Friday 12 January 2018

പരിശുദ്ധ കന്യാമറിയത്തിന്‍റെ മാത്രുത്വം

മറിയത്തെ ചെളിവാരി എറിയുന്നവര്‍ക്കു സ്ത്രീകളൊക്കെ അമ്മയാകുന്നു മറിയവും അമ്മയായി അതിലെന്തിരിക്കുന്നു.?

മറിയത്തിന്‍റെ അഭിവാദനത്തിന്‍റെ സ്വരം കേട്ടപ്പോള്‍  എലിസബേത്തിന്‍റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. ഏലിസബേത്തു പരിശുദ്ധാത്മാവു നിറഞ്ഞവളായി ഉദ്ഘോഷിച്ചു നീ സ്ത്രീകളില്‍ അനുഗ്രഹീതയാണു.
നിന്‍റെ ഉദരഫലവും അനുഗ്രഹീതം. എന്‍റെ കര്ത്താവിന്‍റെ അമ്മ എന്‍റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്കു എവിടെനിന്നു ?   (ലൂക്കോ.1:41- 43 )

ഏലിസബേത്തില്‍ ക്കൂടി പരിശുദ്ധാത്മാവാണു സംസാരിച്ചതു. ഇതില്‍ രണ്ടു കൂട്ടം കാര്യങ്ങള്‍ക്കു ഊന്നല്‍ കൊടുക്കുന്നു.

1) സ്ത്രീകളില്‍ അനുഗ്രഹീത

2) കര്ത്താവിന്‍റെ അമ്മ .

എന്നാല്‍ പിതാവിന്‍റെ സന്നിധിയില്‍ നിന്നും വന്ന ദൂതന്‍ സംബോധനചെയ്തതു " ദൈവക്രുപ നിറഞ്ഞവളേ സ്വസ്തി " അപ്പോള്‍ അവളുടെ പ്രത്യേകത ദൈവക്രുപനിറഞ്ഞവളാണു . ( 1: 28 )

പരിശുദ്ധകന്യാമറിയം യേശുവിന്‍റെ അമ്മയാണു.

യേശു ദൈവമാണു . അതിനാല്‍ മറിയം ദൈവമാതാവാണു.                                                             എന്നാല്‍ യേശു പരിശുദ്ധ ത്രീത്വമല്ല.അതിനാല്‍ മറിയം ത്രീത്വത്തിന്‍റെ അമ്മയല്ല. ത്രീത്വം സ്വയംഭൂവാണു.        മനസിലാക്കാന്‍ അല്പം ബുദ്ധിമുട്ടു അനുഭവപ്പെടാം .  ത്രീത്വത്തില്‍ മൂന്നു ആളുകള്‍ പിതാവു,പുത്രന്‍ ,പരിശുദ്ധാത്മാവു. ഇവര്‍ സ്നേഹത്തില്‍ ഒന്നാണു ഒരിക്കലും വേര്‍പിരിയലില്ല. അതാണു ഏകദൈവം .

അതിനാല്‍ പരിശുദ്ധകന്യാ മറിയം ഏകദൈവത്തിന്‍റെ അമ്മയല്ല. അതാണു പരിശുദ്ധത്രീത്വത്തിന്‍റെ അമ്മയല്ലയെന്നു പറഞ്ഞതു.

ഒരു രാജാവിന്‍റെ അമ്മയെ എന്തു മാത്രം ഭുമാനിക്കും !

അപ്പോള്‍ രാജാക്ക്ന്മാരുടെ രാജാവിന്‍റെ അമ്മ എന്തുമാത്രം ബഹുമാനം അര്ഹിക്കുന്നു.

ലോകരക്ഷകന്‍റെ അമ്മ എന്തു മാത്രം ബഹുമാനിക്കപ്പെടണം ?

രണ്ടാം ആദത്തിന്‍റെ അമ്മ എന്തു മാത്രം ബഹുമാനിക്കപ്പെടണം ?

