Monday 27 April 2015

സമര സഭയും വിജയസഭയുമായുള്ള ബന്ധം

" പുണ്യവാന്മാരുടെ ഐക്യത്തിലും ഞാന്‍ വിശ്വസിക്കുന്നു." (വിശ്വാസപ്രമാണം ചെറുതു )

സഭയില്‍ നിലവിലിരിക്കുന്ന അതിപുരാതനപാരമ്പര്യങ്ങളില്‍ ഒന്നാണു വിശുദ്ധരോടുള്ളവണക്കം. സാര്‍വത്രീകസഭ (എല്ലാസഭകളും ) ആചരിക്കുന്ന ചിലതിരുന്നാളുകളും വ്യകതിഗതസഭയില്‍ മാത്രം ഉള്ളതുമായതിരുന്നാളുകള്‍ ഉണ്ടൂ. 
സാര്‍വത്രികസഭയില്‍ ഉള്ളപ്രധാനതിരുന്നാളുകളാണു , പരിശുദ്ധകന്യാമറിയത്തിന്‍റെയും ,മാര്‍ യൌസേഫ് പിതാവിന്‍റെയും, മാര്‍ പത്രോസ് പൌലോസ് ശ്ളീഹന്മാരുടെ തിരുന്നാളുകളും. 

ഒരോവ്യക്തിഗതസഭയില്‍ അവരുടെ പാരമ്പര്യത്തിനു അനുസ്രിതമായി ചിലരെപ്രത്യേകമായി വണങ്ങുന്നു. മാര്‍ തോമ്മാശ്ളീഹായേയും മാര്‍ അപ്രേമും സുറിയാനിസഭക്കാര്‍ പ്രത്യേകമായി വണങ്ങപ്പെടുന്നവരാണു. വി.ഫ്രാന്സീസ് സേവ്യര്‍ ഇന്‍ഡ്യാക്കാര്‍ക്കു പ്രധാനപ്പെട്ട വിശുദ്ധനാണു. അല്ഫോന്‍സാമ്മയും ചാവറകുറിയാക്കോസച്ചനും ഇന്‍ഡ്യാക്കാര്‍ക്കുപൊതുവേയും മലബാര്‍ റീത്തിനു പ്രത്യേകമായും പ്രാധാന്യമുളള വരാണു. മലങ്കരകത്തോലിക്കാ സഭക്കു സ്വന്തമായുള്ള ഒരു വിശുദ്ധനാണു (പേരുവിളിച്ചില്ലെങ്ങ്കിലും ) മാര്‍ ഈവാനിയോസ് തിരുമേനി. 


ഓരോ വിശുദ്ധരേയും എടുത്തുപറഞ്ഞു വണങ്ങുവാന്‍ പ്രയാസമായതുകൊണ്ടു ഓരോസഭയും അതിനു പ്രത്യേകമായ ചിലക്രമീകരണങ്ങള്‍ ചെയ്തിട്ടൂണ്ടു .എല്ലാവരേയും ഒരു ദിവസം ഓര്‍ക്കുവാന്‍ കഴിയുന്നതിനാണു ഈ ക്രമീകരണം. 

ലത്തീന്‍ സഭയില്‍ .........  നവംബര്‍ ഒന്നു സകലവിശുദ്ധരുടേയും ഓര്‍മയാചരിക്കുന്നു. 
മലബാര്‍ സഭയില്‍ ....... ഉയര്‍പ്പിനുശേഷം ആദ്യത്തെ വെള്ളിയാഴ്ച്ച സകല രക്തസാക്ഷികളേയും സകലവിശുദ്ധ്ന്മാരേയും ഓര്‍ത്തു വണങ്ങുന്നു.
മലങ്ങ്കരകത്തൊലിക്കാസഭയില്‍ .................  ഉയര്‍ പിനുസേഷം ആദ്യത്തെ വെള്ളിയാഴ്ച്ചയില്‍    സകല മൌദ്യാനമാരേയും ( വിശ്വാസസാക്ഷികള്‍ ) ഓര്‍ക്കുന്നു.അതുപോലെ ലത്തീന്‍ സഭ ആചരിക്കുന്ന നവംബര്‍ ഒന്നും കലണ്ടറില്‍ ഇടാറുണ്ടു

അരാണു വിശുദ്ധര്‍ ?

