Friday 9 May 2014

എന്തിനാണ്‌ വിശുദ്ധന്മാരെ ഓര്‍ക്കുന്നത്‌

വിശുദ്ധിയില്‍ നിലനില്ക്കാന്‍ വിശുദ്ധ്ന്മാരെ ഓര്‍ക്കുകയും അവരെ അനുകരിക്കുകയും ചെയ്യുന്നതു ജീവിത വിശുദ്ധിക്കു ഉപകരിക്കും
വിശുദ്ധന്മാര് ദൈവത്തിനു പ്രിയപ്പെട്ടവര്‍
ദൈവത്തിന്റെ പ്രിയപ്പെട്ടവരുടെ അപേക്ഷ ദൈവം വേഗം സാധിച്ചുതരും മോശയുടെ കാര്യത്തില്‍ നമുക്കു ധാരാളം ഉദാഹരണങ്ങള്‍ ബൈബിളില്‍ നിന്നും ലഭിക്കും. ഇസ്രായേല്ക്കാരോടുള്ള ദൈവകോപം ശമിപ്പിച്ചതു മോശയുടെ പ്രാര്ത്ഥന ഒന്നുകൊണ്ടു മാത്രമാണു
ജോബിന്‍റെ കൂട്ടുകാരുടെ പാപം മോചിക്കണമെങ്ങ്കില്‍ ജോബു അവര്ക്കുവേണ്ടിപ്രാര്ത്ഥിക്കണമെന്നു ദൈവം പറഞ്ഞു ജോബിന്‍റെ മാധ്യസ്ഥപ്രാര്‍ത്ഥനയുടെ വിലയാണു നാം ഇവിടെകാണുക.



കാനായിലെ കല്ല്യാണത്തിനു വീഞ്ഞുതീര്‍ന്നപ്പോള്‍ വീട്ടുകാരന്‍ യേശുവിനോടു അപേക്ഷിച്ചിരുന്നുവെങ്ങ്കില്‍ ഒന്നും നടക്കുകയില്ലായിരുന്നു.കാരണം അവിടുത്തെ സമയം അപ്പോഴും ആയിരുന്നില്ല. എന്നാല്‍ പരിശുദ്ധകന്യകയുടെ അപേക്ഷ യേശു സ്വീകരിക്കുന്നു. തന്‍റെ സമയമായിട്ടില്ലെന്നു അമ്മയോടു പറഞ്ഞുനോക്കി പക്ഷേ അമ്മ ഒരു പടികൂടി മുന്‍പോട്ടുപോകുകയാണു ചെയ്തതു ജോലിക്കാരോടു “ അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍ ” എന്നു പറഞ്ഞപ്പോള്‍ സമയമാകാഞ്ഞിട്ടുകൂടി അമ്മയുടെ അപേക്ഷ സാധിച്ചുകൊടുക്കുന്ന മകനെയാണു നാം ഇവിടെ കാണുക. ആള്‍ക്കാരുടെസ്വാധീനമനുസരിച്ചു ദൈവം ഇടപെടുമെന്നു മോശയുടെയും ജോബിന്‍റെയും , അമ്മയുടെയും ഉദാഹരണങ്ങളില്‍ നിന്നും നാം കാണുകയുണ്ടായി. .