ഇതിലൊക്കെ ഉപരി ദൈവതിരുമുന്‍പിലെ അവളുടെ ദാസത്വം . " ഇതാ,  കര്ത്താവിന്‍റെ ദാസി നിന്‍റെ നിറെ വാക്കു എന്നില്‍ നിറവേറട്ടെ "

ഇവിടെ അവള്‍ സ്വയം രക്തസാക്ഷ്യത്തിനു ഏള്‍പ്പിച്ചുകൊടുക്കുകയായിരുന്നു.കാരണം മോശയുടെ നിയമമനുസരിച്ചു വിവാഹവാഗ്ദത്തം ചെയ്യപ്പെട്ട കന്യക ഗര്‍ഭിണിയായാല്‍ അവള്‍ കല്ലെറിഞ്ഞു കൊല്ലപ്പെടാം . എന്നാലും അവള്‍ ദൈവഹിതത്തിനു തന്നെതന്നെ പൂര്ണമായി സമര്‍പ്പിച്ചു.

ഇവിടെയെല്ലാം മറിയത്തിന്‍റെ ഔന്നത്യമാണു കാണുക.
പരിശുദ്ധ ദൈവമാതാവേ ഞങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കേണമേ

Thursday 11 January 2018

സുവിശേഷത്തിന്‍റെ പൂര്ണത മനസിലാക്കാത്ത സെക്ടുകള്‍ !

ബൈബിള്‍ അനുഷ്ടിച്ചു മാത്രം ജീവിക്കുന്ന വീരന്മാര്‍ !

" ഞാന്‍ ബൈബിളില്‍ പറഞ്ഞകാര്യം മാത്രമേ സ്വീകരിക്കൂ ! "
ഈ കൂട്ടരെ മഹാവീരന്മാര്‍ എന്നു പറയാമായിരിക്കും ?

അപ്പോള്‍ ആദിമക്രിസ്ത്യാനികളെ ഇവര്‍ എന്തു വിളിക്കും ? അവരെല്ലാം പരിശുദ്ധന്മാര്‍ ആയിരുന്നു . പക്ഷേ ബൈബിള്‍ കണ്ടിട്ടില്ല. വായിച്ചിട്ടില്ല.( പുതിയ നിയമം ) നൂറ്റാണ്ടുകളോളം ബബിള്‍ ഇല്ലായിരുന്നു. പക്ഷേ ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കാള്‍ എത്രയോ കൂടുതല്‍ അവര്‍ കേള്‍ക്കുകയും അറിയുകയും ജീവിക്കയും ചെയ്തു ! അവര്‍ അന്നുകേല്ക്കുകയും അറിയുകയും ചെയ്തവയില്‍ കുറച്ചുകാര്യങ്ങളേ എഴുതപ്പെട്ടുള്ളു. എന്നു വി.യോഹന്നാന്‍ തന്നെ പറഞ്ഞിട്ടുണ്ടു ( യോഹ.21:25 )

അന്നു അപസ്തോലന്മാര്‍ പ്രഘോഷിച്ചതാണു വി.പാരമ്പര്യം .
അപ്പോള്‍ യേശു പറഞ്ഞകാര്യങ്ങള്‍ എല്ലാം അറിയണമെങ്കില്‍ ബൈബിള്‍ മാത്രം പോരാ വി. പാരമ്പര്യം കൂടിവേണം .
വി.പാരമ്പര്യവും വി.ബൈബിളും ഉള്ളതു അപ്പസ്തോലിക സഭയില്‍ മാത്രമാണു .അതിനാല്‍ സുവിശേഷത്തിന്‍റെ പൂര്ണത സഭയില്‍ മാത്രം !

Wednesday 10 January 2018

വിവാഹത്തിന്‍റെ പവിത്രതയും അവിഭാജ്യതയും !

