Friday 24 February 2017

ചിന്താവിഷയം !

 "നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്ന തെന്തും നിങ്ങള്‍ക്കു ലഭിക്കും." ( യോഹ15:17 ).  ലഭിക്കുന്നുണ്ടോ ? ഇല്ലല്ലോ ?

യേശൂപറഞ്ഞു : " ചോദിക്കുവിന്‍ നിങ്ങള്‍ക്കു ലഭിക്കും അന്വേഷിക്കുവിന്‍ കണ്ടെത്തും .മുട്ടുവിന്‍ നിങ്ങള്‍ക്കുതുറന്നുകിട്ടും. ചോദിക്കുന്നാഎവനും ലഭിക്കുന്നു.അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു :മുട്ടുന്നവനുതുറന്നുകിട്ടുകയും ചെയ്യുന്നു." (മത്താ.7:7-8 )

ഇതു അക്ഷരാര്ത്ഥത്തിലാണോ മനസിലാക്കേണ്ടതു ? അക്ഷരാത്ഥത്തില്‍ പൂര്ണമായും നിറവേറുന്നുണ്ടോ ?

നമ്മുടെ ആവശ്യ്ങ്ങളെല്ലാം, നമ്മുടെ ഇഷ്ടത്തിനു സാധിച്ചു കിട്ടുന്നതാണോ പ്രാര്ത്ഥന ? പിന്നെ എന്താണു ?

പ്രാര്ത്ഥന .

Jesus threw himself on the round and prayed that, if it were possible ,the hour might pass from him ,
" He said ,Abba ,Father for you all things are possible; remove this cup from me , yet ,not what I want,but what you want " ( Mk.14:36 )

പ്രാര്ത്ഥന

എന്‍റെ ഇഷ്ടമ്മല്ല അങ്ങയുടെ തിരു ഹിതം നിറവേറണം
ദൈവത്തിന്‍റെ മനസുമാറ്റാനല്ല പ്രാര്ത്ഥിക്കുന്നതൂ.

4 പ്രാധാനപെട്ടവരുടെ പ്രാര്ത്ഥാന ദൈവം കേട്ടില്ല.
1) മോശ . വാഗദത്ത ഭഭമിയില്‍ കാല്‍ കുത്തിയില്ല
2) ദാവീദ് . ബെദ്ഷേബായുടെ കുഞ്ഞു മരിച്ചു.
3) യേശുവിന്‍റെ കാസാമാറ്റിയില്ല.
4) പൌലോസ് ശ്ളിഹായുടെ മുള്ള്‍ മാറ്റിയില്ല

കുടിക്കാന്‍ പാനപാത്രം കൊടുത്താല്‍ ആസ്വസിപ്പിക്കാന്‍ മാലാഖയെ അയക്കും.

വിശ്വാസത്തോടേ പ്രാര്ത്ഥിച്ചാല്‍ മല കടലില്‍ വീഴൂം

പ്രാര്ത്ഥനയുടെ ശക്തി !

" In everything do to others as you would have them do to you; for this is the law and the prophet " ( Mat.7:12 )

പ്രാര്ത്ഥനയെ കുറിച്ചു എത്രപറഞ്ഞാലും പൂര്ത്തിയാകില്ല അധാവാഅധികമാകില്ല.കഴിഞ്ഞദിവസം പറഞ്ഞതിന്‍റെ ബാക്കിയായിവേണമെങ്കിലും ധ്യാനിക്കാം .

എപ്പോഴാണു നമ്മുടെ പ്രാര്ത്ഥനക്കു ശക്തിലഭിക്കൂക അധവാ ഉത്തരം കിട്ടുക ?

"ചോദിക്കുവിന്‍ , നിംഗള്‍ക്കു ലഭിക്കും ; അന്വേഷിക്കുവിന്‍ , നിങ്ങള്‍ കണ്ടെത്തും;.
മുട്ടുവിന്‍ നിങ്ങള്‍ക്കു തുറന്നുകിട്ടും .ചോദിക്കുന്ന ഏവനും ലഭിക്കുന്നു.അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു.മുട്ടുന്നവനു തൂറന്നുകിട്ടുകയും ചെയ്യുന്നു." ( മത്താ.7: 7 - 8 )

എങ്ങനെയാണു ദൈവം പ്രവര്ത്തിക്കുക ?

നേരിട്ടു നമ്മുടെ അടുത്തു പ്രത്യക്ഷപെട്ടു സാധിച്ചു തരികയാണോ ?

