Monday 23 February 2015

പെന്തക്കോസ്‌തുകളെക്കുറിച്ച്‌ ബൈബിള്‍ നല്‌കുന്ന മുന്നറിയിപ്പുകള്‍


പെന്തകോസ്തിനെ ഒറ്റവാക്കില്‍ "കിട്ടങ്ങള്‍ " എന്നുപറയാം .

എന്താണു കിട്ടം ? ഇരുമ്പു ഉലയില്‍ വച്ചു പഴുപ്പിച്ചു അടിക്കുമ്പോള്‍ തെറിച്ചുപോകുന്ന ഉപയോഗ സൂന്യമായ വസ്തുവാണു കിട്ടം .അതുപോലെ ഇരുമ്പു ഉലയില്‍ പഴുപ്പിക്കുമ്പോള്‍ ഇരുമ്പില്‍ നിന്നും പുറത്തു വരുന്ന മാലിന്യം ഉലയില്‍ അടിഞ്ഞുകൂടുന്നതിനേയും കിട്ടമെന്നാണു പറയുക. അതിനു ഇരുമ്പിനോടു ഒരു ബന്ധവും ഇല്ല.

അതിനെ പിന്നെ ഒരിക്കലും ഇരുമ്പെന്നു വിളിക്കില്ല.

ഇതുതന്നെയാണു പെന്തകോസ്തും .അവരെ ഒരിക്കലും ക്രിസ്ത്യാനിയെന്ന് വിളിക്കില്ല. സഭയില്‍ നിന്നും കിട്ടം പോലെ തെറിച്ചുപോയവരാണു അവര്‍.

വിഘടിച്ചു നില്ക്കുന്നവര്‍

" വിഘടിച്ചു നില്ക്കുന്ന ഒരുവനെ ഒന്നോരണ്ടോ പ്രാവശ്യം ശാസിച്ചതിനുശേഷം അനുസരിക്കാത്തപക്ഷം അവനുമായുള്ള ബന്ധം വിടര്ത്തുക. അവന്‍ നേര്‍വഴിക്കു നടക്കാത്തവനും പാപത്തില്‍ മുഴുകിയവനുമാണു.അവന്‍ തന്നെ തന്നെ കുറ്റവാളിയെന്നു വിധിച്ചിരിക്കുന്നു." ( തിത്തോ.3: 10 - 11 )

വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവര്‍
" ക്രിസ്തുവിന്‍റെ പ്രബോധനവുമായിട്ടല്ലാതെ ആരെങ്ങ്കിലും നിംഗളെ സമീപിച്ചാല്‍ അവനെ നിംഗള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുതു. " ( 2 യോഹ.10 )



സഭയെ കേള്‍ക്കാത്തവന്‍ 

അവനെ പുറജാതിക്കരനെപ്പോലെയും ചുങ്കക്കരനെപ്പോലെയും കരുതുക,

( മത്താ. 18:17 )

അവരെ നിംഗള്‍ ശ്രദ്ധിക്കേണ്ടാ

തങ്ങളുടെ പ്രവചനം കൊണ്ടു നിംഗളെവ്യാമോഹിപ്പിക്കുന്ന പ്രവാചകന്മാരെ (പെന്തക്കോസ്തുകാരെ ) നിങ്ങള്‍ ശ്രദ്ധിക്കേണ്ടാ. അവരുടെ വാക്കുകള്‍ കര്ത്താവിന്‍റെ നാവില്‍ നിന്നുള്ളതല്ല. തങ്ങളുടെ തന്നെ മനസിന്‍റെ വിഭ്രാന്തിയാണു . ( ജറ.23: 16 )


വീടുകളില്‍ നുഴഞ്ഞു കയറുന്നവര്‍

"അവര്‍ ഭക്തിയുടെ ബാഹ്യ രൂപം നിലനിര്ത്തികൊണ്ടു അതിന്‍റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍ നിന്നും അകന്നു നില്ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയാറാണു. എന്നാല്‍ സത്യത്തെപറ്റിയുള്ള പൂര്ണ ജ്ഞാനത്തില്‍ എത്തിചേരാന്‍ അവര്‍ക്കു കഴിയില്ല. യാന്നസും , യാംബ്രസും ,മോശയെ എതിര്ത്തതുപോലെ ഈ മനുഷ്യര്‍ സത്യത്തെ എതിര്‍ക്കുന്നു. അവര്‍ ദുഷിച്ച മനസുള്ളവരും വിശ്വാസ നിന്ധകരുമാണു " ( 2 തിമോ .3 : 5 - 8 ) ഈ പെന്തകളെ സൂക്ഷിക്കുക പുരുഷന്മാര്‍ വീടുകളിലില്ലാത്തതക്കം നോക്കി വീട്ടില്‍ കയറി അന്ധ വിശ്വാസം വിതറി സ്ത്രീകളെ വന്‍ചിക്കും .



അബദ്ധ ഉപദേശങ്ങളാല്‍ വഴിതെറ്റിക്കും 

മാമോദീസായെക്കുറിച്ചും കൈ വയ്പിനെക്കുറിച്ചുമൊക്കെ പുതിയ സിദ്ധാന്തം ?

" ദൈവത്തിലുള്ള വിശ്വാസം , ജ്ഞാനസ്നാനത്തെ സംബന്ധിക്കുന്ന പ്രബോധനം ,കൈ വയ്പ്പു മരിച്ചവരുടെ ഉയര്‍പ്പു , നിത്യ വിധി , ഇവക്കു വീണ്ടും ഒരു അടിസ്ഥാനം ഇടേണ്ടതില്ല. " ( ഹെബ്രാ,6: 2 )


അവര്‍ നമ്മളെ സമീപിക്കുന്നതു വീണ്ടും മാമോദീസാ സ്വീകരിക്കണം ആറ്റില്‍ പോയി കുളിക്കണം ,കൈവയ്പ്പില്ല.എന്നുവേണ്ടാ അബദ്ധ ഉപദേസങ്ങളുമായി വരും ചതിക്കാനാണു


അബദ്ധ സിദ്ധാന്തം


സഭയും അപ്പസ്തോലന്മാരും പഠിപ്പിക്കുന്നഹിനു വിപരീതമായി പഠിപ്പിക്കാനും സഭയില്‍ നിന്നും ആളുകളെ വഴിതെറ്റിക്കാനുമായി വരുന്നവരെ സൂക്ഷിക്കണം .അവര്‍ മനുഷ്യന്‍റെ ബുദ്ധിയില്‍ രൂപംകൊണ്ട മാനുഷീകോപദേശങ്ങളുമായി വരും , വചനത്തില്‍ വെള്ളം ചേര്‍ക്കും. അവരേയും ( പെന്തകള്‍ ) സൂക്ഷിക്കണം ( 1തിമോ 6: 3 - 5 )

വിശ്വാസ ത്യാഗികള്‍ 

" ദൈവത്തിലുള്ള വിശ്വാസം,ജ്ഞാനസ്നാനത്തെ സംബന്ധിക്കുന്ന പ്രബോധനം , കൈവയ്പു ,മരിച്ചവരുടെ ഉയര്‍പ്പു ,മുതല്ലയവ പറഞ്ഞുകൊണ്ടു അവര്‍ക്കു മുന്‍പു ലഭിച്ച പ്രകാശത്തില്‍ നിന്നും വീണുപോയാല്‍ അവരെ വീണ്ടും പ്രകാശത്തിലേക്കുതിരികെ കൊണ്ടു വരാന്‍ സാധിക്കില്ല. .................. ...................... " ( ഹെബ്രാ.6.2-6 )

വ്യാജന്മാര്‍ 

വരും കാലങ്ങളില്‍ കാപറ്റ്യക്കാര്‍ വരുമെന്നും അവര്‍ വിശ്വാസത്തില്‍ നിന്നും വ്യ്തിചലിപ്പിക്കുമെന്നും പരി.ആത്മാവു മുന്‍കൂട്ടിപറഞ്ഞിരിക്കുന്നു. (1തിമോ.4:1-5 )

ഇതുമായി ബന്ധപ്പെടുത്തിവായിക്കാന്‍ .

മത്താ. 7: 15 മുതല്‍ , മര്‍ക്കോ.13: 21-23 , അപ്പ,20: 27- 30.

ഇനിയും അവ്വരുടെ ആരംഭത്തെക്കുറിച്ചും മറ്റും വിശദമായി അടുത്തതില്‍ എഴുതാം

അവര്‍ പറയുന്ന ദൈവദൂഷണം കണക്കിലേടുക്കാതെ അവരോടു ക്ഷമിക്കണമേ

ഇന്നു കുഷ്ടരോഗിയെ സഖപ്പെടുത്തിയതിന്‍റെ ഓര്‍മ്മ യാണെല്ലോ ?

ഇന്നു നമുക്കു ഈ പെന്തക്കോസ്തുകാര്‍ക്കായി അവസാനമായി പ്രാര്ത്ഥിക്കാം

അവരുടെ തലതിരിഞ്ഞചോദ്യങ്ങള്‍ കേട്ടാല്‍ സുബോധമില്ലെന്നുതോന്നും

ഇന്നലെ ഒരു ഭിക്ഷക്കാരന്‍ പറയുകയാണു മനുഷ്യകുഞ്ഞുങ്ങള്‍ക്കു കയ്യും കലും ഇല്ല. അവന്‍ പറഞ്ഞതു അവനെ സംബന്ധിച്ചു സത്യമാണു കാരണം എവിടെനിന്നോ കിട്ടിയ് കൊച്ചുകുഞ്ഞിന്‍റെ കയ്യും കാലും മുറിച്ചുകളഞ്ഞിട്ടു ഭിക്ഷാടനം നടത്തുന്നയാളാണു മനുഷ്യകുഞ്ഞിനു കയ്യും കാലും ഇല്ലെന്നുപറഞ്ഞതു .