മോശയെ ദൈവം കൈവെള്ളയില്‍ കൊണ്ടു നടന്നതാണു ദൈവത്തിനു അത്രക്കും ഇഷ്ടപ്പെട്ട ആള്‍ ആയിരുന്നു. മോശക്കെതിരായി പിറുപിറുത്താഅളുകളെ ദൈവം വെറുതെ വിട്ടില്ല. അഹറോന്‍റെ ഭാര്യപോലും കുഷ്ടരോഗിയായി മറിയതു മോശക്കെതിരെ സംസാരിച്ചതുകൊണ്ടായിരുന്നല്ലോ ?
യേശുപറഞ്ഞു സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവനില്ലാ എന്നാല്‍ സ്വര്‍ഗരാജ്യത്തിലെ ചെറിയവ്ന്‍ യോഹന്നാനെക്കാള്‍ വലിയവനാണെന്നു ! അതെ അവിടെയും വലിയവര് ഉണ്ടു ദൈവത്തിനു എറ്റം പ്രിയപ്പെട്ടവര്‍ അവരുടെ പ്രാത്ഥന ദൈവത്തിനു സ്വീകാര്യമാണു നാം കണ്ടൌദാഹരണമാണെല്ലോ ജോബിനെക്കുറിച്ചു ദൈവം പടഞ്ഞ്കാര്യങ്ങള്
വിശുദ്ധിയില്‍ വളരാന്‍ സ്വീകരിക്കേണ്ടകുറുക്കുവഴികള്‍
“ അതിനാല്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും വാല്‍സല്യ ഭാജനങ്ങളും പരിശഉധരുമെന്നനിലയില്‍ നിംഗള്‍ കാരുണ്യം ദയ വിനയം സൌമ്മ്യത ക്ഷമ എന്നിവ ധരിക്കുവിന്‍ ഒരാള്‍ക്കു മറ്റൊറാളോടു പരിഭവമുണ്ടായാല്‍ പരസ്പരം ക്ഷമിച്ചു സഹിഷ്ണതയോടെ വര്‍ത്തിക്കുവിന്‍. കര്ത്താവു നിംഗളോടു ക്ഷമിച്ചതുപോലെ നിംഗളും ക്ഷമിക്കണം സര്‍വോപരി എല്ലാത്തിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിന്‍ ക്രിസ്തുവിന്‍റെ സമാധാനം നിംഗളുടെ ഹ്രുദയങ്ങളെ ഭരിക്കട്ടെ “ (*കൊളോ 3:12-15 )
ഈ ഗുണങ്ങ്ളെല്ലാം ഒത്തിണങ്ങിയ അധവാ എല്ലാ ഗുണങ്ങളുടെയഉം വിളനിലമായിരുന്നു വിശുദ്ധയൌസേപ്പുപിതാവു ആര്‍ക്കും യാതൊരു ദോഷവും ചെയ്യാത്ത സഹായങ്ങള്‍ മാത്രം ചെയ്യുന്ന തനിക്കു നഷ്ടം വന്നാലും അന്യനു നന്മമാത്രം ആഗ്രഹിക്കുന്ന ആളായിരുന്നുവി.യൌസേപ്പു. കുടുംബങ്ങള്‍ ക്കെല്ലാം മാത്രുകാപുരുഷനായിരുന്നു.
കുടുംബത്തില്‍
നല്ല ഒരു പിതാവായ്ഇരുന്നു
നല്ല ഒരു ഭര്ത്താവായിരുന്നു നല്ല ഒരു കുടുംബനാഥനായിരുന്നു . അധ്വാനിച്ചു കുടുംബം പുലര്‍ത്തിഇരുന്നു.
ചെയ്യുന്ന ജോലിയോടു തികച്ചും നീതിപുലര്‍ത്തിയിരുന്നു.
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ നീതിമാനായിരുന്നു.
വിശുദ്ധന്മാര്‍ നമ്മുടെ മാത്രുകയാകണം
അരാധന ദൈവത്തിനു മാത്രമുള്ളതാണെന്നു നമുക്കറിയഅം എനാല്‍ പെന്തക്കോസ്തുകാര്‍ അവരുടെ പിള്ളാരെ നുണപറഞ്ഞു പഠിപ്പിക്കുന്നതു കത്തോലിക്കര്‍ മാതാവിനെ ആരാധിക്കുമെന്നു .അതിനാല്‍ പെന്തക്കോസ്തുകാര്‍ ആ കളവാണു വിശ്വസിക്കുക.സത്യത്തിനു നിരക്കാത്തകാര്യങ്ങളാണു അവര്‍ പറഞ്ഞു പ്രചരിപ്പിക്കുന്നതു .
