Tuesday 11 November 2014

സമ്പത്തു സ്വര്‍ഗരാജ്യ പ്ര്വേശനത്തിനു തടസമോ ?

“ ഗുരോനിത്യജീവന്‍ പ്രാപിക്കാന്‍ ഞാന്‍ എന്തു നന്മയാണു പ്രവര്‍ത്തിക്കേണ്ടതു ?     (മത്താ.19:16 )

യേശുപറഞ്ഞ ഉത്തരം അവ്യക്തത നിറഞ്ഞതാണു. നന്മയെ പറ്റി നീ എന്നോടു ചോദിക്കുന്നതെന്തിനു ? നല്ലവന്‍ ഒരാളേയുള്ളു ( മര്‍ക്കോ.10:17 )

യേശു ആ സത്യാന്വേഷിയെ ദൈവത്തിന്‍കലേക്കു തിരിക്കുകയാണു. കാരണം യേശുവില്‍ ഒരു നിയമജ്ഞ്നെ ദര്ശിച്ചുകൊണ്ടാണു ചോദ്യം .സ്വര്‍ഗരാജ്യപ്ര്വേശനത്തിനുള്ള വ്യവസ്ഥകളെപറ്റി റബിമാരല്ല ദൈവമാണു നിര്‍ദേശങ്ങള്‍ നല്‍കേണ്ടതു അതായതു സ്വര്‍ഗരാജ്യപ്ര്വേശനത്തിനുള്ള വ്യവസ്ഥകള്‍ ദൈവം തന്നെ തന്നിട്ടുണ്ടല്ലോ അതിനാല്‍ അയാളെ ദൈവകല്പനകളീലേക്കാണൂ യേശുനയിക്കുന്നതു അവിടുനു പറഞ്ഞു.

“ജീവനില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നെങ്ങ്കില്‍ പ്രമാണങ്ങള്‍ അനുസരിക്കുക “ ( മത്താ. 19: 17 ) ഇതു ആണെല്ലോ മനുഷ്യന്‍റെ സ്വര്‍ഗരാജ്യപ്രവേശനത്തിനായി ദൈവം നല്കിയിരിക്കുന്നതു .

എന്നാല്‍ ഇതെല്ലാം അനുസരിക്കുന്ന ഒരാള്‍ക്കു ഒരു ശിഷ്യനെന്നവിധം യേശുവിനെ അനുഗമിക്കാന്‍, അനുകരിക്കാന്‍ ആവശ്യം എന്താണെന്നാണുപിന്നെ യേശുപറഞ്ഞുകൊടുക്കുന്നതു ഉള്ളതെല്ലാം വിറ്റു ദരിദ്രര്‍ക്കുകൊടുക്കുക എന്നിട്ടു വന്നു എന്നെ അനുഗമിക്കുകയെന്നാണു ദൈവതിരുമനസു പരിപൂര്ണമായി നിറവേറ്റി പരിപൂര്ണനാകാന്‍ ഇതു ആവശ്യമാണു.

പരിപൂര്‍ണത ആഗ്രഹിക്കുന്നവര്‍ ഭൌമീകസമ്പത്തുഉപേക്ഷിച്ചു ദരിദ്രനായ യേശുവിനെ അനുഗമിക്കുകയാവശ്യമാണു. അതുകൂടാതെയുള്ള അനുഗമനം ഭാഗീകം മാത്രമാണു.
“സത്യമായി ഞാന്‍ നിംഗ്ളോടു പറയുന്നു.ധനവാനു സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക ദുഷ്കരമാണു “



സമ്പത്തു സ്വര്‍ഗരാജ്യ പ്ര്വേശനത്തിനു തടസമോ ?

ദൈവത്തെ പരിപൂര്‍ണമായി സേവിക്കാന്‍ സമ്പത്തു പ്രതിബന്ധമാണു. നിത്യരക്ഷ അപകടത്തിലാക്കുവാനുള്ള സാധ്യത അതുവഴിയുണ്ടു. സമ്പ്ത്തു ആകാമെങ്ങകിലും അതിനെ വലിയ തിന്മയായി അവിടുന്നുകാണുന്നില്ല. സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയെന്നുള്ളതു ദൈവത്തിന്‍റെ ക്രുപാഫലമാണു. എല്ലാവരും ആദ്യം അന്വഷിക്കേണ്ടതു സ്വര്‍ഗരാജ്യമാണു. അതിനുസേഷമേ സമ്പത്തു മുതലായ മറ്റുകാര്യങ്ങള്‍ അന്വേഷണവിഷയമാക്കാവൂ. ( മത്താ 6: 33 ) മനുഷ്യന്‍റെ സുരക്ഷിതത്വം അടങ്ങിയിരിക്കുന്നതു സമ്പത്തിലല്ല. ദൈവാധിപത്യത്തിലാണു. ദൈവത്തെപൂര്‍ണമായി സേവിക്കുന്നതിനു സമ്പത്തു തടസമാകുമെങ്ങ്കില്‍ അതുമായി വിടപറയണം എന്നു ഉന്നിപറയുവാനാണു “ ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനേക്കാള്‍ എളുപ്പം ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണെന്നു ” പറഞ്ഞതു.



ചുരുക്കത്തില്‍ ഒന്നാം സ്ഥാനം ദൈവത്തിനുകൊടുക്കണം അതുകാണിക്കാനാണു     “ നിംഗള്‍ ആദ്യം അവിടുത്തെരാജ്യവും അവിടുത്തെ നീതിയും അന്വഷിക്കുക  അതോടൊപ്പം ബാക്കിയുള്ളവയെല്ലാം നിംഗള്‍ക്കുലഭിക്കും “ യെന്നു പറഞ്ഞതു

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...