ഇതുപോലെയാണു പെന്തകോസ്തുകാര്‍ സഭയുടെ കുഞ്ഞായ ബൈബിള്‍ മോഷ്ടിച്ചു അതില്‍ നിന്നും കയ്യും കാലും ( ആറു പുസ്തകങ്ങള്‍ നീക്കി കളഞ്ഞിട്ടു ) മുറിച്ചുമാറ്റിയിട്ടു അതില്‍ പറഞ്ഞിരിക്കുന്ന ഒരുകാര്യവും ബൈബിളില്‍ ഇല്ലെന്നുപറയും .



ഇന്നലെ ഒരു ഉപദേശി ചോദിക്കുകയാണു ആദിമസഭയില്‍ പുരോഹിതരുണ്ടോ ? മരിച്ചവര്‍ക്കുവേണ്ടി പ്രാര്ത്ഥനയുണ്ടോ ? അവര്‍ മുറിച്ചുകളഞ്ഞപുസ്തകത്തില്‍ ഉണ്ടെന്നുപറഞ്ഞാല്‍ മനസിലാകില്ല. നിത്യപുരോഹിതനായ ഏശുവിന്‍റെ പൌരോഹിത്യത്തെപ്പോലും എതിര്‍ക്കുമായിരിക്കും .( ഹെബ്ര.7:17 , സങ്ങകീര്‍.110 : 4 )

ഈ പെന്തക്കോസ്തിനെ ദൈവത്തില്‍ നിന്നുള്ള അടയാളമായി കാണാം .


" നിംഗളുടെ എതിരാളികളില്‍ നിന്നു ഉണ്ടാകുന്ന യാതോന്നിനേയും ഭയപ്പെടേണ്ടാ. ദൈവത്തില്‍ നിന്നുള്ള അടയാളമാണു അതു. -- അവര്‍ക്കു നാശത്തിന്‍റെയും നിംഗള്‍ക്കു രക്ഷയുടേയും " ( ഫിലി 1: 28 )

സഭയെ സ്ഥാപിച്ചതു ക്രിസ്തു


അവസാനം വരേയും സഭയോടോത്തുണ്ടാകുമെന്നും പരിശുദ്ധാത്മാവാണു സഭയേനയിക്കുന്നതെന്നും നരകകവാടം അതിനെതിരാകില്ലെന്നു പറഞ്ഞതും ക്രിസ്തുവാണു. യേശുവിന്‍റെ പൌരോഹിത്യത്തില്‍ പങ്ങ്കുുകാരാണു അപ്പസ്തോലന്മാര്‍. യേശുവാകുന്ന മൂലകല്ലില്‍ അപ്പസ്തോലന്മാരാകുന്ന അടിത്തറയിലാണു സഭ പണിയപ്പെട്ടിരിക്കുന്നതു . അപ്പസ്തോലികകാലം മുതല്‍ പൌരോഹിത്യം സഭയില്‍ കൈവയ്പ്പിലൂടെ ഇന്നോളം ,അല്ല ലോകാവസാനത്തോളം തുടരുന്ന ഒരു സത്യമാണു. സഭയേയും പൌരോഹിത്യത്തേയും ധിക്കരിക്കുന്നവനു കോറഹിനും അനുചരന്മാര്‍ക്കും സംഭവിച്ച (സംഖ്യ.16 ) അത്യാഹിതമാണു ലഭിക്കുക. സഭയുമായി യാതോരു ബന്ധവുമില്ലാത്ത ലൂസിഫറിന്‍റെ അനുയായികള്‍ക്കു സഭയെ ക്കുറിച്ചു പറയാന്‍ എന്തധികാരം ? ആരാണു അവര്‍ക്കു അധികാരം കൊടുത്തതു ? വെറും മനുഷ്യ നിര്മ്മിതമായ കൂട്ടമാണു പെന്തക്കോസ്തുകാര്‍. അവരും സഭയുമായി കടലും കടലാടിയും പോലുള്ള ബന്ധം പോലുമില്ല.

ഒരു സംഭവം പറയാം . ഒരു ശില്പിയെ ഭ്രാന്തനെന്നു വിളിച്ച സംഭവം


ഒരുശില്പി . വലിയ ഒരു പാറക്ക്ഷണം ഒരിടത്തുകിടക്കുന്നതു കണ്ടു. അദ്ദേഹം അവിടെ കുറെ നേരം അതേല്‍ തന്നെ നോക്കി നിന്നു എന്നിട്ടു നല്ലതുപോലെ ചിരിച്ചു. പാറകല്ലില്‍ നോക്കിനിന്നു ചിരിക്കുന്നതു കണ്ട ഒരു മനുഷ്യന്‍ പറഞ്ഞു ആ ശില്പിക്കു ഭ്രാന്താണു . അയാള്‍ ആ പാറക്കഷണത്തേല്‍ നോക്കി നിന്നു ചിരിക്കുന്നു.

സാധാരണക്കാരനു അതുവെറും ഒരു പാറക്കല്ലു എന്നാല്‍ ആശില്പിക്കു അതില്‍ ഒളിഞ്ഞിരിക്കുന്ന മനോഹരമായ ഒരു ശില്പമാണു അയാള്‍ കാണുന്നതു. അതിന്‍റെ മനോഹാരിതയില്‍ മനം കുളിര്‍ക്കെ ആ ശില്പി ചിരിച്ചു. അയാളെയാണു സാധാരണക്കാരനായ മനുഷ്യന്‍ ഭ്രാന്തനെന്നുപറഞ്ഞതു.




ഇതുപോലെയാണു പെന്തക്കോസ്തുകാര്‍ കത്തോലിക്കര്‍ മാതാവിനെ ആരാധിച്ചു. രൂപത്തെ ആരാധിച്ചു എന്നോക്കെ പറയുന്നതു .ആ ശില്പി പാറക്കല്ലിനെ നോക്കുന്നതും ചിരിക്കുന്നതും കണ്ട മനുഷ്യന്‍ മനസിലാക്കാത്ത കാര്യമാണു ആ ശില്പിയുടെ ഹ്രുദയത്തില്‍ കൂടി കടന്നുപോയ യാധാര്ത്ഥ്യം എന്തെന്നു ? ബാഹ്യമായി കണ്ടതുവെച്ചുകൊണ്ടു ശില്പിയെ വിലയിരുത്തിയ മനുഷ്യനാണു യഥാര്ത്ഥത്തില്‍ മഠയനോ ഭ്രാന്തനോ ? ദൈവം ഒരാളൂടെ ഹ്രുദയമാണു പരിശോധിക്കുന്നതു. ദൈവത്തിനു മാത്രം ആരാധനകൊടുക്കുന്നതും ,പഠിപ്പിക്കുന്നതുമായ കത്തോലിക്കനെ നോക്കി വിവരമില്ലാത്ത പെന്തകളുടെ ജല്പനം ഭ്രാന്തന്മാരെക്കാള്‍ കഷ്ടമാണു .കത്തോലിക്കക്കന്‍റെ പ്രവര്ത്തിയില്‍ അടങ്ങിയിരിക്കുന്ന ആന്തരാര്ത്ഥം പെന്തകള്‍ക്കു മനസിലാകില്ല. അവര്‍ക്കുവേണ്ടിപ്രാര്ത്ഥിക്കാം

കര്ത്താവായ ദൈവമേ വാ പൊളിച്ചാല്‍ കളവും വിവരക്കേടും മാത്രമേ പറയുകയുള്ളെങ്ങ്കിലും അവരും നിന്‍റെ ഛായയില്‍ സ്രിഷ്ടിക്കപ്പട്ടവരായതിനാല്‍ അവര്‍ പറയുന്ന ദൈവദൂഷണം കണക്കിലേടുക്കാതെ അവരോടു ക്ഷമിക്കണമേ .!

അഹറോനും മോശക്കുമെതിരായി ശബ്ദമുയര്ത്തിയവരെ നീശീക്ഷിച്ചതുപോലെ ,നിന്‍റെ സഭക്കും സഭാതലവ്ന്മാര്‍ക്കും വൈദീകര്‍ക്കുമെതിരായി ദുഷ്ടലാക്കോടെ ,കളവും ,അസംബന്ധവും പറയുന്നവരെ നീശിക്ഷിക്കരുതേ. അവരോടു ക്ഷമിക്കണമേ . 

കര്ത്താവായ യേശുവേ നിന്‍റെ യും അപ്പസ്തോലന്മാരുടേയും പിന്‍ഗാമികളായ വരേയും നിന്‍റെ മണവാട്ടിയായ സഭയേയും ധിക്കരിക്കന്നവരായ പെന്തകോസ്തു കാരോടു നീക്ഷമിക്കണമേ !

