Monday 12 May 2014

ആറ്റില്‍ ചാടിയാല്‍ രക്ഷിക്കപ്പെടുമോ?

 എന്‍റെ സ്നേഹിതന്‍ ബിജൂ ഉപദേശി സഭ വിട്ടു കഴിഞ്ഞപ്പോള്‍ രക്ഷിക്കപ്പെട്ടു.  സഭയില്‍ നില്ക്കുന്ന നിങ്ങളോ?
ആറ്റില്‍ മുങ്ങികഴിഞ്ഞപ്പോള്‍  എന്തൊരാശ്വാസം ! രക്ഷിക്കപ്പെട്ടു ?              ഇനിയും കണ്ണുമടച്ചുനടന്നാലും കുഴിയില്‍ വീഴുകയില്ല . കൂദാശകള്‍ ഒന്നുംവേണ്ടാ. ? ...............    പക്ഷേ.... പൌലോസ് ശ്ളീഹായുടെ കാഴ്ച്ചപ്പാടില്‍ എന്തോ തകരാറുണ്ടോ ?
“ എന്റെ കൈ വയ്പ്പിലൂടെ നിനക്കുലഭിച്ചദൈവികവരം വീണ്ടും ഉജ്വലിപ്പിക്കണമെന്നു ഞാന്‍ നിന്നെ അനുസ്മരിപ്പിക്കുന്നു “ ( 2തിമോ1:6 )


  പൌലോസ് ശ്ളിഹാ

അതിന്‍റെ ആവശ്യമുണ്ടോ ? ഈ പൌലോശ്ളീഹായിക്കു ഇതെന്തുപറ്റി ?
മനുഷ്യനു ഒരാശ്വാസം തരുന്ന വാക്കുകള്‍ പെന്തക്കോസ്തു പറയുമ്പോള്‍  സമാധാനം കെടുത്താന്‍ സഭയും ശ്ളീഹായും !
ഈ ശ്ളീഹ്ഹായുടെ വാക്കുകള്‍  ആശ്വാസം തരുന്നവയല്ലെല്ലോ ?
പെന്തക്കോസ്തുകാര്‍ തീര്‍ത്തുപറയുന്നു ആറ്റില്‍ മുങ്ങിയാല്‍ രക്ഷ ക്രിത്യം !
അവര്‍ രക്ഷിക്കപ്പെട്ടു കഴിഞ്ഞു പിന്നെ ചാടി ചാടി നടക്കാം സന്തോഷം !
 പക്ഷേ  ഈ പൌലോസ് ശ്ളിഹാ എന്തിന്‍റെ പുറപ്പാടാ ?

ശ്ളീഹായുടെ വാക്കുകള്‍ 

ഫിലിപ്പിയര്ക്കുള്ള ലേഖനം മൂന്നാമധ്യായത്തില്‍ 11 വരെയുള്ള വാക്യത്തില്‍ യധാര്ത്ഥ നീതിയെയും  വിശ്വാസത്തെയും  ആസ്പദമാക്കി ദൈവത്തില്‍ നിന്നു  ലഭിക്കേണ്ടനീതിയെ ക്കുറിച്ചുമൊക്കെയാണു . അതുപോലെ യേശുവിന്‍റെ സഹന ത്തില്‍ പങ്ങ്കുചേരുക മരണത്തോടു താദാത്മ്യപ്പെടുക മുതലായ കാര്യങ്ങളാണു .

“ ഇതു എനിക്കു കിട്ടികഴിഞ്ഞെന്നോ ഞാന്‍ പരിപൂര്‍ണ്ണനായെന്നോ അര്‍ത്ഥമില്ല. ഇതു സ്വന്തമാക്കാന്‍ വേണ്ടി ഞാന്‍ തീവ്രതമായി പരിശ്രമിക്കുകയാണു യേശുക്രിസ്തു എന്നെ സ്വന്തമാക്കിയിരിക്കുന്നു.സഹോദരരേ,  ഞാന്‍ തന്നെ ഇനിയും ഇതുസ്വന്തമാക്കിയെന്നു കരുതുന്നില്ല “ ( 12-13 )

സഭയും ഇതു തന്നെയാണു പഠിപ്പിക്കുന്നതു ! ഈ ശ്ളീഹായിക്കും സഭയ്ക്കും പെന്തക്കോസ്തു പറയുന്നതുപോലെ പറഞ്ഞു മനുഷ്യനെ ഒന്നു സമാധാനിപ്പിക്കാന്‍ പാടില്ലേ ?
ശ്ളീഹ്ഹായുടെ അവസാനത്തോടു അടുക്കുമ്പോഴും ആ രക്ഷ കരസ്ഥമാക്കാനുള്ള് ഓട്ടമാണു. പോലും . പിന്നെ എന്നാ ഈ ശ്ളീഹാ രക്ഷിക്കപ്പെടുക ?

