Sunday 19 February 2017

ആധുനീകലോകത്തില്‍ കുടുംബങ്ങളൂടെ വിളിയും ദൌത്യവും .

1)  ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്താമോ ?
2) വേര്‍പിരിഞ്ഞിട്ടു പുനര്‍ വിവാഹം നടത്താമോ ?
3) പുനര്‍ വിവാഹം ചെയ്യുന്നവരോടുള്ള സമീപനം എന്തായിരിക്കണം
4) വിവാഹബന്ധത്തില്‍ ഏര്‍പ്പെടാതെ ഒന്നിച്ചു ജീവിക്കാമോ ?
5) ഒന്നിച്ചു ജീവിക്കുന്നവരെ എന്തു ചെയ്യണം ?
6) സ്വവര്‍ഗാനുരാഗികളോടു എങ്ങനെ പെരുമാറണം ?
7) വിവാഹപൂര്വ ലൈഗീകത അനുവദനീയമോ ?
8) വിവാഹാര്ത്ഥികളെ എങ്ങനെ ഒരുക്കണം ?
9) അബോര്ഷന്‍ അനുവദനീയമോ ?
10) മുകളില്‍ പറഞ്ഞിരിക്കുന്നതിന്‍റെ തിക്തഫലം അനുഭവിക്കുന്നവരോടുള്ള സമീപനം എന്തായിരിക്കണം ?

ലോകത്തിലുള്ള എല്ലാറ്റിനും ഒരൂ ലക്ഷ്യമുണ്ടു .ഒാരോ പച്ചിലയും ഒരോ രോഗം സുഖപ്പെടുത്തുവാനും, ഒാരോ മനുഷ്യനും ഒരോ ദൌത്യവും ഉണ്ടു . ഓരോരുത്തര്‍ക്കൂം ലഭിച്ച വിളിക്കനുസ്രിതമായിവേണം ജീവിക്കാന്‍ .അവരവരുടെ ദൌത്യം പൂര്ത്തിയാക്കുന്നാതാണു ജീവീതവിജയം . ഇടക്കുവെച്ചു തകര്‍ക്കുന്നതു വിളിച്ചവനു ഇഷ്ടമുള്ളകാര്യമല്ല. അതുപരാജയത്തിലാണു അവസാനിക്കുക. കുടുംബതകര്‍ച്ച ഇന്നത്തെ ഒരു വലിയ ഭീഷണിയാണു. എങ്കിലും തകര്ന്നവരെ അവരുടെ തകര്‍ച്ചയില്‍ തന്നെ
ഉപേക്ഷിക്കണമോ ? അതോ കല്ല്ലെറിഞ്ഞുകൊല്ലണമോ ? പ്രോലൈഫ് പ്രോഗ്രാം ശക്തമാക്കണമോ ?

കുടുംബജീവിതം !

കുടുബജീവിതത്തിലേക്കുള്ള വീളിലഭിച്ചവര്‍ ആ വിളിക്കു അനൂയോജ്യമായ ജീവിതം നയിക്കണം .എന്നാല്‍ പലപ്പോഴും അതു നിര്‍വഹിക്കാന്‍ കഴിയാതെ വരുന്നു. കുടുംബം തകരുന്നു. പലരും വിവാഹമോചാനം  നേടുന്നു. പുനര്‍ വിവാഹം കഴിക്കുന്നു. മറ്റുചിലര്‍ വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു കൂടി താമാസിക്കുന്നു. ഭാര്യാ ഭര്ത്താക്കന്മാരെ പോലെ ജീവിക്കുന്നു. മറ്റുചിലര്‍ ദൈവം നല്കിയ സമ്മാനത്തെ , കുഞ്ഞുങ്ങളെ നിര്‍ദാക്ഷണ്യം കൊലപ്പെടുത്തുന്നു .( അബോര്ഷന്‍ ) ഇതിന്‍റെ യൊക്കെ അര്ത്ഥം എന്താണു ? ഇവരെ എന്തുചെയ്യണം ? കല്ലെറിയണമോ ?

റോമില്‍ സിനഡിന്‍റെ തീരുമാനം എന്തായിരുന്നു ?

ഇതിനെകുറിച്ചൂ സഭ എന്തു പറയുന്നു ? പാപ്പാ എന്തു പറയുന്നു ? സിനഡില്‍ എന്താണു തീരുമാനിച്ചതു ??