കൊന്ത യെന്നുപറഞ്ഞാല്‍ എന്താണെന്നു അറിയാത്തവരാണു അതു ഏതാണ്ടു പാപമാണെന്നു പറയുന്നതു. ജപമാല പ്രാര്ത്ഥനയെന്നു പറയുന്നതു മനുഷ്യാവതാര രഹസ്യങ്ങള്‍ , അതായതു കര്ത്താവിന്‍റെ ജനം മുതല്‍ സ്വര്‍ഗാരോഹണം വരെയുളള കാര്യങ്ങള്‍ ബൈബിളില്‍ നിന്നൂമെടുത്തുധ്യാനിക്കുകയാണെന്നു ഈ പെന്തകള്‍ക്കു അറിയില്ല. അവരുടെ സംസാരംകേട്ടാല്‍ പ്രാര്ത്ഥനയും ധ്യാനവും പാപമാണെന്നു തോന്നും കാരണം അവര്‍ക്കു ലൂസിഫറിന്‍റെ ധ്യാനം മാത്രമാണു ഇഷ്ടം മുറി ബൈബിളും ഇഷ്ടമാണു. കര്ത്താവേ ഈ പെന്തകളുടെ വിവരക്കേടു ക്ഷമിക്കണമേ !

ഓരോരോ സമയത്തു സഭയില്‍ കാലാനുസ്രുതമ്മായ മാറ്റങ്ങള്‍ വരുത്തുവാനാണെല്ലോ സൂനഹദോസുകള്‍ കൂടുന്നതു അവിടെ പരിശുദ്ധാതാവു സഭയേ നവീകരിക്കുന്നു. സഭ വളരുന്നതും രൂപപ്പെടുന്നതും പരിണാമത്തിലൂടെയാണെന്നു അവര്‍ക്കറിയില്ല. കാലാകാലങ്ങളില്‍ ആവശ്യ്മായ നവീകരണങ്ങള്‍ സഭയില്‍ വരുത്തുന്നതു പരിശൂദ്ധാത്മാവാണെന്നു പെന്തകള്‍ക്കറിയില്ല. കാരണം അവര്‍ ഇന്നലത്തെ മഴ്ക്കുകുരുത്ത തകരയാണെല്ലൊ? പരിശുദ്ധാത്മാവു സഭയെ നവീകരിക്കുന്നു വിശുദ്ധീകരിക്കുന്നു. ആദ്യം പുറജാതികളെ സഭയില്‍ ചേര്ത്തില്ല. ചേര്‍ക്കണമെന്നു പരിശൂദ്ധാത്മാവാണു കാണിച്ചുകൊടുത്തതു. മാമോദീസാ സ്വീകരിക്കുന്നതിനു മുന്‍പു ആത്മാവിനെ വര്ഷിച്ചുകൊണ്ടാണു അതു കാണിച്ചുകൊടുത്തതു. (കൊര്‍ ണേലിയോസ് )

അതുപോലെ ആദ്യം ഒരുമെത്രാന്‍ ,ഒരു പള്ളി ,ഒരുപട്ടണത്തിലെന്നായിരുന്നു. അതു ഭാരമായപ്പോള്‍ കൈ വയ്പ്പിലൂടെ നാട്ടുമെത്രാന്മാരെ ( കോര്‍ എപ്പിസ്കോപ്പ ) നിയമിച്ചു . ആളുകളും പള്ളികളും കൂടിയപ്പോള്‍ അതും അപര്യാപ്തമായപ്പോള്‍ വൈദീകരെ നിയമിച്ചു ,അവര്‍ മെത്രാനെ സഹായിക്കാനുളളവരാണു .മെത്രാനാണു അവര്‍ക്കു ബലിയര്‍പ്പിക്കാനും കൂദാശകള്‍ പരികര്മ്മം ചെയ്യാനുമുള്ള അവകാശവും സ്വാതന്ത്ര്യവും നല്കുന്നതു . എല്ലാപള്ളികളിലും ബലി അര്‍പ്പിക്കാന്‍ ഒരുമെത്രാനെകൊണ്ടു സാധിക്കില്ല. ഓരോ പള്ളിയിലും ആയിരക്കണക്കിനു ജനമാണെല്ലോ ? മെത്രാന്‍റെ അധികാരത്തെ ചോദ്യം ചെയ്യാന്‍ ലൂസിഫറിന്‍റെ അനുയായികള്‍ക്കു എന്തധികാരമെന്നു അവര്‍ക്കു അറിയായ്കയ്യാല്‍ കര്ത്താവേ അവരോടു ക്ഷമിക്കേണമേ ! സഭയെ നയിക്കാനുള്ള അധികാരം അപ്പസ്തോലന്മാര്‍ക്കും പിംഗാമികള്‍ക്കും യേശുതന്നെയാണു കൊടുത്തതെന്നു ഈ പെന്തക്കോസ്തിനറിയില്ലെല്ലോ ? അതിനാല്‍ അവരോടു ക്ഷമിക്കണമേ !

ആമ്മീന്‍

ഇനിയും പെന്തകോസ്തിനോടു ഒറ്റചോദ്യം മാത്രം .ഇതിനുമുന്‍പു ചോദിച്ച ഒറ്റചോദ്യത്തിനും മറുപടിപറഞ്ഞിട്ടില്ല.

അദ്യം ഉണ്ടായിരുന്നതിനു ഒരുമാറ്റവും പാടില്ലെന്നു പറയുന്ന പെന്തകോസ്തിനോടുള്ള ഒറ്റ ചോദ്യം

രോഗം വന്നാല്‍ ഒരിക്കലും നിംഗള്‍ ചികില്സ ചെയ്തിരുന്നില്ല. മരുന്നു കഴിച്ചിരുന്നില്ല. ഇപ്പോള്‍ എന്തേ അതുമാറ്റി ?

അദ്യം ഉണ്ടായിരുന്നതു മാറ്റാന്‍ പാടില്ലെന്നു പറയുന്നവര്‍ തന്നെ പെന്തകോസ്തിന്‍റെ ആരംഭത്തില്‍ ഉണ്ടായിരുന്നതെല്ലാം മാറ്റി.ഇനിയും മാറി മാറി അവസാനം നാമാവശേഷമായികൊള്ളും. ഇതു അവരുടെ തലവന്‍റെ അടവാണു ആദ്യം ബബിള്‍ സഭയില്‍ ഇല്ലായിരുന്നു അതിനാല്‍ അതു പാടില്ലെന്നു പറയാനുള്ള അടിത്തറ കെട്ടിപൊക്കുകയാണു ഇപ്പോള്‍ ചെയ്യുന്നതു, ഇവര്‍ സഭയുടെയും യേശുവിന്‍റെയും ശത്രുക്കള്‍ തന്നെയാണു. കുഞ്ഞാടിന്‍റെ വേഷം ധരിച്ച ചെന്നായ്ക്കളാണു അവര്‍

Sunday 22 February 2015

എന്താണു സഭ ? സഭയുടെ തല ആരാണു ?

സഭയുടെ ശീര്‍ഷകം ദൈവമാണെന്ന് ലേഖനമെഴുതിയ വൈദികനെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചുമതലകളില്‍നിന്ന്നീക്കി. യേശൂ ദൈവമായതുകൊണ്ടു അങ്ങനെ എഴുതിയതാകാം .എന്തുമാകട്ടെ വലിയ കോലാഹലം ഇതിന്‍റെ പേരില്‍ നടക്കുന്നു.പൌരസ്ത്യ വിദ്യാപീഠത്തില്‍ നിന്നും PG എടുത്തപ്പോള്‍ ഞാന്‍ എഴുതിയ ചെറുപ്രബന്ധം ( Dissertation ) ന്‍റെ വിഷയം " സഭ മിശിഹായുടെ മൌതീക ശരീരം " എന്നായിരുന്നു. അതില്‍ നിന്നും അല്പം മാത്രം എഴുതുന്നതു ആര്‍ക്കെങ്കിലും പ്രയോജനപ്പെടുമെങ്കില്‍ സന്തോഷം !സഭയുടെ ഉല്ഭവത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ 3 തരത്തിലുള്ള ഉല്ഭവം കാണാം . 1) സഭയുടെ സത്താപരമായ ഉല്ഭവം പിതാവില്‍ നിന്നുമാണേങ്കിലും യുഗാന്ത്യത്തില്‍ തന്‍റെ മണവറയിലേക്ക്പ്രവേശിപ്പിക്കേണ്ട മണവാട്ടിയുടെ സകല കറകളും നനക്കികള്യുന്നതു മണവാളന്‍റെ രക്തം കൊണ്ടുതന്നെയാണു. ( എഫേ. 5: 27 )സഭയുടെ രഹസ്യം ഒരേ സമയം ദ്രുശ്യവും അദ്രുശ്യവുമാണു സഭ.ദൈവസ്ഥാപിതമായ സഭ .സഭയാകുന്ന കുടുംബത്തിന്‍റെ സ്ഥാപനം .ദൈവജനത്തെ ഒന്നിച്ചുകൂട്ടാന്‍ വേണ്ടിയാണു യേശു അയക്കപ്പെട്ടതു . ഇപ്രകാരം ഒന്ന്നിച്ചുകകട്ടപ്പെട്ടവരുടെ സമൂഹമാണു " സഭ " (യോഹ.12:32 )യധാര്ത്ഥത്തില്‍ യേശുതന്നെയാണു സഭ .അപ്പസ്തോലിക അടിത്തറ. (ശ്ളീഹന്മാരുടെ അടിത്തറയില്‍ സഭ പണിതു )"അപ്പസ്തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണീതുയര്ത്തപ്പെട്ടവരാണു നിംഗള്‍ .ഈ അടിത്തറയുടെമൂലകല്ലു ക്രിസ്തുവാണു " ( എഫേ 2: 20 ) അപ്പസ്തൊലന്മാരുടെ പാരമ്പര്യം .ചുരുക്കത്തില്‍ ഇന്നലെ മുളച്ചതിനെ ഒന്നും സഭയുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ല. അവരുടെ പ്ര്‍ബൊധനം മാനുഷഷകമാണു . ഇതില്‍ ഒന്നുരണ്ടു കാര്യങ്ങള്‍ മാത്രം എന്‍റെ പുസ്തകത്തില്‍ നിന്നും ഞാന്‍ എടുക്കകകയായിരുന്നു അദ്ദേഹത്തെ മാറ്റാന്‍ ഇതു മാത്രമല്ലാതെ മറ്റു കാരണങ്ങളും കാണുമായിരീക്കാം ?

