Saturday 17 May 2014

സന്യസ്തരിലും വൈദീകരിലും ജീവിതവിശുദ്ധി നഷ്ടമാകാന്‍ കാരണമറിയണോ?

കണ്ണന്‍റെ ചുവട്ടില്‍ നിന്നു കാളികുലക്കില്ല.

“ മുള്‍ചെടിയില്‍ നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്നു അത്തിപ്പഴമോ പറിക്കാറുണ്ടോ ? ( മത്താ 7 : 16 )
അമേരിക്കയില്‍ നിന്നും ഒരു വൈദികനെ ഇന്‍ഡ്യയിലേക്കു നാടുകടത്തിയെന്നും തടവുശിക്ഷകഴിഞ്ഞാണു നാടു കടത്തപ്പെട്ടതു എന്നും ന്യൂസ് ഉണ്ടായിരുന്നു ! എന്തുകൊണ്ടു സന്യസ്തരും പുരൊഹിതന്മാരും കലപ്പയില്‍ കൈ വച്ചിട്ടു പുറകോട്ടു നോക്കുന്നു ? അവര്‍ എടുത്ത വ്രതത്തിനെതിരായി അശുദ്ധമായ തെറ്റില്‍  ഉള്‍പ്പെടുന്നു ?  എവിടെയാണു തെറ്റു പറ്റിയതു ?
ഇതിനെക്കുറിച്ചുചിന്തിക്കാന്‍ ഉറവിടങ്ങളിലേക്കുപോകണം അതിനു ആന്തരീകമുറിവുകളെ ആസ്പദമാക്കി ഞാന്‍  മൂന്നു മണിക്കൂര്‍  എടുക്കുന്ന ക്ളസില്‍ നിന്നും ഒരു വിശകലനം.

സ്വര്‍ഗത്തിന്‍റെ പതിപ്പായ കുടുംബത്തിന്‍റെ വിശുദ്ധി

വിശുദ്ധിയിലേയ്ക്കു വിളിക്കപ്പെട്ടകുടുംബം എന്തുകൊണ്ടുവിശുദ്ധിയിലേക്കു വളരുന്നില്ല ? എവിടെയാണു തകര്‍ച്ച സംഭവിക്കുന്നതു സഭയുടെ ഭാഗത്തു എന്തെങ്ങ്കിലും നിസ്ംഗത ഇതിന്റെ പുറകില്‍ ഉണ്ടോ ?

പ്ഴയകാലത്തുവീടുകള്‍  തോറും അപ്പം മുറിക്കുകയും വീടുകളില്‍ ഒന്നിച്ചുകൂടുകയും ചെയ്തിരുന്നു.വിശ്വാസികളുടെ സമൂഹം ഒരു ഹ്രുദയവും ഒരാത്മവുമായിരുന്നു.
ഇന്നു പഴയകാലത്തെപ്പോലെ വീടുകള്‍ തോറും കയറീയിറങ്ങാന്‍ അച്ചന്മാര്‍ക്കു സാധിക്കാതെ പോകുന്നതുകൊണ്ടു കുടുംബതകര്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയാതെ വരുന്നു.
കുടുംബത്തിലെ തകര്‍ച്ച എതെങ്കിലും തരത്തില്‍ സഭയെ ബാധിക്കുന്നുണ്ടോ ? സന്യസ്ഥരുടെയും വൈദികരുടെയും ഫോര്‍മേഷന്‍ കാലത്തു എന്തെങ്കിലും കുറവുകള്‍ സംഭവിക്കുന്നതാണോ അവരില്‍ തീക്ഷണത കുറഞ്ഞുപോകുന്നതു? എന്തെങ്കിലും കുറവുണ്ടെങ്കില്‍ അതിനു കാരണം ? എന്താണു ?