"ദൈവമായ കര്ത്താവു അരുളിചെയ്തു :മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല ; അവനു ചേര്ന്ന ഇണയെ ഞാന്‍ നല്കും. ( ഉല്പ.2:18 )
" അതിനാല്‍ പുരുഷന്‍ മാതാപിതാക്കളെവിട്ടു ഭാര്യയോടു ചേരും .അവര്‍ ഒറ്റശരീരമായിത്തീരും " ( ഉല്പ. 2:24 )
പിതാവിനാല്‍ സ്ഥാപിക്കപ്പെട്ട ഏക കൂദാശയാണെല്ലോ വിവാഹം .സ്വീകരിച്ചരണ്ടുപേരും ,ദൈവക്രുപയില്‍ ആയിരുന്നു. വരപ്രസാദാവസ്ഥയില്‍ ആയിരുന്നു. പാപാവസ്ഥയിലല്ലായിരുന്നു. അതിനാല്‍ ഇതു വളരെ പവിത്രമായ ഒന്നാണു .അര്ത്ഥികള്‍ രണ്ടാളും വരപ്രസദാവസ്ഥയില്‍ ആയിരിക്കണം .വളരെ ഒരുക്കത്തോടെ മാത്രമേ വിവാഹവേദിയെ സമീപിക്കാവൂ.

ഇതു ദൈവത്തിന്‍റെ ഒരു വലിയ വിളിയാണു .

ഇതു എല്ലാവര്‍ക്കും പറഞ്ഞിട്ടില്ല. വിളിലഭിച്ചവര്‍ക്കു മാത്രം ള്ളതാണു .
ഒരിക്കല്‍ കര്ത്താവു വിവാഹത്തിന്‍റെ അവിഭാജ്യതയെക്കുറിച്ചു പറഞ്ഞപ്പോള്‍ , ശിഷ്യന്മാര്‍ കര്ത്താവിനോടു പറഞ്ഞു വിവാഹം ചെയ്യാതിരിക്കുന്നതാണെല്ലോ ഭേദം ? അതിനു കര്ത്താവു പറഞ്ഞു ക്രുപലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം സ്വീകരിക്കുന്നില്ല. ( മത്താ.19 :3 - 12 )

വിവാഹജീവിതം വളരെ ഉത്തരവാദിത്വമുള്ളതാണു.

യേശു പത്രോസിനെ സഭയുടെ തലവനായി ചുമതല ഏള്‍പ്പിക്കുന്നതിനു മുന്‍പു പത്രോസിനോടു മൂന്നു പ്രാവശ്യം ചോദിക്കുന്നു.
" യോഹന്നാന്‍റെ പുത്രനായ ശെമയോനേ നീ ഇവരേക്കാള്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ ? " യോഹ, 21: 15 )

ഒരുപ്രാവശ്യം ചോദിച്ചു നിര്ത്തുകയല്ലായിരുന്നു.അതു മൂന്നു പ്രാവശ്യം ആവര്ത്തിക്കുന്നു. ആ സ്ഥാനത്തിന്‍റെ പ്രാധാന്യത്തേയും ,ഉത്തരവാദിത്വത്തേയുമാണു ഇവിടെ കാണിക്കുക. ബൈബിളില്‍ ഒരു കാര്യം തന്നെ പലപ്രാവശ്യം ആവര്ത്തിക്കുന്നതു അതിന്‍റെ പ്രാധാന്യത്തെ കാണിക്കാനാണു.

വിവാഹാര്ത്ഥികളോടും മൂന്നു പ്രാവശ്യം ചോദിക്കുന്നു. അവരുടെ സമ്മതം !!!!

1) വീട്ടില്‍ വെച്ചു . വിവാഹം ഉറപ്പിക്കുന്നതിനു മുന്‍പു അവരുടെ അഭിപ്രായവും സമ്മതവും വേണ്ടപ്പെട്ടവര്‍ മനസിലാക്കുന്നു.
2) പള്ളിയില്‍ വെച്ചുള്ള മനസമ്മതം .സാക്ഷികളുടെ മുന്‍പില്‍ വെച്ചു വൈദീകന്‍ ചോദിച്ചു മനസിലാക്കുന്നു.
3) വിവാഹത്തിനായി പള്ളിയല്‍ ആഗതരായ അര്ത്ഥികളോടു വിവാഹത്തിനു മുന്‍പു ഒരിക്കല്ക്കൂടി വൈദീകന്‍ അവരുടെ സമ്മതം ഉറപ്പിക്കുന്നു.