ദൈവം പ്രവര്ത്തിക്കുന്നതു മനുഷ്യരില്‍ കൂടെയാണു.അതായതു നമുക്കു ആവശ്യമുള്ളതു നമുക്കുതരുവാന്‍ ദൈവം മനുഷ്യരെതന്നെയാണു കണ്ടെത്തുക. അതു ആലോചിക്കൂമ്പോഴാണു മുകളില്‍ പറഞ്ഞവാചകത്തിന്‍റെ അര്ത്ഥവും ശക്തിയും നാം മനാസ്സിലാക്കുക.

" മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തൂ തരണമെന്നൂ നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കുചെയ്യുവിന്‍ . "

അപ്പോഴാണു അതൂതന്നെ നമുക്കം ലഭിക്കുക മറ്റാരെങ്ങ്കിലും നമുക്കുചെയ്തുതരും .മറ്റാരില്കൂടെയെങ്ങ്കിലും ദൈവം നമുക്കു അതു സാധിച്ചുതരും.
നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടുതന്നെ നിംഗള്‍ക്കും അളക്കപെടും.

നമ്മുക്കു ചിന്തിക്കാനും ധ്യാനിക്കാനുമുള്ള ലഘുചിന്തകള്‍ മാത്രമാണു ഇടുക .

കരുണയുടെ വര്ഷത്തില്‍ നമുക്കു ലഭിച്ച വിവരം അനുസരിച്ചു നമുക്കു കരുണയുള്ളവരാകാം

സഭയില്‍ നമുക്കു കച്ചവടമനോഭാവം അവസാനിപ്പിക്കാം
നമ്മുടെ പോക്കറ്റില്‍ വെളളിയൊ സ്വര്ണമോ വേണ്ടാ.
സേവനം മാത്രം മതി ,ബാക്കിഎല്ലാം ദൈവം നോക്കികൊള്ളും

പഴയകാലത്തു നഷ്ടം സഹിച്ചു ആതുരാലയങ്ങളും ,സ്കൂളുകളും സഭനടത്തി. കാലം മാറി ഇന്നു അതിനു ആവശ്യ്മില്ല. അക്ഷരജ്ഞാനം ഇല്ലാത്തവരായി ആരും ഇല്ലെല്ലോ ?
അതിനാല്‍ ബാക്കിയുള്ളവര്‍ ലാഭം കൊയ്യുന്നതുകണ്ടു ആമേഖലയിലേക്കു സഭയും ഇറങ്ങി താളവും തെറ്റി.പേരുദോഷവും ഉണ്ടായി.

ഇന്നു ബാക്കിയുള്ളവര്‍ക്കു മാത്രുക കാട്ടികൊടുക്കാന്‍ സഭക്കു കഴിയുന്നില്ല.കാരണം അവരുടെ പാതയിലണു സഭയും ! ഇന്നു പ്രൈവറ്റു കോളജുകളില്‍ പലയിടത്തും സമരം നടക്കുന്നു. വിദ്യാര്ത്ഥികളെ കൊള്ളയടിക്കുന്ന മാനേജര്‍ക്കെതിരെ അവര്‍ സമരം ചെയ്യുന്നു.വിജയിക്കുന്നു. പ്രൈവറ്റു - മാനേജ്മെന്റ്റ്‍ - കോളജുകളിലെല്ലാം ഇങ്ങനെയാണെന്നു പറയുമ്പോള്‍ അല്ല യെന്നും ,നിങ്ങള്‍ ഞങ്ങളെ കണ്ടു പഠിക്കാന്‍ ധൈര്യമായി പറയാന്‍ നമുക്കു സാധിക്കുമോ ?

ഈ അവസ്ഥമാറണം . നമ്മള്‍ നല്ല മോഡലാകണം . ലോകത്തിനു നല്ലവഴികള്‍ സ്വജീവിതത്തിലൂടെ കാണിച്ചുകൊടുക്കാന്‍ വിളിക്കപ്പെട്ടവരാണു ക്രിസ്ത്യാനികള്‍. അതു ഒരിക്കലും മറക്കാതിരിക്കാം .

അതിനാല്‍ എന്തു ചെയ്യണം . ?
സേവനമാണു നമ്മുടെ ല്ക്ഷ്യം ! ആയതിനാല്‍
 നമ്മുടെ സ്കൂളുകളും,കോളേജുകളും ,ഹോസ്പിറ്റലുകളുമെല്ലാം
No loss no profit എന്ന മാനദന്ധത്തില്‍ നടത്തിയാല്‍ മതി .പോരേ ?