ഇതു വളരെ ഗഹനമായ ഒരു വിഷയമാണു. അതില്‍ കുടുബത്തിന്‍റെ ഭാഗം മാത്രമാണു ഇവിടെ നമ്മള്‍ വിഷയമാക്കുന്നതു കുടുംബത്തിന്‍റെ തകര്‍ച്ച എല്ലാമേഖലയേയും ബാധിക്കും

കുടുംബം

ദൈവത്തിന്‍റെ സ്രിഷ്ടികര്‍മ്മത്തില്‍ പങ്കാളികളാകാനായി ദൈവം ഒരു സ്ത്രീയെയും പുരുഷനെയും തന്‍റെ പ്രതിനിധികളായി തിരഞ്ഞെടുക്കുകയും അവരെ ഭാര്യാഭര്‍ത്താക്കന്മാരായി ഒരു കൂദാശയില്കൂടി സംയോജിപ്പിക്കുകയും, കൂദാശയില്‍ കൂടി അതിന്‍റെ നിലനില്‍പ്പിനും അതിന്‍റെ വിജയത്തിനും ആവശ്യമായ എല്ലാ ക്രുപാവരങ്ങളും നല്കി അവരെ അനുഗ്രഹിക്കുകയും ചെയ്യുന്നു.എന്നാല്‍ അതിന്‍റെ നടത്തിപ്പില്‍ പാകപ്പിഴകള്‍ വരാം കുറവുകള്‍ വരാം അതൊക്കെ കാലാകാലങ്ങളില്‍ കണ്ടുപിടിച്ചു തിരുത്തുവാനുള്ള ചുമതലയില്‍ നിന്നും ഒരു വികാരിയച്ചനു മാറിനില്ക്കാന്‍ പറ്റുമോ ? വിവാഹജീവിതത്തിലേക്കു രണ്ടു പേരെ പ്രവേശിപ്പിച്ചിട്ടു       “ ഇനിയും നിംഗളായി നിംഗളുടെ കാര്യമായി എന്നുപറഞ്ഞു ഒരു വികാരിക്കു മാറിനില്ക്കാന്‍ കഴിയുമോ ? ഒരു കുടുബം തകരുന്നെങ്കില്‍ അതിന്‍റെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ കഴിവുള്ളതെല്ലാം ചെയ്തിട്ടും തകരുന്നെങ്കില്‍ അച്ചന്‍ നിരപരാധിയാണു

“ ദൈവം മനുഷ്യനെ സരളഹ്രുദയനായി സ്രിഷ്ടിച്ചു. എന്നാല്‍ അവന്‍റെ എല്ലാ സങ്കീര്ണപ്രശ്നങ്ങ്അളും അവന്‍റെ സ്വന്തം സ്രിഷ്ടിയാണു. (സഭാപ്ര.7:29 )
ദൈവം മനുഷ്യനെ തന്‍റേ ശ്ചായയിലും സാദ്ര്യശ്യത്തിലും സ്രിഷ്ടിച്ചതു, മലാഖാമാരെക്കാള്‍ അല്പം മാത്രം താഴ്ത്തി സ്രിഷ്ടിച്ചതു ,സ്രുഷ്ടവസ്തുക്കലുടെയെല്ലാം മകുടമായി സ്രിഷ്ടിച്ചതു ,അവനെ മഹത്വമുള്ളവനായി സ്രിഷ്ടിച്ചതു, ദൈവത്തിന്‍റെ പ്രതിനിധിയായി സ്രിഷ്ടിച്ചതു മറ്റു സ്രിഷ്ടവസ്തുക്കളുടെ കാണപ്പെടുന്ന ദൈവമായി സ്രിഷ്ടിച്ചതു ദൈവത്തിനു വസിക്കുവാനുള്ള ആലയമായിതീരുവാനാണു. അപ്പോള്‍  അവിടെ ഒരു കുറവും ഉണ്ടാകുവാന്‍ പാടില്ല.അതിനാല്‍ അവനെ സരളഹ്രുദയനായി സ്രിഷ്ടിച്ചു.

അതുകൊണ്ടാണൂ സുറിയാനി പിതാക്കന്മാര്‍ പതനത്തിനു മുന്‍പുള്ള ആദത്തെയും യേശുവിനെയും ഒരേ പദം കൊണ്ടു സ്ംബോധനചെയുന്നതു അതായതു.                  “ യീഹീദോയോ “ ഒരു സമഗ്രമനുഷ്യനാണു .സരളഹ്രുദയനാണു ചുരുക്കത്തില്‍ അവന്‍റെ മനസും ഹ്രുദയവും ശരീരവും ,ബുദ്ധിയും ആത്മാവും എല്ലാം ഒന്നിച്ചു പ്രവര്‍ത്തിക്കുന്ന അവസ്ഥ.
ഇത്രയും പറഞ്ഞതു ദൈവം മനുഷ്യനെ സ്രിഷ്ടിച്ചപ്പോള്‍ ആന്തരീകമുറിവുകള്‍ ഇല്ലാത്ത അവസ്ഥയിലാണെന്നു കാണിക്കുവാനാണു.
ചുരുക്കത്തില്‍  ഈ പ്രപന്‍ച സ്രിഷ്ടികളുടെ മകുടമാണു മനുഷ്യന്‍
മനുഷ്യന്‍റെ മകുടമെന്നു പറയുന്നതു സ്നേഹമാണു.
സ്നേഹത്തിന്‍റെ മകുടമാണു _ കൂടാരമാണു _ ദൈവം .
അതായതു ദൈവം സ്നേഹം തന്നെയാണു. ദൈവവവും മനുഷ്യനും  ഉപ്പും ഉപ്പിലിട്ടതും പോലെയാണെന്നു പറയാം .