ഇതിന്‍റെ അര്ത്ഥം അവര്‍ ഏറ്റെടുക്കാന്‍ പോകുന്ന ഉത്തരവാദിത്വത്തെ ക്കുറിച്ചു അവരെ നന്നായി ബോധ്യപ്പെടുത്താനാണു .

അവിഭാജ്യത .

" .... ദൈവം സംയോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ ( മര്‍ക്കൊ 10: 9 ) .. " ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു.ഭര്ത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവളും വ്യഭിചാരം ചെയ്യുന്നു. " മര്‍കൊ. 10 :11 - 12 )
വി. മര്‍ക്കോസ് അറിയിച്ച സുവിശേഷത്തില്‍ വിവാഹത്തെ സംബന്ധിച്ചു യേശുവിന്‍റെ പ്രസ്താവന വളരെ വ്യക്തമാണു. ഒരു കാരണവശാലും വിവാഹമോചനം കര്ത്താവു അനുവദിക്കുന്നില്ല.

എന്നാല്‍ വി.മത്തായിയുടെ സുവിശേഷത്തില്‍ പരസംഘം മൂലമല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നുവെന്നു പറയുമ്പോള്‍ പരസംഘം മൂലം ഉപേക്ഷിക്കമെന്നു തോന്നിപ്പോകും. അതു ശരിയല്ല. ഇതു മോശയുടെ നിയമത്തിന്‍റെ വ്യാഖ്യാനത്തില്‍ വന്ന പിശകാകാനാണു സാധ്യത.

പിതാക്ക്ന്മാരുടെ ഇടയില്‍ ആദിമകാലം മുതലേ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമാണു .അതിനു മറ്റൊറ്റു വ്യാഖ്യാനമുള്ലതു കുറേക്കൂടി സ്വീകാര്യമാണു അതായതു .വിവാഹ വാഗ്ദാനം നടന്നുകഴിഞ്ഞ ഒരു സ്ത്രീപരപുരുഷബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അവളെ ഉപേക്ഷിക്കാം .അവളെ വിവാഹം ചെയ്യേണ്ടകാര്യമില്ല. കാരണം ഒരു കന്യകെയാണു വിവാഹം ചെയ്യുന്നതു.അതിനു വിരുദ്ധമായി സംഭവിച്ചാല്‍ അവളെ വിവാഹം ചെയ്യാതെ വിവാഹവാഗ്ദത്തത്തില്‍ നിന്നും പിന്മാറന്‍ പുരുഷനു അവകാശമുണ്ടു .യൌസേപ്പും മറിയത്തെ ഉപേക്ഷിക്കാന്‍ തീരുമാനം എടുത്തതും ഈ കാരണം കൊണ്ടായിരുന്നു.

അല്ലാതെ വിവാഹത്തിനു ശേഷം ഒരു കാരണത്താലും ഭാര്യയെ ഉപേക്ഷിക്കാന്‍ പുരുഷനു അധികാരമില്ലെന്നാണു യേശു പഠിപ്പിക്കുന്നതു

ഇതു എല്ലാവര്‍ക്കും ഒരു പുതുവല്സര ധ്യാനചിന്തയാകട്ടെ !

Tuesday 9 January 2018

ഏക മദ്ധ്യസ്ഥന്‍. ( 1തിമോ.2:5 )

