Thursday 13 July 2017

അധ്വാനവും പ്രാര്ത്ഥനയാണു .

(എല്ലാവരുടെയും പരിചിന്തനത്തിന്നായി - മലങ്കരമക്കളുടെ പരിചിന്തനത്തിന് !)        

ആരോഎഴുതി പണിയെടുക്കുമ്പോള്‍ പ്രാര്‍ഥിക്കാമെങ്കില്‍, പ്രാര്‍ഥിക്കുമ്പോള്‍പണിയെടുക്കാമെന്ന് അതിനകത്ത് അല്‍പം കാര്യമുണ്ടെന്ന്പറയാം. കാരണം സഭാപിതാവായ അബ്രഹാത്ത് (ലത്തീന്‍ കാര്‍ അബ്രഹാത്തസ് എന്നുപറയും) പറയുന്നത് ഒരുക്രിസ്ത്യാനി ഒരു ദിവസം 24 മണീക്കൂറും പ്രാര്‍ഥനയിലാണെന്നാണ്. അങ്ങനെ ചിന്തിക്കുമ്പോള്‍ പ്രാര്‍ഥിക്കുമ്പോഴും പണിയെടുക്കാം. പക്ഷെ പ്രധാനപ്പെട്ടഒരു കാര്യം മറക്കരുത്.

(1) പ്രാര്‍ഥന ദൈവവുമായുള്ള സംഭാഷണമാണ്.

(2) മാര്‍പാപ്പായുമായി സംസാരിക്കാനൊരവസരം ലഭിച്ചാല്‍ സംസാരത്തിനിടയില്‍ നാംപണിയെടുക്കുമോ ?

(3) യാമപ്രാര്‍ഥനയുടെ പ്രാധാന്യം നാം മന്നുപോകുന്നു. നമ്മുടെ പൂര്‍വികര്‍ ദിവസം 7 യാമങ്ങളില്‍ പ്രാര്‍ഥിച്ചിരുന്നു. ഇന്നു നമുക്കത് സധിക്കില്ല. വൈദികര്‍ക്കോ സന്യസ്തര്‍ക്കുപോലുമോ അത് സാധിക്കുന്നില്ലാ.

യാമപ്രാര്‍ഥനയെന്നുപറഞ്ഞാല്‍ അത് സഭയുടെ പ്രാര്‍ഥനയാണ്. ഒരാള്‍ പ്രാര്‍ഥിക്കുന്നത് സഭയോട് ചേര്‍ന്നാകുമ്പോള്‍ അതിന് ദൈവതിരുമുന്‍പില്‍ വലിയ വിലയുണ്ട്. എന്നാല്‍ മറ്റ് ഭക്താഭ്യാസങ്ങള്‍ മറ്റ് പ്രാര്‍ഥനകള്‍ എല്ലാം ഓരോരുത്ത്ര്‍ തനിയെ ചെയ്യുന്നതും ഓരോന്നിനും അതിന്‍റെതായ പ്രത്യേകതകതകളും അനുഗ്രഹങ്ങളുമുണ്ട്.

ചുരുക്കത്തില്‍ ജൊലിചെയ്യുമ്പോഴും പ്രാര്‍ഥിക്കുന്നത് നല്ലതാണ്. പക്ഷേ യാമപ്രാര്‍ഥനക്ക് ജോലീ വേണ്ടാ.സഭയോടും സ്വര്‍ഗത്തോടും ചേര്‍ന്ന് ദൈവവുമായി സംഭാഷണം നടത്തുന്നസമയമാണ്, ആ സമയം മറ്റുജോലിക്കുപോകുന്നതു അനാദരവാണു

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...