കര്‍ദിനാള്‍ ജോര്‍ജു ആലന്‍ചേരിപിതാവു സിനഡിന്‍റെ വ്വെളിച്ചത്തില്‍ എന്തു പറയുന്നു ? എന്നതു  താഴെ പറയുന്നതു ശ്രദ്ധിക്കുക.

"" കുടുംബങ്ങളുടെ നവീകരണത്തിനും നന്മയ്ക്കുമായി അജപാലനപരമായ അനുധാവനമാണു സഭ നടത്തുന്നതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

തിന്മയിലേക്കു വീഴുന്നവര്‍ക്കു മടങ്ങിവരാനും അവരെ സ്വീകരിക്കാനും സഭയില്‍ ഇടമുണ്ട്. വിശ്വാസ, സാമൂഹ്യ വിഷയങ്ങളില്‍ അധികാരത്തിന്റേതല്ല, സ്നേഹത്തിന്റെ ഭാഷയാണു സഭയ്ക്കു പങ്കുവയ്ക്കാനുള്ളതെന്നും കത്തോലിക്കാസഭയുടെ 14-ാമത്തെ സാധാരണ സിനഡിന്റെ ജനറല്‍ അസംബ്ളിയില്‍ പങ്കെടുത്തശേഷം റോമില്‍ നിന്നു മടങ്ങിയെത്തിയ മാര്‍ ആലഞ്ചേരി കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

സിനഡില്‍ ഉരുത്തിരിഞ്ഞ രണ്ടു പ്രധാനപ്പെട്ട ആശയങ്ങള്‍ അജപാലനപരമായ അനുധാവനവും വിവാഹ ഒരുക്കപരിശീലനവുമാണ്. കുടുംബങ്ങളുടെ വിശ്വാസ, സന്മാര്‍ഗ പരിശീലനത്തില്‍ സഭ എപ്പോഴും അതീവശ്രദ്ധാലുവാണ്. കുട്ടികള്‍, കൌമാരപ്രായക്കാര്‍, യുവജനങ്ങള്‍, വിവാഹാര്‍ഥികള്‍, മാതാപിതാക്കള്‍ തുടങ്ങി എല്ലാ പ്രായത്തിലുള്ളവര്‍ക്കും അജപാലകര്‍ ഉചിതമായ പരിശീലനം നല്‍കേണ്ടതുണ്ട്.

ആധുനികലോകത്തില്‍ കുടുംബം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് 2014 ഒക്ടോബറില്‍ രണ്ടാഴ്ച നീണ്ടുനിന്ന അസാധാരണ സിനഡ് നടന്നിരുന്നു. ഈ സിനഡില്‍ കണ്ടെത്തിയ വെല്ലുവിളികള്‍ക്കു പ്രതിവിധികള്‍ കണ്ടെത്താന്‍ വേണ്ടിയാണ് ഇത്തവണത്തെ സിനഡ്, ആധുനികലോകത്തില്‍ കുടുംബങ്ങളുടെ വിളിയും ദൌത്യവും എന്ന പ്രമേയം സ്വീകരിച്ചത്.

സിനഡ് അംഗീകരിച്ച പ്രമാണരേഖ ഓരോ നിര്‍ദേശത്തിനും ലഭിച്ച അനുകൂല-പ്രതികൂല വോട്ടുകളോടുകൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ നിര്‍ദേശവും ഓരോ ഖണ്ഡികയായിട്ടാണ് എഴുതിയിരിക്കുന്നത്. സിനഡിന്റെ ചിന്താധാര അപ്പാടെ ദൈവജനവും ലോകവും അറിയട്ടെ എന്നതാണു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട്. ഇനി സിനഡിന്റെ തീരുമാനങ്ങളെ അടിസ്ഥാനപ്പെടുത്തി സഭയുടെ ഔദ്യോഗികമായ പ്രബോധനങ്ങള്‍ പാപ്പായുടെ അപ്പസ്തോലിക പ്രബോധനം വഴിയോ മോത്തുപ്രോപ്രിയാവഴിയോ സഭാകാര്യാലയങ്ങളുടെ പ്രബോധനങ്ങള്‍ വഴിയോ പുറത്തുവരും.