അതിനു പലപ്പോള്‍ മറുപടികൊടുത്തതുമാണു ,വീണ്ടും അതു തന്നെ വളച്ചൊടിച്ചു പറയും

അതിനു മറുപടി പറയുന്നതിനു മുന്‍പ് 4 മുതല്‍ നോക്കാം

എല്ലാവരും രക്ഷപെടണമെന്നു ദൈവം ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും വേണ്ടിയുള്ല പ്രാര്ത്ഥനയുടെ മറ്റൊരു ലക്ഷ്യം സാര്വത്രിക രക്ഷയാണു. എല്ലാവരും രക്ഷപെടണമെന്നു ദൈവം ആഗ്രഹിക്കുന്നു. എല്ലാവര്‍ക്കും വേണ്ടിയുള്ള പ്രാര്ത്ഥന നമ്മുടെ രക്ഷകനായ ദൈവത്തിനു സ്വീകാര്യമാണു. ദൈവം സ്രഷ്ടാവെന്നതുപോലെ രക്ഷകനുമാണു. അവിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്ത്ഥന ദൈവത്തിനു സ്വീകാ്ര്യമാണു. കാരണം എല്ലാവരും രക്ഷപെടണമെന്നുള്ല അവിടുത്തെ ആഗ്രഹത്തിനു യോ
ജിച്ചതാണു

എല്ലാവരും സത്യം അറിയണമെന്നും എല്ലാവരും രക്ഷിക്കപ്പെടണമെന്നുമാണു അവിടുന്നു ആഗ്രഹിക്കുന്നതു, ഒരു ദൈവമേയുള്ലു ദൈവത്തിനും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനായി ഒരുവനേയുള്ളു - മനുഷ്യനായ യേശുക്രിസ്തു.

"ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി "
ദൈവത്തിനും ll മനുഷ്യര്‍ക്കും ഇടയില്‍ മധ്യസ്ഥനാകാന്‍ ഒരു മനുഷ്യനു സാധ്യമല്ല.

മനുഷ്യനെ രക്ഷിക്കുവാന്‍ ഒരു മനുഷ്യനു സാധ്യമല്ല.

ദൈവത്തിനും മനുഷ്യര്‍ക്കും ഇടയിലുള്ള ഏകവാതില്‍
യേശു മാത്രമാണു.
ദൈവത്തിനും മനുഷ്യര്‍ക്കും ഇടയിലുള്ല ഏക ഇടനിലക്കാരന്‍ യേശു മാത്രമാണു .മറ്റൊരു ഇടനിലക്കാരനോ ,മാധ്യസ്ഥനോ , ഇല്ല.

എന്തുകൊണ്ടു ?

ദൈവം അപരിമേയനാണു എന്നാല്‍ മനുഷ്യനോ പരിമിതിയുള്ലവനും . ദൈവം ആകാശം പോലെ ഉന്നതത്തിലാനെങ്കില്‍ മനുഷ്യന്‍ പാതാളം പോലെ താഴ്ച്ചയിലാണു .എന്നു പറഞ്ഞാല്‍ പരസ്പരം ബന്ധപ്പെടുക എളുപ്പമല്ല.

പിന്നെ എങ്ങനെ ഇതു സാധിക്കും. ?

ദൈവവുമായി ബന്ധപ്പെടാന്‍ ദൈവംതന്നെ വേണം .

മനുഷ്യനുമായി ബന്ധപ്പെടാന്‍ മനുഷ്യനും വേണം .

ചുരുക്കത്തില്‍ ദൈവവും മനുഷ്യനുമായവനുമാത്രമേ ഇതു സാധിക്കൂ. മറ്റാര്‍ക്കും സാധിക്കില്ല.

അങ്ങനെ പൂര്ണ ദൈവവും പൂര്ണമനുഷ്യനുമായ യേശുക്രിസ്തുവിനു മാത്രമേ ദൈവവും മനുഷ്യനുമായുള്ള മാധ്യസ്ഥം വഹിക്കാന്‍ സാധിക്കൂ.

യേശുക്രിസ്തു ദൈവമായതിനാല്‍ ദൈവവുമായിട്ടും അതേസമയം മനുഷ്യനായതുകൊണ്ടു മനുഷ്യനുമായും ബന്ധപ്പെടാനും മാധ്യസ്ഥം വഹിക്കാനും സാധിക്കും.

അതിനാല്‍ കര്ത്താവായ യേശുവാണു ദൈവത്തിനും മനുഷ്യ്ര്‍ക്കും ഇടയില്‍ ഏക മധ്യസ്ഥന്‍ .