2) ചരിത്രപരമായ ഉല്‍ഭവം പുത്രന്‍റെ പ്രവര്ത്തിയാണു. മൂന്നാമതു ഒരു ഉല്ഭവം സമൂഹാത്മകമായി ഉള്ളതാണു .അതു 3) പരി.ആത്മാവിന്‍റെ പ്രവര്ത്തിയാണു. ചുരുക്കത്തില്‍ സഭയെന്നതു ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയില്‍ ഉള്‍ചേര്ന്നിരിക്കുന്ന ദൈവീകയാധാര്ത്ഥ്യമാണു. മണവാട്ടി മണവാളനില്‍ ലയിക്കുന്നതു യുഗാന്ത്യത്തിലാണു ( എഫേ.1:10 )യുഗാരംഭത്തിനുന്മുന്‍പു പിതാവിന്‍റെ മനസില്‍ ആരംഭിച്ചു യുഗാന്ത്യത്തില്‍ ദൈവത്തോടു ഒന്നായിതീരുന്ന അത്ഭുതരഹസ്യമാണു സഭ .രഹസ്യമെന്നു പറഞ്ഞതു മറച്ചു വച്ചിരിക്കുന്നതു എന്നല്ലാ അര്ത്ഥം പ്രക്രുതിനിയമങ്ങള്‍ക്കു അതീതവും .അപരിമേയവും , അനശ്വരവും , ദൈവികവുമായ യാഥാര്ത്ഥ്യത്തെയാണു " രഹസ്യം " എനന്ന പദം സുചിപ്പിക്കുക. ( രഹസ്യത്തെ ക്കുറിച്ചു ഒത്തിരിപറയാനുണ്ടു )

പൌരോഹിത്യ ശ്രേണിയും സംവിധാനവുമുള്ള മിശിഹായുടെ മൌതീകശരീരമാണു സഭ .മാനുഷഷകവും ,ദൈവീകവുമെന്ന രണ്ടുഘടകങ്ങള്‍ സഭയില്‍ ഉള്‍കൊണ്ടിരിക്കുന്നു. അതാണു സഭയുടെ രഹസ്യം .വിശ്വാസത്തിനു മാത്രമേ ഈ രഹസ്യം മനസിലാക്കാനും സ്വീകരിക്കാനും കഴിയൂ. ഇസ്രായേലിന്‍റെ ചരിത്രത്തിലൂടേയും, പഴയൌടമ്പടിയിലൂടേയും ഈ ദൈവജനം "സഭ" അത്ഭുതകരമായി രുപം കൊള്ളുകയായിരുന്നുവെന്നു രണ്ടാം വത്തിക്കാന്‍ കൌണ്സില്‍ പ്രഖ്യാപിക്കുന്നു.
യേശുമശിഹായുടെ തുടര്‍ച്ചയാണു സഭ." അങ്ങു എന്നെ ലോകത്തിലേക്കു അയച്ചഹുപോലെ ഞാനും അവരെ ലോകത്തിലേക്കക അയച്ചിരിക്കുന്നു, ( യോഹ .17 :18 ) മത്താ.28:18-20 , യേശുവിന്‍റെ മൌതതകശരീരമെന്ന നിലയില്‍ സഭ യേശുവില്‍ ഒന്നായിതീര്ന്നിരിക്കുന്നു. മാമോദീസായില്‍ യേശു നമുക്കു ഓരോരുത്തര്‍ക്കും തന്‍റെ പരിശുദ്ധാത്മാവിനെ നല്കി. അങ്ങനെ പരിശുദ്ധാത്മാവു സഭയുടെ ആത്മാവായിതീര്ന്നു.
"നഗരത്തിന്‍റെ മതിലിനു 12 അടിസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ കുഞ്ഞാടിന്‍റെ 12 അപ്പസ്തോലന്മാരുടെ പേരുകലും. ( വെളി .21: 14 )
തന്നില്‍ ആവസിക്കുന്ന പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ ശ്ളീഹന്മാരില്‍ നിന്നു കിട്ടിയിട്ടുള്ള രക്ഷാകര വചനങ്ങള്‍ സഭസൂക്ഷിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. " അവര്‍ അപ്പസ്തോലന്മാരുടെ പ്രബോധനം ,കൂട്ടായ്മ , അപ്പം മുറിക്കല്‍ ,പ്രാര്ത്ഥന, എന്നിവയില്‍ സദാതാല്പര്യപൂര്‍വം പങ്കുചേര്ന്നു " (അപ്പ .2:42 )




Saturday 21 February 2015

ഞങ്ങളെ പ്രാര്ത്ഥിക്കാന്‍ പഠിപ്പിക്കണമേ

ശിഷ്യനന്മാര്‍ യേശുവിനോടു അപേക്ഷിച്ചു ഞങ്ങളെ പ്രാര്ത്ഥിക്കാന്‍ പഠിപ്പിക്കണമേ  എന്നു .

ശിഷ്യന്മാര്‍ക്കു പ്രാര്ത്ഥിക്കാന്‍ അറിഞ്ഞുക്കൂടെന്നു വിചാരിക്കണമോ ?       ഒരു യഹൂദനു  പ്രാര്ത്ഥിക്കാന്‍ അറിഞ്ഞുകൂടെന്നു എങ്ങനെ ചിന്തിക്കും ?
അവരുടെ പ്രാര്‍ത്ഥന ചെറുപ്പം മുതലേ അവര്‍ പഠിക്കും  അപ്പോള്‍ ആ പ്രാര്ത്ഥനയല്ല ശീഷ്യര്‍ ഉദ്ദേശിച്ചതെന്നു വ്യക്തം .

അവര്‍ കാണുന്ന ഒരു കാര്യം യേശു പിതാവുമായി ബ്ന്ധപ്പെടുന്നതു പ്രാര്ത്ഥനയില്കൂടിയാണു.അതിനു എന്തോ പ്രത്യേകത അവര്‍ കാണുന്നു. അതുപോലെ പ്രാര്ത്ഥിക്കനാണു അവര്‍ ആഗ്രഹിക്കുന്നതു. അതിനു അവരെ സഹായിക്കാനാണു യേശുവിനോടു അവര്‍ ആവശ്യപ്പെടുന്നതു . അവരുടെ ആഗ്രഹം യേശു സാധിച്ചുകൊടുക്കുന്നതു കര്ത്ത്രുപ്രാര്ത്ഥനപഠിപ്പിച്ചു കൊണ്ടാണു . "സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്ത്ഥനയില്‍ ശരിയായ പ്രാര്ത്ഥനയുടെ രൂപവും ചൈതന്യവും ദര്‍ശിക്കുവാന്‍ കഴിയും.
പിതവേ ! എന്ന സംബോധന ഒരുവനില്‍ ശീശു സഹജമായ പ്രതീതിഉളവാക്കുന്നു. പിതാവു സ്വര്‍ഗസ്ഥനാണെന്നുള്ള ചിന്ത അവനില്‍ ഭക്തിയും ആദരവും ഉളവാക്കുന്നു.



അദ്യത്തെ മൂന്നു കാര്യങ്ങളും ദൈവത്തെ സംബന്ധിക്കുന്നവയാണു.
1) ദൈവത്തിന്‍റെ തിരുനാമം പരിശുദ്ധമാകപ്പെടണം
2) ദൈവരാജ്യം വരണമേ ( ദൈവരാജ്യം സം സ്താപിതമാകണം )
3)അവിടുത്തെ തിരുഹിതം നിറവേറണം
ഇവയെല്ലാം ദൈവത്തെ സംബന്ധിക്കുന്നകാര്യങ്ങളാണു. എങ്കിലും മനുഷ്യന്‍ ദൈവത്തോടു നടത്തുന്ന ഒരു യാചനയാണു.

