Saturday 1 November 2014

ദൈവം കരുണാമയനാണ്‌ എന്നു കരുതി ഇഷ്ടം പോലെ ജീവിച്ചാല്‍ മതിയോ?

ഇന്നു ലത്തീന്‍ സഭ സകലവിശുദ്ധരുടേയും തിരുന്നാള്‍ ആഘോഷിക്കുന്നു.
അടുത്തദിവസം സകലമരിച്ചവരുടെയും ഓര്‍മ്മയും കൊണ്ടാടുന്നു.

"അവിടുന്നു പ്രത്യക്ഷനാകുമ്പോള്‍ നാം അവിടുത്തേപ്പോലെയാകും. അവിടുന്നു ആയിരിക്കുന്നതുപോലെ നാം അവിടുത്തെകാണുകയും ചെയ്യും .ഈ പ്രത്യാശയുള്ളവന്‍ അവിടുന്നു പരിശുദ്ധനായിരിക്കുന്നതുപോലെ തന്നെ തന്നെ വിശുദ്ധനാക്കുന്നു."  (  1 യോഹ.3 : 2 - 3 )

" നിങ്ങളെ വിളിച്ചവന്‍ പരിശുദ്ധനായിരിക്കുന്നതുപോലെ എലാപ്രവര്ത്തികളിലും നിംഗളും പരിശുദ്ധരായിരിക്കുവിന്‍ .ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു ഞാന്‍ പരിശുദ്ധനായിരിക്കുന്നതുകൊണ്ടു നിംഗളും പരിശുദ്ധരായിരിക്കുവിന്‍ .                     ( 1പത്രോ.1: 15 - 16 )   

അതേ നമ്മളെല്ലാവരും വിശുദ്ധരാകാന്‍വേണ്ടി വിളിക്കപ്പെട്ടവരാണു.



സകലവിശുദ്ധരുടേയും തിരുന്നാള്‍ 


എന്താണു ഇതിന്‍റെ അര്ത്ഥം ? സഭ ചിലരെ പേരെടുത്തു പറഞ്ഞു വിശുദ്ധ പദവിയിലേക്കു ഉയര്ത്തുന്നു.വിശുദ്ധരെന്നു പേര്‍ വിളിക്കുന്നു. നമുക്കു മനസിലകാന്‍‌വേണ്ടി ഇങ്ങ്നെ ചിന്തിക്കാം അവര്‍ അവാര്‍ഡിനു അര്‍ഹരായവരാണു.100 കണക്കിനു കുട്ടികള്‍ പാസാകുന്നിടത്തു എതാനും കുട്ടികളാകുമല്ലോ അവാര്‍ഡിനര്‍ഹര്‍ . ബാക്കിവിജയികളെ ആരും അത്രക്കും ഗൌനിക്കുന്നില്ല. സഭയിലും പെരുവിളിക്കാത്ത പതിനായിര്‍ക്കണക്കിനു വിശുദ്ധന്മാരുണ്ടു അവരെക്കൂടി ഓര്‍ക്കാനാണു All saints day ആഘോഷിക്കുന്നതു. നാളെ എല്ലാമരിച്ചവിശ്വാസികളേയും ഒര്‍ക്കുന്നു. നമുക്കു അവര്‍ക്കുവേണ്ടിപ്രാര്ത്ഥിക്കാം ! 

" അവസാനത്തെ കൊച്ചുകാശും കൊടുത്തുവീട്ടതെ അവിടെനിന്നും രക്ഷപെടുകില്ല. " എന്താണു ഈ കൊച്ചുക്കാശു നരകത്തില്പോകാനുള്ല പാപം ഇല്ലാ.എന്നാല്‍ സ്വ്ര്‍ഗത്തിപ്ര്വേശിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ഉള്ളവരെ സഹായിക്കാന്‍ ജീവിച്ചിരിക്കുന്നവര്‍ക്കു സാധിക്കും. അവരുടെ പരിത്യാഗ പ്രവര്ത്തികള്‍കൊണ്ടു അവസാനത്തെ കൊച്ചുക്കാശുകൂടികൊടുത്തുവീട്ടി അവര്‍ക്കു സ്വര്‍ഗഭാഗ്യം അവകാശപ്പെടുത്താന്‍ സാധിക്കും .അതിനാല്‍ അവര്‍ക്കുവേണ്ടിപ്രാര്ത്ഥിക്കാം .എന്നെന്നേക്കുമായി നശിച്ചുപോയവര്‍ക്കുവേണ്ടി പ്രാര്ത്ഥിച്ചിട്ടു കാര്യമില്ല



സുവിശേഷഭാഗ്യം ഇത്തരുണത്തില്‍ ചിന്തിക്കുന്നതു നല്ലതാണു .
യേശു മലയിലെ പ്രസംഗത്തില്‍ ചിലരെ ഭാഗ്യവാനെന്നു വിളിച്ചു . വി. മത്തായിയുടെ സുവിശേഷം 5 ലും ലൂക്കാ 6ലും ഇതുകാണാം .
അതെല്ലാം നമ്മുടെ ജീവിതത്തിലും അനുഭവവേദ്യമാകട്ടെ  അവസാനം പറയുന്നു.

" എന്നെപ്രതി മനുഷ്യര്‍ നിംഗളെ അവഹേളീക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിംഗല്ക്കെതിരേ വ്യാജമായി പറയുകയും ചെയുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍ ;നിങ്ങള്‍ ആഹ്ളാദിച്ചാന്‍ന്ദിക്കുവിന്‍ സ്വര്‍ഗരാജ്യത്തില്‍ നിങ്ങളൂടെ പ്രതിഫലം വലുതായിരിക്കും നിംഗള്‍ക്കുമുന്‍പുണ്ടായിരുന്നപ്രവാചകന്മാരെയും അവര്‍ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ടു " ( മത്താ.5 : 11 - 12 )



ചുരുക്കം നമ്മ്ളെ ഈ ലോകജീവിതത്തിലേക്കു വിളിച്ചിരിക്കുന്നതു വിശുദ്ധിയില്‍ ജീവിക്കാനാണു . നമ്മുടെ ഇഷ്ടം പോലെ ജീവിച്ചിട്ടു ദൈവം കരുണാമയനാണു അവിടുന്നു മനുഷ്യനെ ശിക്ഷിക്കില്ലെന്നു പറഞ്ഞിട്ടുകാര്യമില്ല.

ഈ തിരുന്നാള്‍ ദിവസം നമുക്കു നമ്മേപരിശോധിക്കാം .കുറവുണ്ടെങ്കില്‍ തിരുത്താം .ദൈവത്തിനു മഹത്വമുണ്ടാകട്ടെ .      ആമ്മീന്‍ .

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...