ആരാധനയും വണക്കവും രണ്ടും രണ്ടാണു. ദൈവത്തിനുമാത്രം ആരാധനയും പുണ്യാത്മാക്കള്‍ക്കു വണക്കവും നാം കൊടുക്കുന്നു.അവര്‍ നമുക്കുവേണ്ടിദൈവത്തോടു അപേക്ഷിക്കുകയും അവരുടെ അപേക്ഷ ദൈവം സ്വീകരിക്കുകയും ചെയ്യും പുണ്യാത്മാക്കളോടു പ്രാര്ത്ഥിക്കുന്നതില്‍ തെറ്റില്ലാ. പക്ഷേ അവരോടു പ്രാര്‍ത്ഥിക്കണമോ അതോ യേശുവിനോടു മാത്രം മതിയോ ? അതോ യേശുവിനോടും മാതാവിനോടും പുണ്യാന്മാരോടും പ്രാര്ത്ഥിക്കണമോയെന്നു തീരുമാനിക്കുന്നതു അവരവര്‍ തന്നെയാണു.
എല്ലാപ്രാര്ത്ഥനകളും യേശുവില്കൂടിമാത്രമേ പിതാവിന്‍റെ സന്നിധിയിലേക്കു സമര്‍പ്പിക്കപ്പെടുകയുള്ളു.
“ നിങ്ങള്‍ വാക്കാലോ പ്രവര്ത്തിയാലോ എന്തു ചെയ്താലും അതെല്ലാം കര്‍ത്താവായ യേശുവഴി പിതാവായ ദൈവത്തിനു ക്രുതജ്ഞതയര്‍പ്പിച്ചുകൊണ്ടു അവന്‍റെ നാമത്തില്‍ ചെയ്യുവിന്‍ “ ( കൊളോ 3: 17 ) അതായതു എല്ലാപ്രാര്‍ത്ഥനകളും അപേക്ഷകളും പിതാവിന്‍റെ സന്നിധിയിലേക്കു സമര്‍പ്പിക്കപ്പെടുന്നതു യേശുവില്ക്കൂടിമാത്രമാണെന്നു സുവ്യക്തമാണെല്ലോ ?
ഇനിയും യൌസേപ്പ് പിതാവിനെപ്പറ്റി ഒരു വാക്കു.
യൌസേപ്പ് = വളര്‍ന്നവന്‍
J = Justice
O = Objective , Orderly
S = Social
E = Exemplary
P = Prayer
H = Holy
ഈ ഗുണങ്ങള്‍ എല്ലാം ചേര്‍ന്നതാണു JOSEPH
മറ്റു ഒരു പുണ്യവാനും ഇല്ലാത്ത ഒരു സംബോധനയ്ണു " പിതാവേ " എന്നതു വിശുദ്ധയൌസേപ്പ് പിതാവിനു മാത്രം അവകാശപ്പെട്ടതാണു.
5 ഗുണങ്ങളുടെ മാധ്യസ്ഥനാണു ( പന്ച മാധ്യസ്ഥന്‍ )
1) കുടുംബങ്ങളുടെ കാവല്ക്കാരന്‍
2) തിരു സഭയുടെ മാധ്യസ്ഥന്‍
3) തൊഴിലാളികളുടെ മാധ്യസ്ഥന്‍
4) കന്യാവ്രുതക്കാരുടെ മാധ്യസ്ഥന്‍
5) നല്ലമരണത്തിന്റെ മധ്യ്സ്ഥന്‍
ഇങ്ങനെ 5 കൂട്ടം കാര്യങ്ങളുടെ മാധ്യസ്ഥനണു വി.യൌസേപ്പ്പിതാവു.
ഇനിയും അവസാനമായി അദ്ദേഹത്തില്‍ ശോഭിച്ചിരുന്ന് 12 ഗുണങ്ങള്‍ കൂടി ഈ മയ് ഒന്നിനു പറയാതിരിക്കാന്‍ ഒരു ജോസഫായ എനിക്കു പറ്റില്ല.
സങ്ങ്കീര്ത്തനം 15 ല്‍ പറയുന്ന 12 ഗുണങ്ങള്‍ അദ്ദേഹത്തില്‍ വിളങ്ങിയിരുന്നു
1) നിഷ്കള്ന്ഗ്കന്‍
2) നീതിമാന്‍
3) സത്യം മാത്രം പറയ്ഉന്നവന്‍
4) പരദ്ഊഷണം പറയാത്തവന്‍
5) സ്നേഹിതനെ ദ്രോഹിക്കാത്തവന്‍
6) അപവാദം പരത്താത്തവന്‍
7) ദുഷ്ടനെ പരിഹാസ്യനായി കാണുന്നവന്‍
8) ദൈവഭക്തനോടു ആദരം കാണിക്കുനവന്‍
9) നഷ്ടം സഹിച്ചും പ്രതിജ്ഞ നിറവേറ്റുന്നവന്‍
10) കടത്തിനു പലിശൈടാക്കാത്തവന്‍
11) കൈക്കൂലി വാങ്ങാത്തവന്‍
12) നിര്ഭയന്‍
ഈ 12 കൂട്ടം ഗുണങ്ങളും ഉണ്ടായിരുന്ന വ്യക്തിയ്യായിരുന്നു നമ്മുടെ വിശുദ്ധയൌസേപ്പ് പിതാവു.

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...