Tuesday 6 May 2014

അലറുന്ന സിംഹങ്ങള്‍ നമ്മെ വിഴുങ്ങുമ്പോള്‍

“ വിശുദ്ധമായവ വിശുദ്ധിയുള്ളവര്‍ക്കു നല്കപ്പെടുന്നു.”
( സീറോ മലബാര് കുര്ബാനയില്‍ )

“ വിശുദ്ധമായവ വിശുദ്ധിയും വെടിപ്പുമുള്ളവര്‍ക്കു നല്കപ്പെടുന്നു ”  (ജ്ഞാനം 6:10 ) സീറോ മലങ്ങ്കര സഭയില്‍ ഇപ്രക്കാരമാണു പറയുക.
ഇതു വിശുദ്ധ കുര്ബാന സ്വീകരണത്തിനുള്ള ക്ഷണം കൂടിയാണു ഇതു .

ഇതിനു മറുപടിയായി മലബാര്‍ സഭയില്‍   “ എക പിതാവു പരിശുദ്ധനാകുന്നു. എകപുത്രന്‍ പരിശുദ്ധനാകുന്നു എകറൂഹാ പരിശുദ്ധനാകുന്നു പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നേക്കും സ്തുതി ആമ്മീന്‍


മലങ്ങ്കരസഭയില്‍  പരിശുദ്ധനായ എകപിതാവും പരിശുദ്ധനായ എകപുത്രനും പരിശുദ്ധനായ എകറുഹായുമല്ലാതെ പരിശുദ്ധനില്ല ആമ്മീന്‍ ”



ഇതിന്‍രെയെല്ലാം ചുരുക്കം: 
“ വൈദികനേ വിശുദ്ധമായവ വിശുദ്ധര്‍ക്കു നല്കുന്നതു ഉചിതമെന്നു നീ പ്രസ്ഥാവിച്ചുവല്ലോ ഞങ്ങള്‍ പരിശ്ഉദ്ധരല്ലെന്നു ഞങ്ങ്അള്‍ എറ്റുപറയുന്നു പിതാവും തന്റെ പുത്രനും തന്നില്‍ നിന്നുള്ള അരൂപിയും അല്ലാതെ ആരും പരിശുദ്ധരല്ല.എന്നു ഞങ്ങള്‍  പ്രഖ്യാപിക്കുന്നു “    (മലങ്ങ്കര കുര്ബാന തീര്ത്ഥാടകസഭയില്‍ )

മനുഷ്യന്‍ വിശുദ്ധീകരിക്കപ്പെടുന്നതു എങ്ങനെ ?

1)    ദൈവസ്തുതിപ്പു വഴിയാണു മനുഷ്യര്‍ വിശുദ്ധീകരിക്കപ്പെടുന്നതു !
2)     ദൈവസ്തുതികീര്‍ത്തനങ്ങള്‍ മനുഷ്യനെ ദൈവത്തിംഗ്കലേക്കു ആകര്‍ഷിക്കും
3)    വിശുദ്ധന്മാരോടുള്ള സംസര്‍ഗം ദൈവസംസര്‍ഗത്തിലേക്കു നയിക്കും
4)    നാം ദൈവത്തിന്‍റെ മക്കളായിതീരുവാന്‍ നമ്മേ പഠിപ്പിച്ച പിതാക്കന്മാരെ കുര്‍ബാനയിലും പ്രാര്‍ത്ഥനയിലും നാം ഓര്‍ക്കണം . (ഹെബ്രാ13:7 )
5)    ദൈവമാതാവും സകലവിശുദ്ധന്മാരും നമ്മോടൊത്തു പരിശുദ്ധകുര്ബാനയില്‍ പങ്ങ്കു കൊള്ളുന്നുണ്ടു അവരോടൊത്തുള്ള ദിവ്യബലിയും പ്രാര്‍ത്ഥനകളും നമ്മള്‍ വിശുദ്ധീകരിക്കപ്പെടുവാന്‍ നമ്മേ സഹായിക്കും.
6)    എറ്റവും പ്രധാനപ്പെട്ടതു നമ്മുടെ ബലഹീനാവസ്ഥയെ അംഗീകരിച്ചുകൊണ്ടു വിശുദ്ധിയിലേക്കു വളരുവാനുള്ള ആഗ്രഹം ദൈവത്തിന്റെ സമക്ഷം സമര്‍പ്പിച്ചുപ്രാര്‍ത്ഥിക്കുകയാണു.
7)    ഞാന്‍ വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടതും വിശുദ്ധീകരിക്കപ്പെട്ടതുമായ ഒരു പളൂങ്ങ്കു പാത്രമാണു എന്‍റെ ഒരു ചെറിയ അസ്രദ്ധപോലും ഞാനാകുന്ന പാത്രത്തില്‍ അശുദ്ധികലരാന്‍ ഇടയാകുമെന്നും അതു   തുടരാന്‍ ഞാന്‍ അനുവദിച്ചാല്‍ ഞാന്‍ അശുദ്ധനയിതീരും !



8)    നമ്മില്‍ ബീജാവാപം ചെയ്യപ്പെട്ട അശുദ്ധിയുടെ വിത്തു അനുകൂലസാഹചര്യങ്ങളില്‍  പൊട്ടിമുളയ്ക്കും അതിനെ താലോലിച്ചാല്‍   നാം ദൈവത്തിനു പുറം തിരിഞ്ഞ അവസ്ഥയിലേക്കു കൂപ്പുകുത്തും .
9)    ഒരാള്‍  വ്രുതം സ്വീകരിച്ചു സന്യാസി ആകുമ്പോള്‍ ,  പ്ട്ടം സ്വീകരിക്കുമ്പോള്‍ മേല്പട്ടക്കരാകുമ്പോള്‍ ,  വിവാഹമെന്ന കൂദാശ സ്വീകരിക്കുമ്പോള്‍ , മറ്റുകൂദാശകളും സ്വീകരിക്ക്മ്പോള്‍  അയാള്‍  വിശുദ്ധിയിലാണു പിന്നെ എങ്ങനെ വീണുപോകുന്നു ?
10)     നിനക്കു ലഭിച്ച ദൈവിക വരങ്ങളെ ഉജ്വലിപ്പിക്കാതെയിരിക്കുന്നതുകൊണ്ടും ആന്തരീക വിശുദ്ധി നഷ്ടപ്പെടുത്തുന്നതുകൊണ്ടും  ( “ നിന്‍റെ ശത്രുവായ പിശാചു അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്നു അന്വേഷിച്ചുകൊണ്ടു ചുറ്റി നടക്കുന്നു” ) . അവന്‍റെ വലയില്‍ വീണുപോകുന്നു. അങ്ങനെ ആദ്യ്മുണ്ടായിരുന്ന വിശുദ്ധി നഷ്ടപ്പെടുന്നു.
   
വീഴാതിരിക്കുന്നവന്‍ ഭാഗ്യവാന്‍ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...