പിന്നെ എന്തിനു മാധ്യസ്ഥപ്രാര്ത്ഥന യാചിക്കുന്നു ?
എത്രയോ ഉപദേശിമാരോടു പ്രാര്ത്ഥനാസഹായം യാചിക്കുന്ന സെക്ടുകാര്‍ ഉണ്ടു ?

കത്തോലിക്കാസഭയില്‍ അതു നിത്യ സംഭവമാണു.

പൌലോസ് സ്ളീഹാപോലും എത്രയോ പ്രാവശ്യം പ്രാര്ത്ഥനാസഹായം ആവശ്യ്പ്പെട്ടു ?

കുര്‍ബാനയുടെ സമയത്തു പലപ്രാവശ്യം വൈദീകര്‍ ജനത്തിന്രെ പ്രാര്ത്ഥ്നാസഹായം തേടുന്നു .

അപ്പോള്‍ സെക്ടുകാര്‍ പറയും ജീവിച്ചിരിക്കുന്നവരോടു മാത്രമാണു അപേക്ഷിക്കുന്നതെന്നു ?

കത്തോലിക്കാസഭയിലുള്ലവരും മരിച്ചവരോടു മാധ്യസ്ഥം യാചിക്കില്ല. ആരാ മരിച്ചവര്‍ .? രണ്ടാം മരണത്തിനു യോഗ്യരായവരാണു മരിച്ചവര്‍ . അബ്രഹാമും ,യാക്കോബും,ഒന്നും മരിച്ചവരെല്ലെന്നു ദൈവം തന്നെ പറഞ്ഞു. പരിശുദ്ധന്മാരും ,സഹദേന്മാരും ,രക്തസാക്ഷികളും ഒന്നും മരിച്ചവരല്ല. ഇന്നുംജീവിക്കുന്നവരാണു. കര്ത്താവിന്‍റെ തിരുശരീരരക്തങ്ങള്‍ സ്വീകരിക്കുന്നവര്‍ മരിച്ചാലും ജീവിക്കും.

ഒരു പ്രാര്ത്ഥനയും യേശുവില്‍ ക്കൂടിയല്ലാതെ പിതാവിലേക്കു പ്രവേശിക്കില്ല. കന്യാമറിയത്തിന്‍റെ പ്രാര്ത്ഥനയും യാചനയും പോലും യേശുവില്‍ ക്കൂടി മാത്രമേ പിതാവിന്രെ സന്നിധിയിലേക്കു പ്രവേശിക്കുന്നുള്ളു.

പിന്നെ എന്തിനു വിശുദ്ധന്മാരോടു പ്രാര്ത്ഥിക്കണം ?
അവശ്യമുള്ലവര്‍ മാത്രം പ്രാര്ത്ഥിക്കുന്നു. ആവശ്യ്മില്ലാത്തവര്‍ യേശുവിനോടു മാത്രം പ്രാര്ത്ഥിക്കുന്നു.

എല്ലാവരും മനുഷ്യരോടു പ്രാര്ത്ഥനാ സഹായം ആവശ്യ്പ്പെടുന്നുണ്ടോ ? ഇല്ല. ചുരുക്കം ചിലര്‍.

ഇത്രയും കൊണ്ടു വ്യക്തമായിക്കാണുമെന്നു വിചാരിക്കുന്നു .പോരാത്തവര്‍ എന്‍റെ ബ്ളോഗില്‍ തപ്പുക . josephchackalamuriyil. +google plus

പുരൊഹിതന്‍

നിത്യപുരോഹിതനായ യേശുക്രിസ്തുവിനോടു ചേര്ന്നു പ്രവര്ത്തിക്കുന്നു.യേശുവിന്‍റെ പൌരോഹിത്യത്തില്‍ പങ്കാളികളാകാന്‍ വിളിക്കപെട്ടവരാണു പുരോഹിതര്‍ .ഇതു ഒരു വലിയ ദൈവവിളിയാണു.ഒരു വലിയ ദൈവീകതിരഞ്ഞെടുപ്പാണു. അതിനാല്‍ നമുക്കു അതില്‍ കാര്യമില്ലെല്ലോ ? ദൈവത്തിനു ആവശ്യമുള്ളവരെ അവിടുന്നു വിളിക്കുന്നു.പൂച്ചക്കു പൊന്നുരുക്കുന്നിടത്തു എന്തു കാര്യം എന്നാണോ ചിന്തിക്കേണ്ടതു ? നമുക്കു എന്തെങ്കിലും ഉത്തരവാദിത്വം ഉണ്ടോ ? ഉണ്ടെങ്കില്‍ എന്താണു ?

