Monday 27 April 2015

മാര്‍ ഗീവര്‍ഗീസ് സഹദാ

ഗീവര്‍ഗീസ് കപ്പിദോച്ചിയാ എന്ന സ്ഥലത്തു എ.ഡി. 275 ല്‍ ക്രൈസ്തവമാതാപിതാക്കളില്‍ നിന്നും ജനിച്ചു. അദ്ദേഹത്തിന്‍റെ പിതാവു റോമന്‍ സൈന്യത്തിലെ ഒരു ഉയര്ന്ന ഉദ്യോഗസ്തനായിരുന്നു. ചെറുപ്പത്തില്തന്നെ കായികപരിശീലനം കഴിഞ്ഞു ഗീവര്‍ഗീസും സൈന്യത്തില്‍ ചേര്ന്നു.പിതാവിന്‍റെ മരണത്തെ തുടര്ന്നു ഡൈയക്ളീഷ്യന്‍ ചക്രവര്ത്തി ഗീവര്‍ഗീസിനെ പിതാവിന്‍റെ ഉദ്യോഗത്തില്‍ നിയമിച്ചു. ചക്രവര്ത്തിയുടെ വിശ്വസ്തനായ സൈന്യാധിപനെന്നുള്ളരീതിയില്‍ സ്തുത്യര്ഹമാം വിധം ജോലിച്യ്തിരുന്നപ്പോള്‍ ചക്രവര്ത്തി മതപീഠനം ആരംഭിച്ചൂ. എന്നാല്‍ ഗീവര്‍ഗീസ് അതിനു എതിരായിപോരാടി .തന്‍റെ ജോലിയും സുഖസൌകര്യങ്ങളും ഉപേക്ഷിച്ചു മര്‍ദിഥരെ സഹായിക്കുക്കയും അന്ധവിശ്വാസഥ്തിനു എതിരെ പ്രാസംഗിക്കുകായും ചെയ്തു. അതു ചക്രവര്ത്തിയെ കുപിതനാക്കി. ചക്രവര്ത്തി ഗീവര്‍ഗീസിനെ കഠോരമായ പീഢനങ്ങള്‍ക്കു വിധേയനാക്കുകയും അവസാനം ശിരഛ്എദനം  ചെയ്യുകയും ചെയ്തു എ.ഡി 303 ല്‍ ഗീവര്‍ഗീസ് രക്തസാക്ഷിത്വം വരിച്ചുവെന്നാണു പാരമ്പര്യം .
ഏപ്രില്‍ 24 നു അദ്ദേഹത്തിന്‍റെ തിരുന്നാള്‍ ആചരിക്കപ്പെടുന്നു. .    

ഉയര്‍പ്പുകഴിഞ്ഞുവരുന്ന ആദ്യത്തെ വെള്ളിയാഴ്ച്ച സഹദേന്മാരുടെ ഓര്മ്മ ആചരിക്കുന്നു. പിന്നീടു ഓരോരുത്തരുടെ തിരുന്നാളും സഭ ആഘോഷിക്കുന്നു. ഇന്നു മാര്‍ ഗീവര്‍ഗീസിന്‍റെ ഓര്മ്മ ആചരിക്കുന്നു. അരുവിതുറമുതലായ സ്ഥലങ്ങളിലും ഇന്നു തിരുന്നാള്‍ ആഘോഷിക്കുന്നുണ്ടു.

സഹദേന്മാര്‍  = വിശ്വാസത്തിനുവേണ്ടി ജീവാര്‍പ്പണം ചെയ്തവരാണു. അതുപോലെ തന്നെ തിന്മക്കെതിരേ പോരാടി വിജയം വരിച്ചവരുമാണു.
ഗീവര്‍ഗീസ്  സഹദായും ഈ രണ്ടുകാര്യത്തിനുവേണ്ടി യാണു രക്തസാക്ഷിയായതു. 