ദൈവികസ്നേഹം പങ്കിട്ടനുഭവിക്കാനായിട്ടാണു മനുഷ്യന്‍ വിളിക്കപ്പെട്ടതു എന്നാല്‍ അതിനു ഭംഗം വരുമ്പോള്‍  തകര്‍ച്ച അനുഭവിക്കുന്നു. സനേഹത്തില്‍ ആയിരിക്കുമ്പോള്‍ ഒരു പ്രശനവും ഇല്ല.സ്നേഹത്തിനു ദാരിദ്ര്യം അനുഭവിക്കുമ്പോള്‍ അതായതു സ്നേഹത്തിനു കുറവു വന്നുകഴിയുമ്പോള്‍ എല്ലാം തലകീഴായി മറിയുന്നു, ആന്തരീകമുറിവുകള്‍ ഉണ്ടാകുന്നു.


ആന്തരീകമുറിവുകള്‍  =  സ്നേഹത്തിന്‍റെ ദാരിദ്ര്യമെന്നു പറയാം

ഈ ആന്തരീകമുറിവുകള്‍ അബോധമനസില്‍ തങ്ങിനിന്നു അവിടെകിടന്നു സ്വതന്ത്രമായി പ്രവര്ത്തിക്കുന്നതിന്‍റെ ഫലമായി രൂപംകൊള്ളുന്ന പുത്തന്‍ സ്വഭാവം അവന്‍റെ നിയന്ത്രണത്തിലല്ലാത്തതുകൊണ്ടൂം ആ സ്വഭാവം അവനെ നിയന്ത്രിക്കുന്നതുകൊണ്ടും ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങള്‍   ഉളവാകുന്നു.പലപ്പോഴും അവന്‍റെ ജീവിതത്തെ അതു ദോഷകരമായിബാധിക്കുന്നു.

ആന്തരീകമുറിവുകള്‍


ഒരു മനുഷ്യന്‍റെ ജീവിതത്തെ മൂന്നുഘട്ടങ്ങളായിതിരിക്കാം
1) അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിനു മുന്‍പുള്ള ഘട്ടം
2) ഉദരത്തില്‍ ഉരുവായതുമുതല്‍ ജനിക്കുന്നതുവരെയുള്ള ഘട്ടം
3) ജനനം മുതല്‍ ഇപ്പോള്‍  വരെ അധവാ മരണം വരെയുള്ളഘട്ടം
ഈ ഓരൊ ഘട്ടവും മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നു.

ഒന്നാം ഘട്ടം ( സഭാപ്ര. 3:15 ).  “ ഇന്നുലള്ളതു പണ്ടേ ഉണ്ടായിരുന്നതാണു. ഇനിയും ഉണ്ടാകാനിരിക്കുന്നതു ഉണ്ടായിരിക്കുന്നതു തന്നെ . കടന്നുപോയ ഓരോന്നിനെയും ദൈവം യഥാകാലം തിരികെ കൊണ്ടു വരും .”

ഇന്നുള്ളതു പണ്ടേ ഉണ്ടായിരുന്നതാണു. ഉല്പ. 12:13 ല്‍ സാറാ കള്ളം പറയാന്‍ അബ്രഹാം നിര്‍ദ്ദേശിക്കുന്നു. സാറായെ പ്രതി അബ്രാഹം കൊല ചെയ്യപ്പെടാതിരിക്കാനാണു അബ്രഹാം അങ്ങനെ പറഞ്ഞതു. കാരണം സാറാ അതീവസുന്ദരിയായിരുന്നു.
ഇതു തന്നെ ഉല്പത്തി 26:7 ല്‍  ആവര്‍ത്തിക്കുന്നു. റബേക്കാ അഴകുള്ളവളായതുകൊണ്ടു അവള്‍ക്കുവേണ്ടി നാട്ടുകാര്‍ തന്നെ കൊല്ലുമെന്നു ഭയപ്പെട്ടു രബേക്കാ തന്‍റെ സഹോദരിയാണെന്നു പറയിപ്പിക്കുന്നു.

