Tuesday 8 March 2016

വിശ്വാസത്തില്‍ കൂടി രക്ഷയും ,വിശ്വാസത്തില്‍ കൂടി സൌഖ്യവും !

"For neither herb nor poultice cured them , but it was your word ,
O ! Lord that heals all people " ( Wis.16 : 12 )

വിശ്വാസത്തില്‍ കൂടി രക്ഷ .
" യേശുക്രിസ്തുവിലൂള്ള വിശ്വാസം വഴി നിങ്ങള്‍ എല്ലാവരും ദൈവപുത്രന്മാരാണു. ക്രിസ്തുവിനോടു ഐക്യപ്പെടാന്‍ വേണ്ടീ സ്നാനം സ്വവകാരിച്ചിരിക്കുന്ന നിംഗളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുനന്നനു. ................................... ............ നിംഗള്‍ ക്രിസ്തുവിനുളളവരാണെങ്കില്‍ അബ്രഹാത്തിന്‍റെ സന്തതികളാണു. വാഗ്ദാനമനുസരിച്ചുള്ള അവകാശികളുമാണു. ( ഗലാ.3:26-2 9) .
വിശ്വാസികള്‍ ക്രിസ്തു ധാരികളാണു .
മാമോദീസാ സ്വീക്കരിച്ചവര്‍ ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. മാമോദീസാ സ്വീകരിച്ചവരെ പിതാവു കാണൂമ്പോള്‍ അവരില്‍ തന്‍റെ പുത്രനെയാനു കാണുക,മാമോദീസാസ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നെ അവന്‍ നേരത്തെ ആരായിരുന്നുവെന്നതില്‍ പ്രസക്തീയില്ല. യഹൂദനും, ഗ്രീക്കൂകാരനും ,അടിമയും ,സ്ത്രീയും എല്ലാം തുല്ല്യരാണു , എല്ല്ലാവരും ദൈവതിരുമുന്‍പില്‍ ദൈവമക്കളാണു .സ്വര്‍ഗത്തിനവകാശികളുംമാണു. ജ്ഞാനസ്നാന ജലം മാനുഷീകവ്യത്യയാസങ്ങളെ മുഴുവന്‍ കഴുകി കളഞ്ഞിരിക്കുന്നു.
പഴയമനുഷ്യന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു ( ഗലാ.2: 19 )
പഴയമനുഷ്യന്‍ ക്രിസ്തുവിനോടുകകടി സംസ്കരിക്കപെട്ടിരിക്കുന്നു. (റോമ.6:4,6 )
മാമോദീസാസ്വീകരിച്ചവന്‍ പഴയമനുഷ്യനെധരിക്കുകയും ചെയ്തിരിക്കുന്നു (കൊളോ.3:10 )

വിസ്വാസികള്‍ വാഗ്ദാനമനുസരിച്ചചള്ള അവകാശികളാണു.
ക്രിസ്തുവിനുള്ളവര്‍ അവിടുത്തെ കകട്ടവകാശികളും ,അവിടുത്തെ മഹത്വത്തില്‍ പങ്കു പറ്റാന്‍ യോഗ്യരുമണു .


വിശ്വാസത്തില്‍ കൂടി സൌഖ്യം ..

കനാന്‍ കാരീ സ്ത്രീ യേശുവിനോടു " കര്ത്താവേ ദാവീദിന്‍റെ പുത്രാ എന്നില്‍ കനിയേണമേ ! എന്‍റെ മകളെ പിശാചുക്രൂരമായി ബാധിച്ചിരിക്കുന്നു. "
യേശു അവസാനം അവളോടു പറഞ്ഞതു "" മക്കളുടെ അപ്പം നായ്ക്ക്കളുടെ മുന്‍പില്‍ എറിഞ്ഞുകളയ്യാരുതെന്നു ."
എന്ന്നിട്ടും അവളെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല പൂര്‍വാധികം വിശ്വ്വാസ്സത്തോടെ അവള്‍ പറഞ്ഞു നായ്ക്കളും യ്ജമാനന്‍റെ മേശയില്‍ നിന്നും പൊഴിയുന്നതുകൊണ്ടു ജീവിക്കുന്നെന്നു..

യേശു പറഞ്ഞൂ " സ്ത്രീയേ നിന്‍റെ വിശ്വാസം വലുതാണു. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കുസംഭവിക്കട്ടെയെന്നു ""
അസമയം മുതല്‍ അവളുടെ മകള്‍ സൌഖ്യം ഉള്ളവളായിതീര്‍ന്നു..(മത്ത15:28)

ഏതാണ്ടു ഇതുപോലെതന്നെയാണു ശതാധിപന്‍റെകാര്യവും .
അയാള്‍ പറഞ്ഞൂ " കേര്ത്താവേ നീ എന്‍റെ ഭവനത്തില്‍ പ്ര്വേശിക്കാനുള്ള യോഗ്യത എനിക്കില്ലാ നീ ഒരു വാക്കു ഉച്ചരിച്ചാല്‍ എന്‍റ ഭ്രുത്യന്‍ സൌഖ്യപെടും " . യേശു അയാളോടു പറഞ്ഞു നീ വിശ്വസിച്ചതുപോലെ നിനക്കു സംഭവിക്കട്ടെ.

