Sunday 11 May 2014

വിശുദ്ധരും രക്ത സാക്ഷികളും

സിറിയായില്‍ ക്രിസ്ത്യാനികളെ കുരിശില്‍ തറക്കുന്നതും അതുകേട്ടു മാര്‍പാപ്പാ കരഞ്ഞതും ഓര്‍ക്കുമല്ലോ?

'Still today there are people who kill, who persecute in the name of God' (Photo: PA)

ഇതു ഒരു പുതിയ അവസ്ഥയല്ല, സഭയുടെ ആരംഭം മുതലുള്ളതാണു
“ ഈ രക്തസാക്ഷിത്വം “

“ മനുഷ്യരുടെ മുന്‍പില്‍ എന്നെ എറ്റുപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും എറ്റുപറയും മനുഷ്യരുടെ മുന്‍പില്‍ എന്നെ തള്ളിപറയുന്നവനെ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ മുന്‍പില്‍ ഞാനും തള്ളിപറയും “ ( മത്താ. 10; 32-33 )

അതുകൊണ്ടല്ലേ ശ്ളീഹാ ചോദിക്കുന്നതു ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ നിന്നും ആര്കെന്നെ വേര്‍പെടുത്താന്‍ കഴിയും ? പട്ടിണിയോ ? വാളോ ? നഗ്ന്നതയോ ? ഇതൊന്നും എന്നെ എന്‍റെ രക്ഷകനില്‍ നിന്നും വേര്‍പെടുത്തുകയില്ല.

രക്തസാക്ഷികളാകാന്‍ മടിയില്ലാത്ത ക്രിസ്ത്യാനികള്‍ !



“ തൂക്കപ്പ്ട്ടുമരത്തില്‍ – വിലാവുതുറ- ന്നാചവളം
രക്തം വെള്ളമൊടൊഴുകും മിശിഹായേ സഹദേന്മാര്‍
കണ്ടങ്ങോടി മരി – പ്പാ – നായ്
കര്‍ത്താവിന്‍പേര്‍ക്കെ – ല്ലാരും  “ ( മലങ്ങ്കര കുര്‍ബാനയില്‍ ഒരുക്കം )

അതേ  കുരിശില്‍ കിടക്കുന്ന യേശുവിന്‍റെ രക്തം വെള്ളം പോലെ ഒഴുകുന്നതു കണ്ടിട്ടു മരിക്കാനായി ഒരു ഭയവും കൂടാതെ ഓടിക്കൂടുന്ന
സഹദേന്മാരുടെ ഓര്‍മ്മയാണു ഇവിടെ അനുസ്മരിക്കുക.

അങ്ങനെയുള്ള സഹദേന്മാരിലൊരാളായിരുന്നു .        “ വിശുദ്ധ് ഗീവര്ഗീസ് “
ഗീവര്‍ഗീസ് എന്നുപറഞ്ഞാല്‍ ക്രിഷിക്കാരനെന്നാണു അര്‍ത്ഥം
( ഗീവര്ഗീസ് = ക്രിഷിക്കാരന്‍ )
ക്രിഷിക്കാരന്‍ പട്ടാളക്കാരനായി, പ്ട്ടാളക്കാരന്‍ ,രക്തസാക്ഷിയായി.
രക്തസാക്ഷി വിശുദ്ധനായി !

നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു നല്ല ക്രിഷിക്കാരനായിരുന്ന ഗീവര്‍ഗീസ് പട്ടാളക്കാരനായി.



ഡൈയോക്ളേഷ്യന്‍ ചക്രവര്‍ത്തിയുടെ പട്ടാളക്കാരന്‍.  ആസമയം തലപൊക്കിയ പാഷ്ന്ധതക്കെതിരായി വളരെ ശക്തമായി സഭയുടെ എതിരാളികള്‍ക്കെതിരായി യേശുവിനുവേണ്ടി സുവിശേഷപ്രഘോഷണത്തിനു കുതിരപ്പുറത്തു യാത്രചെയ്തു ശത്രുക്ക്കളുടെ നാവിനെ തന്‍റെ നാവിന്‍റേ ശക്തിയാല്‍ കീറിമുറിച്ചു. അങ്ങനെ ശത്രുക്കളുടെ കയ്യില്‍ നിന്നും ധാരാളം ആത്മാക്കളെ ദൈവത്തിന്നായി നേടിയെടുത്ത ഒരു മഹാപുരുഷനായിരുന്നു ഗീവര്‍ഗീസ്.



അസമയത്തു ആളുകളെല്ലാം ദൈവത്തെ ആരാധിക്കുന്നതു ഡൈയോ ക്ളേഷ്യന്‍ ചക്രവര്‍ത്തിക്കു രുചിച്ചില്ല. ജനങ്ങള്‍ തന്നെക്കുടി ആരാധിക്കണമെന്നു പറഞ്ഞതു പലരും അനുസരിച്ചില്ല.