ഉല്പത്തി 4:8ല്‍ കായേന്‍ ഹാബേലിനെ കൊന്നു.
ഉല്പ.27:41 ല്‍ ജ്യേഷ്ടന്‍ അനുജനെ കൊല്ലാന്‍ തീരുമാനിക്കുന്നു.

വിവാഹത്തിനു മുന്‍പുള്ളക്കാര്യങ്ങള്‍ പോലും ഒരു കുഞ്ഞിനെ സ്വാധീനിക്കുന്നു
ഒരു സ്ത്രീ തനിക്കു ഒരു വൈദീകന്‍റെ അമ്മയാകണമെന്നു അതിയായി ആഗ്രഹിച്ചു, ഒരു പുരുഷനും ഇതുപോലെ ആഗ്രഹിച്ചു. അവര്‍ തമ്മില്‍ വിവാഹിതരായി. അവര്‍ക്കു ജനിച്ച കുഞ്ഞു വൈദികനായി. മെത്രാനായി, കര്‍ദിനാളായി പോപ്പായി.

 വിവാഹത്തിനുമുന്‍പുള്ള ആഗ്രഹം

ഒരു രാക്ഷസസ്ത്രീയായ കൈകെയ്സി തനിക്കു പ്രതികാരമൂര്‍ത്തിയായ , ശത്രുനാശം വരുത്തുന്ന _ ഒരു കുഞ്ഞു ജനിക്കണമെന്നു ആഗ്രഹിക്കുന്നു. ഈ ആഗ്രഹം സാധിച്ചുകിട്ടുവാന്‍ വിശ്രവസ് എന്ന മഹര്ഷിയെ സമീപിക്കുന്നു. അയാള്‍ അവരെ തന്‍റെ കൂടെ താമസിപ്പിച്ചു അവര്‍ക്കു ജനിക്കുന്ന കുട്ടിയാണെല്ലോ എല്ലാതിന്മകളുടെയും മൂര്ത്തീഭാവമായ രാവണന് ( ഇതൊരു പുരാണകഥയാണു )



ദമ്പതികളുടെ ഹ്രുദയ്ത്തില്‍ വേണം കുഞ്ഞു ജനിക്കുവാന്‍

അതിനാലാണു സഭപഠിപ്പിക്കുക ഒരു കുഞ്ഞു മാതാപിതാക്കളുടെ ഹ്രുദയത്തില്‍ വേണം ജനിക്കുവാന്‍ എന്നിട്ടുവേണം ആ കുഞ്ഞു മാതാവിന്‍റെ ഉദരത്തില്‍ ഉരുവാകുവാന്‍ ഭാര്യയും ഭര്‍ത്താവും ഒരു കുഞ്ഞിനുവേണ്ടി ആഗ്രഹിച്ചു ഒരുങ്ങി അതിനുവേണ്ടി പ്രാര്‍ത്ഥിച്ചു കഴിയുമ്പോള്‍ _ ഒരു കുഞ്ഞിനെ സ്വീകരിക്കാന്‍ അവര്‍ ഒരുങ്ങികഴിഞ്ഞു കുഞ്ഞു ഉദരത്തില്‍ ഉരുവായാല്‍ അനുഗ്രഹിക്കപ്പെട്ട ഒരു കുഞ്ഞായിരിക്കും അതു. അല്ലെങ്ങ്കില്‍ അതിനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ക്കു ബുദ്ധിമുട്ടൂണ്ടാകാം ആവശ്യമില്ലാത്ത ഒരു ഗര്‍ഭമാണെങ്കില്‍ ഗര്‍ഭകാലം മുഴുവന്‍ ആ കുഞ്ഞിനു ആന്തരീകമായ മുറിവുകള്‍ അനുഭവിക്കേണ്ടതായി വന്നേക്കാം .അതുമൂലം ഒരു പ്രശ്നക്കാരനായ ഒരു കുഞ്ഞായി അതു രൂപാന്തരപ്പെട്ടുവെന്നു വരാം അതു മാതാപിതാക്കള്‍ക്കും ,വീട്ടുകാര്‍ക്കും നാടിനും ഒക്കെ ശാപമായി മാറിയെന്നും വരാം