നാമെല്ലാവരും വിശുദ്ധിയിലേക്കുവിളിക്കപ്പെട്ടവരാണു. യേശുവിന്‍റെ സഹനത്തിലും,മരണത്തിലും, സംസ്കാരത്തിലും, ഉയര്‍പ്പിലുമുള്ള പങ്ങ്കുചേരലാണു നാം സ്വീകരിക്കുന്ന മാമോദീസാ.യേശുവിന്‍റെ ഉയര്‍പ്പിന്‍റെ മഹത്വത്തില്‍ പങ്ങ്കുചേരുമ്പോളാണു ക്രിസ്തീയജീവിതം സഫലമാകുന്നതു. സമരസഭയിലെ ജീവിതവിശുദ്ധികൊണ്ടാണു നാം ആ മഹത്വത്തില്‍ പങ്ങ്കാളികളാകാനുളള യോഗ്യത കരസ്തമാക്കുന്നതു, ഇപ്രകാരം ജീവിതം സഫലമാക്കിയവരാണു വിശുദ്ധ്ന്മാര്‍ .സമരസഭയില്‍ നിന്നും വിജയസഭയിലേക്കു പ്രവേശിച്ചെങ്ങ്കിലും ഇപ്പോഴു അവര്‍ സഭയുമായുളള  ബന്ധത്തിലാണു .അതായതു അവര്‍ യേശുവിന്‍റെ മണവാട്ടിയുടെ സ്ഥാനത്താണു ഇപ്പോഴും. അതിനാല്‍ മണവാട്ടിയുടെ ഇഹലോകജീവിതം പൂര്ത്തിയാക്കാനുളളവരായ സഭയും യേശുവിന്‍റെ മണവാട്ടിതന്നെയാണു. അതിനാല്‍ മഹത്വീകരിച്ചുകൊണ്ടിരിക്കുന്
നവരും ,മഹത്വംപ്രാപിച്ചവരും ഒരേശരീരത്തിലെ അവയവങ്ങളാണു. അതിനാല്‍ പരസ്പരം ഓര്‍ക്കുന്നതു അനുഗ്രഹദായകമാണു.

പൌരസ്ത്യ സുറിയാനിസഭ എന്തുകൊണ്ടാണു ദുഖവെള്ളിയാഴ്ച്ച കഴിഞ്ഞുളള വെള്ളിയാഴ്ച്ച സകല വിശുദ്ധരേയും ഓര്‍ക്കുന്നതു ?

നാലാം നൂറ്റാണ്ടു പേര്ഷ്യയില്‍ മതപീഠനത്തിന്‍റെ കാലമായിരുന്നു. എ.ഡി.341 ലെ പീഡാനുഭവ ആഴ്ച്ചയിലെ വെള്ളിയാഴ്ച്ച പൌരസ്ത്യ സുറിയാനിസഭയുടെ ആസ്ഥാനമായിരുന്ന സെലൂഷ്യായിലെ കാതോലിക്കോസ് മാര്‍ സൈമണ്‍ ബര്‍സബായേയും  അനവധിമെത്രാന്മാരേയും ,വിശ്വാസികളേയും പേര്ഷ്യന്‍ രാജാവായിരുന്ന സാപ്പോര്‍ രണ്ടാമന്‍ വധിച്ചു. വിശ്വാസത്തെ പ്രതിരക്തസാക്ഷികളായവരുടെ ഒര്മ്മ ദുഖവെള്ളിയാഴ്ച്ച ആചരിച്ചുതുടങ്ങി. പക്ഷേ ദുഖവെള്ളി മിശിഹായുടെ പീഡാനുഭവം ഓര്‍ക്കുന്ന ദിവസമാകയാല്‍ ഈ രക്തസാക്ഷികളുടെ ഓര്മ്മതിരുന്നാള്‍ അതുകഴിഞ്ഞുവരുന്ന വെള്ളിയാഴ്ച്ച ആചരിച്ചുതുടങ്ങി. അങ്ങനെയാണു ഉയര്‍പ്പിനുശേഷംവരുന്നവെള്ളിയാഴ്ച്ച സകല രക്തസാക്ഷികളൂടേയും ഒര്മ്മ ആചരിച്ചുതുടങ്ങിയതു. പിന്നീടു അതു സകലവിശുദ്ധരുടേയും ഓര്മ്മയാചരണമായി മാറുകയായിരുന്നു. 
പൌരസ്ത്യ സുറിയാനിപാരമ്പര്യം പുലര്ത്തുന്ന സീറോമലബാര്‍ സഭയും അ ദിവസം സകലവിശുദ്ധരേയും ഓര്‍ക്കുന്നു. 

അന്നു മലങ്ങ്കരസഭ സകല മൌദ്യാനന്മാരേയും ഓര്‍ക്കുന്നു. ( വിശ്വാസ സാക്ഷികള്‍ ) .

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...