പ്ട്ടാളക്കാരനായ ഗീവര്ഗീസും രാജകല്പനയെ ധിക്കരിക്കുകയും രക്തസാക്ഷി മകുടം അണിയുകയും ചെയ്തു.



ചരിത്രകാരന്മാര്‍


ചരിത്രമെഴുതിയപ്പോള്‍  പട്ടാളക്കാരനായ ഗീവര്ഗീസ് സഭയില്‍ ഉടലെടുത്ത പാഷണ്ഢതയ്ക്കു എതിരായി പോരാടുകയും അതില്‍ അകപ്പെട്ട  ധാരാളം ആളുകളെ ആ പാഷണ്ഡികളുടെ കയ്യില്‍ നിന്നു രക്ഷപെടുത്തുകയും  ചെയ്യാനായി ഗീവര്‍ഗീസ് തന്‍റെ മൂര്‍ച്ചയുള്ള വചനത്താല്‍ കര്‍ത്താവിന്‍റെ രാജകുമാരിയായ ആത്മാക്കളെ ശത്രുക്കളുടെ വായില്‍ നിന്നും രക്ഷിച്ചുവെന്നു എഴുതി ചരിത്രമുണ്ടാക്കി.



അതു വായിച്ച ചിത്രക്കാരന്‍

അ സംഭവം ചിത്രത്തില്‍കൂടി ഒരു സത്യം വിവരിക്കാന്‍  ശ്രമിച്ചപ്പോള്‍ സഭയുടെ ശത്രുക്കളെ ഒരു പാമ്പായും മൂര്‍ച്ചയുള്ള വചനത്തെ കൂര്‍ത്ത ഒരു ശൂലമായും രക്ഷിക്കപ്പെട്ട ആത്മാക്കളെ ഒരു രാജകുമരിയായും ചിത്രീകരിച്ചു.അങ്ങനെ സഹദായുടെ നാവാകുന്ന മൂര്‍ച്ചയുള്ള ശുലത്താല്‍ ശത്രുവാകുന്ന പാമ്പിന്‍റെ ദുഷ്പ്രചനമാകുന്ന നാവിനെ കുത്തികീറുന്നതായും ചിത്രം വരച്ചു.

അചിത്രത്തിനു വീണ്ടും ചരിത്രം !

 കാലക്രമത്തില്‍ ഈചിത്രത്തിനു ചരിത്രകാരന്മാര്‍ വീണ്ടും അവരുടെ ഭാവനയില്‍ നിന്നും ചരിത്രം കുറിച്ചു.

ഒരു രാജ്യത്തൂ-ഒരു വലിയവ്യാളി ഉണ്ടായിരുന്നു. അതു മനുഷ്യരെയും മ്രുഗങ്ങളെയും യധേഷ്ടം തിന്നൊടുക്കി . അതിനാല്‍ രാജാവും പ്രജകളും ആ വ്യാളിയുമായി ഒരു ഉടമ്പടിചെയ്തു.

ടേണ്‍  അനുസരിച്ചു ഒരു ദിവസം ഒരു മനുഷ്യനും മറ്റു ഭക്ഷണസാധനങ്ങളും തന്നുകൊള്ളാം മനുഷ്യരെയും മ്രുഗങ്ങളെയും ഉപദ്രവിക്കരുതു . അങ്ങനെ ടേണ്‍ അനുസരിച്ചൂ-ഓരോരുത്തര്‍  പോകണം . ഒരു ദിവസം രാജാവിന്‍റെ മകളുടെ ടേണ്‍ ആയി എല്ലാവര്‍ക്കും സങ്ങ്കടമായി ദുഖിച്ചിരുന്നപ്പോള്‍  അതാ ഒരു പടയാളി അദ്ദേഹത്തിന്‍റെ ശൂലവുമായി വന്നു ആ വ്യാളത്തെ കൊന്നു രാജകുമാരിയെ രക്ഷിച്ചു.

ഒരു സത്യത്തെ പ്രതീകത്മകമായി ചിത്രീകരിച്ചതാണു അരൂപം .ആരൂപത്തെ ആസ്പ്ദമാക്കി മറ്റോരു കഥയായി പിന്നീടു പ്രത്യക്ഷപ്പെട്ടതു യാധാര്‍ദ്ധ്യത്തില്‍ നിന്നും വളരെ അകലെയായിപ്പോയില്ലേ ?

അതു കഴിഞ്ഞുള്ള ചരിത്രമാണു സത്യവിശ്വാസത്തിനുവേണ്ടിയുള്ള ഗീവര്ഗീസ് സഹദായുടെ രക്തസാക്ഷിത്വം 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...