മനുസമ്രുതിയില്‍

ഹിന്ദുസഹോദരന്മാരുടെ മനുസ്മ്രിതിയെന്ന ഗ്രന്ഥത്തില്‍ ഇപ്രകാരംപറയുന്നു.
“ ഒരു കുഞ്ഞു അമ്മയുടെ ഉദരത്തില്‍ ഉരുവാകുന്നതിനുമുന്‍പു അതിന്‍റെ മാതാപിതാക്കളുടെ ഹ്രുദയത്തില്‍ ഉരുവായാല്‍ അവന്‍ വലിയവനാകും. അതു തിരിച്ചു പറയുന്നു ഒരു കുഞ്ഞു മാതാപിതാക്കളുടെ ഹ്രുദയത്തില്‍ ഉരുവാകുന്നതിനു മുന്പു അമ്മയുടെ ഉദരത്തില് ഉരുവായാല്‍ അവന്‍ മ്രുഗമാകും.”

നമ്മുടെ സഭയുടെ പഠനവുമായി യോജിച്ചുപോകുന്ന നല്ല ആശയമായിട്ടാണു എനിക്കുതോന്നിയതു



എന്തുകൊണ്ടാണു കായേന്‍ ആന്തരീകമുറിവുകളുടെ കൂടാരത്തില് ജനിച്ചു ?
.
ആദിമ മാതാപിതാക്കളുടെ ജീവിതത്തില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാതെ വന്നു . എല്ലാത്തില്‍ നിന്നുമൊരകല്‍ച്ച.


1) ദൈവത്തില്‍ നിന്നും അകന്നു
2) സഹോദരനില്‍ നിന്നും അകന്നു. അവര്‍ പരസപരം ഉണ്ടായിരുന്ന കൂട്ടായ്മയില്‍ വിള്ളലുകള്‍ അനുഭവപ്പെട്ടു
3) തന്നോടു തന്നെയുള്ള പ്രതിബദ്ധതയില്‍ തകര്‍ച്ച അനുഭവപ്പെട്ടു
4) ഈ പ്രപച്ചത്തില്‍ നിന്നും അകന്നു. പ്രപന്‍ചത്തിലുള്ളതെല്ലാം ത്ങ്ങള്‍ക്കെതിരാണെന്നുള്ള ഒരു ചിന്ത.

അവരിലെ മാനസീകാവസ്ഥയില്‍ വന്ന പ്രത്യേകതകള്‍

അവര്‍ കഠിനമായ ദുഖത്തിലായിരുന്നു
പേടിയും ഭയവും അവരെ അലട്ടിയിരുന്നു
ഉല്ഖണ്ഠാകുലരായിരുന്നു.. ലജ്ജ, കുറ്റബോധം , അപകര്‍ഷത ,വെറുപ്പു , വിദ്വേഷം , സംശയം , സ്വാര്‍ഥത , നിരാശ , എന്നുവേണ്ടാ എല്ലാ മൂല കാരണ്ങ്ങളും അവരില്‍ വേരുപാകി. ഇതിന്‍റെ തിക്തഫലം ഉദരഫലത്തില്‍ ദ്രുശ്യമാകും

കായേന്‍

അങ്ങനെ ജീവിതം തന്നെ ദുസഹമായിരുനപോള്‍ ഹവ്വായുടെ ഉദരത്തില്‍ ഉരുവാക്കപ്പെട്ടകുട്ടിയാണു കായേന്‍. 9 മാസക്കാലം അമ്മയുടെ ഉദരത്തിലും വളരെ തിക്താനുഭവമായിരുന്നു കായേന്‍ അനുഭവിച്ചതു അതുകാരണം അവന്‍ ആന്തരീകമുറിവുകളുടെ കൂടാരത്തില്‍ ജനിച്ചു . ആരെയും അംഗീകരിക്കാനോ സ്നേഹിക്കാനൊ കഴിയാത്ത ഒരു മനുഷ്യന്‍ ദൈവത്തോടും സഹോദരനോടും തന്നോടുതന്നെയും ഈ പ്രപന്‍ചത്തോടും പകയോടെ നോക്കുന്ന ഒരു മനുഷ്യനായിരുന്നു കായേന്‍ കാരണം ആന്തരീകമുറിവുകളാണു.