വി.ഗീവര്‍ഗീസിന്‍റെ കാര്യം ഇതിനുമുന്‍പു വിശദമായി എഴുതിയിട്ടുള്ളതുകൊണ്ടു വിവരിക്കുന്നില്ല. ( ചെറുചരിത്രം മതിയാകുമല്ലോ ? )

വി.ഗീവര്‍ഗീസിന്‍റെ പടം കണ്ടാല്‍ ചിലധാരണപിശകു ചിലര്‍ക്കു വരാന്‍ സാധ്യതയുണ്ടു . കുതിരപ്പുറത്തിരിക്കുന്ന സഹദാ ഒരു പാമ്പിനെ കുത്തികൊന്നു ഒരുരാജകുമാരിയെ രക്ഷിക്കുന്ന പടമാണു നാം കാണുക. അതു ഒരു സത്യം വിളിച്ചറിയിക്കുന്ന പ്രതീകമാണു. 

സഹദാ അന്ധ വിശ്വാസത്തിനു എതിരായി പടവെട്ടിയ ആളാണു. പടവെട്ടുകയെന്നുപറഞ്ഞാല്‍ ആരേയും കൊല്ലുകയോ ആര്‍ക്കെങ്കിലും എതിരായി യുദ്ധം ചെയ്യ്യുകയോ അല്ല. ശക്തമായ സുവിശേഷപ്രഘോഷണം കൊണ്ടു അന്ധവിശ്വാസത്തിനെതിരെ പടപൊരുതിയെന്നാണു മനസിലാക്കേണ്ടതു. 



മനുഷ്യാത്മാവായ രാജകുമാരിയെ അന്ധവിശ്വാസമാകുന്ന സത്വത്തില്‍ നിന്നും തന്‍റെ മൂര്‍ച്ചയേറീയ നാവിനാല്‍ രക്ഷപെടുത്തിയ വിവരം ചിത്രകാരന്‍റെ ഭാവനയില്‍ വന്നതു അദ്ദേഹം വരച്ചതാണു ചിത്രത്തില്‍ നാം കാണുക. 

ചിത്രകാരന്‍റെ ഭാവന. . അന്ധ വിശ്വാസത്തെ ഒരു സര്‍പ്പ്മായും അതിന്‍റെ തലയെ തകര്‍ക്കുന്ന മൂര്‍ച്ചയുള്ള നാവിനാലുളള സുവിശേഷപ്രഘോഷണത്തെ ഒരു ശൂലമായും സുവിശേഷപ്രഘോഷണം കൊണ്ടു രക്ഷപെടുത്തിയ ആത്മാവിനെ ഒരു രാജകുമാരിയായും സങ്കല്പിച്ചാണു ചിത്രം വരച്ചതു . അതുകണ്ടചരിത്രകാരന്‍ ചരിത്രം രചിച്ചപ്പോള്‍ അദ്ദേഹം അതു ഒരു കഥയായി ,അന്നത്തെ അന്യമതസ്ത്രരായ ആളൂകളുടൈടയില്‍ പ്രചരിച്ചിരുന്ന ചില പുരാണകഥപോലെ ഗീവര്‍ഗീസിനെ വിവരിച്ചു കഥ എഴുതി .അതു സത്യവിശ്വാസത്തില്‍ നിന്നും അകന്ന ഒരുകഥപോലെ ഇന്നും നിലനിലനില്ക്കുന്നു.  പലപ്പോയും ആകഥ അതേരീതിയില്‍ പെന്തകോസ്തുകാര്‍ ബൈബിള്‍ വ്യഖ്യാനിക്കുന്നതുപോലെ ചിന്തിച്ചമനുഷ്യരുടെ ഇടയില്‍ ഇന്നും അന്ധ വിശ്വാസത്തിനു ചേര്ന്ന കഥയുമായി നടക്കുന്ന ആളുകളെ കാണാന്‍ കഴിയും. 

എല്ലാജോര്‍ജു നാമധാരികള്‍ക്കും പ്രതേകിച്ചു മലബാര്‍ സഭയുടെ തലവനായ മാര്‍ ഗീവര്‍ഗീസ് ആലന്‍ചേരിപിതാവിനും, മലങ്ങ്കരസഭയിലെ തിരുവല്ലാ അതിഭദ്രാസനത്തിന്‍ടെ ഭരണാധിക്കരിയായിരുന്ന മോറാന്‍ മോര്‍ ഗീവര്‍ഗീസ് തിമോത്തിയോസ് തിരുമേനിക്കും മംഗളങ്ങള്‍ ആശംസിച്ചുകൊണ്ടു നിര്ത്തുന്നു

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...