സഭയുടെ പഠിപ്പിക്കലും മരണത്തോടുകൂടിമാത്രമേ പൂര്‍ണതയില്‍ എത്തുകയുള്ളു. യുദ്ധം നല്ലവണ്ണം ചെയ്തു ഓട്ടം പൂര്ത്തിയാക്കികഴിഞ്ഞാല്‍ മാത്രമേ ഒരുവന്‍ പൂര്ണമായി രക്ഷിക്കപ്പെട്ടുവെന്നു പറയാന്‍ പറ്റൂ. ഒരു നൂല്‍ പലത്തില്‍ കൂടിയുള്ളയാത്രയാണു. എതു സമയത്തും വീണുപോകാം !


വിശുദ്ധ പത്രോസ് 

വിശുദ്ധ പത്രോസുപോലും എത്രയോ തവണ വീണുപോയി . പക്ഷേ ഉടന്‍ തന്നെ എഴുനേല്ക്കാന്‍ സാധിക്കണം അവിടെയാണു വിജയം . വിശുദ്ധ പത്രോസ് ഒരിക്കല്‍ വെള്ളത്തിനുമീതെ നടന്നതു നമുക്കറിയാമെല്ലോ ? ഒരു നിമിഷം യേശുവില്‍  നിന്നു അകന്നപ്പോള്‍ അധവാ യേശുവിന്‍റെ മുഖത്തുനിന്നു ഒരു നിമിഷം കണ്ണഎടുത്തപ്പോള്‍  വെള്ളത്തില്‍ താഴുകയാണു ചെയ്തതു .
അതാണു ശ്ളീഹാപറഞ്ഞതു ഞാന്‍ ആഗ്രഹിക്കുന്ന നന്മയല്ലാ ഞാന്‍ ചെയ്യുന്നതു ആഗ്രഹിക്കാത്തതിന്മയാണു ചെയ്യുന്നതു എന്നു .

പിന്നെയെങ്ങനെയാണു രക്ഷപെടുക. ? അതിനാണു യേശു സഭയില്‍ കൂദാശകള്‍ സ്ഥാപിച്ചിരിക്കുന്നതു .വീണുപോയാല്‍ മനസുണ്ടെങ്ങ്കില്‍ ഉടനെ എഴുനേല്ക്കാന്‍ സാധിക്കും പക്ഷേ അതിനു മനസു വേണം ജീവന്‍ നല്കുന്നവനായ ആത്മാവു – പരുശുദ്ധാത്മാവു - ജീവന്‍ നല്കുവാന്‍ നമ്മോടുകൂടെയുണ്ടൂ .യേശുവിന്‍റെ ശരീരമാണു നമ്മെവളര്‍ത്തുന്നതു . അവിടുത്തോടു നമുക്കു ഒന്നാകാന്‍ സാധിക്കുന്നതു ഈ വലിയദാനമായ അവിടുത്തെ ശരീരം ഭക്ഷിക്കുമ്പോളാണു ..അതിനാണു അവിടുത്തെ ശരീരം ഭക്ഷണമായി നമുക്കു തന്നതു
ഇവിടെയാണു പൌലോശ്ളീഹായുടെ ഉപദേശത്തിന്‍റെ പ്രശക്തി നാം മനസിലാക്കേണ്ടതു ! 

 “ കൈ വയ്പ്പിലൂടെ ലഭിച്ച ദൈവിക വരം ഉജ്വലിപ്പിക്കണം “

ആറ്റില്‍ മുങ്ങിയാല്‍ ശരീരവിശുദ്ധീകരണം നടക്കും ആത്മവിശുദ്ധീകരണം നടക്കില്ല. അതാണെല്ലോ സമരിയായിള്ളവര്‍ സ്നാനം സ്വീകരിച്ചിട്ടും ആത്മാവിനെ സ്വീകരിക്കാതിരുന്നതും പിന്നീടു കൈ വയ്പിലൂടെ അതു ലഭിച്ചതും .



ഇതൊക്കെയാണെങ്ങ്കിലും ആറ്റില്‍ ചാടിയിട്ടു രക്ഷിക്കപ്പെട്ടെന്നും പറഞ്ഞു തുള്ളിചാടി നടക്കുന്നതു ഒരു രസമുള്ളക്കര്യമാണു .

അതുകൊണ്ടു സഭയെയും ശ്ളീഹായെയും ഉപേക്ഷിച്ചിട്ടു ബിജു ഉപദേശിയുടെ കൂടെ കൂടിയാലോ ?      സമാധാനമായി ജീവിക്കാം മരിക്കന്‍ നേരം അല്പം വെപ്രാളവും അതുകഴിഞ്ഞു ഒരു രണ്ടാം മരണവുമല്ലേ ഉണ്ടാകൂ ?
  
 ജീവിക്കുമ്പോള്‍ സുഖമായി ജീവിക്കാം ! എന്തു പറയുന്നു ?

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...