 കാലക്രമത്തില്‍ പുതിയസാഹചര്യങ്ങളുമായി ഇണങ്ങിചേര്‍ന്ന മതാപിതാക്കളില്‍ വളരെ വ്യത്യാസം വന്നു.
ദൈവവുമായും സഹോദരനുമായും സ്വയമായും പ്രപന്‍ചവുമായും ഒക്കെ നല്ല ബന്ധം സൂക്ഷിക്കുവാന്‍ സാധിച്ചകാലത്തുള്ള കുട്ടിയായിരുന്നു . ഹാബേല്‍ അതിനു അതിന്‍റെതായ ഗുണങ്ങളും അവനില കാണാം

വളരെ പ്രധാനപ്പെട്ട ഒരു സമയമാണു ഗര്‍ഭധാരണ നിമിഷം

ഇവിടെ വരുന്നപാളിച്ചകള്‍ കുട്ടികളെ വളരെയധികം സ്വാധീനിക്കുന്നു.
ആസമയത്തു നല്ലചിന്തകളാണെങ്കില്‍ നല്ലവരും,  തിന്മയാണെങ്കില്‍ അതിനനുസരിച്ചു എല്ലാദുര്ഗുണങ്ങളുടെയും വിളനിലമായും മാറാം.

അടുത്തകാലത്തു ഒരു സ്ത്രീ അവളുടെ കാമുകനെ കൊണ്ടു അവളുടെ സ്വന്തം കുഞ്ഞിനെയും അമ്മയെയും കൊല്ലിച്ചതും ഭര്‍ത്താവു ഭാഗ്യം കൊണ്ടു മാത്രം രക്ഷപെടുകയും ചെയ്തു നാം പത്രത്തില്‍ കാണുകയുണ്ടായി . അവള്‍ സ്വന്തം ഭര്ത്താവുമായി ഒന്നിച്ചു കട്ടിലില്‍ കിടക്കുമ്പോള്‍ പോലും തന്‍റെ കാമുകനാണു തന്‍റെ കൂടെ കിടക്കുന്നതായി ചിന്തിച്ചിരുന്നെന്നു പത്രത്തില്‍ കണ്ടു.
ഭരത്താവുമായി ദാമ്പത്യ ധ്ര്‍മ്മാനുഷ്ടാനത്തില്‍ എര്‍പ്പെടുമ്പോള്‍ തന്‍റെ ഭാര്യ് അല്ലെങ്കില്‍ ഭര്‍ത്താവല്ല കൂടെയുള്ളതു തല്‍സ്ഥാനത്തു കാമുകിയോ കാമുകനോ ആണെന്നുള്ള ചിന്തവന്നാല്‍ അതില്ക്കുടിജനിക്കുന്ന കുട്ടി വ്യഭിചാരത്തില്‍ ക്കുടിയുണ്ടായ കുട്ടിയായിതീരുന്നു. ഈ വിവരമൊന്നും ആ കുഞ്ഞിന്‍റെ ബോധമനസിലില്ലെങ്കിലും അബോധ മനസിലുണ്ടു ഇതു ആ കുട്ടി വളര്‍ന്നു കഴിയുമ്പോള്‍  അതിന്‍റെതായ അപാകതള്‍ കാണിക്കാന്‍ സാധ്യതയുണ്ടു. അതു ആരും കാണുന്നില്ല.

ഇത്രയും ക്കാര്യങ്ങള്‍ ആമുഖമായി പറഞ്ഞതു വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയുവാനാണു അതായതു, കുടൂംബത്തിലെ അശുദ്ധിയും തകര്‍ച്ചയും സന്യസ്തരീലേക്കും വൈദീകരിലേക്കും പടരുന്നു. ഒരാളുടെ ബോധമനസിലുണ്ടാകുന്ന ആന്തരീകമുറിവുക്ളെ എളുപ്പത്തില്‍ സുഖപ്പെടുത്താനാകും. എന്നാല്‍ ബോധമനസിലില്ലാത്തതും അബോധമനസില്‍ മാത്രം ഉള്ളതുമായ മുറിവുകളെ കണ്ടെത്താനോ അതിനെ സുഖപ്പെടുത്തുവാനോ കഴിയാതെ വരുന്നു. അധവാ ഫോര്‍മേഷന്‍ സമയത്തു ആ ആന്തരീക മുറിവുകളെ കണ്ടുപിടിക്കാനോ അതില്‍ നിന്നു ആ വുക്തിയെ രക്ഷപെടുത്താനോ സാധിക്കാതെ വരുന്നു.