ഈ പ്രാര്‍ത്ഥന ചൊല്ലുന്നവര്‍ സ്രഷ്ടാവെന്നനിലയില്‍ അവിടുത്തെ പ്രവര്ത്തനങ്ങള്‍   മനസിലാക്കി അംഗീകരിക്കുകയാണു ചെയ്യുന്നതു.
ദൈവത്തിന്‍റെ തിരുഹിതം നിറവേറണം .അതു സ്വര്‍ഗത്തിലേപ്പ്പ്പോലെ ഭൂമിലും ആകണം,സ്വര്‍ഗത്തില്‍ അതു നിറവേറിക്കഴിഞ്ഞു എന്നാല്‍ അതു ഭൂമിയില്‍ നിറവേറാന്‍ ഇരിക്കുന്നതേയുള്ളു. യേശുവിന്‍റെ മരണത്തോടെ ദൈവരാജ്യം ഭൂമിയില്‍ സംസ്ഥാപിതമായി പക്ഷേ അതിന്‍റെപൂര്ണത യേശുവിന്‍റെ രണ്ടാം വരവിലാണു നിറവേറുക. സ്വര്‍ഗരാജ്യപ്ര്വേശനത്തിനുള്ള പ്രധാന വ്യവസ്ത ദൈവതിരുമനസു നിറവേറ്റുകയെന്നുള്ളതാണു. ദൈവതിരുമനസു ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയും അതുമായി ബന്ധപ്പെട്ട അവിടുത്തെ ആഗ്രഹവുമാണു. ഈ പ്രാര്ത്ഥനയിലൂടെ നാം അപേക്ഷിക്കുന്നതു ദൈവത്തിന്‍റെ രക്ഷാകര പദ്ധതി യാഥാര്ത്ഥ്യമായിതീരണമെന്നാണു.



അവസാനത്തെ മൂന്നുയാചനകള്‍ മനുഷ്യന്‍റെ ആവശ്യങ്ങള്‍ ഉള്‍കൊള്ളുന്നവയാണു. ആവശ്യമുള്ള അപ്പത്തിനു‌വേണ്ടിയാചിക്കുന്നു.
പാപമോചനത്തിനായുള്ള യാചനയാണു .മൂന്നാമത്തേതു പ്രാലോഭനങ്ങളിലും ദുഷ്ടനില്‍ നിന്നുമുള്ളമോചനമാണു

അന്നന്നു വേണ്ടുന്ന ആഹാരം എന്നുപറയുന്നതു മനുഷ്യന്‍റെ ശരീരത്തിനു ആവശ്യമായ ആഹാരമാണു .എന്നാല്‍ " daily bred " എന്നുപറയുന്നതു ശരീരത്തിന്‍റെ ഭക്ഷണമല്ലെന്നും ആത്മാവിന്‍റെ ഭക്ഷണമാണെന്നും പറയുന്നവര്‍ ഉണ്ടു .

ഞ്ങ്ങളുടെ കടക്കാരോടു ഞ്ങ്ങള്‍ ക്ഷമിക്കുന്നതുപോലെ ( പ്സീത്താബൈബിളില്‍ ഞങ്ങള്‍ ക്ഷമിച്ചതുപോലെയെന്നാണു ) കടങ്ങള്‍ എന്നുപറയുന്നതു ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെയിരിക്കുന്നതാണു.നമ്മള്‍ ചെയ്യാന്‍ ദൈവം കല്പിച്ചകാര്യങ്ങള്‍ നമ്മള്‍ ചെയ്യാതെയിരിക്കുന്നതാണു കടങ്ങള്‍ . നമ്മുടെ കടങ്ങളും പാപങ്ങളും നമ്മോടു ദൈവം ക്ഷമിക്കാന്‍ എറ്റവും നല്ലമാര്‍ഗം നമ്മുടെ കടക്കാരോടു നമ്മള്‍ ക്ഷമിക്കുന്നതാണു.(മത്താ18:23-25 )
പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ .

ഇതു പാപം ചെയ്യാനുള്ള പ്രലോഭനത്തെക്കള്‍ വിശ്വാസത്യാഗത്തിനുള്ള പ്രലോഭനമാണു, " അവര്‍ കുറേ കാലത്തേക്കു വിശ്വസിക്കുന്നു. എന്നാല്‍ പ്രലോഭനങ്ങളൂടെ കാലത്തു വീണുപോകുന്നു . ( ലൂക്ക 8: 13 )
ദൈവത്തെ ഉപേക്ഷിക്കാന്‍ ഒരിക്കലും ഇടവരരുതേ എന്നാണു നാം പ്രാര്ത്ഥിക്കുന്നതു. ദൈവം ആരേയും പരീക്ഷിക്കുന്നില്ല.

ദുഷ്ടനില്‍ നിന്നു ഞ്ങ്ങളെ രക്ഷിക്കണമേ എന്നുള്ളതു ദുഷ്ഠാരൂപിയില്‍ നിന്നുള്ള മോചനമല്ല. സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന സംബോധനക്കുശേഷം വരുന്നരണ്ടു ഗണം യാചനകള്‍ ദൈവസ്നേഹത്തേയും മനുഷ്യസ്നേഹത്തേയും ആസ്പ്തമാക്കിയുള്ളതാണു.

പാപമോചനത്തിനായുള്ള യാചന ഒരു ജീവിതനിയമം പോലെ ക്രോഡീകരിച്ചിരിക്കുന്നു .ഇതു (കര്ത്ത്രുപ്രാര്ത്ഥന) ഒരു ജീവിതക്രമം കൂടി ഉള്‍കൊള്ളുന്നു. പാപമോചനത്തിനായുള്ള യാചന മറ്റുള്ളവരുടെതെറ്റുകള്‍ ക്ഷമിക്കുവാനുള്ള ഒരു പ്രതിജ്ഞകൂടിയാണു.

Sunday 15 February 2015

സഭയെ സഹായിക്കാന്‍ സന്യാസിക്കു എങ്ങനെ കഴിയും?

എപ്പോഴൊക്കെ സഭപ്രതിസന്ധികളില്കൂടി കഴിഞ്ഞുപോയോ അപ്പോഴൊക്കെ സഭക്കു താങ്ങായിനിന്നതു, സഭയെ പിടിച്ചുയര്ത്തിയതു സന്യാസസമൂഹമായിരുന്നു.

ഇന്നു സന്യാസിക്കു അതിനുള്ള കഴിവില്ല. കാരണം അവര്‍തന്നെ വീഴ്ച്ചയിലാണു.


ഇന്നുലോകത്തു ധാരാളം സന്യാസസമൂഹങ്ങളുണ്ടു പക്ഷേ സന്യാസം അവരില്‍ എത്രപേര്‍ക്കൂണ്ടു ? ഓരോ സഭകളുടെയും കാരിസം ബുക്കില്‍ ഒതുങ്ങിപോകുന്നില്ലേ ? അധവാ ആരംഭത്തിഉണ്ടായിരുന്ന കാരിസം ഇന്നുണ്ടോ ?
മാര്‍തോമ്മാനസ്രാണികള്‍ ഏതാണ്ടു സന്യാസികളെപ്പോലെ ഉപ്വാസത്തിലും പ്രാര്ത്ഥനയിലും കഴിഞ്ഞിരുന്നകാലത്തു നോമ്പിലും പ്രാര്ത്ഥനയിലും വളരെ മുന്‍പത്തിയിലായിരുന്നു. ലത്തീനികരണത്തോടെ എല്ലാം താറുമാറായി.




നോമ്പിലും മാംസവും മുട്ടയും മല്‍സ്യവും എല്ലാം ഉപയോഗിക്കാം എന്നുള്ള അനുവാദം വന്നു, കുര്‍ബാനക്കു പാതിരാമുതലുള്ള ഉപവാസം പോയി ഒരുമണിക്കൂറായികുറച്ചു. ഇപ്പോള്‍ അതുംവേണ്ടാ. വളയത്തില്കൂടിചാടിചാടി അവസാനം വളയമില്ലാതെ ചാടുന്ന ഗതികേടിലാണു നസ്രാണികള്‍ .സന്യാസികള്‍ വസ്ത്രം മാത്രം ധരിച്ചു സന്യാസിയാണെന്നു വരുത്തിയിരുന്നു. ഇപ്പോള്‍ അതുമ്പോയി വസ്ത്രമ്പോലും വേണ്ടാ എന്തെങ്ങകിലും മതിയെന്നായി പിന്നെ എങ്ങനെ സഭയെ സഹായിക്കാന്‍ സന്യാസിക്കു കഴിയും ?

ഉറവിടങ്ങളീലേക്കു തിരികെ പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .

അര്‍ക്കെങ്ങ്കിലും വിഷമം തോന്നിയാല്‍ ക്ഷമിക്കുക .ആരേയും കുറ്റപ്പെടുത്തുകയല്ല.

സന്യാസത്തെ ക്കുറിച്ചു എഴുതിയപ്പോള്‍ അതു എങ്ങനെ ആയിരിക്കണമെന്നു ചിലര്‍ ചോദിച്ചു.

അതിനു മറൂപടി പറയണമെങ്കില്‍ ഒരു അല്മായന്‍റെ ആഗ്രഹം പറയാം .

ഒരു സന്യാസി യേശുവിനെപ്പോലിരിക്കണമ്മെന്നാണു തോന്നുക.

The spirituality of each congregation is different. I think the Charisma and charism is also different.

Three pillars of Benedictine spiritually , namely Lectio Divina , Prayer and Work.

Lectio Divina leads to prayer and prayer strengthens to work.

It is a very well balanced holistic spirituality . But in case one of these pillars is missing in the day to day life of monks Benedictine spirituality suffers ! Is it not ?




ഓരോ കോണ്‍ഗ്രിഗേഷനും എടുത്തുനോക്കിയാല്‍ കാണാവുന്നവലിയ ഒരു സത്യം അതിന്‍റെ സ്ഥാപകന്‍ എന്തു ഉദേശത്തിലാണു അതു സ്ഥാപിച്ചതൂ ? ആദ്യകാലത്തുണ്ടായിരുന്ന താല്പര്യവും ശുഷ്കാന്തിയും ,അധ്യാത്മീക ഉണര്‍വും , സ്നേഹ ചൈതന്യവും ,ഒക്കെ അതേ പടി നിലനിര്ത്താന്‍ സാധിക്കുന്നുണ്ടോ ? വളയം ചെറുതാക്കി ചെറുതാക്കി മുന്‍പ്പോട്ടുപോയില്ലെങ്ങ്കില്‍ ആളുകിട്ടില്ലയെന്നുള്ളഗതിവന്നു.

