Thursday 29 October 2015

പരിശുദ്ധ അമ്മയുടെ സാന്നിധ്യവും ശൂസ്രൂഷയും !

ദൈവപുത്രന്‍ തന്‍റെ ഉദ്ദരത്തില്‍ ജന്മമെടൂക്കാന്‍ പോകുന്നൂവെന്ന സന്ദേശം ശ്രവീച്ചപ്പോള്‍ തന്നെ ഏലിസബേത്തു ഗര്‍ഭിണിയാണെന്നുളള വിവരവും അമ്മ ശ്രവിക്കുക്കയ്യുണ്ടായി. ആ വയസി കൊച്ചമ്മക്കുതാനല്ലാതെ മറ്റാഅരും സഹായത്തിനില്ലെന്നറിയാമയിരുന്ന പരിശുദ്ധ കന്യാമറിയം തിടൂക്കത്തില്‍ യൂദയായിലെ മലമ്പ്രദേശത്തുള്ള ഒരുപട്ടണത്തില്‍ താമസിക്കൂന്ന ഏലിസബേത്തിന്‍റെ അടുത്തേക്കു പോയി ( ലൂക്കാ.1::39 )
അവിടെ ഏലിസബേത്തിനൊപ്പം മൂന്നു മാസം താമസിച്ചു ശുശ്രൂഷിച്ചതിനുശേഷമാണു (പ്രസവശേഷമായിരിക്കുമല്ലോ ) മറിയം സ്വന്ത ഭവനത്തിലേക്കു മടങ്ങിയതു.

കാനായിലെ കല്യാണത്തിനു തന്‍റെ പുത്രന്‍റെ സമയം ആയിട്ടില്ലെന്നു അറിഞ്ഞിട്ടും , ആ വീട്ടൂകാരുടെ നാണക്കേടുമാറ്റുവാന്‍ , " അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍ എന്നു പരിചാരകരോടു പറഞ്ഞതു ( യോഹ.2:5 ) മറ്റുള്ളവരുടെ കാര്യം ഏറ്റം ഭംഗിയായി നടക്കണമെന്നു അമ്മക്കു ന്നിര്‍ബന്ധമുള്ളതുകൊണ്ടാണെല്ല്ലോ ?


അങ്ങനെയുള്ള പരിശുദ്ധ അമ്മ എത്ര സ്നേഹത്തോടേയും ആദരവ്വോടേയും ശുസ്രൂഷാമനോഭാവത്തോടേയും ആയിരിക്കണം തന്‍റെ ഭവനത്തില്‍ യേശുവിനെ കാണാന്‍ വരുന്നവരെ സ്വീകരിക്കുകയും അവര്‍ക്കു ആധിത്യം അരുളുക്കയും ചെയ്തിട്ടുണ്ടാവുക. അതുപോലെ പരസ്യ ജീവിതം ആരംഭിച്ചുകഴിഞ്ഞു താന്റെ ശിഷ്യന്മാരുമായി വീട്ടിലേക്കു വരുമ്പോഴും ആ അമ്മ എത്ര സ്നേഹത്തോടെ അവാരെ സ്വീകരിച്ചു ശുസ്രൂഷിച്ചിട്ടുണ്ടാകും ?

നസ്രസിലെ ഭവനം എപ്പോഴും എല്ലാവര്‍ക്കും സ്വാഗതമേകിയ ഭവനമായിരുന്നുവെന്നതില്‍ സംശയത്തിനു ഇടമില്ല്ല.
ഒരു മനുഷ്യകുഞ്ഞിനു ആവശ്യമുള്ള എല്ലാ പാഠങ്ങളും അമ്മ ശിശുപ്രായത്തിലും ബാല്യപ്രായത്തിലും യേശുവിന്നെ പഠിപ്പിച്ചു.

യേശുവിന്‍റെ ആദ്യത്തെ ശിഷ്യ പരിശുദ്ധ കന്യാമറിയമാണു . ഈ ലോകത്തില്‍ ഏറ്റവൂം കൂടുതല്‍ വര്ഷം യേശുവില്‍ നിന്നുംദൈവവചനം സ്വീകരിച്ച ഏകവ്യക്തി പരിശുദ്ധ കാന്യാമറിയമാണു. ദൈവവചനം കേള്‍ക്കുകയും, ഹ്രുദയത്തില്‍ സ്വീകരിക്കുകയും , അതനുസരിച്ചു ജീവിക്കുകയും ചെതവളാണു പരിശുദ്ധകന്യാമറിയം .അതാണു യ്യേശു ഒരിക്കല്‍ ചോദിച്ചതു "ആരാണു എന്‍റെ അമ്മ ? ആരാണു എന്‍റെ സഹോദരന്മാര്‍ ? ദൈവവചനം ശ്രവീക്കുകയും ,അതനുസരിച്ചു പ്രവര്ത്തിക്കുകയും ചെയ്യുനവരാണു എന്‍റെ അമ്മയും സഹോദരരും " ( ലൂകാ. 8: 21 )

ലോകത്തിനു യേശുകൊടുത്ത ഒരു പാഠമാണു അതു. മഠയന്മാരേ ! എന്‍റെ അമ്മക്കു നിംഗള്‍ വിചാരിക്കുന്നതുപോലെഎന്നെ പ്പ്രസവിച്ചു പാലൂട്ടിവളര്ത്തിയെന്നു മാത്രമ്മുള്ള പ്രത്യേകതയല്ല. ഏറ്റവും കൂടുതല്‍ ദൈവവചനം എന്നില്‍ നീന്നു കേള്‍ക്കുകയും അതനുസരിച്ചു ജീവിക്ക്കുക്യുംമ്മ ചെയ്യൂന്ന ഏകവ്യ്ക്തിയെന്നുകൂടീ നിങ്ങള്‍ മനസിലാക്കിയിരുന്നെങ്കില്‍ എത്ര മനോഹരമായിരുന്നു. ? ഇതാണു അന്നുയേശൂ പറഞ്ഞതു .അതിന്‍റ അര്‍ത്ഥ്ം പൂര്ണമായും അറിയാവുന്നതു ലൂസിഫര്‍ മാത്രമാണു.. പക്ഷേ അവന്‍ അതു വളച്ചൊടിച്ചു അനുയായികള്‍ക്കു നല്ക്കി . ഇന്നും അവന്‍റെ അനുയായികള്‍ ശക്തമായി ഈ "വളയാ"ണൂ കൊണ്ടു നടക്കുന്നതു 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...