ഇവിടെയെല്ലാം നാം കാണുന്നതു വളരെ ശ്ക്തമായ വിശ്വാസമാണു.
" അതാണു യേശ്ശു പറഞ്ഞതു " ഇതുപോലെയുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍ പോലും ഞാന്‍ കണ്ടിട്ടില്ല. " ( മത്താ..8:10 )

പുതിയ ഇസ്രായേല്‍ പഴയതിന്‍റെ സ്ഥാനത്തു പിതാവു തിരഞ്ഞെടുത്തതാണു.

ഈ പുതിയ ഇസ്രായേലും പഴയതുപോലെ അധപതനത്തിലേക്കു ക്കൂപ്പുകുത്തുകയല്ലേ ? കന്നാന്‍ കാരീ സ്ത്രീയിലോ, ശതാധിപനിലോ കണ്ട ശക്തമായ വിശ്വാസം ഇന്നു നമുക്കുണ്ടോ ? വിശ്വാസം പ്രഘോഷിക്കാന്‍ നമ്മുക്കു സാധിക്കും പക്ഷേ വിശ്വാസം ജീവിതത്തില്‍ കൂടി പ്രഘോഷിക്കാന്‍ നമുക്കു സാധിക്കുന്നുണ്ടോ ? ഇന്നു വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിയാകാന്‍ നമുക്കു സാധിക്കുമോ ?

കാലത്തിനൊത്തു മാറുന്ന വിശ്വാസം .

കാലം മാറുമ്പോള്‍ കോലവും മാറുന്ന വിശ്വാസമാണു നമുക്കുള്ളതു . സന്യാസിമാര്‍പോലും പഴയ വസ്ത്രധാരണം എല്ലാം മാറ്റി കുട്ടപ്പനായി നടക്കാനാണു ഇഷ്ടപെടുന്നതു. മീശ പോലും വളര്‍ത്താന്‍ അവര്‍ ഇഷ്ടപെടുന്നില്ല. വാളര്‍ന്നാല്‍ അല്പം ബുദ്ധിമുട്ടുതോന്നും. അതുപോലും സഹിക്കാന്‍ ഇഷ്ടപെടൂന്നില്ല. സന്യാസിയുടെ കാര്യം ഇതാണെങ്ങ്കില്‍ ബാക്കിയുള്ളവരൂടെ കാര്യം പറയാനും ഇല്ല.

നാം തനിയെ നന്നാകാന്‍ ശ്രമിക്കണം . നാം നല്ല മോഡലാകണം .ജനം നമ്മെ കണ്ടു പഠിക്കണം . നമ്മുടെ ഓരോ സ്റ്റെപ്പും അവര്‍ ശ്രദ്ധിക്കും.
ഇന്നു എല്ലാം ബിസിന്നസിലേക്കു കൂപ്പുകുത്തുന്നു. ലാഭത്തിനൂവേണ്ടിയല്ലാതെ ഒന്നൂംചെയ്യാന്‍ ആളില്ല. സന്യാസിയൂടെ കണ്ണം ലാഭത്തിലേക്കാണു തിരിഞ്ഞിരിക്കുന്നതു. അതുരാലയവും ,ഹോസ്പിറ്റലും ,സ്കൂളും എല്ലാം ലാഭത്തില്‍ കണ്ണും നട്ടിരുന്നാല്‍ സേവനം ലാഭത്തിനുവേണ്ടിയെന്നാകും ?
എങ്കില്‍ പിന്നെ നമ്മുടെ വിശ്വാസം എവിടെ ?
ഇതുകൊണ്ടാണു യേശു പറഞ്ഞതു സുവിശേഷപ്രഘോഷണത്തിനു പണം കയ്യില്‍ കരുതേണ്ടെന്നു. ഇന്നു എല്ല്ലാം പണത്തിനുവേണ്ടീയോ ?
എന്തിനു ധ്യാന മ്ന്ദിരം പോലും പണത്തിനുവേണ്ടിയായാലോ ?

സഹോദരാ നമുക്കു ചിന്തിക്കാം ന്നമ്മുടെ വിശ്വാസം എവിടെ നില്ല്ക്കുന്നു.

ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു ആത്മശോധനചെയ്യാം !

ദൈവം നമ്മേ അനുഗ്രഹിക്കട്ടെ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...