അതിനാല്‍ പല congregation ലും quantity യും ഇല്ല quality യും ഇല്ല . എന്നനിലയിലേക്കൂ കൂപ്പുകുത്തി പോകുന്നോ യെന്നു സംശയിക്കേണ്ടിയിരിക്കുന്നു.

എല്ലാവരും " ബ്രഹ്മചര്യ്ം " , " ദാരിദ്ര്യം" ,"അനുസരണം " ഇവ പാലിക്കേണ്ടവരാണു .എന്നാല്‍ ചിലര്‍ ഇതില്‍ ഒന്നിനുകൂടുതല്‍ ഊന്നല്‍ കൊടുക്കും അതുകൊണ്ടു മറ്റതു രണ്ടും വേണ്ടെന്നല്ല.

ഞാന്‍ പറഞ്ഞുകൊണ്ടുവന്നതു ആരംഭകാലത്തുണ്ടായിരുന്ന കാര്‍ക്കശ്യം നഷ്ടപ്പെട്ടു. എല്ലാവരും തുല്യരാണെന്നും ആരും ആര്‍ക്കും കീഴിലല്ലെന്നും ഉള്ളചിന്തയാകാം ആരംഭകാലത്തുണ്ടായിരുന്ന പലനല്ലകാര്യങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. അതു ഞാന്‍ പറയുന്നതല്ല. അവര്‍ക്കുതന്നെ അറിയാവുന്നതും അങ്ങനെ മതിയെന്നു എല്ലാവരും കൂടിതീരുമാനിച്ചതുമാകാം.

ഒരു ഉദാഹരണം പറയാം ആരംഭത്തില്‍ റ്റയിംടേബ്ള്‍ കിറുക്രിത്യമായിരുന്നു. ഇന്നു അതു നഷ്ടപ്പെട്ടു. അതായതു 50 വര്ഷം മുന്‍പു ഞാന്‍ ഒരു സന്യസാശ്രമത്തില്‍ ചെന്നപ്പോള്‍ പ്രാര്ത്ഥനക്കുള്ള മണി അടിച്ചപ്പോള്‍ പാര്‍ലറില്‍ നിന്നും സുപ്പീര്യര്‍ അച്ചന്‍ എഴുനേറ്റുപോയി. പ്രാര്ത്ഥനക്കു ചെന്നപ്പ്പ്പോള്‍ തുടങ്ങികഴിഞ്ഞ ഉടനെ ഒരു അച്ചന്‍ യാത്രകഴിഞ്ഞു വിയര്ത്തുവന്നതാണു ആ നനഞ്ഞകുപ്പായത്തോടെ പ്രാര്ത്ഥനക്കായിവന്നു. അതുകഴിഞ്ഞേ കുളിക്കാന്‍ പോയോള്ളു. 25 വഷത്തിനുശേഷം അതേ ആശ്രമത്തില്‍ പ്രാര്ത്ഥനക്കുമണി അടിച്ചപ്പോള്‍ പാര്‍ലറില്‍ ഉണ്ടായിരുന്ന വിരുന്നുകാരുമായി അച്ചന്മാര്‍ വര്ത്തമാനം പറഞ്ഞിരിക്കുന്നു. പ്രാര്ത്ഥന ആരംഭിച്ചപ്പോള്‍ ഒന്നുരണ്ടു വയസനച്ചന്മാരും കുറെ പിള്ളാരും (പഠിക്കുന്ന ബ്രദേഴ്സും ) മാത്രമാണു ഉണ്ടായിരുന്നതു. പലരും അവര്‍ ഏര്‍പ്പെട്ടിരുന്നജോലിയില്‍ വ്യാപ്രുതരായിരിക്കുന്നതുകണ്ടു





അതു തെറ്റാണെന്നോ അങ്ങനെ ചെയ്യാന്‍ പാടില്ലെന്നോ അല്ല ഞാന്‍ പറഞ്ഞതു 25 വര്ഷംകൊണ്ടു വന്നമാറ്റമാണു.നിയമങ്ങള്‍ അവര്‍ തന്നെയ്യുണ്ടാക്കുന്നു. അതനുസരിച്ചുജീവിക്കുന്നു. ഞാനതില്‍ കൈ കടത്തുകയല്ല. ആരംഭകാലത്തില്‍ നിന്നും വളരെയധികം വ്യതിചലിക്കുന്നു.ഞാന്‍ അതുചോദ്യം ചെയ്യുകയല്ല. കാലാനുസ്രിതമായി മാറുന്നു, അതു അവരുടെകാര്യം മാത്രമാണു. വളയം ചെറുതാക്കാനുള്ള അധികാരം അവര്‍ക്കുമാത്രമാണു .ചെറുതാക്കി ചെറുതാക്കി വളയമില്ലാതെ ചാടാനും അവര്‍ക്കുകഴിയും .പക്ഷേ സ്ഥാപകന്‍റെ ഉദ്ദേശം നടക്കാതെ പോകുമെന്നേ ഞാന്‍ പറഞ്ഞുള്ളു..

Monday 9 February 2015

സ്വര്‍ഗോന്മുഖമായി യാത്രചെയ്യുന്ന സഭ !

കൊടുംകാറ്റില്‍ കൂടേയും തിരമാലകളില്കൂടേയും യാത്രചെയ്യുന്ന മണവാട്ടിയായസഭ പോട്ടിതെറികളും കോലാഹലങ്ങളുമൊക്കെ ഉണ്ടാകാം ! പക്ഷേ യേശു അമരത്തുതന്നെയുണ്ടു യേശുവിന്‍റെ മണവാട്ടിയായസഭയെ തകര്‍ക്കാന്‍ ലൂസിഫറിനു കഴിയുമോ ?

സഭയെ നയിക്കുന്നതു ആരാണൂ ? ഉത്താരം പരിശുദ്ധാത്മാവാണു !

നരക കവാടാം അതിനെതിരേ പ്രബലപ്പെടുകില്ലെന്നു പറഞ്ഞതും , ലോകാവസാനത്തോളം താന്‍ സഭയോടൊത്തൂണ്ടാകുമെന്നും പറഞ്ഞു സഭയെ ധൈര്യപ്പെടുത്തിയതും ആരാണു ? ഉത്തരം യേശു തന്നെയാണു.

സ്ത്രീ, കുഞ്ഞിനെ പ്രസവിച്ച ഉടനെ അതിനെ നശിപ്പ്പിക്കാന്‍ ഓടിയ നാരകീയശക്തികള്‍ ഇന്നും പ്രവര്‍ത്തന നിരതാരാണോ ? ഉത്തരം . അതേ !

ഏതുവേഷത്തിലാണു വരിക ?ഉത്തരം വെള്ളവസ്ത്രംധരിച്ചുവന്നുകബളിപ്പിക്കും

ചിലര്‍ സൂട്ടിലും വരും !

അരാണു ഇതിന്‍റെ പുറകില്‍ പ്രവര്‍ത്തിക്കൂന്നതു ? ഉത്തരം ലൂസിഫര്‍ !



കത്തോലിക്കാസഭയെ തകര്‍ക്കാന്‍ ലൂസിഫര്‍ 2000 വര്‍ഷമായിട്ടു ശാസം വിടാതെ പ്രവാര്‍ത്തിക്കുന്നു. ഓരോരുത്തരെവിടും ,അവര്‍തോറ്റുകഴിയുമ്പോള്‍ അടുത്ത അടവുമാഅയി വരും , ഏകസ്വഭാവവാദം ,മുതല്‍ ഒത്തിരി അടവുകള്‍ എടുത്തു അവസാനം ,എശുവിന്‍റെ ദൈവത്വം, മാതാവിന്‍റെ കന്യാത്വം, കൂദാശകള്‍ക്കെ ല്ലാം എതിര്‍ പറയുക. കുര്‍ബാനയിലെ ദൈവസാന്നിധ്യം നിഷേധിച്ചുനോക്കി ,പിന്നീടു മാമോദീസായില്‍ പിടിച്ചുനോക്കി. അവസാനം നിരീശ്വരവാദാം ,സാത്താന്‍ സേവ, സാത്താന്‍ കുര്‍ബാന ,എന്നു വേണ്ടാ അവന്‍ കഠിനാധ്വാനം ചെയ്യുന്നു. ഇന്നു ആലയില്‍ പിന്‍ വാതിലില്‍ കൂടി കയറി മോഷണം പതിവാക്കി.

ഇതുകൊണ്ടൊന്നൂം സഭയെ തകര്‍ക്കാന്‍ കഴിയാത്തതു സഭയെ നയിക്കുന്നതു പരിശുദ്ധാത്മാവായതുകൊണ്ടാണുഅമേരിക്കയിലും മറ്റും അരൂപി ശക്തമായി പ്രവര്‍ത്തിക്കുന്നു. ഒരു വര്‍ഷം ഒരുകോടിയുടെ വര്‍ദ്ധനവു ആത്മാവിന്‍റെ പ്രവര്‍ത്തനമാണു . മൂന്നു വര്‍ഷം (2012 ല്‍ ) മുന്‍പു 123 കോടി കത്തോലിക്കരാണു ലോകത്തിലുണ്ടായിരുന്നതു .