വിളവധികം വേലക്കാരോ ചുരുക്കം !

യേശു തന്‍റെ ശിഷ്യന്മാരെ നോക്കിപറഞ്ഞു. വിളവധികം; വേലക്കാരോചുരുക്കം .അതിനാല്‍ തന്‍റെ വിളഭൂമിയിലേക്കു വേലക്കാരെ അയക്കാന്‍ വിളവിന്‍റെ നാഥനോടു പ്രാര്ത്ഥിക്കുവിന്‍ .( മത്താ.9:37- 38 )

നമുക്കു വലിയ ഒരു ഉത്തരവാദിത്വമുണ്ടൂ . പ്രാര്ത്ഥിക്കണം .ഇന്നു നാം പ്രാര്ത്ഥിക്കുന്നില്ല. അതിന്‍റെ വലിയ കുറവു കാണാന്‍ സാധിക്കുന്നു.

ശിഖരങ്ങള്‍ തായിത്തടിയോടു ചേര്ന്നു നില്ക്കുന്നില്ലെങ്കില്‍ ഫലം പുറപ്പെടുവിക്കില്ല.
" മുന്തിരിച്ചെടിയില്‍ നില്ക്കാതെ ശാഖക്കു സ്വയമേവ ഫലം പുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ , എന്നില്‍ വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും സാധിക്കില്ല. ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണു " . ( യോഹ.15:3 - 4 )

അതുപോലെ കൂടുതല്‍ ഫലം പുറപ്പെടുവിക്കാന്‍ ആണ്ടുതോറും വെട്ടിഒരുക്കണം.സഹനം കൂടാതെ വെട്ടിഒരുക്കല്‍ നടക്കില്ലെല്ലോ ?

മനുഷ്യമക്കളെ ദൈവമക്കളാക്കാന്‍ ദൈവം മനുഷ്യനായി ഭൂമിയിലേക്കു ഇറങ്ങിവന്നു .ഒരിക്കല്‍ മാത്രം ബലി അര്‍പ്പിച്ചു മനുഷ്യനെ രക്ഷിച്ചു. ആ ബലിയുടെ കൌദാശീക ആവര്ത്തനമാണു ഇന്നു പുരോഹി തരില്‍ ക്കൂടി നടക്കുക,

അതിനു സ്വര്‍ഗം വരെ എത്തുന്ന ഒരു ഏണി ആവശ്യമാണു. സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്കും ഭൂമിയില്‍ നിന്നു സ്വര്‍ഗത്തിലേക്കും ഇറങ്ങുകയും കയറുകയും ചെയ്യാവുന്ന ഏണി ആവശ്യമാണൂ.

യാക്കോബു നിദ്രയില്‍ കണ്ട ഏണി.

അതില്ക്കൂടി മാലാഖമാര്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നതു യാക്കോബു നിദ്രയില്‍ കണ്ടു.

ഫുള്‍ട്ടന്‍ ജെ ,ഷീന്‍ വി.ബലിയെ വിവരിക്കുന്നതു ഈ ഏണിയോടു ഉപമിച്ചാണു.ഈ ബലിയാണു മനുഷ്യരെ സ്വര്‍ഗത്തിലേക്കു ഉയര്ത്തുന്നതു.

ഈ ബലി അര്‍പ്പണത്തിനാണു പുതിയതായി വൈദീകരെ അഭിഷിക്തരാക്കുന്നതു .നമുക്കു അവര്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാം

ദൈവം അനുഗ്രഹിക്കട്ടെ .ദൈവത്തിനു മഹത്വം !

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...