മൂന്നു വിഷയങ്ങള്‍ എങ്ങനെ അവതരിപ്പിക്കണമെന്നതു സംബന്ധിച്ചു പിതാക്കന്മാര്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടന്നു. വിവാഹത്തിനു മുമ്പുള്ള കൂടിത്താമസം, കൌദാശികവിവാഹം സ്വീകരിച്ചവര്‍ വിവാഹമോചനം നേടി വീണ്ടും വിവാഹം കഴിക്കുന്ന അവസ്ഥ, സ്വവര്‍ഗ ബന്ധം. ഇവയെല്ലാം പാശ്ചാത്യ രാജ്യങ്ങളിലാണു പ്രധാന പ്രശ്നങ്ങളായിരിക്കുന്നത്. സ്വവര്‍ഗാനുരാഗികളെ എതിര്‍വര്‍ഗ സ്നേഹത്തിലേക്കു കൌണ്‍സിലിംഗ് വഴി കൊണ്ടുവരാനാണു ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടത്. സ്വവര്‍ഗ വിവാഹങ്ങളെ സഭ അംഗീകരിക്കുന്നില്ല. ക്രിസ്തീയവിവാഹം പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമാണ്.

വിവാഹമോചനം നേടി വീണ്ടും വിവാഹം ചെയ്യുന്നവരെ സഭാസമൂഹത്തില്‍ ചേര്‍ത്തു നിര്‍ത്തണമെന്നതുമാത്രമാണു സിനഡിന്റെ അഭിപ്രായം. അതിന് ഓരോ വ്യക്തികളുടെ കാര്യത്തിലും അജപാലകര്‍ അതതു രൂപതകളിലെ മെത്രാന്മാരുടെ മാര്‍ഗദര്‍ശനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന ആശയമാണു സിനഡ് മുന്നോട്ടുവയ്ക്കുന്നത്. വിവാഹത്തിനുമുമ്പു കൂടിത്താമസിക്കുന്നവരെ അജപാലനസമീപനങ്ങള്‍വഴി വിവാഹമെന്ന കൂദാശയിലേക്ക് ആനയിക്കണമെന്നും നിര്‍ദേശമുണ്ട്.

ഏഴ് ഓര്‍ത്തഡോക്സ് സഭകളുടെ പ്രതിനിധികളും ആംഗ്ളിക്കന്‍, ലൂഥറന്‍, മെത്തഡിസ്റ് സഭകളുടെ ഓരോ പ്രതിനിധിയും സൌഹൃദാംഗങ്ങളായി സംബന്ധിച്ചിരുന്നു എന്നതു സിനഡിന്റെ പ്രത്യേകതയായി. ഓര്‍ത്തഡോക്സ് സഭകളെല്ലാം വിവാഹത്തിന്റെ അവിഭാജ്യത കത്തോലിക്കാസഭയെപ്പോലെതന്നെ കാത്തുസൂക്ഷിക്കുന്നവരാണ്.

അല്മായര്‍ക്കും കുടുംബത്തിനും വേണ്ടി ഉണ്ടായിരുന്ന പ്രത്യേക പൊന്തിഫിക്കല്‍ കൌണ്‍സിലുകളെയും മനുഷ്യജീവനുവേണ്ടിയുള്ള അക്കാദമിയെയും കൂട്ടിച്ചേര്‍ത്ത് പുതിയൊരു കാര്യാലയം രൂപവത്കരിക്കുമെന്ന് ഫ്രാന്‍സീസ് പാപ്പാ സിനഡിന്റെ സമാപന സമ്മേളനത്തിനുമുമ്പായി പ്രഖ്യാപിച്ചു. ഇന്ത്യയിലും കേരളസഭയിലും ഈ മാതൃകയില്‍ കമ്മീഷനുകള്‍ ഉണ്ടാകേണ്ടതുണ്ട്. പ്രോ ലൈഫ് മൂവ്മെന്റ് സഭയില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്.

സിനഡിലെ നിര്‍ദേശങ്ങളും നിരീക്ഷണങ്ങളും സീറോ മലബാര്‍ സഭയിലെ രൂപതകളിലും മറ്റു വേദികളിലും കൂടുതല്‍ പഠനവിധേയമാക്കുമെന്നും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.

 . മംഗാളം ഭാവ :

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...