കുറെയൊക്കെ ന്ഷ്ടപ്പെടുമെന്നു അരൂപിതന്നെ ബൈബിളില്‍ പറഞ്ഞിരിക്കുന്നു ..
വിശ്വാസത്തില്‍ നിന്നും വ്യതിചലിക്കും .

" വരും കാലങ്ങളില്‍ ചിലര്‍ കപടാത്മാക്കളിലും, പിശാചിന്‍റെ പ്രബോധനങ്ങളിലും ശ്രദ്ധ അര്‍പ്പിച്ചുകൊണ്ടു വിശ്വാസത്തില്‍ നിന്നു വ്യതിചലിക്കുമെന്നു ആത്മാവു വ്യക്തമായി പറയുന്നു " ( 1 തിമോ. 4:1 )

" കൊല്ലപ്പെടുന്നതിനു മാത്രമായി സ്രിഷ്ടിക്കപെട്ട ,സഹജ വാസനയാല്‍ നയിക്കപ്പെടുന്ന വിശേഷബുദ്ധിയില്ലാത്തമ്രുഗങ്ങളെപ്പോലെയാണു അവര്‍ തങ്ങള്‍ക്കു അഞ്ജാനമായക്കര്യ്ങ്ങളെക്കുറിച്ചു അവര്‍ ദൂഷണം പറയുന്നു. (2പത്രോ.2:12 )

" ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്തകാലം വരുന്നു.കേള്വിക്കു ഇമ്പമുള്ളവയില്‍ ആവേശം കൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കു ചേര്ന്ന പ്രബോധകരെ വിളിച്ചുകൂട്ടും . അവര്‍ സത്യത്തിനുനേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും ." (2.തിമോ.4: 3-4 )

വയറ്റിപിഴപ്പിനുവേണ്ടി ഏതുവേഷവും കെട്ടുന്നവര്‍. വിശ്വാസികളെ വഴിതെറ്റിക്കും

ഉത്തമവിശ്വാസമില്ലാത്തവരും ചന്‍ചല്മനസ്ക്കരുമായവര്‍ ഈ കൂട്ടരുടെ ചതിയില്‍ പെടും .ഇവരെ കുറിച്ചു ആത്മാവു വളരെ വ്യക്തമായിതന്നെ പറഞ്ഞിരിക്കുന്നതാണു മുകളില്‍ പറഞ്ഞിരിക്കുന്നതു. ദൈവത്തിന്‍റെ വചനത്തെക്കാള്‍ അവര്‍ക്കിഷ്ടം അവരുടെ അഭിരുചിക്കു ചേര്ന്നവിധം സംസാരിക്കുന്നവരെയാണു.യേശുവിന്‍റെ സുവിശേഷത്തെക്കാള്‍ അതിനെ തലതിരിഞ്ഞവിധത്തില്‍ അവതരിപ്പിക്കുന്നതുകേള്‍ക്കാനാണു . വിശ്വാസം ജീവിക്കാനും ,അതുപ്രവര്ത്തിക്കാനും ബുദ്ധിമുട്ടാണു എന്നാല്‍ വളരെ എളുപ്പത്തിലും ബുദ്ധിമുട്ടില്ലാതെയും ചെയ്യാന്‍ സാധിക്കുന്നതു വെറുതെ വിശ്വസിക്കുക. ആറ്റില്‍ ഒന്നു മുങ്ങിയേക്കുക. രക്ഷിക്കപെട്ടുകഴിഞ്ഞു. പിന്നെ ഒന്നുംവേണ്ടാ. അതിനെ സ്വീകരിക്കാന്‍ എളുപ്പമാണു. മെയ് ചൊറിയാതെ ,മെയ്യനങ്ങാതെ സൂത്രത്തില്‍ കാര്യ്ം കാണാം. ഇഹില്‍ ആക്രുഷ്ടരാകുന്നവരുണ്ടു . എന്നാല്‍ സഭയുടെ പഠനം പ്രവര്ത്തിയില്ലാത്തവിശ്വാസം ചത്തതായതിനാല്‍ നീവിശ്വാസം ജീവിക്കണം . വിശ്വാസത്തെ പ്രവര്ത്തിയില്കൂടിവേണം പൂര്ത്തിയാക്കാന്‍ . ര്‍ക്ഷപെടുന്നതിനു ഒരു നൂല്പാലത്തെല്‍ കൂടിയുള്ള നടപ്പുപോലെയാണു. അതിനാല്‍ എല്ലാവരും ര്‍ക്ഷയുടെ പാതയിലാണു. മരിക്കുന്നതുവരെ അപകടം മുന്‍പില്‍ തന്നെയുണ്ടു.അതിനാല്‍ അതീവശ്രദ്ധ ആവശ്യമാണു. ആരും തന്നെ രക്ഷിക്കപ്പെട്ടുകഴിഞ്ഞുവെന്നു സഭപഠിപ്പിക്കുന്നില്ല.

Tuesday 3 February 2015

വിശുദ്ധ മര്‍ക്കോസിന്‍റെ സുവിശേഷത്തിനും ഉണ്ടു ഒരു പ്രത്യേകത !

ചില ഫെയിസ് ബുക്കു സുഹ്രുത്തുക്കളെപ്പോലെയാണോ ?
ചില ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ ഞോണ്ടികൊണ്ടിരിക്കും പ്രകൊപിപ്പിക്കാന്‍ !
ചില ഭര്‍ത്താക്കന്മാരും അങ്ങനെതന്നെ ?

മര്‍ക്കോസ് ശ്ളീഹായും അല്പം പ്രകോപനം ഇഷ്ടപ്പെടുന്നോ ?

അദ്യത്തെ മൂന്നു അധ്യായങ്ങള്‍ ഒന്നിച്ചു കണ്ടാല്‍ മനസിലാകുന്നതു എന്താണു? ശരിക്കും മനസിലാക്കാന്‍ ആദ്യമൂന്നു അധ്യായങ്ങളും ഒന്നിച്ചു മനസ്സിലാക്കണം
ഇവിടെ മൂന്നു വിഭാഗമായിതിരിച്ചാല്‍

1) യേശു
2) ജനവിഭാഗം
3) അപ്പസ്തോലന്മാര്‍

ഒന്നാമത്തെ അധ്യായത്തില്‍ അല്പം പ്രകോപനം ആരംഭിക്കുന്നു.
ശാബദത്തില്‍ രോഗശാന്തി ഇതില്‍ പരം എന്താപ്രകോപനമാവേണ്ടതു ?



വിഷയത്തിലേക്കു കടക്കുന്നതിനുമുന്‍പു പെന്തക്കോസ്തുിനോടു ഒരു വാക്കു ! (പെന്തക്കോസ്തു സഹോദരന്മാരായ ഉപദേശിമാരോടു )

തലതിരിഞ്ഞ ഉപദേശം അവസാനിപ്പിച്ചു യാധാര്‍ത്ഥ്യത്തിലേക്കു വരിക .

യേശുക്രിസ്തുവില്‍ വിശ്വസിച്ചതുകൊണ്ടു മാത്രം രക്ഷപെടുമോ ?
അങ്ങനെയാണെങ്ങ്കില്‍ എല്ലാ പിശാചുക്കളും രക്ഷപെടണമെല്ലോ ?
യേശു ദൈവപുത്രനാണെന്നു മനുഷ്യരെക്കാള്‍ നേരത്തെ മനസിലാക്കിയതും വിശ്വസിച്ചതും പിശാചുക്കളാണു . മനുഷ്യരെക്കാള്‍ ശക്തമായ വിശ്വാസമാണു പിശാചുക്കള്‍ക്കുള്ളതു . യേശുവിന്‍റെ കഴിവിലും ,അതുപോലെ അവനാണു മനുഷ്യരക്ഷകനെന്നും പിശാചുക്കള്‍ക്കറിയാം .പക്ഷേ അവന്‍റെ വിശ്വാസം അവനെ രക്ഷിക്കുന്നില്ല. എന്താണു കാര്യം ? വിശ്വാസം പ്രവര്‍ത്തിയില്‍ ഇല്ല.

പ്രവര്‍ത്തിയില്ലാത്തവിശ്വാസം ചത്തതാണു

"  പ്രവര്‍ത്തികള്‍ കൂടാതെയുള്ളവിശ്വാസം അതില്‍ തന്നെ നിര്‍ജീവമാണു " (യാക്കൊ. 2: 17 )
" മനുഷ്യന്‍ വിശ്വാസം കൊണ്ടു മാത്രമല്ല പ്രവര്ത്തികളാലുമാണു നീതീകരിക്കപ്പെടുന്നതെന്നു നിങ്ങള്‍ അറിയുന്നു. "   ( യക്കോ.2: 24 )
അതിനു ഉദാഹരണമായി നമുക്കു അതിന്‍റെ താഴെയുള്ള വാക്യം എടുക്കാം
" റാഹാബു എന്നവേശ്യ ,ദൌത്യവാഹകരെ സ്വീകരിക്കുകയും അവരെ മറ്റൊരു വഴിക്കു പുറത്തയ്ക്കുകയും ചെയ്തപ്രവര്‍ത്തിമൂലമല്ലേ നീതീകരിക്കപ്പെട്ടതു ? ആത്മാവില്ലാത്തശരീരം മ്രുതമായിരിക്കുന്നതുപോലെ പ്രവര്‍ത്തികൂടാതെയുള്ള വിശ്വാസവും മ്രുതമാണു "  ( യാക്കോ 2: 25- 26 )

വിഷയത്തില്‍ നിന്നും അല്പം മാറിപോയതു പിശാചിന്‍റെ വിശ്വാസ പ്രഖ്യാപനം കണ്ടതുകൊണ്ടാണു . എന്നിട്ടും രക്ഷപെടുന്നില്ല ?

