന്ത്ര്യം ഉണ്ടു. അതില്‍ ദൈവം കൈകടത്തില്ല, അങ്ങനെ അവര്സ്വതന്ത്രമനസാല്‍ പാപം ചെയ്തപ്പോള്‍ അതു നിത്യതയിലായതിനാല്‍ മാറ്റം അസാധ്യം.

എന്നാല്‍ മനുഷ്യര്‍ മര്ത്യമായ ശരീരമുള്ലവനായതിനാല്‍ അവന്‍ ചെയ്ത പാപം നിത്യതയിലല്ലാത്തതുകൊണ്ടു അനുതപിക്കാന്‍ അവസരം ഉണ്ടു.

അനുതപിച്ചാല്‍ രക്ഷപെടാം .അവനും സ്വാതന്ത്ര്യം ഉള്ളതിനാല്‍ അനുതപിക്കാനോ അനുതപിക്കാതിരിക്കാനോ അവനു കഴിയും അനുതപിച്ചാല്‍ നിത്യരക്ഷ കൈവരും.

കത്തോലിക്കാ സഭയുടെ വിശ്വാസത്തിനോ പഠനത്തിനോ എതിരല്ലെന്നുള്ള വിശ്വാസത്തില്‍ പ്രസിദ്ധീകരിക്കുന്നു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...