Monday 8 May 2017

ഏതാണു കര്ത്താവിന്‍റെ സഭ ?

ഒരാളുടെ ചൊദ്യത്തിനുള്ല ലഘുവായ മറുപടിയാണു ഇതു

ഏതാണു കര്ത്താവിന്‍റെ സഭ ?

കര്ത്താവു സ്ഥാപിച്ച സഭ.

സഭയുടെ ആരംഭം മുതല്‍ തന്നെ ദുരുപദേശങ്ങളും പൊങ്ങിവരാന്‍ തുടങ്ങി. സഭാപിതാക്ക്ന്മാര്‍ അതിനെയെല്ലാം പുറത്താക്കിയിരുന്നു.

ബൈബിള്‍ അതേപടി അനുസരിക്കുന്നവര്‍
യേശുവിനെപ്പോലും സത്യവിശ്വാസത്തിന്‍റെ എതിരാളിയെന്നു മുദ്രകുത്താന്‍ ബൈബിള്‍ അതേപടിസ്വീകരിക്കുന്നകൂട്ടര്‍ മുന്‍പോട്ടുവന്നു. അവര്‍ ബൈബിളില്‍ പറഞ്ഞിരിക്കുന്നതു വള്ളിപുള്ളി വിടാതെ അതിന്‍റെ വാച്യാര്ത്ഥം മാത്രം മനസിലാക്കി അതേപടി അനുസരിക്കുന്നവരെ യേശു കപടഭക്തരെന്നു മുദ്രകുത്തി.

അവര്‍ പാത്രത്തിന്‍റെ പുറം മാത്രം വ്രുത്തിയാക്കുന്നവരാണു. മോശയുടെ നിയമം അതിന്‍റെ പുറമേ മാത്രം കണ്ടു, അതിന്‍റെ അര്ത്ഥം ആഴത്തില്‍ മ്നസിലാക്കാതെ, അതിന്‍റെ പ്രമേയം എന്തെന്നു മനസിലാക്കാതെ, ബൈബിള്‍ അനുസരിച്ചു ജീവിക്കുന്നവരെന്നു സ്വ്യം മുദ്രകുത്തിയവര്‍ യേശുവിനേയും യേശുവിന്‍റെ പ്രബോധനത്തേയും പുശ്ചിച്ചു തള്ളിക്കളഞ്ഞു.

അങ്ങനെയുള്ലവര്‍ സ്വയം പുറത്തുപോയി. യേശു അവരെ തിരികെ വിളിച്ചില്ല. പുകഞ്ഞകൊള്ളിപുറത്തു. ശീഷ്യന്മാരോടു യേശു ചോദിച്ചു നിംഗളും പോകുവാന്‍ ആഗ്രഹിക്കുന്നുവോ ?

തന്‍റെ ശരീരവും രക്തവും പാനം ചെയ്യാത്തവനു തന്നില്‍ തന്നെ ജീവനില്ലെന്നു പറഞ്ഞപ്പോള്‍, തന്‍റേ ശരീരം ഭക്ഷിക്കുവാനായി തന്രെ അനുഗാമികള്‍ക്കു കൊടുക്കുമെന്നു പറഞ്ഞതു അംഗീകരിക്കാന്‍ കഴിയാത്തവരാണു പോയതു. അവരെ തിരികെ വിളിച്ചില്ല. ഇന്നും സഭയുടെ പ്രബോധനം അംഗീകരിക്കാത്തവര്‍ സഭവിട്ടുപോകുന്നു. ഒരിക്കലും അവരെ തെറ്റുതിരുത്താതെ സഭ അംഗീകരിക്കില്ല.

അന്നുയേശുവിനെവിട്ടുപോയവര്‍ ബൈബിള്‍ പണ്ഡിതന്മാരാണു .ബൈബിള്‍ അനുസരിച്ചു മാത്രം ജീവിക്കുന്നെന്നു സ്വയം പുകഴ്ത്തുന്ന്വരാണു. സദുക്കേയരും പ്രീശന്മാരും ഒക്കെയാണു.
ഇന്നു യേശുവിനെ നേരിട്ടു പുലഭ്യം പറയാന്‍ കിട്ടാത്തതുകൊണ്ടു യേശുവിന്‍റെ മണവാട്ടിയായ സഭയെയാണു താറടിക്കാന്‍ നോക്കുന്നതു. സഭയുറ്റെ പഠ്നങ്ങളും പഠ്പ്പിക്കലും തെറ്റാണെന്നു പറഞ്ഞു. ഒന്നുകില്‍ സ്ഭവിട്ടുപോകുക. അല്ലെങ്കില്‍ സഭയിലുള്ലവരെ കുറെപ്പേരെയെങ്കിലും അടര്ത്തി മാറ്റുക. ഇതാണു അവരുടെ തന്ത്രം.