അശുദ്ധാത്മാവു ബാധിച്ചമനുഷ്യന്‍ അലറിവിളിച്ചു യേശുവിനോടു അപേക്ഷിക്കുന്നു .ഞങ്ങളെ ഉപദ്രവിക്കരുതു . നീ ആരാണെന്നു എനിക്കറിയാം . ദൈവത്തിന്‍റെ പരിശുദ്ധന്‍ . യേശു ദൈവപുത്രനാണെന്നു അവന്‍ വിശ്വസിക്കുന്നു . പക്ഷേ അവന്‍ ഒരിക്കലും രക്ഷപെടില്ല. കയിലിരിപ്പു വിശ്വാസത്തില്‍ നിന്നും വേറിട്ടുനില്ക്കുന്നു. അവനു വിശ്വാസം ജീവിക്കാന്‍ പറ്റില്ല.



രണ്ടാമത്തെ അധ്യായത്തില്‍ നാം കാണുന്നതു തളര്‍വാതരോഗിയെ എടുത്തുകൊണ്ടു വന്നവരുടെ വിശ്വാസം കണ്ടീട്ടാണു തളര്‍വാതരോഗിയെ യേശു സുഖപ്പെടുത്തുന്നതു .ഇവിടെയും പെന്തക്കോസ്തുകാര്‍ക്കു പാരയുണ്ടു .
അതെന്താണെന്നുചോദിച്ചാല്‍ ? ഒരു ശിശുവിനുവേണ്ടി വിശ്വാസം ഏറ്റുപറഞ്ഞാല്‍ അതിനു ഫലമുണ്ടെന്നു ഈ ഒരു ഉദാഹരണത്തില്കൂടി മനസിലാക്കാം .പിന്നീടു കുട്ടിവളര്ന്നു കഴിയുമ്പോള്‍ അവന്‍ മറ്റുകൂദാശകളിലെല്ലാം വിശ്വാസം ഏറ്റുപറയുന്നു.. മുന്‍പു സ്വീകരിച്ചതിനെ ഉജ്വലിപ്പിക്കാന്‍ അവനു അവസരം ഉണ്ടു. അവരുടെ ഉപദേശത്തിന്‍റെ വലിയ ഒരപകടം പൊട്ടനോ ,ചെകിടനോ ,കുഞ്ഞുങ്ങളോ മരിച്ചാല്‍ അവര്‍ രക്ഷിക്കപ്പെടില്ലെന്നാണു . ജീവന്‍റെ വില അവര്‍ക്കറിയില്ലെന്നു തോന്നും അവരുടെ തലഹിരിഞ്ഞ ഉപദേശം കേട്ടാല്‍ ! ജീവന്‍റെ വില ദൈവത്തിനും സഭക്കുമറിയാം.   ഇനിയും മൂന്നാമധ്യായത്തിലേക്കുവരുമ്പോള്‍
ശാബദത്തില്‍ രോഗശാന്തി , അതുപോലെ സ്വദേശത്തുനിന്നും വിദേശത്തുനിന്നും ,സ്വജാതിയില്‍ നിന്നും വിജാതിയില്‍ പെട്ടവരുമായി വലിയ ജനക്കുട്ടം കടല്ക്കരയില്‍ ഒന്നിച്ചുകൂടുന്നു. അവരെല്ലാം യേശുവിനെ ഒന്നുകാണണം .ഒന്നുതൊടണം ,രോഗശാന്തിലഭിക്കണം ഈ ഒരുചിന്തയുമായി വന്നുകൂടിയ ജനകൂട്ടത്തെയാണു കാണുക. അതുപോലെ കുറ്റമാരോപിക്കാനായി ഉറ്റുനോക്കുന്ന പ്രമാണിമാരേയും കണാം

ഇവിടെയാണു യേശു പഠിപ്പിക്കുന്നതു ശാബതും മനുഷ്യനുവേണ്ടിയാണെന്നു. ശാബതില്‍ നന്മചെയ്യുന്നതാണു നല്ലതു , തിന്മചെയ്യരുതെന്നും പഠിപ്പിക്കുന്നു.

ഈ വലിയ കോലാഹാലങ്ങള്‍ കഴിഞ്ഞാണു ഈ ജനകൂട്ടത്തില്‍ നിന്നും വേറിട്ടു നില്ക്കാനായി , ഇതിനിടയില്‍ അശുദ്ധാത്മാക്കള്‍ ബാധിച്ചവര്‍ നീ ദൈവപുത്രനാണെന്നു വിളിച്ചു പറയുന്നുണ്ടായിരുന്നു. അപ്പസ്തോലന്മാരെ തിരഞ്ഞെടുക്കുന്നു.

"  പിന്നെ അവന്‍ മലമുകളിലേക്കു കയറി തനിക്കിഷ്ടമുള്ളവരെ അടുത്തേക്ക്കുവിളിച്ചു അവര്‍ അവന്‍റെ അടുത്തേക്കുചെന്നു.
തന്നോടുകൂടി ആയിരിക്കുന്നതിനും ,പ്രസംഗിക്കാന്‍ അയക്കുന്നതിനും പിശാ ചുക്കളെ ബഹിഷ്ക്കരിക്കാന്‍ അധികാരം നല്കുന്നതിനുമായി അവന്‍ പന്ത്രണ്ടുപേരേ നിയോഗിച്ചു. "  ( മര്‍ക്കോ 3: 13- 15 )

ഇവിടെ നാം യേശുവിനെ കാണുന്നു.

സിനഗോഗുകളില്‍ പ്രസ്ംഗിക്കുന്നു. കടല്‍ തീരത്തും , നാട്ടുമ്പുറത്തും , പട്ടണങ്ങളിലും, സ്വജാതീയരുടെയിടയിലും, വിജാതീയരുടെയിടയിലും, അന്യദേശങ്ങളില്‍ നിന്നും വന്നവരുടെയിടയിലും ,നന്മചെയ്തുകൊണ്ടു കടന്നുപോകുന്നു.

ജനകൂട്ടം

സാധാരണക്കാരുടെ പ്രബോധനം പോലല്ല.ഇവന്‍ ആധികാരിക്കമായി പറയുന്നു. പിശാചുക്കള്‍ പോലും ഇവനെ അനുസരിക്കുന്നു ഇവനാരാണു ?
പുരോഹിതസമൂഹം ,ഇവന്‍ ശാബദ് അനുസരിക്കുന്നില്ല. ഇവന്‍ മനുഷ്യരെ ചതിക്കുന്നവനാണു .ഇവനെ കൊന്നില്ലെങ്ങ്കില്‍ നമ്മുടെ അധികാരം പോകുമെന്നു ഭയപ്പെടുന്നവര്‍, പ്രവാചകനായി വിശ്വസിക്കുന്നകൂട്ടര്‍, ദൈവപുത്രനാണെന്നുവിശ്വസിക്കുന്ന സൌഖ്യപ്പെട്ടവരായവര്‍, ലോകരക്ഷകനും ദൈവപുത്രനുമാണെന്നു വിശ്വസിക്കുന്ന പിശാചുക്കള്‍ ,വിളിലഭിച്ചതുമുതല്‍ യേശുവിനോടുകൂടെ ആയിരിക്കുന്ന ഒരുകൂട്ടര്‍ ഇങ്ങ്നെ വിവിധതരത്തിലുള്ളവര്‍ .

ഇവരില്‍ നിന്നുമാണു താന്‍ ഇഷ്ടപ്പെട്ടവരെ തന്നോടുകൂടെ ആയിരിക്കനായി തിരഞ്ഞെടുക്കുന്നതു . ഇതു നടക്കുന്നതു വലിയ കോളിളക്കത്തിനുശേഷമാണു.
അതുകൊണ്ടാണു ഞാന്‍ പറഞ്ഞതു മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ അല്പം പ്രകോപനം കഴിഞ്ഞാണു കാര്യത്തിലേക്കു പ്രവേശിക്കുന്നതു. എല്ലാവരേയും ഒന്നു ഉണര്‍ത്തിയിട്ടാണു, ഒന്നുതോണ്ടി പ്രകോപിപ്പിച്ചിട്ടാണു കാര്യം പറയുന്നതു .അതു ഒരു സ്റ്റയിലാണു.

ചില സെമിനാറുകളില്‍ ആദ്യം ഒരു brain storming ഉണ്ടു ആകെപ്പാടെ ചിന്തയില്‍ ഒരു പ്രകോപനം , പലതരത്തില്‍ ചിന്തിക്കാനുള്ള അവസരം കൊടുത്തിട്ടു കാര്യത്തിലേക്കു കടക്കുക. ഏതാണ്ടിതുപോലെ വി. മര്‍ക്കോസും വേറിട്ടഒരു ചിന്താരീതി തിരഞ്ഞെടുത്തോയെന്നുചിന്തിക്കേണ്ടിയിരിക്കുന്നു.  

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...