ഒരൂ ഉദാഹരണം മാത്രം എഴുതുന്നൂ .

അട്ടപ്പാടിയില്‍ സെഹിയോന്‍ ധ്യാനകേദ്രത്തില്‍ 5 ദിവസ്സം താമസിച്ചു ധ്യാനിക്കാന്‍ ഫീസില്ല. ഭക്ഷണവും ഫ്രീയാണു..ധ്യാനസമയത്തു ഒരു കച്ചവടവും ഉള്ളില്‍ ഇല്ല എന്തെങ്ങ്കിലും വേണ്ടവര്‍ ഹാളിനു പുറത്തു വാങ്ങണം . പണത്തിന്‍റെ കുറവുകൊണ്ടു ആര്‍ക്കും ധ്യാനിക്കാന്‍ കഴിയാതെപോകരുതു. ദൈവം നടത്തുന്നു. ഓരോ ധ്യാനവ്വും സ്പോണ്സര്‍ ചെയ്യാന്‍ ആളുകളെ ദൈവം ഒരുക്കുന്നൂ. അവിടെ ഭൌതീകമായി വലിയ്യ വള്ര്ച്ചയില്ല. പക്ഷേ അവിടെ വരുന്നവരെ ദൈവം ആത്മീകമായി വളര്ത്തുന്നു. എത്രയോ ധ്യാനകേദ്രങ്ങള്‍ ബിസിനസ് കേന്ദ്ര്ര്രങ്ങളായി വളരുന്നു..ഇതുപോലെ സഭയിലും ഭൌതികമായി കാണുന്ന വളര്‍ച്ചയില്‍ സംത്രുപ്താരാകുന്നവരെയാണു കൂടുതല്‍ കാണുന്നതു .
എന്തുമാത്രം കെട്ടിടങ്ങള്‍ ,കോളജുകള്‍, ആശുപ്ത്രികള്‍ ,സ്കൂളുകള്‍ ,വരൂമാനത്തിന്‍റെ കണക്കുകള്‍ ഇവ കണ്ടു സംത്രിപ്തിയടഞ്ഞാല്‍ മതിയോ ?
ഇതാണോ സഭയുടെ വളര്‍ച്ച ?
ഇതാണോ സുവിശേഷപ്രഘോഷാണം ?
ഇതാണോ ദൈവം ആഗ്രഹിക്കുന്നാതു ?

ഇതാണോ ഫ്രാന്സീസ് പാപ്പാനമ്മോടു ചെയ്യാന്‍ആവശ്യപെടുന്നതു ??
കരുണയുടെ വര്‍ഷത്തില്‍ നാം ശീലിച്ചതു നമുക്കു ജീവിതത്തില്‍ പ്രാവര്ത്തികമാക്കാം . നമുക്കു കരുണയുടെ മുഖം അണിയാം

പെരുന്നാളിനും മറ്റുംപണം കരിച്ചുകളയുന്നതാണോ ദൈവഹിതം ?
കരിച്ചുകളയ്യുന്ന പണം ഒന്നിച്ചുകൂട്ടിയാല്‍ എത്രയോ ലക്ഷങ്ങള്‍ ഉണ്ടു ??
എത്രയോ പേര്‍ക്ക്കു പാര്‍പ്പിടമ്മാകുമായിരുന്നു?
ഞങ്ങളുടെ പള്ളിയിലും 25000 കരിക്കൂന്നുണ്ടു .

ദൈവം പറയും നിങ്ങളൂടെ കരിമരുന്നിന്‍റെ നാറ്റം കൊണ്ടു ഞാന്‍ മടുത്തു .!!
പ്രാര്ത്ഥനയെ ക്കുറിച്ചാണു ചിന്തിച്ചു തുടങ്ങിയതെങ്കിലും ഇത്രയും ഒക്കെ പറയേണ്ടി വന്നു . ചിന്താവിഷയമാണെല്ലോ ?
നമുക്കു ഒരു നിമിഷം ചിന്തിക്കാകാം !

കര്ത്താവേ ! സഭയാകുന്ന ഞങ്ങളെ നേര്വഴിക്കു നടത്തണമേ ! ഞങ്ങളുടെ സഭാനേത്രുത്ത്വത്തില്‍ കൂടി അങ്ങുതന്നെ പ്രവര്ത്തിക്കേണമേ ! ആമ്മീന്‍

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...