നമ്മള്‍ പറഞ്ഞുവന്നതു സഭയുടെ ആരംഭം മുതലേ ദുരുപദേശകര്‍ സഭയില്‍ തലപൊക്കിയിരുന്നു. അപ്പോള്‍ സത്യോപദേശമേതെന്നും ,ദുരുപദേശമേതെന്നും വ്യക്തമായി പ്രഖ്യാപിക്കേണ്ടയാവശ്യം നേരിട്ടു.

നിഖ്യാസുനഹദോസ്

അതിനായി ഏ.ഡി.325 ല്‍ നിഖ്യാ എന്നസ്ഥലത്തുവെച്ചു ഒരു സാര്വത്രീകസുനഹദോസ് കൂടി  ക്രിസ്തു സത്യദൈവമല്ലെന്നുള്ല അറിയോസിന്‍റെ ഉപദേശം തെറ്റാണെന്നും ,മനുഷ്യനായി പിറന്ന ദൈവമാണു ക്രിസ്തുവെന്നും,അതാണു ശരിയായ ഉപദേശമെന്നും ആ സുനഹദോസ് പ്രഖ്യാപിച്ചു. ആ സുനഹദോസില്‍ 318 മെത്രാന്മാര്‍ സംബന്ദിച്ചിരുന്നു.

നിഖ്യാവിശ്വാസപ്രമാണം

സഭയുടെ ലക്ഷണം എന്താണെന്നു നിഖ്യാ സുനഹദോസിലാണു നിശ്ചയിച്ചതു. ഏകസഭയിലെ പലസഭകള്‍ ഒന്നായീടുത്തതീരുമാനമാണു. ഇന്നും അപ്പസ്തോലിക സഭകള്‍ എല്ലാം അംഗീകരിക്കുന്നതും ഈ വിശ്വാസപ്രമാണമാണു. അതില്‍ പറഞ്ഞിരിക്കുന്ന സഭയുടെ ലക്ഷനങ്ങള്‍ 4 എണ്ണമാണു.

1) സഭ കാതോലികമായിരിക്കണം
2) സഭ ശ്ളൈഹീകമായിരിക്കനം (അപ്പസ്തോലികം)
3) സഭ ഏകമായിരിക്കണം (ഏകതലവനോടു ചേര്ന്നു)
4) സഭ വിശുദ്ധമായിരിക്കണം (വിശുദ്ധന്മാരുടെ കൂട്ടായ്മ)

ഇതാണു സഭയുടെ ലക്ഷണമായി നിഖ്യാസുനഹദോസില്‍ തീരുമാനിച്ചതും ഇന്നും സഭയില്‍ തുടര്ന്നുപോരുന്നതുമായ വിശ്വാസപ്രമാണം.

ബൈബിളിന്‍റെ ജനനം സഭയിലാണു.

സുവിശേഷങ്ങള്‍ തന്നെ ധാരാളം ഉണ്ടായി. പലപേരുകളില്‍ സുവിശേഷം ഇറങ്ങി. തോമ്മായുടെ  സുവിശേഷം ഇങ്ങനെ പലതും. ഇതില്‍ ഏതാണു യധാര്ത്ഥത്തിലുള്ളതെന്നു കണ്ടു പിടിച്ചു
ദൈവനിവേശിതമായതേതാണെന്നും തരം തിരിച്ചു അധ്യായങ്ങളും വാക്യങ്ങളും ഒക്കെ തിരിച്ചു ബൈബിളിതാനെന്നു ലോകത്തിനു കാണിച്ചുകൊടുത്തതു സഭയാണു.

ആ സഭയാണു ക്രിസ്തുവിന്‍റെ സഭ .പിന്നെ സഭയില്‍ നിന്നും അബദ്ധസിദ്ധാന്തികളും ദുരുപദേശകരും പുറത്തുപോയികൊണ്ടിരിക്കുന്നു. അതു ലോകാവസാനം വരേയും ( യുഗാന്ത്യമാണു ഞാന്‍ ഉദ്ദേശിച്ചതു) തുടര്ന്നുകൊണ്ടേയിരിക്കും.

ഏതാണു ദൈവസ്ഥാപിത ( ക്രിസ്തു സ്ഥാപിത സഭയെന്നു നിംഗള്‍ തന്നെ കണ്ടു പിടിക്കുക)  ലക്ഷണം നോക്കി കണ്ടുപിടിക്കുക.

ദൈവത്തിനു മഹത്വം ഉണ്ടാകട്ടെ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...