അനുകൂലസാഹചര്യത്തില്‍ വളരുന്ന, മുറിവുകളുടെതിക്തഫലങ്ങള്‍
ജനിക്കുന്നതിനു മുന്‍പു അബോധമനസില്‍ അടിഞ്ഞുകൂടുന്നതും  (ഗര്‍ഭധാരണനിമിഷത്തില്‍ വരുന്ന പാളിച്ചകളും ഉദരത്തിലായിരിക്കുമ്പോള്‍ ഉണ്ടാകുന്ന ആന്തരീകമുറിവുകളും ) ബോധമനസില്‍ ഇല്ലാത്തതുമായ ആന്തരീകമുറിവുകള്‍ അബോധമനസില്‍ കിടന്നു സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന്‍റെ ഫലമായി കാലക്രമത്തില്‍ പുത്തന്‍ സ്വഭാവമായി മാറുകയും അനുകൂല സാഹചര്യ്ം വന്നാല്‍ അതു ശക്തമായി പ്രതീകരിക്കുകയും ചെയ്യും . യേശുവില്‍ നിന്നും അകലുന്നതിനനുസരിച്ചു അതിനു ബലവും ശക്തിയും കൂടുകയും അതിന്‍റെ പിടിയിലാകുകയും , പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടിവരികയും ചെയ്യും

ഉദാഹരണത്തിനു ഗര്‍ഭധാരണനിമിഷത്തില്‍ മറ്റു ആളുകളുമായി ബന്ധപ്പെടുന്നുവെന്നു ചിന്തിക്കുന്ന ദമ്പദികളില്‍ നിന്നും ജനിക്കുന്ന കുട്ടിയില്‍ വ്യഭിചാര ചിന്തകളോ ബലാല്‍ സംഘ ചിന്തയോ അനുകൂല സാഹചര്യങ്ങളില്‍ ശക്തമായി മനസില് വരാം. പ്രാര്‍ത്ഥനയില്ലാതിരിക്ക്കുകയും ജീവിതവിശുദ്ധിയില്ലാതിരിക്കുകയും ചെയ്താല്‍  ഇതിന്‍റെ കടന്നാക്രമണം വളരെ ശക്തമായിരിക്കും. ഈ സമയത്ത് ഇന്റ്ര്‍ നെറ്റിനെ അഭയം പ്രാപിക്കുന്നവര്‍  അതില്‍  നിന്നും രസം ഉള്‍കൊള്ളുകയും പ്രായപൂര്‍ത്തിയാകാത്തപെണ്‍കുഞ്ഞുങ്ങളെ പോലും വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചെന്നും വരാം.

ഈ അവസരത്തില് ആരെ കുറ്റപ്പെടുത്തണം ? സഭയ്ക്കും കുടുംബത്തിനും കൂട്ടുത്തരവാദിത്വമില്ലേ ?
സഭ കുടുംബനവീകരണത്തേക്കാള്‍  പണസമ്പാദനത്തിനു പ്രാധാന്യം കൊടുക്കുമ്പോള്‍  അധവാ കുടുംബത്തെ അതിന്‍റെ വഴിക്കു വിട്ടിട്ടു വൈദികര്‍ സ്കൂളുകളും മറ്റു സ്ഥാപനങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുമ്പോള്‍ കുടുംബം തകര്‍ച്ചയിലേക്കു പോകുന്നു .കുടുംബം തകര്‍ച്ചയിലേക്കുപോകുമ്പോള്‍ അതു സന്യസ്ഥരെയും വൈദികരെയും പ്രതികൂലമായി ബാധിക്കുന്നു..( IT CAN BE A DANGEROUS VICIOUS CIRCLE)

ഇവിടെ ആരെയാണു മാറ്റിനിര്‍ത്തേണ്ടതു ?

ഉതരവാദിത്വം ആരുടേതാണു സെമിനാരിയുടേതോ ? പരിശീലകരുടേയോ ?
ഗ്രാസ് റൂട്ടു ലവലിലേക്കു പോയാല്‍ അതു കുടുംബത്തിന്‍റെ തകര്‍ച്ചയില്‍ ചെന്നു
 നില്ക്കുന്നു

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...